Skip to main content

പ്രണയം.. കുറച്ചു ക്രൂരമായത്

കാല്പനിക വനങ്ങളിൽ
തണുത്ത ഭൂമിയിൽ
മനസ്സിന്റെ ഇരുണ്ട തലങ്ങളിൽ
പതിയിരിക്കും
സ്വാർത്ഥ നാഗങ്ങൾ
ഫണം വിരിച്ചാടുമ്പോൾ
ജീവിത സംതൃപ്ത  ഭഗവാൻ
കാമ സല്ലാപ അമ്പുകൾ
മറയില്ലാതെ തൊടുത്തുവിട്ടു
ഉടലാകെ മുറിച്ചു രതിയായി
നോവിച്ചു വിടാറുണ്ട്! അത് പ്രണയമായ്
തിരിഞ്ഞു കൊത്താൻ!!

എന്നാലും
പ്രണയ നാഗമേ നീ അറിയുക..
നീ വെറും മരണ ദൂതൻ
മരണം വരിക്കും നാഗ ഭൂതം
നിത്യ യഥാർത്യമാം  യുഗങ്ങൾ നീളും
രതിയാകും മരണത്തിൻ രാത്രി സത്യത്തിൽ
നാവു നീട്ടി ഉമിനീരിറക്കി കാമ വിഷം തീണ്ടി മരിക്കും
മുറിവേറ്റ  നിമിഷ  പ്രണയ രോഗി!
നിമിഷ പ്രണയ നാഗം!!!

Comments

  1. പ്രണയനാഗം ദംശിച്ചാലുണ്ടല്ലോ....!!??

    ReplyDelete
    Replies
    1. പാമ്പിന വിഷത്തിനു ഇപ്പൊ എന്താ demand അജിത്‌ ഭായ് നല്ല അസ്സല് ലഹരിയല്ലേ

      Delete
  2. Replies
    1. നന്ദി പൂർവം..കൈപ്പറ്റിയിരിക്കുന്നു

      Delete
  3. പ്രണയം അവരുടെ മനസിലെ സങ്ങൽപ്പങ്ങൽക്കതീതമാണ്.
    ആശംസകൾ

    ReplyDelete
    Replies
    1. പ്രണയം രണ്ടു പേരുടെ സങ്കലനം
      സങ്കൽപം ഒരാളുടെ പ്രണയം
      എന്ന് എനിക്ക് തോന്നിയിട്ടുള്ളത്
      നന്ദി പ്രജീഷ്

      Delete
  4. പക്ഷേ കാമമില്ലാതെ ലോകമില്ലല്ലോ ബൈജൂ...

    ReplyDelete
    Replies
    1. കാമമേ ഉള്ളൂ പ്രണയം നൈമിഷികം എന്നാണ് ഞാൻ ഉദേശിച്ചത്‌ നന്ദി അനു രാജ്

      Delete
  5. കാല്പനിക വനങ്ങളിൽ
    തണുത്ത ഭൂമിയിൽ
    മനസ്സിന്റെ ഇരുണ്ട തലങ്ങളിൽ
    പതിയിരിക്കും
    സ്വാർത്ഥ നാഗങ്ങൾ

    പ്രണയത്തിനു നൽകിയ നിർവ്വചനം കൊള്ളാം.പ്രണയം അല്പസ്വല്പം സ്വാർത്ഥമായാലും, നൈമിഷികമായിപ്പോകല്ലേ എന്ന് ആഗ്രഹിച്ചു പോകുന്നു.

    നല്ല കവിത


    ശുഭാശംസകൾ...

    ReplyDelete
    Replies
    1. തഥാസ്തു നന്ദി സൌഗന്ധികം

      Delete
  6. ഉച്ച വെയിൽ പൂനിലാവാവുന്ന
    പ്രണയമാണ് പെയ്തിറങ്ങേണ്ടത് ...

    ReplyDelete
    Replies
    1. പക്ഷെ ഇത് രണ്ടും പ്രനയമാകുന്ന നിലാവും വെയിലും രതിയാകുന്ന സൂര്യനും ചന്ദ്രനും മുമ്പിൽ വെറും നിലാവും വെയിലും ആയി കരിഞ്ഞു പോകുന്നില്ലേ? സൂര്യനും ചന്ദ്രനും നിത്യമായ് നിൽകുമ്പോൾ
      അതാണ് എന്റെ സംശയം

      വളരെ നന്ദി

      Delete
  7. ആരും കൊതിക്കുന്ന നാഗ ദംശനം പ്രണയ നാഗത്തിന്റേത് മാത്രം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന