Skip to main content

കുടുംബം അതൊരു കോടതി

സ്നേഹം കൊതിച്ചു.. തിരി-
കൊളുത്താതെ കാണുവാൻ..
കണ്‍ തുറന്നങ്ങ് നിൽക്കുമ്പോൾ ,
നിലവിളക്ക് കൊളുത്തി
സ്ത്രീധനമായ്കടന്നു വന്നു..
എൻ ജന്മത്തിലലിഞ്ഞൊരു തുളസി പുണ്യം


കലാലയത്തിലെ  പല വേദികളിൽ,
പ്രണയത്തിൽ ബിരുദം എടുത്ത ഞാൻ-
സ്നേഹത്തിൻ ബാലപാഠങ്ങൾ
പഠിക്കുവാൻ കാൽ നീട്ടി ഇരുന്നതതു
ദാമ്പത്യത്തിന്റെ നനു നനുത്ത
ചില തണുത്ത പ്രതലങ്ങളിൽ...

കുസൃതിത്തരങ്ങൾ ഉള്ളിലോളിപ്പിച്ചു
ഭാര്യയിലെ കാമുകിയെ പ്രണയിച്ച-
തെറ്റിന് അനുസരണയുള്ള ഒരു നല്ല കുട്ടിയായ്,
കേട്ടെഴുതേണ്ടി  വന്ന സദാചാരത്തിന്റെ-
പല കുടുംബ പാഠങ്ങൾ , എന്നിട്ടും;
ഗൃഹപാഠം തെറ്റിച്ച ശിക്ഷക്ക്-
വാതിലടഞ്ഞ  കുടുംബ കോടതിയുടെ-
ഇടനാഴികളിൽ മുട്ടിലിഴയുന്നു, ഞാൻ-
"വിവാഹം" എന്ന മോചനവും
കാത്തു കാത്ത് അനന്തമായ്!

ഓർമ്മതൻ കരിയിലകൾ പാറുന്ന
"ഇന്നലെ" യുടെ ജീവിത കലാലയ തിരുമുറ്റത്ത്‌
പ്രണയം കൊഴിഞ്ഞ മരമായ്‌  ഇലചാർത്തില-
തോർത്തു അമ്മ മഴ കാത്ത കൈക്കുഞ്ഞായി
തളർന്നു കിടന്നു ഞാൻ; സ്നേഹ വഴിക്കണ്ണുമായ്

ഇമ മറന്ന കണ്ണിന്റെ നീരില്ലാ കരച്ചിലിൽ..
ഇടറിയ ഗദ്ഗദം വെറും ഊമതൻ ഭാഷയാക്കി.......

ഇന്ന്; മരണമാമര ചില്ല തൻ തണൽ പോലും,
വെറും അർദ്ധ സത്യം; എന്ന് തിരിച്ചറിഞ്ഞു..
നടക്കുവാനാകാതെ കാൽകുഴഞ്ഞു കണ്‍ചിമ്മി-
ഒരു മഴു കാത്തു നിൽക്കുന്നു; ഞാൻ-
ആ പാതി സത്യം വിളഞ്ഞു.. അതിൽ-
പിന്നെ പഴുത്തു, എന്നെ കാലമാം ശ്വാസം;
എന്നോ തിരിച്ചെടുക്കും വരെ! 

Comments

  1. ഒരു ജീവപര്യന്തം തന്നെ വരച്ചു കാണിച്ചു.

    ReplyDelete
    Replies
    1. എന്റെ പുരയിൽ ആദ്യയിട്ടാണ് വരുന്നത്, വളരെ സന്തോഷം ഒരു കാപ്പി കുടിക്കു നമുക്ക് ഇനിയും കാണാം

      Delete
  2. കുടുംബം ഒരു സ്വര്‍ഗം

    ആക്കാം

    ReplyDelete
    Replies
    1. ഇപ്പൊ തന്നെ സ്വർഗമാണ് അത് ഒന്നൂടി സ്വര്ഗം ആക്കാൻ ഏഴാം
      സ്വര്ഗത്തിന്റെ പണിപ്പുരയിലാണ് അജിത്‌ ഭായ് നന്ദി അജിത്‌ ഭായ്

      Delete
  3. 1) ''I HAVE NEVER EVER LOVED YOU''..

    2) ശ്..ശ്..ശ്..ശ്ശ്ശ്ശ്...ശ്ശൂ.....................

    അവസാന വർഷ ബിരുദ പഠനസമയത്ത് ഞാൻ നടത്തിയ പ്രണയാഭ്യർഥനയ്ക്ക്(ഒരാവേശത്തിന്റെ പുറത്ത് നടത്തിയതല്ലെന്ന് ഇപ്പോഴും എനിയ്ക്കുറപ്പുണ്ട്.) കിട്ടിയ മറുപടിയാണ് ഒന്നാമത്തേത്.

    രണ്ടാമത്തേത്, സംശയിക്കണ്ട..അന്ന്,അതിരുവിട്ട എന്റെ ആത്മവിശ്വാസമാം ബലൂണിന്റെ കാറ്റുപോയ ശബ്ദമാ.. ഹ..ഹ..ഹ...

    ദൈവം ആരുടെയെല്ലാം കാര്യം നോക്കണം..!! ആനക്കാര്യങ്ങൾക്കിടയിൽ എന്റെ ചൊറിയൻ ചേനക്കാര്യവുമായി ഞാൻ ശല്യം ചെയ്യാൻ പോയില്ല.അതല്ല നമ്മടെ ട്രാക്കെന്നു പറഞ്ഞു.ഓ.കെ. നമ്മളങ്ങനുസരിച്ചു.പറഞ്ഞു വന്നത്,ദൈവം എല്ലാം കാണുന്നു.കേൾക്കുന്നു.പലതിലൂടെയും,പലരിലൂടെയും നമ്മോടു സംസാരിക്കുന്നു.നടത്തുന്നു.
    എല്ലാം നല്ലതിന്...നല്ലതിന്..വളരെ നല്ലതിന്.


    കവിത വളരെ ഇഷ്ടമായി.


    ശുഭാശംസകൾ...

    ReplyDelete
    Replies
    1. എന്റെ സൌഗന്ധികം ഞാൻ ആദ്യമായി ഒരു രഹസ്യം ചോദിച്ചോട്ടെ? എങ്ങിനാ ഈ "സൗഗന്ധികം" എന്നെഴുതുന്നത്? ഞാൻ എപ്പോ എഴുതിയാലും സൌ, വരുന്നുള്ളൂ "സൗ"ഗന്ധികം എന്നെഴുതാൻ ഞാൻ എന്ത് ചെയ്യണം? ആദ്യം അക്ഷരം പഠിക്കണമായിരുന്നു എന്ന് എന്നോട് രഹസ്യമായി പറയല്ലേ?

      പ്രണയം എനിക്കിപ്പോഴും മിട്ടായി പോലാ, ഭാര്യ കാണാതെ ഞാൻ ഇപ്പോഴും കൈനീട്ടി വാങ്ങാറുണ്ട് എത്ര അറിയാത്തവര് തന്നാലും പക്ഷെ എന്താ പ്രശ്നം എന്നറിയോ? ഞാൻ ഇത് വായിലിട്ടു അലിച്ചു ലയിച്ചു നിക്കുംബോഴേ എന്റെ അണ്ണാക്കിൽ നിന്ന് ആരെങ്കിലും തോണ്ടി എടുത്തോണ്ട് പോകും കളയാനാ കൊണ്ട് പോകുന്നെ എന്ന് പറഞ്ഞാലും ഞാൻ കാണാതെ അവര് കൊണ്ട് പോയി കഴിക്കും, പിന്നെ എന്താ ഞാൻ മിട്ടായിയുടെ തൊലി സൂക്ഷിച്ചു വക്കാറുണ്ട്, പഴയ പ്രണയലേഖനങ്ങൾ പോലെ, അതൊക്കെ ഇപ്പൊ സൌഗന്ധികം പറഞ്ഞ പൊട്ടിയതും കാറ്റു പോയതുമായ ബാലൂനോക്കെ തന്നെയാ, എന്നാലും അതിൽ ഓര്മയുടെ ബലൂണ്‍ മണം ഉണ്ട് നമ്മൾ വീർപ്പിച്ചപ്പോൾ പറ്റിയ സ്നേഹം ഉണ്ട് ആ ബലൂണുകളിൽ. പിന്നെ ഞാൻ വളര്ന്നിട്ടും കുട്ടി ആയതു കൊണ്ട് തന്നെ ബലൂണും മിട്ടായിയും ഇപ്പോഴും കിട്ടുന്നുണ്ട്‌ അത് തന്നെ സന്തോഷം.. ഇതാണ് എന്റെ കുഴപ്പം അതാണ് എല്ലാ പ്രശ്നങ്ങല്കും കാരണം ഇപ്പൊ മനസ്സിലായില്ലേ ഞാൻ തന്നാ. പക്ഷെ എന്റെ എല്ലാ പ്രശനങ്ങല്കും ഉത്തരം ഇപ്പോഴും മിട്ടായി തന്നെ പണം കൊടുത്താല മിട്ടായി കിട്ടുമെങ്കിലും എനിക്ക് സ്നേഹം ഉള്ളവര് തരുന്ന മിട്ടായി വേണമെന്ന് എന്തോ ഒരു വാശി പോലെ

      ഏതു പാപവും ചെയ്യുന്ന നേരത്ത് ശിക്ഷ ഏറ്റു വാങ്ങാൻ ഞാൻ ബാധ്യസ്ഥനാണ് പക്ഷെ അത് ഇളവു ചെയ്തു തരാൻ പ്രാർത്ഥിക്കുന്നതിനെ ക്കാൾ എനിക്കിഷ്ടം അന്ന് ആ ശിക്ഷ ഏറ്റു വാങ്ങാനുള്ള മനക്കരുത് തരണേ ആരോഗ്യം തരണേ എന്ന് പ്രാർത്ഥിക്കുവാനാണു

      ഞാൻ എന്റെ പാപങ്ങൾ കഴുകി കളഞ്ഞു അതിനുള്ള സുഗന്ധ വെള്ളം തന്നാ സൌഗന്ധികത്തിനു പുണ്യ നിറമുള്ള മിട്ടായി കവർ ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്


      കാറ്റുപോയ ബലൂണിനു നഷ്ടപെടാൻ ഒന്നും ഇല്ലല്ലോ പക്ഷെ എന്നോ പോയ കാറ്റിനെ വീണ്ടും പ്രണയിക്കാം

      ഒത്തിരി സന്തോഷം സൌഗന്ധികം മനസ് തുറന്നു എനിക്ക് മിണ്ടാൻ കഴിഞ്ഞതിൽ കേട്ടില്ലെങ്ങിലും എനിക്ക് പരാതി ഇല്ലട്ടോ

      പിന്നെ സൌഗന്ധികം പറഞ്ഞത് സൌഗന്ധികതിന്റെ കാര്യവും ഞാൻ പറഞ്ഞത് എന്റെ കാര്യവും ആയതു കൊണ്ട് ഇതിൽ നമ്മുടെ കാര്യം ഒന്നും ഇല്ല അത് കൊണ്ട് ഇത് പരസ്യമായി പറയാമല്ലോ എന്നിട്ടും ഞാൻ കത്തി വച്ചു മറുപടിയിലും അഭിപ്രായത്തിലും

      ആഴത്തിലുള്ള അഭിപ്രായം ഇതിനോട് ഞാൻ കടപ്പെട്ടിരിക്കുന്നു സന്തോഷം പ്രണയം തന്നെ എന്ന് തിരിച്ചറിയുന്നു ഞാൻ

      Delete
    2. പറഞ്ഞു വരുമ്പോൾ അവസാനം ഞാൻ "അ ആ നശീസീറും, സൌഗന്ധികം " ജയന്ന്ന്ൻ" ആവും പക്ഷെ ആ സസ്പെന്സ് നമുക്ക് ഇപ്പൊ പോട്ടിക്കണ്ട

      Delete
  4. റിനി ശബരി.. സഖേ ആ വിളി ശരിക്കും മിസ്സ്‌ ചെയ്യുന്നു...കാണുന്നില്ലെങ്കിലും ഓർക്കുന്നുണ്ട് ഈ സുഹൃത്ത്‌

    ReplyDelete
  5. “സൌ“ ആണ് ശരിയെന്ന് പഴമലയാളം

    ReplyDelete
    Replies
    1. സൌഗന്ധികം അറിയണ്ട! നമ്മൾ രണ്ടും മാത്രം അറിഞ്ഞാൽ മതി അജിത്ഭായ്.. എനിക്കും പഴമലയാളം തന്നെ ശരി,

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വാക്കിൻ്റെ അലക്ക് കല്ല്

പരിശ്രമങ്ങളേ അതിൻ്റെ ശാന്തത കൊണ്ട് അടയാളപ്പെടുത്തുമ്പോൾ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയാകും  വാരാന്ത്യങ്ങളിലെ ആകാശം നീലയും നീല കഴിഞ്ഞ് വരും വേനലും മേഘങ്ങൾ അടിച്ച് കഴുകി കുളിക്കുന്ന കടവിൻ്റെ ഓരത്ത് പറഞ്ഞു കഴിഞ്ഞ കഥകൾ വാക്കിൻ്റെ അലക്കുകല്ലുകളാകുന്നിടത്ത് ആകാശം ഒഴുകി പോകുന്നതിൻ്റെ ഒരു നേർത്തചാല് കർണ്ണൻ ഇനിയും ഒരൊഴുക്ക് ആവാത്തിടത്ത് പഴകിയ പാതിവൃത്വം കുന്തി അഞ്ചിടത്തായി കഴുകി കളഞ്ഞിടത്ത് വേനലിനും തെക്ക്, ഒരലക്ക് കല്ലാവും സൂര്യൻ അവിടെ അതും ഏറ്റവും പഴക്കമുള്ള അന്നത്തെ അഴുക്കുള്ള പകൽ അടിച്ച് നനച്ച് ആരുടേതെന്നറിയാത്ത ഒരു കവിത 2 കല്ല് പിന്നെയുള്ളത് അല്ലെങ്കിൽ എന്ന വാക്കാണ് കല്ല് ഒന്നുമില്ലെങ്കിൽ കാലിൽ തട്ടും അല്ലെങ്കിൽ എന്ന വാക്ക് വിരലിൽ തട്ടിയാലും കാതിൽ തട്ടിയാലും ഒന്നും ചെയ്യില്ല കല്ലിൽ തട്ടും വരെ നടക്കുവാൻ എൻ്റെ കാലുകൾ ആഗ്രഹിക്കുന്നു എനിക്ക് അല്ലെങ്കിൽ എന്ന വാക്കായാൽ മതി എന്ന്   കാലുകൾക്കരികിൽ കല്ല്  നിർബന്ധം പിടിക്കുന്നു മിടിക്കുവാൻ മാത്രമായി മാറ്റിവെക്കുവാനാകാത്ത  ഹൃദയത്തെ, കൊണ്ട് നടക്കുമ്പോഴും വെള്ളാരങ്കല്ലുകൾ കരുതും പോലെ നദികൾ ഒഴുകുന്ന  ശബ്ദം മാത്രം കേൾക്കുവാനായി...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

ഒരു ഇറുത്തുവെക്കൽ ചാരുന്നു

ചുവടുകൾ മാത്രം ചാരി നിശ്ചലതയുടെ ശുചിമുറിയിൽ നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല അത് ചാരിയിട്ടുണ്ടാവണം വസന്തം ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ  ശുചിമുറി നോക്കി വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ ഒരു ഋതുചാരൽ  അതിൻ്റെ കുന്തിച്ചിരിപ്പ് നെടുവീർപ്പിൻ്റെ സാക്ഷ ഒന്നും ഉണ്ടാവില്ല ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ ചുണ്ടും കാതും ചാരി അവ ഞൊറിഞ്ഞുടുക്കും മൂളിപ്പാട്ടുകൾ  വീടിന് ചുറ്റും  ജലം ഒഴുകുന്ന പോലെ ഉണ്ടാവും ജാലകങ്ങൾ രണ്ട് ഉപമകൾക്കിടയിൽ വലിച്ച് കെട്ടിയ പകൽ സമനില വഴങ്ങിയ  പശപശപ്പുള്ള സൂര്യൻ ഇതളുകളിലായാലും ഉടുത്തിരിക്കുന്നതിലേക്കുള്ള നടപ്പാണ് നഗ്നതകളാവും കാലടികൾ ഇന്നലെ ഒരു മൂളലായി കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും മൂളിപ്പാട്ടുള്ള സൂര്യൻ വായന കഴിഞ്ഞും വിരിയും  വാക്കിൻ്റെ അവസാന മൊട്ട്, കവിതയിൽ  അടങ്ങിയിരിക്കുന്നത് പോലെ മണമുള്ള ഒരു താരാട്ട്  മുല്ലപ്പൂക്കളിൽ  അപ്പോഴും തങ്ങിനിൽക്കുന്നു ചാരിയിട്ടുണ്ടാവുമോ ആകാശം തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല, മേഘങ്ങൾ പ്രാവുകൾക്കില്ല എവിടെയും നീലനിറങ്ങളിൽ  ചാരനിറങ്ങൾക്കുള്ളയത്രയും ...