Skip to main content

പ്രണയം.. കുറച്ചു ക്രൂരമായത്

കാല്പനിക വനങ്ങളിൽ
തണുത്ത ഭൂമിയിൽ
മനസ്സിന്റെ ഇരുണ്ട തലങ്ങളിൽ
പതിയിരിക്കും
സ്വാർത്ഥ നാഗങ്ങൾ
ഫണം വിരിച്ചാടുമ്പോൾ
ജീവിത സംതൃപ്ത  ഭഗവാൻ
കാമ സല്ലാപ അമ്പുകൾ
മറയില്ലാതെ തൊടുത്തുവിട്ടു
ഉടലാകെ മുറിച്ചു രതിയായി
നോവിച്ചു വിടാറുണ്ട്! അത് പ്രണയമായ്
തിരിഞ്ഞു കൊത്താൻ!!

എന്നാലും
പ്രണയ നാഗമേ നീ അറിയുക..
നീ വെറും മരണ ദൂതൻ
മരണം വരിക്കും നാഗ ഭൂതം
നിത്യ യഥാർത്യമാം  യുഗങ്ങൾ നീളും
രതിയാകും മരണത്തിൻ രാത്രി സത്യത്തിൽ
നാവു നീട്ടി ഉമിനീരിറക്കി കാമ വിഷം തീണ്ടി മരിക്കും
മുറിവേറ്റ  നിമിഷ  പ്രണയ രോഗി!
നിമിഷ പ്രണയ നാഗം!!!

Comments

  1. പ്രണയനാഗം ദംശിച്ചാലുണ്ടല്ലോ....!!??

    ReplyDelete
    Replies
    1. പാമ്പിന വിഷത്തിനു ഇപ്പൊ എന്താ demand അജിത്‌ ഭായ് നല്ല അസ്സല് ലഹരിയല്ലേ

      Delete
  2. Replies
    1. നന്ദി പൂർവം..കൈപ്പറ്റിയിരിക്കുന്നു

      Delete
  3. പ്രണയം അവരുടെ മനസിലെ സങ്ങൽപ്പങ്ങൽക്കതീതമാണ്.
    ആശംസകൾ

    ReplyDelete
    Replies
    1. പ്രണയം രണ്ടു പേരുടെ സങ്കലനം
      സങ്കൽപം ഒരാളുടെ പ്രണയം
      എന്ന് എനിക്ക് തോന്നിയിട്ടുള്ളത്
      നന്ദി പ്രജീഷ്

      Delete
  4. പക്ഷേ കാമമില്ലാതെ ലോകമില്ലല്ലോ ബൈജൂ...

    ReplyDelete
    Replies
    1. കാമമേ ഉള്ളൂ പ്രണയം നൈമിഷികം എന്നാണ് ഞാൻ ഉദേശിച്ചത്‌ നന്ദി അനു രാജ്

      Delete
  5. കാല്പനിക വനങ്ങളിൽ
    തണുത്ത ഭൂമിയിൽ
    മനസ്സിന്റെ ഇരുണ്ട തലങ്ങളിൽ
    പതിയിരിക്കും
    സ്വാർത്ഥ നാഗങ്ങൾ

    പ്രണയത്തിനു നൽകിയ നിർവ്വചനം കൊള്ളാം.പ്രണയം അല്പസ്വല്പം സ്വാർത്ഥമായാലും, നൈമിഷികമായിപ്പോകല്ലേ എന്ന് ആഗ്രഹിച്ചു പോകുന്നു.

    നല്ല കവിത


    ശുഭാശംസകൾ...

    ReplyDelete
    Replies
    1. തഥാസ്തു നന്ദി സൌഗന്ധികം

      Delete
  6. ഉച്ച വെയിൽ പൂനിലാവാവുന്ന
    പ്രണയമാണ് പെയ്തിറങ്ങേണ്ടത് ...

    ReplyDelete
    Replies
    1. പക്ഷെ ഇത് രണ്ടും പ്രനയമാകുന്ന നിലാവും വെയിലും രതിയാകുന്ന സൂര്യനും ചന്ദ്രനും മുമ്പിൽ വെറും നിലാവും വെയിലും ആയി കരിഞ്ഞു പോകുന്നില്ലേ? സൂര്യനും ചന്ദ്രനും നിത്യമായ് നിൽകുമ്പോൾ
      അതാണ് എന്റെ സംശയം

      വളരെ നന്ദി

      Delete
  7. ആരും കൊതിക്കുന്ന നാഗ ദംശനം പ്രണയ നാഗത്തിന്റേത് മാത്രം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഒരു നാളം

ഒരു തീയതിയാണ് ഉടൽ കലണ്ടറിൽ കലണ്ടറിനും ഉടലിനും ഇടയിൽ ഭിത്തിയിൽ ചാരിയിരിക്കും ശ്വാസം സമയത്തിൽ ചാരിയും ചാരാതെയും ഉടലിൽ ചാരി വെക്കാവുന്ന തമ്പുരു എന്ന വണ്ണം  ശ്രുതികളുമായി ശക്തമായി ഇടപഴകി കാതുകൾ ഒരു തീയതിയാണോ ഉടൽ എന്ന സംശയം, സംശയം അല്ലാതെയായി ഒരു സംശയമായി ഉടൽ കൊണ്ട് നടക്കാൻ തുടങ്ങി മറ്റ് സംശയങ്ങളുമായി ഉടലിന്നെ, സംശയങ്ങൾ ഏതുമില്ലാത്തവണ്ണം ഇടപഴകുവാനായി ഉദിക്കുന്നത് ഉഴപ്പി അപ്പോഴും  സംശയങ്ങളുടെ സൂര്യൻ വൈകുന്നേരങ്ങളുടെ സംശയം, മാത്രമായി അസ്തമയം സൂര്യരഹിത അസ്തമയങ്ങളുണ്ടായി വിരലിൻ്റെ അറ്റത്ത് വന്ന്  ഇറ്റിനിന്ന ആകാശം  അടർന്ന് നിലത്ത് വീഴാൻ മടിച്ചു പകരം അവ ഇലകളെ അടർത്തി നിലത്ത് വീഴൽ കുറച്ചു കേട്ടുകഴിഞ്ഞ ശേഷം പാട്ടുകൾ ശരീരത്തിൽ കുറച്ച് നേരം  തങ്ങിനിൽക്കുമ്പോലെ സമയത്തിൽ തങ്ങിനിൽക്കുവാൻ തങ്ങിനിൽപ്പുകൾ കടംകൊണ്ട അപ്പൂപ്പന്താടികളുണ്ടായി പരിവർത്തനങ്ങളുടെ തീർത്ഥാടനം അപ്പൂപ്പന്താടികളിലേക്ക് ഭാരമില്ലാതെ വരിയിട്ടു പിടിച്ചുനിന്നത് കൊണ്ട് മാത്രം  മരം എന്ന കുറ്റം ചെയ്തത് പോലെ കുറേ നേരം കാറ്റിനേ കേട്ടുനിന്നു,  പിന്നെ, കുറ്റപ്പെടുത്തൽ എന്ന ഉലച്ചിൽ  മരം, നിലത്തിട്ട് ചവിട്ടിക്കെ...

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ വിരിയാൻ കൊതിക്കുമെല്ലാം  എടുത്ത്, വിരിയുന്നിടത്ത് വെച്ച് ഋതുവായി മാറിനിൽക്കും ദൈവം മാറിനിൽക്കുന്നതിലെല്ലാം കയറിനിന്ന്  കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി  വിരിയാൻ മറക്കും ദൈവം ദൈവത്തിൻ്റെ കൈ കാണിക്കലുകൾ പലപ്പോഴും അവഗണിച്ചും ചിലപ്പോഴെങ്കിലും എടുത്തുവെച്ചും വിരിയുന്നതിലേക്ക് എല്ലാം പൂക്കളുടെ ടാക്സി വിളിച്ച്  ഓടിയെത്തും എൻ്റെ പുലരികൾ വഴിയിൽ ചെമ്പകങ്ങൾ  പൂക്കളിൽ നിന്നടർന്ന് ആരുടെയൊക്കെയോ ഉടലുകളിൽ കയറി നടന്ന് പോയ പാടുകൾ ഹായ് ഹായ് എന്ന് അത് കണ്ട്  വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും മാറിപ്പോകുന്നു വഴികാട്ടികളിൽ അനുഭവപ്പെടും കൊടുംതണുപ്പ് കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന് ചിരികളിലേക്കും വിളികളിലേക്കും മാറിമാറി ആയുന്നത് പോലെ ദൈവം ഓരോ പുലരികളിലേക്കും പ്രതീക്ഷകളിലേക്കും ആയുന്നു മൈനകളുടെ മുകളിൽ  കൈകൾ വിരിച്ച് അപ്പോഴും അവൾ  തീ കായുന്നു എൻ്റെ എന്ന വാക്ക് വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ എന്ന ദൈവത്തിൻ്റെ പരാതി  അവളോടൊപ്പം തീ...

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും അത്രയും തീവ്രതയിൽ പ്രാർത്ഥനകളാവുന്ന  ഒരു സാധാരണദിവസമായിരിക്കണം അത് കാൽവിരൽക്കനലുകളുള്ള ഉന്മാദികളുടെ ദൈവം ഉണർന്നാലുടൻ നാണത്തോടെ പരതും  ഉന്മാദികളുടെ പ്രാർത്ഥന ഉന്മാദിയായ ആകാശം പറക്കുന്ന പക്ഷികളേ വെച്ച് ഏറ്റവും ഒടുവിലെ നാണം  ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്, പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം ദൈവീകമായ നാണത്തിൻ്റെ ആഴം എത്ര വൈകിയാലും ഒരിക്കലും അവസാനിക്കാത്ത വിഷാദികൾകളുടെ വൈകുന്നേരങ്ങൾ വിഷാദികൾക്ക്  ഏതുനേരവും വൈകുന്നേരങ്ങൾ അഥവാ വൈകുന്നേരം  മാത്രമുള്ള വിഷാദികൾ എടുത്ത് വെക്കും മുമ്പ്  തീർന്നുപോകും അവരുടെ പകലുകൾ മൂന്ന് നേരവും  അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ സായാഹ്നങ്ങൾ  സായാഹ്നങ്ങൾ സായാഹ്നങ്ങൾ അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം ദൈവമാകുവാൻ തുടങ്ങുന്നു ക്ഷമിക്കണം ഉന്മാദികളുടെ ദൈവം എന്നല്ല ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം അതും അകക്കണ്ണുകൊണ്ട് അതേ അതേ ദൈവം ഏകാന്തതയുടെ  സൈഡ് വ്യൂ മിറർ മാത്രം നോക്കി വിഷാദികളേ ഓവർടേക്ക് ചെയ്യും അതേ ദൈവത്തിൻ്റെ സായാഹ്നവളവുകൾ വിഷാദികളും കൊടുംവളവുകളും  എന്ന് മാത്രം...