Skip to main content

ഒരു ഇറുത്തുവെക്കൽ ചാരുന്നു

ചുവടുകൾ മാത്രം ചാരി
നിശ്ചലതയുടെ ശുചിമുറിയിൽ
നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല
അത്

ചാരിയിട്ടുണ്ടാവണം വസന്തം
ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ 
ശുചിമുറി നോക്കി
വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു

ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ
ഒരു ഋതുചാരൽ 
അതിൻ്റെ കുന്തിച്ചിരിപ്പ്
നെടുവീർപ്പിൻ്റെ സാക്ഷ
ഒന്നും ഉണ്ടാവില്ല

ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ
ചുണ്ടും കാതും ചാരി
അവ ഞൊറിഞ്ഞുടുക്കും
മൂളിപ്പാട്ടുകൾ 

വീടിന് ചുറ്റും 
ജലം ഒഴുകുന്ന പോലെ ഉണ്ടാവും
ജാലകങ്ങൾ

രണ്ട് ഉപമകൾക്കിടയിൽ
വലിച്ച് കെട്ടിയ പകൽ
സമനില വഴങ്ങിയ 
പശപശപ്പുള്ള സൂര്യൻ

ഇതളുകളിലായാലും
ഉടുത്തിരിക്കുന്നതിലേക്കുള്ള
നടപ്പാണ്
നഗ്നതകളാവും കാലടികൾ

ഇന്നലെ ഒരു മൂളലായി
കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും
മൂളിപ്പാട്ടുള്ള സൂര്യൻ

വായന കഴിഞ്ഞും വിരിയും 
വാക്കിൻ്റെ അവസാന മൊട്ട്,
കവിതയിൽ 
അടങ്ങിയിരിക്കുന്നത് പോലെ
മണമുള്ള ഒരു താരാട്ട് 
മുല്ലപ്പൂക്കളിൽ 
അപ്പോഴും തങ്ങിനിൽക്കുന്നു

ചാരിയിട്ടുണ്ടാവുമോ ആകാശം
തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല,
മേഘങ്ങൾ

പ്രാവുകൾക്കില്ല
എവിടെയും നീലനിറങ്ങളിൽ 
ചാരനിറങ്ങൾക്കുള്ളയത്രയും
ശുചിമുറികൾ.

ഇരുട്ടിൻ്റെ മൊട്ടുള്ള,
ഒരിത്തിരി ഇറുകിയ സന്ധ്യ
ഉടലിനെ ഉണർത്താതെ ഉറങ്ങും
നഗ്നതകൾ 

അസ്തമയത്തിൻ്റെ ഷോക്കേയ്സാവും
വിഷാദം
ഇത്തിരി കുറുകിയ പകൽ മാത്രം
പ്രാവിൻ്റെ കണ്ണിൽ ഇറുത്തുവെക്കുന്നു!

Comments

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!