Skip to main content

വിഴുപ്പലക്കൽ

നട്ടിട്ടും കുരുക്കാത്ത മതേതരത്വത്തിന്റെ കല്ലിൽ
നടു ഒഴിയാതെ ദാരിദ്ര്യം, മതത്തിന്റെ വിഴുപ്പലക്കൽ!
എന്നാലെങ്കിലും ദൈവത്തിന്റെ  വസ്ത്രം വെളുക്കട്ടെ എന്ന്
മതേതരത്വത്തിന്റെ കല്ല്‌, അവസാനം കല്ല്‌ തേയ്ഞ്ഞിട്ടും  വര്ഗീയ
കറ മാറാത്തത് കണ്ടു കല്ലിനു ഭ്രാന്ത് പിടിച്ചു, കഴുകാൻ കൊണ്ട് വന്ന
ദാരിദ്ര്യത്തിന് ഒരു നേരത്തെ ആഹാരം വാങ്ങി കൊടുത്തപ്പോൾ അവൻ
മണി മണി പോലെ കാര്യം പറഞ്ഞു,

ആരും കണ്ടിട്ടില്ലാത്ത പ്രഭു  നഗ്നൻ
അവനു ഒരു കീറ തുണി പോലും ഇത് വരെ ഒരു മതവും കൊടുത്തിട്ടില്ല!

പിന്നെ അലക്കിയത്?
അത് മതപണ്ടിതരുടെ പണ്ടെങ്ങോ ഇട്ടു മറന്ന അധികാരത്തിന്റെ  പല വർണ അടിവസ്ത്രങ്ങൾ

അപ്പോൾ ഉണക്കിയത്?
അത് വിശ്വാസിയുടെ അന്ധ വിശ്വാസങ്ങളുടെ ഇരുട്ടിൽ ആരും കാണാതെ.

മടക്കിയത്?
ആരും മടക്കിയിട്ടില്ല... അത് വച്ച് . മതം കൊണ്ട് അന്ധരായ മതവിശ്വാസികളുടെ കണ്ണ് കെട്ടി, ഇനി ഇരുട്ടിന്റെ കണ്ണിൽ ദൈവത്തെ കണ്ടാലോ? എന്ന് പേടിച്ച്

അപ്പോൾ മതങ്ങൾ?

ദാരിദ്യം കൈയ്യിലെ പത്തു വിരലും കൈയ്യിൽ  പിടിച്ചിരുന്ന വിഴുപ്പു താഴെ ഇട്ടു കാലിലെ വിരലും എണ്ണി കഴിഞ്ഞപ്പോൾ കല്ലിനു പിടികിട്ടി ഈ നാട്ടിൽ
പാർട്ടിയും സമൂദായവും അധോലോകം വരെ മതം ആണെന്ന്.

അപ്പോൾ നിറം?

അതൊക്കെ ആരു നോക്കുന്നു സാറേ, ഇവരെല്ലാം ഉറങ്ങുന്നത് അധികാരത്തിന്റെ ശീതള ശ്ചായയിലല്ല്യോ അതും ഒരുമിച്ചു.. തണുക്കുമ്പോൾ മാറിയും തിരിഞ്ഞും ഒക്കെ ഏതെങ്കിലും എടുത്തിടും കഴുവാൻ  പാവം ഞങ്ങളുണ്ടല്ലോ!!!

അപ്പോൾ വിശ്വാസി?

ഏതു വിശ്വാസി സാറേ, അവരെ ഒക്കെ കൊന്നില്ല്യോ? സർ ഒന്നും അറിഞ്ഞില്യോ അതൊക്കെ കൊന്നു... ആയുധം ഈ പറയുന്ന പണ്ഡിതരു വാങ്ങി ശത്രുവിന് കൊടുക്കും..  എന്നിട്ട് പാവം വിശ്വാസികളെ കൊല്ലിക്കും .. എന്നാലേ.. ഈ മതങ്ങളൊക്കെ വളരത്തോള്ളൂ സാറേ...  മതം വളർന്നാലേ അധികാരത്തിന്റെ സാറമ്മാര്പണ്ഡിതർക്കു ഉറങ്ങാൻ സ്ഥലവും നല്ല ആഹാരവും  കൊടുക്കൂ..


മതേതരത്വം ഞെട്ടി

മതെതരതം അന്ന് മൂടിയ വായ്‌ പിന്നെ തുറന്നിട്ടില്ല!.. പാവം ദാരിദ്ര്യം ഇപ്പോഴും കഷ്ടപെടുന്നു.. 

Comments

  1. മതം മനുഷ്യനെ മയക്കുന്ന കറപ്പ് ആകുന്നു

    ReplyDelete
    Replies
    1. എന്നാലും ഇതൊരു ഒന്നൊന്നര കറുപ്പ് തന്നെ എന്റെ അജിത്‌ ഭായ്,
      നന്ദി അജിത്‌ ഭായ്

      Delete
  2. രണ്ട് മതങ്ങളേയുളളൂ പണവും...അധികാരവും

    ReplyDelete
    Replies
    1. അതെ പക്ഷെ ഒരു പാട് അനുയായികളും മതം എന്ന് അവകാശപെടുന്ന പലതും ഇപ്പോൾ ഇതിന്റെ തന്നെ അനുയായികളല്ലേ?

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!