Skip to main content

സഹായഹസ്തം


ആരും നനയുവാനില്ലാത്തത് കൊണ്ടാവണം 
പായൽ പിടിച്ച മഴ 
ആരും നീന്തുവാനിറങ്ങാത്ത 
ഒരു കുളത്തിലേയ്ക്ക് 
കുളിക്കുവാനിറങ്ങുമ്പോൾ 
കാൽ വഴുതി 
തെന്നി
വീണു പോയത്

അതിനെ പുഴ എന്ന് വിളിച്ചു
കളിയാക്കി
തിരിഞ്ഞു നോക്കാതെ പോയത്
ഏതോ വെകളി പിടിച്ച
കാറ്റായിരിക്കണം

കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട്
മടി പിടിച്ചു
പൊടി പിടിച്ച ആകാശം
മാറാല പിടിച്ച മേഘങ്ങളെ
തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ
അത് കണ്ടു കാണില്ല

തിരക്ക് എന്ന തെരുവിലൂടെ
മാനം നഷ്ടപ്പെടാതെ
സ്വകാര്യമായി സഞ്ചരിക്കുന്ന
വിജന മനസ്സുള്ള
ഏതോ സൂര്യ ഹൃദയമാകും
ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം
നീരാവി പോലെ നീട്ടി

കടലുപ്പ്‌ തേയ്ച്ചു
ആ മുറിവുകൾ 
ഉണക്കിയിട്ടുണ്ടാവുക

Comments

  1. Enthoru bhaavana.
    Aasamsakal.

    ReplyDelete
  2. നഷ്ടസ്വപ്നങ്ങള്‍ വരച്ച ഈ വരികള്‍ വായിക്കേ ഓര്‍മ്മകളുടെ ചിറകണിഞ്ഞ് ഭൂതകാലത്തിലേക്ക് പറന്നു പോയി ഏതെങ്കിലും തീരത്തിരിക്കാന്‍ തോന്നുന്നു.

    ReplyDelete
  3. അടുത്തെത്താതെ പോയ
    കൈവിരലുകള്‍ കൂട്ടിപിടിക്കാന്‍
    പിറകേയോടുന്ന ബാല്യത്തിന്‍
    നിഷ്കളങ്കത..rr

    ReplyDelete
  4. ഭാവദീപ്തം.....

    ReplyDelete
  5. മനോഹരം.... ഒരുപാടിഷ്ടായി ഈ കവിത

    ReplyDelete
  6. വേണ്ടാത്ത ചിന്ത ഉഗ്രന്‍ കവിത :) നല്ല കവിതകള്‍ പിറക്കുമെങ്കില്‍ വേണ്ടാത്ത ചിന്തയും നല്ലതല്ലേ :)

    ReplyDelete
  7. ഭായീടെ ഭാവന പോകുന്ന വഴി അമേരിക്കയുടെ ചാരക്കണ്ണുകൾക്കു പോലും കണ്ടുപിടിക്കാൻ പറ്റില്ല കേട്ടോ ? ഹ...ഹ..ഹ..


    മനോഹരമായി എഴുതി

    ശുഭാശംസകൾ.....

    ReplyDelete
  8. aarum parakkuvanillaaththathu kondu podi pidichcha aakasham

    ReplyDelete
  9. നല്ല കവിത. അതിലും നല്ല ഭാവന

    ReplyDelete
  10. അതിനെ പുഴ എന്ന് വിളിച്ചു
    കളിയാക്കി
    തിരിഞ്ഞു നോക്കാതെ പോയത്
    ഏതോ വെകളി പിടിച്ച
    കാറ്റായിരിക്കണം

    ബൈജു നിങ്ങള് പുലിയാട്ടോ ..

    ReplyDelete
  11. ഒരു കാര്യം............ ചിലപ്പോൾ എനിക്ക് മാത്രം തോന്നിയതാകാം ... കവിതകളെല്ലാം ആശയ സമ്പന്നം.. പക്ഷെ താളം ഒരേ പോലെ ആയിപ്പോകുന്നുണ്ടോ

    ReplyDelete
  12. കടലുപ്പുകൊണ്ട് തേയ്ച്ചാലും ആ മുറിവുകൾ ഉണങ്ങില്ല...

    ReplyDelete
  13. എന്തൊരു ഭാവനാവിലാസം

    ReplyDelete
  14. മനോഹരമായ വരികള്‍
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ