Skip to main content

പാവം മഴ

മഴ പണ്ട് പുഴ  പെറ്റ മേഘ പുത്രൻ
വഴി തെറ്റി പോയൊരു  മൂത്ത പുത്രൻ
വഴക്കിട്ടു പുറപ്പെട്ട   രവി സൗഹൃദം
വൈകിയാൽ  അവനിന്നും മധു ലഹരി

കാറ്റുമായി  ഒളിച്ചോടിയ മാന നഷ്ട്ടം
കരഞ്ഞിട്ടും തീരാതെ  കുറ്റബോധം
മെലിഞ്ഞുണങ്ങിയ തന്നമ്മയെ കണ്ടാലോ
കരളലിയുന്നൊരു  മാതൃസ്നേഹി
കരളലിയുന്നൊരു ....   മാതൃസ്നേഹി

ഇടിമിന്നി കലഹിച്ചു മാഞ്ഞു പോകും
അമ്മ വിളിച്ചാലോ പിഞ്ചു ബാലൻ
അമ്മതൻ മടിയിൽ വീണു കിടക്കുമ്പോൾ
അവനിന്നും വിരലുണ്ണും കൊച്ചുകുട്ടി
അവനിന്നും വിരലുണ്ണും....  കൊച്ചുകുട്ടി

പുഴയമ്മേ അമ്മേ ക്ഷമിക്കൂ അമ്മേ
ഞാൻ തന്നെ അമ്മയ്ക്ക് സ്വന്തം മകൻ
അമ്മേ അറിയില്ലേ ഞാനാ പാവം മഴ
ഞാൻ തന്നെയല്ലയോ പഴയ മഴ
പഴയ മഴ തന്നെയല്ലേ ആ  മാമ്പഴവും
തേങ്ങുമ്പോൾ നീറുന്ന മാവുംപഴം
ഒരമ്മയും മറക്കാത്ത മാവുംമ്പഴം
വൈലോപ്പിള്ളി തൻ തേനും പഴം

Comments

  1. മഴയിൽക്കുളിച്ച്, തണുത്തുവിറങ്ങലിച്ച കേരളത്തിനായി എഴുതിയതാണോ ഈ മഴക്കവിത..... :)

    കാറ്റുമായി ഒളിച്ചോടിയ മാന നഷ്ട്ടം
    കരഞ്ഞിട്ടും തീരാതെ കുറ്റബോധം....
    അങ്ങനെ വരെട്ടെ, ഒളിച്ചോടിപ്പോയതായിരുന്നു അല്ലേ...????
    വെറുതെയല്ല കഴിഞ്ഞവർഷം കണികാണുവാൻപോലും കിട്ടാതിരുന്നത്...

    ReplyDelete
    Replies
    1. ഭാവനയുള്ള അഭിപ്രായം ഒരുകവിത പോലെ മനോഹരം
      സന്തോഷം സ്നേഹപൂർവ്വം നന്ദി

      Delete
  2. മഴ കേസുകൊടുക്കും

    പാവാത്രെ പാവം

    ReplyDelete
    Replies
    1. ആരും അറിയാതെ ഒരു കൊട്ട് കൊടുക്കാന്നു കരുതിയാൽ ഉടനെ അത് കണ്ടു പിടിച്ചോളും
      അജിത്ഭായ് നമിച്ചു
      നന്ദി അജിത്ഭായ്

      Delete
  3. പാവം രവി..... ചൂടിലും അവനും വിങ്ങുന്ന ഒരു ഹൃദയമുണ്ട്....മഴ അതറിയുന്നുണ്ടോ...

    ReplyDelete
    Replies
    1. അതെ അതെ പാവമാ രവി പക്ഷെ ചൂടനാ

      Delete
  4. കാറ്റുമായി ഒളിച്ചോടിയ മാന നഷ്ട്ടം
    കരഞ്ഞിട്ടും തീരാതെ കുറ്റബോധം
    മെലിഞ്ഞുണങ്ങിയ തന്നമ്മയെ കണ്ടാലോ
    കരളലിയുന്നൊരു മാതൃസ്നേഹി
    കരളലിയുന്നൊരു .... മാതൃസ്നേഹി


    ഹ..ഹ.. അതു കൊള്ളാം.നല്ല നിരീക്ഷണം.

    ശുഭാശംസകൾ.....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!