Skip to main content

മഴ മുള്ള്

മഴയത്ത് കവിതകൾ മൂളുന്നുണ്ട്
ഇറയത്ത്‌ നനയാതങ്ങ് ഉലാത്തുന്നുണ്ട്
മഴയുടെ മേനിക്ക്  കവി നൂലിൽ
ഭംഗിയിൽ പട്ടുടയാടകൾ നെയ്യുന്നുണ്ട്

തെരുവിന്റെ ഓരത്തു മഴയുണ്ട്
പെയ്യുന്ന  കണ്ണീരും  കാണുന്നുണ്ട്
മഴയുടെ കിലുക്കങ്ങൾ  കേൾക്കുന്നുണ്ട്
വിറയാർന്ന തേങ്ങലലിഞ്ഞിട്ടുണ്ട്

മഴയുടെ അഴകിന്നും കഴുകുവാനാവാതെ
തെരുവിൽ അഴുക്കുകൾ കുമിഞ്ഞിട്ടുണ്ട്
മഴക്കാറ് കാണുമ്പോൾ തെളിയും മിഴികളിൽ
കാണാത്ത ദു:ഖത്തിൻ മിഴിക്കീറുണ്ട്    

കണ്ണുകൾ കലങ്ങി ച്ചുകന്നിട്ടുണ്ട്
കണ്ണീർ ചാലായി ഒഴുകുന്നുണ്ട്
അരുവിയായ് മഴവെള്ളം ഒലിക്കുന്നുണ്ട്
മിഴിവെള്ളം  മഴയിലും തോരാനുണ്ട്

ഖന മൌനം ഭിക്ഷയായി ചോരുന്നുണ്ട്
ചെളിവെള്ളം പ്രൗഡിയായ്‌   തെറ്റുന്നുണ്ട്‌
നനവാർന്ന പായലെ പനിയായ്‌ പടരല്ലേ
തെരുവ് ബാല്യത്തിന്റെ  നെറ്റി മേലെ

മഴത്തുള്ളിച്ചെടിക്കിന്നും മുള്ളുണ്ട്!
തൊട്ടാ വാടി പോൽ നീറുന്ന കണ്ണ്നീര്,
പനിനീരോളിപ്പിച്ചു ചെറു  മഴ പെയ്യുമ്പോൾ
കൂർക്കുന്ന    നോവിന്റെ കന്നി മുള്ള്! 

Comments

  1. Replies
    1. ശരത് വായനക്കും അഭിപ്രായത്തിനും നന്ദി അറിയിക്കട്ടെ

      Delete
  2. മഴ മുള്ളുപോലെ കൂര്‍ത്ത് മേനിയെ തുളയ്ക്കുന്നത് ‘ആടുജീവിത”ത്തില്‍ ബെന്യാമിന്‍ പറയുന്നുണ്ട്.
    വായിച്ചിട്ടില്ലെങ്കില്‍ വായിയ്ക്കണമെന്ന് ഒരു നിര്‍ദേശം വയ്ക്കട്ടെ

    ReplyDelete
    Replies
    1. കേട്ടിട്ടുണ്ട് ഇടയ്ക്കു ചില ഖണ്ഡിക വായിച്ചിരുന്നു മുഴുവൻ വായിച്ചിട്ടില്ല വായിക്കാം
      നന്ദി അജിത്‌ ഭായ്

      Delete
    2. ആട് ജീവിതം എല്ലാവരും വായിക്കണം. പ്രത്യേകിച്ച് പ്രവാസികള്‍

      Delete
    3. അനുഭവിച്ചാലും പോരാ? ശരിയാ വായിച്ചോളാം പക്ഷെ ഒരു ഒരു വര്ഷത്തെ സമയം തരണം
      നന്ദി അച്ചു

      Delete
  3. മഴ... അത് മഹാമാരിയായി പെയ്തു കൊണ്ടിരിക്കുന്നു. കൂടുതല്‍ നാശം വിതയ്ക്കാതെ അത് ശാന്തനായെങ്കില്‍

    ReplyDelete
    Replies
    1. നന്ദി അച്ചു ഈ കുളിരുള്ള മഴ കണ്ടു പുതച്ചു മൂടി സുഖിക്കാൻ നമ്മൾ എന്തിഷ്ട പക്ഷെ ഒരു പുതപ്പെങ്കിലും കടത്തിണ്ണയിൽ കൊടുക്കണം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് ഒരു പശ്ചാത്താപം പോലെ
      അച്ചു വിന്റെ ഒരു കഥയിൽ അത് പറഞ്ഞു ഞാൻ വായിച്ചിട്ടുണ്ട് അതിനു എന്റെ ആശംസകൾ അങ്ങോട്ട്‌

      Delete
  4. mazha peythukondeyirikkunnu....durithangalum...enkilum ithilninnokke rakshappedan namukku mazha nananjukondeyirikkam...mazhayath kavithakal moolikkondeyirikkam...manushyanayithanne.....kavitha nannayirikkunnu.....abinandhanangal.....

    ReplyDelete
    Replies
    1. ഈ മഴയത്തും ഈ അഭിപ്രായത്തിനും വായനക്കും എങ്ങിനെ ഞാൻ നന്ദി പറയാ Ardra thanks

      Delete
  5. mazha peythukondeyirikkunnu....durithangalum.....enkilum mazha nanayuka...kavitha mooluka....nannayirikkunnu.....aasamsakal....kavikal pravachakanmarakunnu......

    ReplyDelete
    Replies
    1. നന്ദി ആര്ദ്ര ഒരുപാടൊരുപാട് നന്ദി

      Delete
  6. Replies
    1. ഊഷ്മളമായ ആ കയ്യടിയുടെ സ്വരം ഞാൻ ഉറക്കത്തിലും കേള്ക്കുന്നു മുഷ്ടി ചുരുട്ടി ഞാൻ ആ സ്വരം നെഞ്ചോടു ചേര്ക്കുന്നു നന്ദി ഒരു പാട് സന്തോഷവും
      എവിടെ വരെ ആയി പുതിയ കവിത?

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വാക്കിൻ്റെ അലക്ക് കല്ല്

പരിശ്രമങ്ങളേ അതിൻ്റെ ശാന്തത കൊണ്ട് അടയാളപ്പെടുത്തുമ്പോൾ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയാകും  വാരാന്ത്യങ്ങളിലെ ആകാശം നീലയും നീല കഴിഞ്ഞ് വരും വേനലും മേഘങ്ങൾ അടിച്ച് കഴുകി കുളിക്കുന്ന കടവിൻ്റെ ഓരത്ത് പറഞ്ഞു കഴിഞ്ഞ കഥകൾ വാക്കിൻ്റെ അലക്കുകല്ലുകളാകുന്നിടത്ത് ആകാശം ഒഴുകി പോകുന്നതിൻ്റെ ഒരു നേർത്തചാല് കർണ്ണൻ ഇനിയും ഒരൊഴുക്ക് ആവാത്തിടത്ത് പഴകിയ പാതിവൃത്വം കുന്തി അഞ്ചിടത്തായി കഴുകി കളഞ്ഞിടത്ത് വേനലിനും തെക്ക്, ഒരലക്ക് കല്ലാവും സൂര്യൻ അവിടെ അതും ഏറ്റവും പഴക്കമുള്ള അന്നത്തെ അഴുക്കുള്ള പകൽ അടിച്ച് നനച്ച് ആരുടേതെന്നറിയാത്ത ഒരു കവിത 2 കല്ല് പിന്നെയുള്ളത് അല്ലെങ്കിൽ എന്ന വാക്കാണ് കല്ല് ഒന്നുമില്ലെങ്കിൽ കാലിൽ തട്ടും അല്ലെങ്കിൽ എന്ന വാക്ക് വിരലിൽ തട്ടിയാലും കാതിൽ തട്ടിയാലും ഒന്നും ചെയ്യില്ല കല്ലിൽ തട്ടും വരെ നടക്കുവാൻ എൻ്റെ കാലുകൾ ആഗ്രഹിക്കുന്നു എനിക്ക് അല്ലെങ്കിൽ എന്ന വാക്കായാൽ മതി എന്ന്   കാലുകൾക്കരികിൽ കല്ല്  നിർബന്ധം പിടിക്കുന്നു മിടിക്കുവാൻ മാത്രമായി മാറ്റിവെക്കുവാനാകാത്ത  ഹൃദയത്തെ, കൊണ്ട് നടക്കുമ്പോഴും വെള്ളാരങ്കല്ലുകൾ കരുതും പോലെ നദികൾ ഒഴുകുന്ന  ശബ്ദം മാത്രം കേൾക്കുവാനായി...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

ഒരു ഇറുത്തുവെക്കൽ ചാരുന്നു

ചുവടുകൾ മാത്രം ചാരി നിശ്ചലതയുടെ ശുചിമുറിയിൽ നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല അത് ചാരിയിട്ടുണ്ടാവണം വസന്തം ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ  ശുചിമുറി നോക്കി വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ ഒരു ഋതുചാരൽ  അതിൻ്റെ കുന്തിച്ചിരിപ്പ് നെടുവീർപ്പിൻ്റെ സാക്ഷ ഒന്നും ഉണ്ടാവില്ല ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ ചുണ്ടും കാതും ചാരി അവ ഞൊറിഞ്ഞുടുക്കും മൂളിപ്പാട്ടുകൾ  വീടിന് ചുറ്റും  ജലം ഒഴുകുന്ന പോലെ ഉണ്ടാവും ജാലകങ്ങൾ രണ്ട് ഉപമകൾക്കിടയിൽ വലിച്ച് കെട്ടിയ പകൽ സമനില വഴങ്ങിയ  പശപശപ്പുള്ള സൂര്യൻ ഇതളുകളിലായാലും ഉടുത്തിരിക്കുന്നതിലേക്കുള്ള നടപ്പാണ് നഗ്നതകളാവും കാലടികൾ ഇന്നലെ ഒരു മൂളലായി കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും മൂളിപ്പാട്ടുള്ള സൂര്യൻ വായന കഴിഞ്ഞും വിരിയും  വാക്കിൻ്റെ അവസാന മൊട്ട്, കവിതയിൽ  അടങ്ങിയിരിക്കുന്നത് പോലെ മണമുള്ള ഒരു താരാട്ട്  മുല്ലപ്പൂക്കളിൽ  അപ്പോഴും തങ്ങിനിൽക്കുന്നു ചാരിയിട്ടുണ്ടാവുമോ ആകാശം തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല, മേഘങ്ങൾ പ്രാവുകൾക്കില്ല എവിടെയും നീലനിറങ്ങളിൽ  ചാരനിറങ്ങൾക്കുള്ളയത്രയും ...