Skip to main content

വിഴുപ്പലക്കൽ

നട്ടിട്ടും കുരുക്കാത്ത മതേതരത്വത്തിന്റെ കല്ലിൽ
നടു ഒഴിയാതെ ദാരിദ്ര്യം, മതത്തിന്റെ വിഴുപ്പലക്കൽ!
എന്നാലെങ്കിലും ദൈവത്തിന്റെ  വസ്ത്രം വെളുക്കട്ടെ എന്ന്
മതേതരത്വത്തിന്റെ കല്ല്‌, അവസാനം കല്ല്‌ തേയ്ഞ്ഞിട്ടും  വര്ഗീയ
കറ മാറാത്തത് കണ്ടു കല്ലിനു ഭ്രാന്ത് പിടിച്ചു, കഴുകാൻ കൊണ്ട് വന്ന
ദാരിദ്ര്യത്തിന് ഒരു നേരത്തെ ആഹാരം വാങ്ങി കൊടുത്തപ്പോൾ അവൻ
മണി മണി പോലെ കാര്യം പറഞ്ഞു,

ആരും കണ്ടിട്ടില്ലാത്ത പ്രഭു  നഗ്നൻ
അവനു ഒരു കീറ തുണി പോലും ഇത് വരെ ഒരു മതവും കൊടുത്തിട്ടില്ല!

പിന്നെ അലക്കിയത്?
അത് മതപണ്ടിതരുടെ പണ്ടെങ്ങോ ഇട്ടു മറന്ന അധികാരത്തിന്റെ  പല വർണ അടിവസ്ത്രങ്ങൾ

അപ്പോൾ ഉണക്കിയത്?
അത് വിശ്വാസിയുടെ അന്ധ വിശ്വാസങ്ങളുടെ ഇരുട്ടിൽ ആരും കാണാതെ.

മടക്കിയത്?
ആരും മടക്കിയിട്ടില്ല... അത് വച്ച് . മതം കൊണ്ട് അന്ധരായ മതവിശ്വാസികളുടെ കണ്ണ് കെട്ടി, ഇനി ഇരുട്ടിന്റെ കണ്ണിൽ ദൈവത്തെ കണ്ടാലോ? എന്ന് പേടിച്ച്

അപ്പോൾ മതങ്ങൾ?

ദാരിദ്യം കൈയ്യിലെ പത്തു വിരലും കൈയ്യിൽ  പിടിച്ചിരുന്ന വിഴുപ്പു താഴെ ഇട്ടു കാലിലെ വിരലും എണ്ണി കഴിഞ്ഞപ്പോൾ കല്ലിനു പിടികിട്ടി ഈ നാട്ടിൽ
പാർട്ടിയും സമൂദായവും അധോലോകം വരെ മതം ആണെന്ന്.

അപ്പോൾ നിറം?

അതൊക്കെ ആരു നോക്കുന്നു സാറേ, ഇവരെല്ലാം ഉറങ്ങുന്നത് അധികാരത്തിന്റെ ശീതള ശ്ചായയിലല്ല്യോ അതും ഒരുമിച്ചു.. തണുക്കുമ്പോൾ മാറിയും തിരിഞ്ഞും ഒക്കെ ഏതെങ്കിലും എടുത്തിടും കഴുവാൻ  പാവം ഞങ്ങളുണ്ടല്ലോ!!!

അപ്പോൾ വിശ്വാസി?

ഏതു വിശ്വാസി സാറേ, അവരെ ഒക്കെ കൊന്നില്ല്യോ? സർ ഒന്നും അറിഞ്ഞില്യോ അതൊക്കെ കൊന്നു... ആയുധം ഈ പറയുന്ന പണ്ഡിതരു വാങ്ങി ശത്രുവിന് കൊടുക്കും..  എന്നിട്ട് പാവം വിശ്വാസികളെ കൊല്ലിക്കും .. എന്നാലേ.. ഈ മതങ്ങളൊക്കെ വളരത്തോള്ളൂ സാറേ...  മതം വളർന്നാലേ അധികാരത്തിന്റെ സാറമ്മാര്പണ്ഡിതർക്കു ഉറങ്ങാൻ സ്ഥലവും നല്ല ആഹാരവും  കൊടുക്കൂ..


മതേതരത്വം ഞെട്ടി

മതെതരതം അന്ന് മൂടിയ വായ്‌ പിന്നെ തുറന്നിട്ടില്ല!.. പാവം ദാരിദ്ര്യം ഇപ്പോഴും കഷ്ടപെടുന്നു.. 

Comments

  1. മതം മനുഷ്യനെ മയക്കുന്ന കറപ്പ് ആകുന്നു

    ReplyDelete
    Replies
    1. എന്നാലും ഇതൊരു ഒന്നൊന്നര കറുപ്പ് തന്നെ എന്റെ അജിത്‌ ഭായ്,
      നന്ദി അജിത്‌ ഭായ്

      Delete
  2. രണ്ട് മതങ്ങളേയുളളൂ പണവും...അധികാരവും

    ReplyDelete
    Replies
    1. അതെ പക്ഷെ ഒരു പാട് അനുയായികളും മതം എന്ന് അവകാശപെടുന്ന പലതും ഇപ്പോൾ ഇതിന്റെ തന്നെ അനുയായികളല്ലേ?

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..