Skip to main content

പ്രണയം.. കുറച്ചു ക്രൂരമായത്

കാല്പനിക വനങ്ങളിൽ
തണുത്ത ഭൂമിയിൽ
മനസ്സിന്റെ ഇരുണ്ട തലങ്ങളിൽ
പതിയിരിക്കും
സ്വാർത്ഥ നാഗങ്ങൾ
ഫണം വിരിച്ചാടുമ്പോൾ
ജീവിത സംതൃപ്ത  ഭഗവാൻ
കാമ സല്ലാപ അമ്പുകൾ
മറയില്ലാതെ തൊടുത്തുവിട്ടു
ഉടലാകെ മുറിച്ചു രതിയായി
നോവിച്ചു വിടാറുണ്ട്! അത് പ്രണയമായ്
തിരിഞ്ഞു കൊത്താൻ!!

എന്നാലും
പ്രണയ നാഗമേ നീ അറിയുക..
നീ വെറും മരണ ദൂതൻ
മരണം വരിക്കും നാഗ ഭൂതം
നിത്യ യഥാർത്യമാം  യുഗങ്ങൾ നീളും
രതിയാകും മരണത്തിൻ രാത്രി സത്യത്തിൽ
നാവു നീട്ടി ഉമിനീരിറക്കി കാമ വിഷം തീണ്ടി മരിക്കും
മുറിവേറ്റ  നിമിഷ  പ്രണയ രോഗി!
നിമിഷ പ്രണയ നാഗം!!!

Comments

  1. പ്രണയനാഗം ദംശിച്ചാലുണ്ടല്ലോ....!!??

    ReplyDelete
    Replies
    1. പാമ്പിന വിഷത്തിനു ഇപ്പൊ എന്താ demand അജിത്‌ ഭായ് നല്ല അസ്സല് ലഹരിയല്ലേ

      Delete
  2. Replies
    1. നന്ദി പൂർവം..കൈപ്പറ്റിയിരിക്കുന്നു

      Delete
  3. പ്രണയം അവരുടെ മനസിലെ സങ്ങൽപ്പങ്ങൽക്കതീതമാണ്.
    ആശംസകൾ

    ReplyDelete
    Replies
    1. പ്രണയം രണ്ടു പേരുടെ സങ്കലനം
      സങ്കൽപം ഒരാളുടെ പ്രണയം
      എന്ന് എനിക്ക് തോന്നിയിട്ടുള്ളത്
      നന്ദി പ്രജീഷ്

      Delete
  4. പക്ഷേ കാമമില്ലാതെ ലോകമില്ലല്ലോ ബൈജൂ...

    ReplyDelete
    Replies
    1. കാമമേ ഉള്ളൂ പ്രണയം നൈമിഷികം എന്നാണ് ഞാൻ ഉദേശിച്ചത്‌ നന്ദി അനു രാജ്

      Delete
  5. കാല്പനിക വനങ്ങളിൽ
    തണുത്ത ഭൂമിയിൽ
    മനസ്സിന്റെ ഇരുണ്ട തലങ്ങളിൽ
    പതിയിരിക്കും
    സ്വാർത്ഥ നാഗങ്ങൾ

    പ്രണയത്തിനു നൽകിയ നിർവ്വചനം കൊള്ളാം.പ്രണയം അല്പസ്വല്പം സ്വാർത്ഥമായാലും, നൈമിഷികമായിപ്പോകല്ലേ എന്ന് ആഗ്രഹിച്ചു പോകുന്നു.

    നല്ല കവിത


    ശുഭാശംസകൾ...

    ReplyDelete
    Replies
    1. തഥാസ്തു നന്ദി സൌഗന്ധികം

      Delete
  6. ഉച്ച വെയിൽ പൂനിലാവാവുന്ന
    പ്രണയമാണ് പെയ്തിറങ്ങേണ്ടത് ...

    ReplyDelete
    Replies
    1. പക്ഷെ ഇത് രണ്ടും പ്രനയമാകുന്ന നിലാവും വെയിലും രതിയാകുന്ന സൂര്യനും ചന്ദ്രനും മുമ്പിൽ വെറും നിലാവും വെയിലും ആയി കരിഞ്ഞു പോകുന്നില്ലേ? സൂര്യനും ചന്ദ്രനും നിത്യമായ് നിൽകുമ്പോൾ
      അതാണ് എന്റെ സംശയം

      വളരെ നന്ദി

      Delete
  7. ആരും കൊതിക്കുന്ന നാഗ ദംശനം പ്രണയ നാഗത്തിന്റേത് മാത്രം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം