Skip to main content

പാവം മഴ

മഴ പണ്ട് പുഴ  പെറ്റ മേഘ പുത്രൻ
വഴി തെറ്റി പോയൊരു  മൂത്ത പുത്രൻ
വഴക്കിട്ടു പുറപ്പെട്ട   രവി സൗഹൃദം
വൈകിയാൽ  അവനിന്നും മധു ലഹരി

കാറ്റുമായി  ഒളിച്ചോടിയ മാന നഷ്ട്ടം
കരഞ്ഞിട്ടും തീരാതെ  കുറ്റബോധം
മെലിഞ്ഞുണങ്ങിയ തന്നമ്മയെ കണ്ടാലോ
കരളലിയുന്നൊരു  മാതൃസ്നേഹി
കരളലിയുന്നൊരു ....   മാതൃസ്നേഹി

ഇടിമിന്നി കലഹിച്ചു മാഞ്ഞു പോകും
അമ്മ വിളിച്ചാലോ പിഞ്ചു ബാലൻ
അമ്മതൻ മടിയിൽ വീണു കിടക്കുമ്പോൾ
അവനിന്നും വിരലുണ്ണും കൊച്ചുകുട്ടി
അവനിന്നും വിരലുണ്ണും....  കൊച്ചുകുട്ടി

പുഴയമ്മേ അമ്മേ ക്ഷമിക്കൂ അമ്മേ
ഞാൻ തന്നെ അമ്മയ്ക്ക് സ്വന്തം മകൻ
അമ്മേ അറിയില്ലേ ഞാനാ പാവം മഴ
ഞാൻ തന്നെയല്ലയോ പഴയ മഴ
പഴയ മഴ തന്നെയല്ലേ ആ  മാമ്പഴവും
തേങ്ങുമ്പോൾ നീറുന്ന മാവുംപഴം
ഒരമ്മയും മറക്കാത്ത മാവുംമ്പഴം
വൈലോപ്പിള്ളി തൻ തേനും പഴം

Comments

  1. മഴയിൽക്കുളിച്ച്, തണുത്തുവിറങ്ങലിച്ച കേരളത്തിനായി എഴുതിയതാണോ ഈ മഴക്കവിത..... :)

    കാറ്റുമായി ഒളിച്ചോടിയ മാന നഷ്ട്ടം
    കരഞ്ഞിട്ടും തീരാതെ കുറ്റബോധം....
    അങ്ങനെ വരെട്ടെ, ഒളിച്ചോടിപ്പോയതായിരുന്നു അല്ലേ...????
    വെറുതെയല്ല കഴിഞ്ഞവർഷം കണികാണുവാൻപോലും കിട്ടാതിരുന്നത്...

    ReplyDelete
    Replies
    1. ഭാവനയുള്ള അഭിപ്രായം ഒരുകവിത പോലെ മനോഹരം
      സന്തോഷം സ്നേഹപൂർവ്വം നന്ദി

      Delete
  2. മഴ കേസുകൊടുക്കും

    പാവാത്രെ പാവം

    ReplyDelete
    Replies
    1. ആരും അറിയാതെ ഒരു കൊട്ട് കൊടുക്കാന്നു കരുതിയാൽ ഉടനെ അത് കണ്ടു പിടിച്ചോളും
      അജിത്ഭായ് നമിച്ചു
      നന്ദി അജിത്ഭായ്

      Delete
  3. പാവം രവി..... ചൂടിലും അവനും വിങ്ങുന്ന ഒരു ഹൃദയമുണ്ട്....മഴ അതറിയുന്നുണ്ടോ...

    ReplyDelete
    Replies
    1. അതെ അതെ പാവമാ രവി പക്ഷെ ചൂടനാ

      Delete
  4. കാറ്റുമായി ഒളിച്ചോടിയ മാന നഷ്ട്ടം
    കരഞ്ഞിട്ടും തീരാതെ കുറ്റബോധം
    മെലിഞ്ഞുണങ്ങിയ തന്നമ്മയെ കണ്ടാലോ
    കരളലിയുന്നൊരു മാതൃസ്നേഹി
    കരളലിയുന്നൊരു .... മാതൃസ്നേഹി


    ഹ..ഹ.. അതു കൊള്ളാം.നല്ല നിരീക്ഷണം.

    ശുഭാശംസകൾ.....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ