Skip to main content

വിഴുപ്പലക്കൽ

നട്ടിട്ടും കുരുക്കാത്ത മതേതരത്വത്തിന്റെ കല്ലിൽ
നടു ഒഴിയാതെ ദാരിദ്ര്യം, മതത്തിന്റെ വിഴുപ്പലക്കൽ!
എന്നാലെങ്കിലും ദൈവത്തിന്റെ  വസ്ത്രം വെളുക്കട്ടെ എന്ന്
മതേതരത്വത്തിന്റെ കല്ല്‌, അവസാനം കല്ല്‌ തേയ്ഞ്ഞിട്ടും  വര്ഗീയ
കറ മാറാത്തത് കണ്ടു കല്ലിനു ഭ്രാന്ത് പിടിച്ചു, കഴുകാൻ കൊണ്ട് വന്ന
ദാരിദ്ര്യത്തിന് ഒരു നേരത്തെ ആഹാരം വാങ്ങി കൊടുത്തപ്പോൾ അവൻ
മണി മണി പോലെ കാര്യം പറഞ്ഞു,

ആരും കണ്ടിട്ടില്ലാത്ത പ്രഭു  നഗ്നൻ
അവനു ഒരു കീറ തുണി പോലും ഇത് വരെ ഒരു മതവും കൊടുത്തിട്ടില്ല!

പിന്നെ അലക്കിയത്?
അത് മതപണ്ടിതരുടെ പണ്ടെങ്ങോ ഇട്ടു മറന്ന അധികാരത്തിന്റെ  പല വർണ അടിവസ്ത്രങ്ങൾ

അപ്പോൾ ഉണക്കിയത്?
അത് വിശ്വാസിയുടെ അന്ധ വിശ്വാസങ്ങളുടെ ഇരുട്ടിൽ ആരും കാണാതെ.

മടക്കിയത്?
ആരും മടക്കിയിട്ടില്ല... അത് വച്ച് . മതം കൊണ്ട് അന്ധരായ മതവിശ്വാസികളുടെ കണ്ണ് കെട്ടി, ഇനി ഇരുട്ടിന്റെ കണ്ണിൽ ദൈവത്തെ കണ്ടാലോ? എന്ന് പേടിച്ച്

അപ്പോൾ മതങ്ങൾ?

ദാരിദ്യം കൈയ്യിലെ പത്തു വിരലും കൈയ്യിൽ  പിടിച്ചിരുന്ന വിഴുപ്പു താഴെ ഇട്ടു കാലിലെ വിരലും എണ്ണി കഴിഞ്ഞപ്പോൾ കല്ലിനു പിടികിട്ടി ഈ നാട്ടിൽ
പാർട്ടിയും സമൂദായവും അധോലോകം വരെ മതം ആണെന്ന്.

അപ്പോൾ നിറം?

അതൊക്കെ ആരു നോക്കുന്നു സാറേ, ഇവരെല്ലാം ഉറങ്ങുന്നത് അധികാരത്തിന്റെ ശീതള ശ്ചായയിലല്ല്യോ അതും ഒരുമിച്ചു.. തണുക്കുമ്പോൾ മാറിയും തിരിഞ്ഞും ഒക്കെ ഏതെങ്കിലും എടുത്തിടും കഴുവാൻ  പാവം ഞങ്ങളുണ്ടല്ലോ!!!

അപ്പോൾ വിശ്വാസി?

ഏതു വിശ്വാസി സാറേ, അവരെ ഒക്കെ കൊന്നില്ല്യോ? സർ ഒന്നും അറിഞ്ഞില്യോ അതൊക്കെ കൊന്നു... ആയുധം ഈ പറയുന്ന പണ്ഡിതരു വാങ്ങി ശത്രുവിന് കൊടുക്കും..  എന്നിട്ട് പാവം വിശ്വാസികളെ കൊല്ലിക്കും .. എന്നാലേ.. ഈ മതങ്ങളൊക്കെ വളരത്തോള്ളൂ സാറേ...  മതം വളർന്നാലേ അധികാരത്തിന്റെ സാറമ്മാര്പണ്ഡിതർക്കു ഉറങ്ങാൻ സ്ഥലവും നല്ല ആഹാരവും  കൊടുക്കൂ..


മതേതരത്വം ഞെട്ടി

മതെതരതം അന്ന് മൂടിയ വായ്‌ പിന്നെ തുറന്നിട്ടില്ല!.. പാവം ദാരിദ്ര്യം ഇപ്പോഴും കഷ്ടപെടുന്നു.. 

Comments

  1. മതം മനുഷ്യനെ മയക്കുന്ന കറപ്പ് ആകുന്നു

    ReplyDelete
    Replies
    1. എന്നാലും ഇതൊരു ഒന്നൊന്നര കറുപ്പ് തന്നെ എന്റെ അജിത്‌ ഭായ്,
      നന്ദി അജിത്‌ ഭായ്

      Delete
  2. രണ്ട് മതങ്ങളേയുളളൂ പണവും...അധികാരവും

    ReplyDelete
    Replies
    1. അതെ പക്ഷെ ഒരു പാട് അനുയായികളും മതം എന്ന് അവകാശപെടുന്ന പലതും ഇപ്പോൾ ഇതിന്റെ തന്നെ അനുയായികളല്ലേ?

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വാക്കിൻ്റെ അലക്ക് കല്ല്

പരിശ്രമങ്ങളേ അതിൻ്റെ ശാന്തത കൊണ്ട് അടയാളപ്പെടുത്തുമ്പോൾ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയാകും  വാരാന്ത്യങ്ങളിലെ ആകാശം നീലയും നീല കഴിഞ്ഞ് വരും വേനലും മേഘങ്ങൾ അടിച്ച് കഴുകി കുളിക്കുന്ന കടവിൻ്റെ ഓരത്ത് പറഞ്ഞു കഴിഞ്ഞ കഥകൾ വാക്കിൻ്റെ അലക്കുകല്ലുകളാകുന്നിടത്ത് ആകാശം ഒഴുകി പോകുന്നതിൻ്റെ ഒരു നേർത്തചാല് കർണ്ണൻ ഇനിയും ഒരൊഴുക്ക് ആവാത്തിടത്ത് പഴകിയ പാതിവൃത്വം കുന്തി അഞ്ചിടത്തായി കഴുകി കളഞ്ഞിടത്ത് വേനലിനും തെക്ക്, ഒരലക്ക് കല്ലാവും സൂര്യൻ അവിടെ അതും ഏറ്റവും പഴക്കമുള്ള അന്നത്തെ അഴുക്കുള്ള പകൽ അടിച്ച് നനച്ച് ആരുടേതെന്നറിയാത്ത ഒരു കവിത 2 കല്ല് പിന്നെയുള്ളത് അല്ലെങ്കിൽ എന്ന വാക്കാണ് കല്ല് ഒന്നുമില്ലെങ്കിൽ കാലിൽ തട്ടും അല്ലെങ്കിൽ എന്ന വാക്ക് വിരലിൽ തട്ടിയാലും കാതിൽ തട്ടിയാലും ഒന്നും ചെയ്യില്ല കല്ലിൽ തട്ടും വരെ നടക്കുവാൻ എൻ്റെ കാലുകൾ ആഗ്രഹിക്കുന്നു എനിക്ക് അല്ലെങ്കിൽ എന്ന വാക്കായാൽ മതി എന്ന്   കാലുകൾക്കരികിൽ കല്ല്  നിർബന്ധം പിടിക്കുന്നു മിടിക്കുവാൻ മാത്രമായി മാറ്റിവെക്കുവാനാകാത്ത  ഹൃദയത്തെ, കൊണ്ട് നടക്കുമ്പോഴും വെള്ളാരങ്കല്ലുകൾ കരുതും പോലെ നദികൾ ഒഴുകുന്ന  ശബ്ദം മാത്രം കേൾക്കുവാനായി...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

ഒരു ഇറുത്തുവെക്കൽ ചാരുന്നു

ചുവടുകൾ മാത്രം ചാരി നിശ്ചലതയുടെ ശുചിമുറിയിൽ നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല അത് ചാരിയിട്ടുണ്ടാവണം വസന്തം ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ  ശുചിമുറി നോക്കി വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ ഒരു ഋതുചാരൽ  അതിൻ്റെ കുന്തിച്ചിരിപ്പ് നെടുവീർപ്പിൻ്റെ സാക്ഷ ഒന്നും ഉണ്ടാവില്ല ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ ചുണ്ടും കാതും ചാരി അവ ഞൊറിഞ്ഞുടുക്കും മൂളിപ്പാട്ടുകൾ  വീടിന് ചുറ്റും  ജലം ഒഴുകുന്ന പോലെ ഉണ്ടാവും ജാലകങ്ങൾ രണ്ട് ഉപമകൾക്കിടയിൽ വലിച്ച് കെട്ടിയ പകൽ സമനില വഴങ്ങിയ  പശപശപ്പുള്ള സൂര്യൻ ഇതളുകളിലായാലും ഉടുത്തിരിക്കുന്നതിലേക്കുള്ള നടപ്പാണ് നഗ്നതകളാവും കാലടികൾ ഇന്നലെ ഒരു മൂളലായി കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും മൂളിപ്പാട്ടുള്ള സൂര്യൻ വായന കഴിഞ്ഞും വിരിയും  വാക്കിൻ്റെ അവസാന മൊട്ട്, കവിതയിൽ  അടങ്ങിയിരിക്കുന്നത് പോലെ മണമുള്ള ഒരു താരാട്ട്  മുല്ലപ്പൂക്കളിൽ  അപ്പോഴും തങ്ങിനിൽക്കുന്നു ചാരിയിട്ടുണ്ടാവുമോ ആകാശം തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല, മേഘങ്ങൾ പ്രാവുകൾക്കില്ല എവിടെയും നീലനിറങ്ങളിൽ  ചാരനിറങ്ങൾക്കുള്ളയത്രയും ...