Skip to main content

കുടുംബം അതൊരു കോടതി

സ്നേഹം കൊതിച്ചു.. തിരി-
കൊളുത്താതെ കാണുവാൻ..
കണ്‍ തുറന്നങ്ങ് നിൽക്കുമ്പോൾ ,
നിലവിളക്ക് കൊളുത്തി
സ്ത്രീധനമായ്കടന്നു വന്നു..
എൻ ജന്മത്തിലലിഞ്ഞൊരു തുളസി പുണ്യം


കലാലയത്തിലെ  പല വേദികളിൽ,
പ്രണയത്തിൽ ബിരുദം എടുത്ത ഞാൻ-
സ്നേഹത്തിൻ ബാലപാഠങ്ങൾ
പഠിക്കുവാൻ കാൽ നീട്ടി ഇരുന്നതതു
ദാമ്പത്യത്തിന്റെ നനു നനുത്ത
ചില തണുത്ത പ്രതലങ്ങളിൽ...

കുസൃതിത്തരങ്ങൾ ഉള്ളിലോളിപ്പിച്ചു
ഭാര്യയിലെ കാമുകിയെ പ്രണയിച്ച-
തെറ്റിന് അനുസരണയുള്ള ഒരു നല്ല കുട്ടിയായ്,
കേട്ടെഴുതേണ്ടി  വന്ന സദാചാരത്തിന്റെ-
പല കുടുംബ പാഠങ്ങൾ , എന്നിട്ടും;
ഗൃഹപാഠം തെറ്റിച്ച ശിക്ഷക്ക്-
വാതിലടഞ്ഞ  കുടുംബ കോടതിയുടെ-
ഇടനാഴികളിൽ മുട്ടിലിഴയുന്നു, ഞാൻ-
"വിവാഹം" എന്ന മോചനവും
കാത്തു കാത്ത് അനന്തമായ്!

ഓർമ്മതൻ കരിയിലകൾ പാറുന്ന
"ഇന്നലെ" യുടെ ജീവിത കലാലയ തിരുമുറ്റത്ത്‌
പ്രണയം കൊഴിഞ്ഞ മരമായ്‌  ഇലചാർത്തില-
തോർത്തു അമ്മ മഴ കാത്ത കൈക്കുഞ്ഞായി
തളർന്നു കിടന്നു ഞാൻ; സ്നേഹ വഴിക്കണ്ണുമായ്

ഇമ മറന്ന കണ്ണിന്റെ നീരില്ലാ കരച്ചിലിൽ..
ഇടറിയ ഗദ്ഗദം വെറും ഊമതൻ ഭാഷയാക്കി.......

ഇന്ന്; മരണമാമര ചില്ല തൻ തണൽ പോലും,
വെറും അർദ്ധ സത്യം; എന്ന് തിരിച്ചറിഞ്ഞു..
നടക്കുവാനാകാതെ കാൽകുഴഞ്ഞു കണ്‍ചിമ്മി-
ഒരു മഴു കാത്തു നിൽക്കുന്നു; ഞാൻ-
ആ പാതി സത്യം വിളഞ്ഞു.. അതിൽ-
പിന്നെ പഴുത്തു, എന്നെ കാലമാം ശ്വാസം;
എന്നോ തിരിച്ചെടുക്കും വരെ! 

Comments

  1. ഒരു ജീവപര്യന്തം തന്നെ വരച്ചു കാണിച്ചു.

    ReplyDelete
    Replies
    1. എന്റെ പുരയിൽ ആദ്യയിട്ടാണ് വരുന്നത്, വളരെ സന്തോഷം ഒരു കാപ്പി കുടിക്കു നമുക്ക് ഇനിയും കാണാം

      Delete
  2. കുടുംബം ഒരു സ്വര്‍ഗം

    ആക്കാം

    ReplyDelete
    Replies
    1. ഇപ്പൊ തന്നെ സ്വർഗമാണ് അത് ഒന്നൂടി സ്വര്ഗം ആക്കാൻ ഏഴാം
      സ്വര്ഗത്തിന്റെ പണിപ്പുരയിലാണ് അജിത്‌ ഭായ് നന്ദി അജിത്‌ ഭായ്

      Delete
  3. 1) ''I HAVE NEVER EVER LOVED YOU''..

    2) ശ്..ശ്..ശ്..ശ്ശ്ശ്ശ്...ശ്ശൂ.....................

    അവസാന വർഷ ബിരുദ പഠനസമയത്ത് ഞാൻ നടത്തിയ പ്രണയാഭ്യർഥനയ്ക്ക്(ഒരാവേശത്തിന്റെ പുറത്ത് നടത്തിയതല്ലെന്ന് ഇപ്പോഴും എനിയ്ക്കുറപ്പുണ്ട്.) കിട്ടിയ മറുപടിയാണ് ഒന്നാമത്തേത്.

    രണ്ടാമത്തേത്, സംശയിക്കണ്ട..അന്ന്,അതിരുവിട്ട എന്റെ ആത്മവിശ്വാസമാം ബലൂണിന്റെ കാറ്റുപോയ ശബ്ദമാ.. ഹ..ഹ..ഹ...

    ദൈവം ആരുടെയെല്ലാം കാര്യം നോക്കണം..!! ആനക്കാര്യങ്ങൾക്കിടയിൽ എന്റെ ചൊറിയൻ ചേനക്കാര്യവുമായി ഞാൻ ശല്യം ചെയ്യാൻ പോയില്ല.അതല്ല നമ്മടെ ട്രാക്കെന്നു പറഞ്ഞു.ഓ.കെ. നമ്മളങ്ങനുസരിച്ചു.പറഞ്ഞു വന്നത്,ദൈവം എല്ലാം കാണുന്നു.കേൾക്കുന്നു.പലതിലൂടെയും,പലരിലൂടെയും നമ്മോടു സംസാരിക്കുന്നു.നടത്തുന്നു.
    എല്ലാം നല്ലതിന്...നല്ലതിന്..വളരെ നല്ലതിന്.


    കവിത വളരെ ഇഷ്ടമായി.


    ശുഭാശംസകൾ...

    ReplyDelete
    Replies
    1. എന്റെ സൌഗന്ധികം ഞാൻ ആദ്യമായി ഒരു രഹസ്യം ചോദിച്ചോട്ടെ? എങ്ങിനാ ഈ "സൗഗന്ധികം" എന്നെഴുതുന്നത്? ഞാൻ എപ്പോ എഴുതിയാലും സൌ, വരുന്നുള്ളൂ "സൗ"ഗന്ധികം എന്നെഴുതാൻ ഞാൻ എന്ത് ചെയ്യണം? ആദ്യം അക്ഷരം പഠിക്കണമായിരുന്നു എന്ന് എന്നോട് രഹസ്യമായി പറയല്ലേ?

      പ്രണയം എനിക്കിപ്പോഴും മിട്ടായി പോലാ, ഭാര്യ കാണാതെ ഞാൻ ഇപ്പോഴും കൈനീട്ടി വാങ്ങാറുണ്ട് എത്ര അറിയാത്തവര് തന്നാലും പക്ഷെ എന്താ പ്രശ്നം എന്നറിയോ? ഞാൻ ഇത് വായിലിട്ടു അലിച്ചു ലയിച്ചു നിക്കുംബോഴേ എന്റെ അണ്ണാക്കിൽ നിന്ന് ആരെങ്കിലും തോണ്ടി എടുത്തോണ്ട് പോകും കളയാനാ കൊണ്ട് പോകുന്നെ എന്ന് പറഞ്ഞാലും ഞാൻ കാണാതെ അവര് കൊണ്ട് പോയി കഴിക്കും, പിന്നെ എന്താ ഞാൻ മിട്ടായിയുടെ തൊലി സൂക്ഷിച്ചു വക്കാറുണ്ട്, പഴയ പ്രണയലേഖനങ്ങൾ പോലെ, അതൊക്കെ ഇപ്പൊ സൌഗന്ധികം പറഞ്ഞ പൊട്ടിയതും കാറ്റു പോയതുമായ ബാലൂനോക്കെ തന്നെയാ, എന്നാലും അതിൽ ഓര്മയുടെ ബലൂണ്‍ മണം ഉണ്ട് നമ്മൾ വീർപ്പിച്ചപ്പോൾ പറ്റിയ സ്നേഹം ഉണ്ട് ആ ബലൂണുകളിൽ. പിന്നെ ഞാൻ വളര്ന്നിട്ടും കുട്ടി ആയതു കൊണ്ട് തന്നെ ബലൂണും മിട്ടായിയും ഇപ്പോഴും കിട്ടുന്നുണ്ട്‌ അത് തന്നെ സന്തോഷം.. ഇതാണ് എന്റെ കുഴപ്പം അതാണ് എല്ലാ പ്രശ്നങ്ങല്കും കാരണം ഇപ്പൊ മനസ്സിലായില്ലേ ഞാൻ തന്നാ. പക്ഷെ എന്റെ എല്ലാ പ്രശനങ്ങല്കും ഉത്തരം ഇപ്പോഴും മിട്ടായി തന്നെ പണം കൊടുത്താല മിട്ടായി കിട്ടുമെങ്കിലും എനിക്ക് സ്നേഹം ഉള്ളവര് തരുന്ന മിട്ടായി വേണമെന്ന് എന്തോ ഒരു വാശി പോലെ

      ഏതു പാപവും ചെയ്യുന്ന നേരത്ത് ശിക്ഷ ഏറ്റു വാങ്ങാൻ ഞാൻ ബാധ്യസ്ഥനാണ് പക്ഷെ അത് ഇളവു ചെയ്തു തരാൻ പ്രാർത്ഥിക്കുന്നതിനെ ക്കാൾ എനിക്കിഷ്ടം അന്ന് ആ ശിക്ഷ ഏറ്റു വാങ്ങാനുള്ള മനക്കരുത് തരണേ ആരോഗ്യം തരണേ എന്ന് പ്രാർത്ഥിക്കുവാനാണു

      ഞാൻ എന്റെ പാപങ്ങൾ കഴുകി കളഞ്ഞു അതിനുള്ള സുഗന്ധ വെള്ളം തന്നാ സൌഗന്ധികത്തിനു പുണ്യ നിറമുള്ള മിട്ടായി കവർ ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്


      കാറ്റുപോയ ബലൂണിനു നഷ്ടപെടാൻ ഒന്നും ഇല്ലല്ലോ പക്ഷെ എന്നോ പോയ കാറ്റിനെ വീണ്ടും പ്രണയിക്കാം

      ഒത്തിരി സന്തോഷം സൌഗന്ധികം മനസ് തുറന്നു എനിക്ക് മിണ്ടാൻ കഴിഞ്ഞതിൽ കേട്ടില്ലെങ്ങിലും എനിക്ക് പരാതി ഇല്ലട്ടോ

      പിന്നെ സൌഗന്ധികം പറഞ്ഞത് സൌഗന്ധികതിന്റെ കാര്യവും ഞാൻ പറഞ്ഞത് എന്റെ കാര്യവും ആയതു കൊണ്ട് ഇതിൽ നമ്മുടെ കാര്യം ഒന്നും ഇല്ല അത് കൊണ്ട് ഇത് പരസ്യമായി പറയാമല്ലോ എന്നിട്ടും ഞാൻ കത്തി വച്ചു മറുപടിയിലും അഭിപ്രായത്തിലും

      ആഴത്തിലുള്ള അഭിപ്രായം ഇതിനോട് ഞാൻ കടപ്പെട്ടിരിക്കുന്നു സന്തോഷം പ്രണയം തന്നെ എന്ന് തിരിച്ചറിയുന്നു ഞാൻ

      Delete
    2. പറഞ്ഞു വരുമ്പോൾ അവസാനം ഞാൻ "അ ആ നശീസീറും, സൌഗന്ധികം " ജയന്ന്ന്ൻ" ആവും പക്ഷെ ആ സസ്പെന്സ് നമുക്ക് ഇപ്പൊ പോട്ടിക്കണ്ട

      Delete
  4. റിനി ശബരി.. സഖേ ആ വിളി ശരിക്കും മിസ്സ്‌ ചെയ്യുന്നു...കാണുന്നില്ലെങ്കിലും ഓർക്കുന്നുണ്ട് ഈ സുഹൃത്ത്‌

    ReplyDelete
  5. “സൌ“ ആണ് ശരിയെന്ന് പഴമലയാളം

    ReplyDelete
    Replies
    1. സൌഗന്ധികം അറിയണ്ട! നമ്മൾ രണ്ടും മാത്രം അറിഞ്ഞാൽ മതി അജിത്ഭായ്.. എനിക്കും പഴമലയാളം തന്നെ ശരി,

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം 

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം