Skip to main content

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു
ചോരയായി ഇറ്റുന്നു
ചിതലെടുത്ത ഞരമ്പുകളിൽ
തുരുമ്പ് എടുത്തോഴുകുന്നു
എന്നിട്ടും മനുഷ്യന് പുഴ
വെറുമൊരു ഫയലു മാത്രം
വയൽ നനയ്ക്കാനും
മേലുകഴുകാനും
കാണാനും കേൾക്കാനും
കവിത എഴുതാനും

മതിമറന്നു തിരുത്തി എഴുതി
ഉപയോഗിച്ച ശേഷം സേവ്
ചെയ്യാൻ മറക്കുമ്പോൾ
അറിയാതെ മനുഷ്യന്റെ കൈ തട്ടി
ഡിലീറ്റ് ആയി പോകാതിരിക്കുവാൻ
പുഴ സ്വയം എടുത്തു വക്കുന്നുണ്ട്
ഒരു  "ബാക്കപ്പ്"
മലമുകളിലെവിടെയോ ഫോൾഡറിൽ
നീരുറവ  പോലെ  ഒരെണ്ണം

Comments

  1. നല്ല വരികള്‍ ,എല്ലാ ആശംസകളും !

    ReplyDelete
    Replies
    1. ആഷിക് ഈ പ്രോത്സാഹനത്തിനു വളരെ നന്ദി

      Delete
  2. ഓര്‍മപ്പെടുത്തല്‍ അതിനു ഒരു ഫോള്‍ഡര്‍ ഇനി നല്ലതാ..

    ReplyDelete
    Replies
    1. അതെ അതെ തീർച്ചയായും നന്ദി കാത്തി

      Delete
  3. പ്രകൃതിക്കെങ്കിലും നല്ലത് തോന്നട്ടെ...
    ആശംസകൾ....

    ReplyDelete
    Replies
    1. പ്രകൃതിക്കും മനുഷ്യനും നല്ലത് തോന്നട്ടെ നന്ദി വി കെ

      Delete
  4. ഫോൾഡർ തുറക്കുമ്പോൾ കുറേപ്പേർ ഡിലീറ്റ് ആകാറുണ്ട് ..
    "താനതാൻ നിരന്തരം ചെയ്യുന്ന കർമ്മഫലം
    താനതാൻ അനുഭവിച്ചീടുകെന്നെ വരൂ ..."
    കൂടുതൽ ഫോൾഡറുകൾ ഉണ്ടാകാതിരിക്കട്ടെ..

    ReplyDelete
    Replies
    1. ഉരുൾ പൊട്ടലും പ്രകൃതി ദുരന്തങ്ങളും ഉണ്ടാകാതിരിക്കട്ടെ നന്ദി ശരത്പ്രസാദ്

      Delete
  5. പുഴയ്ക്കു ഒരു ബാക്കപ്പ് venam. Nannaayi. Aashamsakal.

    ReplyDelete
    Replies
    1. പ്രകൃതി എല്ലാം സംഭവാമി യുഗേ യുഗേ ചെയ്യും അല്ലെ ഡോക്ടർ നന്ദി ഡോക്ടർ

      Delete
  6. ഒരു ബാക്കപ്പ് ഫയല് നല്ലതാണ്...ഡിലീറ്റ് ചെയ്താലും റിട്രീവ് ചെയ്തെടുക്കാമല്ലോ.....

    ReplyDelete
    Replies
    1. അതെ അതെ കമ്പ്യൂട്ടർ ഇപ്പൊ ശരിക്കും ഒരു പ്രകൃതി തന്നെ പ്രകൃതി എന്ന് ഇനി കമ്പ്യൂട്ടർ പോലെ ആകും ദൈവത്തിനറിയാം നന്ദി അനുരാജ്

      Delete
  7. ഇക്കാലത്ത് പുഴകൾക്ക് ബാക്ക് അപ്പ് അത്യാവശ്യം തന്നെ.കൺസംപ്ഷൻ അത്രയ്ക്കാണല്ലോ.

    കവിത കലക്കി ഭായ്.ഭാവനയും.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. മനുഷ്യരുടെ എണ്ണം കൂടുന്നത് പോലെ പുഴയുടെ എണ്ണം കൂടിയിട്ടില്ല ഇനി കൂടിയാൽ ഒഴുകൾ സ്ഥലവും ഇല്ലല്ലോ
      ഇപ്പൊ ദേ ഗാട്ഗിൽ റിപ്പോർട്ട്‌ കൂടി നടപ്പിൽ വന്നു കഴിഞ്ഞാൽ ഒരു പുതിയ പുഴക്ക് കൂടി സ്കോപ്പ് ഉണ്ടാവില്ല എന്നാ കേൾക്കുന്നേ
      നന്ദി സൌഗന്ധികം

      Delete
  8. പുഴ ബായ്ക് അപ്പ് എടുത്താൽ പുഴയ്ക് കൊള്ളാം ,മനുഷ്യന് അതിന്റെ ചിത്രങ്ങളും കവിതകളും കൊണ്ട് ദാഹം മാറ്റും .

    നല്ല ഭാവന .....
    ആശംസകൾ

    ReplyDelete
    Replies
    1. അത് ശരിയാണ് നിധീഷ് മനുഷ്യന് ഫോട്ടോ അത് മതി
      പക്ഷെ പുഴയ്ക്കു മനുഷ്യനെ വേണമെന്ന് നിര്ബന്ധം
      നന്ദി നിധീഷ്

      Delete
  9. വരും തലമുറയ്ക്കുവേണ്ടി........
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. അത് വേണം ചേട്ടാ പുഴയും വരുംതലമുറയും എല്ലാം നമ്മുടെ തന്നെ ആവണം ആവട്ടെ
      നന്ദി തങ്കപ്പൻ ചേട്ടാ

      Delete
  10. സംഗതി അത്ര എളുപ്പമായിരുന്നങ്കില്‍!!

    ReplyDelete
    Replies
    1. അത് ശരിയാണ് അജിത്‌ ഭായ്
      കാര്യങ്ങൾ കമ്പ്യൂട്ടർ വേഗത്തിൽ തിരിച്ചു വിളിക്കാൻ പറ്റില്ലല്ലോ നശിപ്പിക്കാൻ പറ്റുമെങ്കിലും നന്ദി അജിത്ഭായ്

      Delete
  11. പുഴയെക്കുറിച്ച് ന്യൂജനറേഷന്‍ വീക്ഷണം....
    നിലവാരമുള്ള കവിത.....

    ReplyDelete
    Replies
    1. പ്രദീപ്‌ ഭായ് വളരെ നന്ദി

      Delete
  12. റീസൈക്കിള്‍ ബിന്നില്‍ നിന്നും പുഴ കരയുന്നു.. ഒന്ന് റീഓപ്പണ്‍ ചെയ്യപ്പെടാന്‍.. നല്ല കവിതയാട്ടോ..

    ReplyDelete
    Replies
    1. അതെ ഡോക്ടര എന്തെല്ലാം സാദ്ധ്യതകൾ കമ്പ്യൂട്ടർ ലോകത്ത് പ്രകൃതിയും അല്ലെ ആദ്യത്തെ കമ്പ്യൂട്ടർ
      നന്ദി ഡോക്ടർ

      Delete
  13. പുഴക്ക് ഒരു Undo option കൂടിയുണ്ടായിരുന്നെങ്കിൽ കരയേണ്ടി വരില്ലായിരുന്നു, പുഴക്കും നമ്മൾക്കും.

    ReplyDelete
    Replies
    1. അതെ കരയാതിരിക്കാം പുഴക്കും നമുക്കും
      നന്ദി അജിത്‌

      Delete
  14. മലമുകളിലെവിടെയോ ഫോൾഡറിൽ
    നീരുറവ പോലെ ഒരെണ്ണം

    Good

    ReplyDelete
    Replies
    1. നന്ദി വളരെ സന്തോഷം ചങ്ങാതി

      Delete
  15. വരും കാലങ്ങളില്‍ അനിവാര്യമായി വരും; ഇങ്ങനെ ഒരു ബാക്ക് അപ്പ്.

    ReplyDelete
    Replies
    1. വളരെ നന്ദി സുഹൃത്തേ ഈ പ്രോത്സാഹനത്തിനു സന്തോഷപൂർവ്വം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...