Skip to main content

മഴ മുള്ള്

മഴയത്ത് കവിതകൾ മൂളുന്നുണ്ട്
ഇറയത്ത്‌ നനയാതങ്ങ് ഉലാത്തുന്നുണ്ട്
മഴയുടെ മേനിക്ക്  കവി നൂലിൽ
ഭംഗിയിൽ പട്ടുടയാടകൾ നെയ്യുന്നുണ്ട്

തെരുവിന്റെ ഓരത്തു മഴയുണ്ട്
പെയ്യുന്ന  കണ്ണീരും  കാണുന്നുണ്ട്
മഴയുടെ കിലുക്കങ്ങൾ  കേൾക്കുന്നുണ്ട്
വിറയാർന്ന തേങ്ങലലിഞ്ഞിട്ടുണ്ട്

മഴയുടെ അഴകിന്നും കഴുകുവാനാവാതെ
തെരുവിൽ അഴുക്കുകൾ കുമിഞ്ഞിട്ടുണ്ട്
മഴക്കാറ് കാണുമ്പോൾ തെളിയും മിഴികളിൽ
കാണാത്ത ദു:ഖത്തിൻ മിഴിക്കീറുണ്ട്    

കണ്ണുകൾ കലങ്ങി ച്ചുകന്നിട്ടുണ്ട്
കണ്ണീർ ചാലായി ഒഴുകുന്നുണ്ട്
അരുവിയായ് മഴവെള്ളം ഒലിക്കുന്നുണ്ട്
മിഴിവെള്ളം  മഴയിലും തോരാനുണ്ട്

ഖന മൌനം ഭിക്ഷയായി ചോരുന്നുണ്ട്
ചെളിവെള്ളം പ്രൗഡിയായ്‌   തെറ്റുന്നുണ്ട്‌
നനവാർന്ന പായലെ പനിയായ്‌ പടരല്ലേ
തെരുവ് ബാല്യത്തിന്റെ  നെറ്റി മേലെ

മഴത്തുള്ളിച്ചെടിക്കിന്നും മുള്ളുണ്ട്!
തൊട്ടാ വാടി പോൽ നീറുന്ന കണ്ണ്നീര്,
പനിനീരോളിപ്പിച്ചു ചെറു  മഴ പെയ്യുമ്പോൾ
കൂർക്കുന്ന    നോവിന്റെ കന്നി മുള്ള്! 

Comments

  1. Replies
    1. ശരത് വായനക്കും അഭിപ്രായത്തിനും നന്ദി അറിയിക്കട്ടെ

      Delete
  2. മഴ മുള്ളുപോലെ കൂര്‍ത്ത് മേനിയെ തുളയ്ക്കുന്നത് ‘ആടുജീവിത”ത്തില്‍ ബെന്യാമിന്‍ പറയുന്നുണ്ട്.
    വായിച്ചിട്ടില്ലെങ്കില്‍ വായിയ്ക്കണമെന്ന് ഒരു നിര്‍ദേശം വയ്ക്കട്ടെ

    ReplyDelete
    Replies
    1. കേട്ടിട്ടുണ്ട് ഇടയ്ക്കു ചില ഖണ്ഡിക വായിച്ചിരുന്നു മുഴുവൻ വായിച്ചിട്ടില്ല വായിക്കാം
      നന്ദി അജിത്‌ ഭായ്

      Delete
    2. ആട് ജീവിതം എല്ലാവരും വായിക്കണം. പ്രത്യേകിച്ച് പ്രവാസികള്‍

      Delete
    3. അനുഭവിച്ചാലും പോരാ? ശരിയാ വായിച്ചോളാം പക്ഷെ ഒരു ഒരു വര്ഷത്തെ സമയം തരണം
      നന്ദി അച്ചു

      Delete
  3. മഴ... അത് മഹാമാരിയായി പെയ്തു കൊണ്ടിരിക്കുന്നു. കൂടുതല്‍ നാശം വിതയ്ക്കാതെ അത് ശാന്തനായെങ്കില്‍

    ReplyDelete
    Replies
    1. നന്ദി അച്ചു ഈ കുളിരുള്ള മഴ കണ്ടു പുതച്ചു മൂടി സുഖിക്കാൻ നമ്മൾ എന്തിഷ്ട പക്ഷെ ഒരു പുതപ്പെങ്കിലും കടത്തിണ്ണയിൽ കൊടുക്കണം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് ഒരു പശ്ചാത്താപം പോലെ
      അച്ചു വിന്റെ ഒരു കഥയിൽ അത് പറഞ്ഞു ഞാൻ വായിച്ചിട്ടുണ്ട് അതിനു എന്റെ ആശംസകൾ അങ്ങോട്ട്‌

      Delete
  4. mazha peythukondeyirikkunnu....durithangalum...enkilum ithilninnokke rakshappedan namukku mazha nananjukondeyirikkam...mazhayath kavithakal moolikkondeyirikkam...manushyanayithanne.....kavitha nannayirikkunnu.....abinandhanangal.....

    ReplyDelete
    Replies
    1. ഈ മഴയത്തും ഈ അഭിപ്രായത്തിനും വായനക്കും എങ്ങിനെ ഞാൻ നന്ദി പറയാ Ardra thanks

      Delete
  5. mazha peythukondeyirikkunnu....durithangalum.....enkilum mazha nanayuka...kavitha mooluka....nannayirikkunnu.....aasamsakal....kavikal pravachakanmarakunnu......

    ReplyDelete
    Replies
    1. നന്ദി ആര്ദ്ര ഒരുപാടൊരുപാട് നന്ദി

      Delete
  6. Replies
    1. ഊഷ്മളമായ ആ കയ്യടിയുടെ സ്വരം ഞാൻ ഉറക്കത്തിലും കേള്ക്കുന്നു മുഷ്ടി ചുരുട്ടി ഞാൻ ആ സ്വരം നെഞ്ചോടു ചേര്ക്കുന്നു നന്ദി ഒരു പാട് സന്തോഷവും
      എവിടെ വരെ ആയി പുതിയ കവിത?

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം 

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം