Skip to main content

പ്രണയം.. കുറച്ചു ക്രൂരമായത്

കാല്പനിക വനങ്ങളിൽ
തണുത്ത ഭൂമിയിൽ
മനസ്സിന്റെ ഇരുണ്ട തലങ്ങളിൽ
പതിയിരിക്കും
സ്വാർത്ഥ നാഗങ്ങൾ
ഫണം വിരിച്ചാടുമ്പോൾ
ജീവിത സംതൃപ്ത  ഭഗവാൻ
കാമ സല്ലാപ അമ്പുകൾ
മറയില്ലാതെ തൊടുത്തുവിട്ടു
ഉടലാകെ മുറിച്ചു രതിയായി
നോവിച്ചു വിടാറുണ്ട്! അത് പ്രണയമായ്
തിരിഞ്ഞു കൊത്താൻ!!

എന്നാലും
പ്രണയ നാഗമേ നീ അറിയുക..
നീ വെറും മരണ ദൂതൻ
മരണം വരിക്കും നാഗ ഭൂതം
നിത്യ യഥാർത്യമാം  യുഗങ്ങൾ നീളും
രതിയാകും മരണത്തിൻ രാത്രി സത്യത്തിൽ
നാവു നീട്ടി ഉമിനീരിറക്കി കാമ വിഷം തീണ്ടി മരിക്കും
മുറിവേറ്റ  നിമിഷ  പ്രണയ രോഗി!
നിമിഷ പ്രണയ നാഗം!!!

Comments

  1. പ്രണയനാഗം ദംശിച്ചാലുണ്ടല്ലോ....!!??

    ReplyDelete
    Replies
    1. പാമ്പിന വിഷത്തിനു ഇപ്പൊ എന്താ demand അജിത്‌ ഭായ് നല്ല അസ്സല് ലഹരിയല്ലേ

      Delete
  2. Replies
    1. നന്ദി പൂർവം..കൈപ്പറ്റിയിരിക്കുന്നു

      Delete
  3. പ്രണയം അവരുടെ മനസിലെ സങ്ങൽപ്പങ്ങൽക്കതീതമാണ്.
    ആശംസകൾ

    ReplyDelete
    Replies
    1. പ്രണയം രണ്ടു പേരുടെ സങ്കലനം
      സങ്കൽപം ഒരാളുടെ പ്രണയം
      എന്ന് എനിക്ക് തോന്നിയിട്ടുള്ളത്
      നന്ദി പ്രജീഷ്

      Delete
  4. പക്ഷേ കാമമില്ലാതെ ലോകമില്ലല്ലോ ബൈജൂ...

    ReplyDelete
    Replies
    1. കാമമേ ഉള്ളൂ പ്രണയം നൈമിഷികം എന്നാണ് ഞാൻ ഉദേശിച്ചത്‌ നന്ദി അനു രാജ്

      Delete
  5. കാല്പനിക വനങ്ങളിൽ
    തണുത്ത ഭൂമിയിൽ
    മനസ്സിന്റെ ഇരുണ്ട തലങ്ങളിൽ
    പതിയിരിക്കും
    സ്വാർത്ഥ നാഗങ്ങൾ

    പ്രണയത്തിനു നൽകിയ നിർവ്വചനം കൊള്ളാം.പ്രണയം അല്പസ്വല്പം സ്വാർത്ഥമായാലും, നൈമിഷികമായിപ്പോകല്ലേ എന്ന് ആഗ്രഹിച്ചു പോകുന്നു.

    നല്ല കവിത


    ശുഭാശംസകൾ...

    ReplyDelete
    Replies
    1. തഥാസ്തു നന്ദി സൌഗന്ധികം

      Delete
  6. ഉച്ച വെയിൽ പൂനിലാവാവുന്ന
    പ്രണയമാണ് പെയ്തിറങ്ങേണ്ടത് ...

    ReplyDelete
    Replies
    1. പക്ഷെ ഇത് രണ്ടും പ്രനയമാകുന്ന നിലാവും വെയിലും രതിയാകുന്ന സൂര്യനും ചന്ദ്രനും മുമ്പിൽ വെറും നിലാവും വെയിലും ആയി കരിഞ്ഞു പോകുന്നില്ലേ? സൂര്യനും ചന്ദ്രനും നിത്യമായ് നിൽകുമ്പോൾ
      അതാണ് എന്റെ സംശയം

      വളരെ നന്ദി

      Delete
  7. ആരും കൊതിക്കുന്ന നാഗ ദംശനം പ്രണയ നാഗത്തിന്റേത് മാത്രം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...