Skip to main content

മഴ മുള്ള്

മഴയത്ത് കവിതകൾ മൂളുന്നുണ്ട്
ഇറയത്ത്‌ നനയാതങ്ങ് ഉലാത്തുന്നുണ്ട്
മഴയുടെ മേനിക്ക്  കവി നൂലിൽ
ഭംഗിയിൽ പട്ടുടയാടകൾ നെയ്യുന്നുണ്ട്

തെരുവിന്റെ ഓരത്തു മഴയുണ്ട്
പെയ്യുന്ന  കണ്ണീരും  കാണുന്നുണ്ട്
മഴയുടെ കിലുക്കങ്ങൾ  കേൾക്കുന്നുണ്ട്
വിറയാർന്ന തേങ്ങലലിഞ്ഞിട്ടുണ്ട്

മഴയുടെ അഴകിന്നും കഴുകുവാനാവാതെ
തെരുവിൽ അഴുക്കുകൾ കുമിഞ്ഞിട്ടുണ്ട്
മഴക്കാറ് കാണുമ്പോൾ തെളിയും മിഴികളിൽ
കാണാത്ത ദു:ഖത്തിൻ മിഴിക്കീറുണ്ട്    

കണ്ണുകൾ കലങ്ങി ച്ചുകന്നിട്ടുണ്ട്
കണ്ണീർ ചാലായി ഒഴുകുന്നുണ്ട്
അരുവിയായ് മഴവെള്ളം ഒലിക്കുന്നുണ്ട്
മിഴിവെള്ളം  മഴയിലും തോരാനുണ്ട്

ഖന മൌനം ഭിക്ഷയായി ചോരുന്നുണ്ട്
ചെളിവെള്ളം പ്രൗഡിയായ്‌   തെറ്റുന്നുണ്ട്‌
നനവാർന്ന പായലെ പനിയായ്‌ പടരല്ലേ
തെരുവ് ബാല്യത്തിന്റെ  നെറ്റി മേലെ

മഴത്തുള്ളിച്ചെടിക്കിന്നും മുള്ളുണ്ട്!
തൊട്ടാ വാടി പോൽ നീറുന്ന കണ്ണ്നീര്,
പനിനീരോളിപ്പിച്ചു ചെറു  മഴ പെയ്യുമ്പോൾ
കൂർക്കുന്ന    നോവിന്റെ കന്നി മുള്ള്! 

Comments

  1. Replies
    1. ശരത് വായനക്കും അഭിപ്രായത്തിനും നന്ദി അറിയിക്കട്ടെ

      Delete
  2. മഴ മുള്ളുപോലെ കൂര്‍ത്ത് മേനിയെ തുളയ്ക്കുന്നത് ‘ആടുജീവിത”ത്തില്‍ ബെന്യാമിന്‍ പറയുന്നുണ്ട്.
    വായിച്ചിട്ടില്ലെങ്കില്‍ വായിയ്ക്കണമെന്ന് ഒരു നിര്‍ദേശം വയ്ക്കട്ടെ

    ReplyDelete
    Replies
    1. കേട്ടിട്ടുണ്ട് ഇടയ്ക്കു ചില ഖണ്ഡിക വായിച്ചിരുന്നു മുഴുവൻ വായിച്ചിട്ടില്ല വായിക്കാം
      നന്ദി അജിത്‌ ഭായ്

      Delete
    2. ആട് ജീവിതം എല്ലാവരും വായിക്കണം. പ്രത്യേകിച്ച് പ്രവാസികള്‍

      Delete
    3. അനുഭവിച്ചാലും പോരാ? ശരിയാ വായിച്ചോളാം പക്ഷെ ഒരു ഒരു വര്ഷത്തെ സമയം തരണം
      നന്ദി അച്ചു

      Delete
  3. മഴ... അത് മഹാമാരിയായി പെയ്തു കൊണ്ടിരിക്കുന്നു. കൂടുതല്‍ നാശം വിതയ്ക്കാതെ അത് ശാന്തനായെങ്കില്‍

    ReplyDelete
    Replies
    1. നന്ദി അച്ചു ഈ കുളിരുള്ള മഴ കണ്ടു പുതച്ചു മൂടി സുഖിക്കാൻ നമ്മൾ എന്തിഷ്ട പക്ഷെ ഒരു പുതപ്പെങ്കിലും കടത്തിണ്ണയിൽ കൊടുക്കണം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് ഒരു പശ്ചാത്താപം പോലെ
      അച്ചു വിന്റെ ഒരു കഥയിൽ അത് പറഞ്ഞു ഞാൻ വായിച്ചിട്ടുണ്ട് അതിനു എന്റെ ആശംസകൾ അങ്ങോട്ട്‌

      Delete
  4. mazha peythukondeyirikkunnu....durithangalum...enkilum ithilninnokke rakshappedan namukku mazha nananjukondeyirikkam...mazhayath kavithakal moolikkondeyirikkam...manushyanayithanne.....kavitha nannayirikkunnu.....abinandhanangal.....

    ReplyDelete
    Replies
    1. ഈ മഴയത്തും ഈ അഭിപ്രായത്തിനും വായനക്കും എങ്ങിനെ ഞാൻ നന്ദി പറയാ Ardra thanks

      Delete
  5. mazha peythukondeyirikkunnu....durithangalum.....enkilum mazha nanayuka...kavitha mooluka....nannayirikkunnu.....aasamsakal....kavikal pravachakanmarakunnu......

    ReplyDelete
    Replies
    1. നന്ദി ആര്ദ്ര ഒരുപാടൊരുപാട് നന്ദി

      Delete
  6. Replies
    1. ഊഷ്മളമായ ആ കയ്യടിയുടെ സ്വരം ഞാൻ ഉറക്കത്തിലും കേള്ക്കുന്നു മുഷ്ടി ചുരുട്ടി ഞാൻ ആ സ്വരം നെഞ്ചോടു ചേര്ക്കുന്നു നന്ദി ഒരു പാട് സന്തോഷവും
      എവിടെ വരെ ആയി പുതിയ കവിത?

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഒരു നാളം

ഒരു തീയതിയാണ് ഉടൽ കലണ്ടറിൽ കലണ്ടറിനും ഉടലിനും ഇടയിൽ ഭിത്തിയിൽ ചാരിയിരിക്കും ശ്വാസം സമയത്തിൽ ചാരിയും ചാരാതെയും ഉടലിൽ ചാരി വെക്കാവുന്ന തമ്പുരു എന്ന വണ്ണം  ശ്രുതികളുമായി ശക്തമായി ഇടപഴകി കാതുകൾ ഒരു തീയതിയാണോ ഉടൽ എന്ന സംശയം, സംശയം അല്ലാതെയായി ഒരു സംശയമായി ഉടൽ കൊണ്ട് നടക്കാൻ തുടങ്ങി മറ്റ് സംശയങ്ങളുമായി ഉടലിന്നെ, സംശയങ്ങൾ ഏതുമില്ലാത്തവണ്ണം ഇടപഴകുവാനായി ഉദിക്കുന്നത് ഉഴപ്പി അപ്പോഴും  സംശയങ്ങളുടെ സൂര്യൻ വൈകുന്നേരങ്ങളുടെ സംശയം, മാത്രമായി അസ്തമയം സൂര്യരഹിത അസ്തമയങ്ങളുണ്ടായി വിരലിൻ്റെ അറ്റത്ത് വന്ന്  ഇറ്റിനിന്ന ആകാശം  അടർന്ന് നിലത്ത് വീഴാൻ മടിച്ചു പകരം അവ ഇലകളെ അടർത്തി നിലത്ത് വീഴൽ കുറച്ചു കേട്ടുകഴിഞ്ഞ ശേഷം പാട്ടുകൾ ശരീരത്തിൽ കുറച്ച് നേരം  തങ്ങിനിൽക്കുമ്പോലെ സമയത്തിൽ തങ്ങിനിൽക്കുവാൻ തങ്ങിനിൽപ്പുകൾ കടംകൊണ്ട അപ്പൂപ്പന്താടികളുണ്ടായി പരിവർത്തനങ്ങളുടെ തീർത്ഥാടനം അപ്പൂപ്പന്താടികളിലേക്ക് ഭാരമില്ലാതെ വരിയിട്ടു പിടിച്ചുനിന്നത് കൊണ്ട് മാത്രം  മരം എന്ന കുറ്റം ചെയ്തത് പോലെ കുറേ നേരം കാറ്റിനേ കേട്ടുനിന്നു,  പിന്നെ, കുറ്റപ്പെടുത്തൽ എന്ന ഉലച്ചിൽ  മരം, നിലത്തിട്ട് ചവിട്ടിക്കെ...

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ വിരിയാൻ കൊതിക്കുമെല്ലാം  എടുത്ത്, വിരിയുന്നിടത്ത് വെച്ച് ഋതുവായി മാറിനിൽക്കും ദൈവം മാറിനിൽക്കുന്നതിലെല്ലാം കയറിനിന്ന്  കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി  വിരിയാൻ മറക്കും ദൈവം ദൈവത്തിൻ്റെ കൈ കാണിക്കലുകൾ പലപ്പോഴും അവഗണിച്ചും ചിലപ്പോഴെങ്കിലും എടുത്തുവെച്ചും വിരിയുന്നതിലേക്ക് എല്ലാം പൂക്കളുടെ ടാക്സി വിളിച്ച്  ഓടിയെത്തും എൻ്റെ പുലരികൾ വഴിയിൽ ചെമ്പകങ്ങൾ  പൂക്കളിൽ നിന്നടർന്ന് ആരുടെയൊക്കെയോ ഉടലുകളിൽ കയറി നടന്ന് പോയ പാടുകൾ ഹായ് ഹായ് എന്ന് അത് കണ്ട്  വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും മാറിപ്പോകുന്നു വഴികാട്ടികളിൽ അനുഭവപ്പെടും കൊടുംതണുപ്പ് കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന് ചിരികളിലേക്കും വിളികളിലേക്കും മാറിമാറി ആയുന്നത് പോലെ ദൈവം ഓരോ പുലരികളിലേക്കും പ്രതീക്ഷകളിലേക്കും ആയുന്നു മൈനകളുടെ മുകളിൽ  കൈകൾ വിരിച്ച് അപ്പോഴും അവൾ  തീ കായുന്നു എൻ്റെ എന്ന വാക്ക് വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ എന്ന ദൈവത്തിൻ്റെ പരാതി  അവളോടൊപ്പം തീ...

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും അത്രയും തീവ്രതയിൽ പ്രാർത്ഥനകളാവുന്ന  ഒരു സാധാരണദിവസമായിരിക്കണം അത് കാൽവിരൽക്കനലുകളുള്ള ഉന്മാദികളുടെ ദൈവം ഉണർന്നാലുടൻ നാണത്തോടെ പരതും  ഉന്മാദികളുടെ പ്രാർത്ഥന ഉന്മാദിയായ ആകാശം പറക്കുന്ന പക്ഷികളേ വെച്ച് ഏറ്റവും ഒടുവിലെ നാണം  ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്, പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം ദൈവീകമായ നാണത്തിൻ്റെ ആഴം എത്ര വൈകിയാലും ഒരിക്കലും അവസാനിക്കാത്ത വിഷാദികൾകളുടെ വൈകുന്നേരങ്ങൾ വിഷാദികൾക്ക്  ഏതുനേരവും വൈകുന്നേരങ്ങൾ അഥവാ വൈകുന്നേരം  മാത്രമുള്ള വിഷാദികൾ എടുത്ത് വെക്കും മുമ്പ്  തീർന്നുപോകും അവരുടെ പകലുകൾ മൂന്ന് നേരവും  അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ സായാഹ്നങ്ങൾ  സായാഹ്നങ്ങൾ സായാഹ്നങ്ങൾ അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം ദൈവമാകുവാൻ തുടങ്ങുന്നു ക്ഷമിക്കണം ഉന്മാദികളുടെ ദൈവം എന്നല്ല ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം അതും അകക്കണ്ണുകൊണ്ട് അതേ അതേ ദൈവം ഏകാന്തതയുടെ  സൈഡ് വ്യൂ മിറർ മാത്രം നോക്കി വിഷാദികളേ ഓവർടേക്ക് ചെയ്യും അതേ ദൈവത്തിൻ്റെ സായാഹ്നവളവുകൾ വിഷാദികളും കൊടുംവളവുകളും  എന്ന് മാത്രം...