Skip to main content

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു
സൌഹൃദ തണൽ തേടും സോദരിമാർ
പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ
സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം

പ്രണയം തകർന്ന സഹോദരൻ മാർ
ചപല മോഹത്തിൻ വ്യാപാരികൾ
വ്യഭിചാര ശാലയിൽ വ്യാമോഹികൾ
അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന
ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ 

ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ
ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും
കാണിക്ക വഞ്ചിയായി ശരീര ഭാരം
ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും
പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും 

സ്വന്തം ശ്വാസം പകർന്നു കൊടുക്കും
സ്നേഹ വാൽസല്യങ്ങൾ നിർജീവമായി
അധരങ്ങളില്ല ശരീരത്തിലെവിടെയും
ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ

അവിടെ സ്വർഗത്തിൽ നിമിഷ വാസം
നരകത്തിൻ മുറിയിൽ സുഖപ്രസവം
ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം
നീയോ സുഖം വിൽക്കും വഴി വാണിഭ

ഒരിറ്റു സുഖം കടം കൊണ്ട് തളളും
നാമോ ഇന്നിൻ വഴിപിഴപ്പുകൾ 
 നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച
സുകൃത ക്ഷയത്തിൻ വഴികാട്ടികൾ

ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ
വിലയിട്ടു  കേറും  നിഷ്കാമികൾ
പല മാനത്തിന് ഒരു മാനം നല്കിയ
മൂടി കെട്ടിയമഴക്കാഴ്ച്ചകൾ
വിയർത്ത ദേഹത്ത് അമ്ലതം പകർന്നു
ക്ഷാര ബാഷ്പമായ് മായി ഒഴുകും നീരുറവകൾ

ജീവനില്ലതൊരു വിഗ്രഹമേ
നിന്നിലാകവേ-ശ്യാമ മുഴുക്കാപ്പ്
മുഖമൂടി അഴിക്കാതെ എൻ മടി മേലെ
നിന് മുടിയഴിച്ചിട്ടൊരു  അഴിഞ്ഞാട്ടം
   

Comments

  1. കലി കാലം... അല്ലാണ്ടെന്താ,...

    നല്ല രചന. ആശംസകള്‍...,..

    http://aswanyachu.blogspot.in/

    ReplyDelete
  2. ജീവനില്ലതൊരു വിഗ്രഹമേ
    നിന്നിലാകവേ-ശ്യാമ മുഴുക്കാപ്പ്
    മുഖമൂടി അഴിക്കാതെ എൻ മടി മേലെ
    നിന് മുടിയഴിച്ചിട്ടൊരു അഴിഞ്ഞാട്ടം..

    ReplyDelete
    Replies
    1. നന്ദി മുഹമ്മദ്‌ വായനക്കും വാക്കുകൾക്കും അഭിപ്രായങ്ങളുടെ ഊര്ജം ഞാൻ ഇപ്പൊ തിരിച്ചറിയുന്നു
      വളരെ സന്തോഷം അഭിപ്രായത്തിനും വായനക്കും

      Delete
  3. കലികാല വാണിഭങ്ങൾ..!!!

    നല്ല രചന

    ശുഭാശംസകൾ.....

    ReplyDelete
    Replies
    1. സൌഗന്ധികം
      സൌഗന്ധികം പറഞ്ഞത് ശരിയാണ് നൈമിഷികമായ രചനകൾ കൊണ്ട് ഞാൻ ബ്ലോഗ്‌ നിറക്കുമ്പോൾ ഞാൻ പലപ്പോഴും തിരിച്ചറിയുന്നുണ്ട്, ഈ വരികൾക്കും നിമിഷങ്ങളുടെ ആയുസ്സേ എന്റെ ജീവിതം പോലെ ഉള്ളൂ എന്ന്
      അതിൽ കൂടുതൽ ഞാൻ പ്രതീക്ഷിച്ചാൽ ഒരു അതിമോഹം അതിനപ്പുറം ഒന്നും എനിക്ക് കഴിയില്ല, എനിക്ക് ഇപ്പൊ ബ്ലോഗ്‌ ഒരു സ്ലേറ്റു പോലെ, എഴുതാനും മായ്ക്കാനും ശരിക്കും എന്ജോയ്‌ ചെയ്യുന്നുണ്ട് എന്നാ സത്യം മറച്ചു വയ്ക്കുന്നില്ല
      വായനക്കും അഭിപ്രായത്തിനും ഉള്ള നന്ദി പ്രത്യേകം ഉണ്ട്

      Delete
  4. മുഖംമൂടികള്‍ അഴിയ്ക്കാതെ........

    ReplyDelete
    Replies
    1. അറിയാതെ ഒന്ന് ഊര്ന്നു വീണ്‌പോയതാ, ഇനിയും ഇട്ടോളം അജിത്‌ ഭായ്
      നന്ദി അജിത്ഭായ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

പ്രതിബിംബത്തിന് പിന്നിൽ രസം ചേർത്ത് കണ്ണാടിയാക്കും വിധം

പച്ചമാങ്ങാ മണമുള്ള  അടർത്തലിൻ്റെ കറ വെച്ച്  ഓരോ വർത്തമാനകാലവും അടയ്ക്കുകയായിരുന്നു ആകൃതിയുടെ കപ്പ് വെച്ച് ഞെട്ടുകൾക്കപ്പുറം മാവ്, നിറങ്ങളിൽ നിറച്ചെടുക്കും മാങ്ങകൾ കണ്ടിട്ടുണ്ടോ പ്രതിബിംബങ്ങൾ നിഷേധിക്കും കണ്ണാടി? എൻ്റെ പ്രതിബിംബങ്ങൾക്ക് ദാഹിക്കുന്നു അത് ഉടയും വിധം പ്രതിഫലനങ്ങളിൽ  മന:പ്പൂർവ്വത്തിൻ്റെ കല്ലിടുന്നു ഉടലിൻ്റെ പിടിയുള്ള കപ്പ് പ്രതിഫലനങ്ങളുടെ വെൻഡിങ് മെഷീൻ ഉടലിൻ്റെ ഏറ്റവും അലസമായ  ഉറയൊഴിപ്പ് പ്രതിബിംബത്തിൻ്റെ കറ വീണ കണ്ണാടിത്തലപ്പിൽ നിന്നും വർത്തമാനകാലം പിടിച്ച് ചായ്ച്ച് ഒരു പ്രതിഫലനം അടർത്തുന്നത് പോലെ എനിക്ക് ഭൂതകാലവും അടർത്തണമെന്നുണ്ട് കരിന്തിരിയ്ക്കരികിൽ മൺതരികൾ, മുഖത്തരികൾ എന്ന് വെളിച്ചം, ഓർമ്മകൾ വേർതിരിക്കുന്നിടത്ത് ഉടലുകൾ ചെരാതുകൾ ഓരോ പ്രതിബിംബവും എന്നെ പിടിച്ച് ചായ്ക്കുന്നുമുണ്ട് അതിൻ്റെ കറുപ്പ്, കാക്ക ചരിക്കുന്നത് പോലെ എൻ്റെ കറുപ്പ് എന്നെ പിടിച്ച് ചരിക്കുന്നുമുണ്ട് കണ്ണാടിയിൽ നിന്നും  ഒരു പ്രതിബിംബം മാത്രം എടുത്ത് പിൻമാറണമെന്നുണ്ട്, ശരിയ്ക്കും എനിക്ക് നാളം പിടിച്ച് ചായ്ക്കുന്നു വെളിച്ചം അടർത്തുന്നു കെടുത്തുവാനാകാത്ത വിധം  കൊളുത്തിയ നിലയിൽ വിരലുകൾ നഖങ്ങൾ മാത്രം അണയ്ക്കുന