Skip to main content

കുടുംബം അതൊരു കോടതി

സ്നേഹം കൊതിച്ചു.. തിരി-
കൊളുത്താതെ കാണുവാൻ..
കണ്‍ തുറന്നങ്ങ് നിൽക്കുമ്പോൾ ,
നിലവിളക്ക് കൊളുത്തി
സ്ത്രീധനമായ്കടന്നു വന്നു..
എൻ ജന്മത്തിലലിഞ്ഞൊരു തുളസി പുണ്യം


കലാലയത്തിലെ  പല വേദികളിൽ,
പ്രണയത്തിൽ ബിരുദം എടുത്ത ഞാൻ-
സ്നേഹത്തിൻ ബാലപാഠങ്ങൾ
പഠിക്കുവാൻ കാൽ നീട്ടി ഇരുന്നതതു
ദാമ്പത്യത്തിന്റെ നനു നനുത്ത
ചില തണുത്ത പ്രതലങ്ങളിൽ...

കുസൃതിത്തരങ്ങൾ ഉള്ളിലോളിപ്പിച്ചു
ഭാര്യയിലെ കാമുകിയെ പ്രണയിച്ച-
തെറ്റിന് അനുസരണയുള്ള ഒരു നല്ല കുട്ടിയായ്,
കേട്ടെഴുതേണ്ടി  വന്ന സദാചാരത്തിന്റെ-
പല കുടുംബ പാഠങ്ങൾ , എന്നിട്ടും;
ഗൃഹപാഠം തെറ്റിച്ച ശിക്ഷക്ക്-
വാതിലടഞ്ഞ  കുടുംബ കോടതിയുടെ-
ഇടനാഴികളിൽ മുട്ടിലിഴയുന്നു, ഞാൻ-
"വിവാഹം" എന്ന മോചനവും
കാത്തു കാത്ത് അനന്തമായ്!

ഓർമ്മതൻ കരിയിലകൾ പാറുന്ന
"ഇന്നലെ" യുടെ ജീവിത കലാലയ തിരുമുറ്റത്ത്‌
പ്രണയം കൊഴിഞ്ഞ മരമായ്‌  ഇലചാർത്തില-
തോർത്തു അമ്മ മഴ കാത്ത കൈക്കുഞ്ഞായി
തളർന്നു കിടന്നു ഞാൻ; സ്നേഹ വഴിക്കണ്ണുമായ്

ഇമ മറന്ന കണ്ണിന്റെ നീരില്ലാ കരച്ചിലിൽ..
ഇടറിയ ഗദ്ഗദം വെറും ഊമതൻ ഭാഷയാക്കി.......

ഇന്ന്; മരണമാമര ചില്ല തൻ തണൽ പോലും,
വെറും അർദ്ധ സത്യം; എന്ന് തിരിച്ചറിഞ്ഞു..
നടക്കുവാനാകാതെ കാൽകുഴഞ്ഞു കണ്‍ചിമ്മി-
ഒരു മഴു കാത്തു നിൽക്കുന്നു; ഞാൻ-
ആ പാതി സത്യം വിളഞ്ഞു.. അതിൽ-
പിന്നെ പഴുത്തു, എന്നെ കാലമാം ശ്വാസം;
എന്നോ തിരിച്ചെടുക്കും വരെ! 

Comments

  1. ഒരു ജീവപര്യന്തം തന്നെ വരച്ചു കാണിച്ചു.

    ReplyDelete
    Replies
    1. എന്റെ പുരയിൽ ആദ്യയിട്ടാണ് വരുന്നത്, വളരെ സന്തോഷം ഒരു കാപ്പി കുടിക്കു നമുക്ക് ഇനിയും കാണാം

      Delete
  2. കുടുംബം ഒരു സ്വര്‍ഗം

    ആക്കാം

    ReplyDelete
    Replies
    1. ഇപ്പൊ തന്നെ സ്വർഗമാണ് അത് ഒന്നൂടി സ്വര്ഗം ആക്കാൻ ഏഴാം
      സ്വര്ഗത്തിന്റെ പണിപ്പുരയിലാണ് അജിത്‌ ഭായ് നന്ദി അജിത്‌ ഭായ്

      Delete
  3. 1) ''I HAVE NEVER EVER LOVED YOU''..

    2) ശ്..ശ്..ശ്..ശ്ശ്ശ്ശ്...ശ്ശൂ.....................

    അവസാന വർഷ ബിരുദ പഠനസമയത്ത് ഞാൻ നടത്തിയ പ്രണയാഭ്യർഥനയ്ക്ക്(ഒരാവേശത്തിന്റെ പുറത്ത് നടത്തിയതല്ലെന്ന് ഇപ്പോഴും എനിയ്ക്കുറപ്പുണ്ട്.) കിട്ടിയ മറുപടിയാണ് ഒന്നാമത്തേത്.

    രണ്ടാമത്തേത്, സംശയിക്കണ്ട..അന്ന്,അതിരുവിട്ട എന്റെ ആത്മവിശ്വാസമാം ബലൂണിന്റെ കാറ്റുപോയ ശബ്ദമാ.. ഹ..ഹ..ഹ...

    ദൈവം ആരുടെയെല്ലാം കാര്യം നോക്കണം..!! ആനക്കാര്യങ്ങൾക്കിടയിൽ എന്റെ ചൊറിയൻ ചേനക്കാര്യവുമായി ഞാൻ ശല്യം ചെയ്യാൻ പോയില്ല.അതല്ല നമ്മടെ ട്രാക്കെന്നു പറഞ്ഞു.ഓ.കെ. നമ്മളങ്ങനുസരിച്ചു.പറഞ്ഞു വന്നത്,ദൈവം എല്ലാം കാണുന്നു.കേൾക്കുന്നു.പലതിലൂടെയും,പലരിലൂടെയും നമ്മോടു സംസാരിക്കുന്നു.നടത്തുന്നു.
    എല്ലാം നല്ലതിന്...നല്ലതിന്..വളരെ നല്ലതിന്.


    കവിത വളരെ ഇഷ്ടമായി.


    ശുഭാശംസകൾ...

    ReplyDelete
    Replies
    1. എന്റെ സൌഗന്ധികം ഞാൻ ആദ്യമായി ഒരു രഹസ്യം ചോദിച്ചോട്ടെ? എങ്ങിനാ ഈ "സൗഗന്ധികം" എന്നെഴുതുന്നത്? ഞാൻ എപ്പോ എഴുതിയാലും സൌ, വരുന്നുള്ളൂ "സൗ"ഗന്ധികം എന്നെഴുതാൻ ഞാൻ എന്ത് ചെയ്യണം? ആദ്യം അക്ഷരം പഠിക്കണമായിരുന്നു എന്ന് എന്നോട് രഹസ്യമായി പറയല്ലേ?

      പ്രണയം എനിക്കിപ്പോഴും മിട്ടായി പോലാ, ഭാര്യ കാണാതെ ഞാൻ ഇപ്പോഴും കൈനീട്ടി വാങ്ങാറുണ്ട് എത്ര അറിയാത്തവര് തന്നാലും പക്ഷെ എന്താ പ്രശ്നം എന്നറിയോ? ഞാൻ ഇത് വായിലിട്ടു അലിച്ചു ലയിച്ചു നിക്കുംബോഴേ എന്റെ അണ്ണാക്കിൽ നിന്ന് ആരെങ്കിലും തോണ്ടി എടുത്തോണ്ട് പോകും കളയാനാ കൊണ്ട് പോകുന്നെ എന്ന് പറഞ്ഞാലും ഞാൻ കാണാതെ അവര് കൊണ്ട് പോയി കഴിക്കും, പിന്നെ എന്താ ഞാൻ മിട്ടായിയുടെ തൊലി സൂക്ഷിച്ചു വക്കാറുണ്ട്, പഴയ പ്രണയലേഖനങ്ങൾ പോലെ, അതൊക്കെ ഇപ്പൊ സൌഗന്ധികം പറഞ്ഞ പൊട്ടിയതും കാറ്റു പോയതുമായ ബാലൂനോക്കെ തന്നെയാ, എന്നാലും അതിൽ ഓര്മയുടെ ബലൂണ്‍ മണം ഉണ്ട് നമ്മൾ വീർപ്പിച്ചപ്പോൾ പറ്റിയ സ്നേഹം ഉണ്ട് ആ ബലൂണുകളിൽ. പിന്നെ ഞാൻ വളര്ന്നിട്ടും കുട്ടി ആയതു കൊണ്ട് തന്നെ ബലൂണും മിട്ടായിയും ഇപ്പോഴും കിട്ടുന്നുണ്ട്‌ അത് തന്നെ സന്തോഷം.. ഇതാണ് എന്റെ കുഴപ്പം അതാണ് എല്ലാ പ്രശ്നങ്ങല്കും കാരണം ഇപ്പൊ മനസ്സിലായില്ലേ ഞാൻ തന്നാ. പക്ഷെ എന്റെ എല്ലാ പ്രശനങ്ങല്കും ഉത്തരം ഇപ്പോഴും മിട്ടായി തന്നെ പണം കൊടുത്താല മിട്ടായി കിട്ടുമെങ്കിലും എനിക്ക് സ്നേഹം ഉള്ളവര് തരുന്ന മിട്ടായി വേണമെന്ന് എന്തോ ഒരു വാശി പോലെ

      ഏതു പാപവും ചെയ്യുന്ന നേരത്ത് ശിക്ഷ ഏറ്റു വാങ്ങാൻ ഞാൻ ബാധ്യസ്ഥനാണ് പക്ഷെ അത് ഇളവു ചെയ്തു തരാൻ പ്രാർത്ഥിക്കുന്നതിനെ ക്കാൾ എനിക്കിഷ്ടം അന്ന് ആ ശിക്ഷ ഏറ്റു വാങ്ങാനുള്ള മനക്കരുത് തരണേ ആരോഗ്യം തരണേ എന്ന് പ്രാർത്ഥിക്കുവാനാണു

      ഞാൻ എന്റെ പാപങ്ങൾ കഴുകി കളഞ്ഞു അതിനുള്ള സുഗന്ധ വെള്ളം തന്നാ സൌഗന്ധികത്തിനു പുണ്യ നിറമുള്ള മിട്ടായി കവർ ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്


      കാറ്റുപോയ ബലൂണിനു നഷ്ടപെടാൻ ഒന്നും ഇല്ലല്ലോ പക്ഷെ എന്നോ പോയ കാറ്റിനെ വീണ്ടും പ്രണയിക്കാം

      ഒത്തിരി സന്തോഷം സൌഗന്ധികം മനസ് തുറന്നു എനിക്ക് മിണ്ടാൻ കഴിഞ്ഞതിൽ കേട്ടില്ലെങ്ങിലും എനിക്ക് പരാതി ഇല്ലട്ടോ

      പിന്നെ സൌഗന്ധികം പറഞ്ഞത് സൌഗന്ധികതിന്റെ കാര്യവും ഞാൻ പറഞ്ഞത് എന്റെ കാര്യവും ആയതു കൊണ്ട് ഇതിൽ നമ്മുടെ കാര്യം ഒന്നും ഇല്ല അത് കൊണ്ട് ഇത് പരസ്യമായി പറയാമല്ലോ എന്നിട്ടും ഞാൻ കത്തി വച്ചു മറുപടിയിലും അഭിപ്രായത്തിലും

      ആഴത്തിലുള്ള അഭിപ്രായം ഇതിനോട് ഞാൻ കടപ്പെട്ടിരിക്കുന്നു സന്തോഷം പ്രണയം തന്നെ എന്ന് തിരിച്ചറിയുന്നു ഞാൻ

      Delete
    2. പറഞ്ഞു വരുമ്പോൾ അവസാനം ഞാൻ "അ ആ നശീസീറും, സൌഗന്ധികം " ജയന്ന്ന്ൻ" ആവും പക്ഷെ ആ സസ്പെന്സ് നമുക്ക് ഇപ്പൊ പോട്ടിക്കണ്ട

      Delete
  4. റിനി ശബരി.. സഖേ ആ വിളി ശരിക്കും മിസ്സ്‌ ചെയ്യുന്നു...കാണുന്നില്ലെങ്കിലും ഓർക്കുന്നുണ്ട് ഈ സുഹൃത്ത്‌

    ReplyDelete
  5. “സൌ“ ആണ് ശരിയെന്ന് പഴമലയാളം

    ReplyDelete
    Replies
    1. സൌഗന്ധികം അറിയണ്ട! നമ്മൾ രണ്ടും മാത്രം അറിഞ്ഞാൽ മതി അജിത്ഭായ്.. എനിക്കും പഴമലയാളം തന്നെ ശരി,

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഒരു നാളം

ഒരു തീയതിയാണ് ഉടൽ കലണ്ടറിൽ കലണ്ടറിനും ഉടലിനും ഇടയിൽ ഭിത്തിയിൽ ചാരിയിരിക്കും ശ്വാസം സമയത്തിൽ ചാരിയും ചാരാതെയും ഉടലിൽ ചാരി വെക്കാവുന്ന തമ്പുരു എന്ന വണ്ണം  ശ്രുതികളുമായി ശക്തമായി ഇടപഴകി കാതുകൾ ഒരു തീയതിയാണോ ഉടൽ എന്ന സംശയം, സംശയം അല്ലാതെയായി ഒരു സംശയമായി ഉടൽ കൊണ്ട് നടക്കാൻ തുടങ്ങി മറ്റ് സംശയങ്ങളുമായി ഉടലിന്നെ, സംശയങ്ങൾ ഏതുമില്ലാത്തവണ്ണം ഇടപഴകുവാനായി ഉദിക്കുന്നത് ഉഴപ്പി അപ്പോഴും  സംശയങ്ങളുടെ സൂര്യൻ വൈകുന്നേരങ്ങളുടെ സംശയം, മാത്രമായി അസ്തമയം സൂര്യരഹിത അസ്തമയങ്ങളുണ്ടായി വിരലിൻ്റെ അറ്റത്ത് വന്ന്  ഇറ്റിനിന്ന ആകാശം  അടർന്ന് നിലത്ത് വീഴാൻ മടിച്ചു പകരം അവ ഇലകളെ അടർത്തി നിലത്ത് വീഴൽ കുറച്ചു കേട്ടുകഴിഞ്ഞ ശേഷം പാട്ടുകൾ ശരീരത്തിൽ കുറച്ച് നേരം  തങ്ങിനിൽക്കുമ്പോലെ സമയത്തിൽ തങ്ങിനിൽക്കുവാൻ തങ്ങിനിൽപ്പുകൾ കടംകൊണ്ട അപ്പൂപ്പന്താടികളുണ്ടായി പരിവർത്തനങ്ങളുടെ തീർത്ഥാടനം അപ്പൂപ്പന്താടികളിലേക്ക് ഭാരമില്ലാതെ വരിയിട്ടു പിടിച്ചുനിന്നത് കൊണ്ട് മാത്രം  മരം എന്ന കുറ്റം ചെയ്തത് പോലെ കുറേ നേരം കാറ്റിനേ കേട്ടുനിന്നു,  പിന്നെ, കുറ്റപ്പെടുത്തൽ എന്ന ഉലച്ചിൽ  മരം, നിലത്തിട്ട് ചവിട്ടിക്കെ...

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ വിരിയാൻ കൊതിക്കുമെല്ലാം  എടുത്ത്, വിരിയുന്നിടത്ത് വെച്ച് ഋതുവായി മാറിനിൽക്കും ദൈവം മാറിനിൽക്കുന്നതിലെല്ലാം കയറിനിന്ന്  കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി  വിരിയാൻ മറക്കും ദൈവം ദൈവത്തിൻ്റെ കൈ കാണിക്കലുകൾ പലപ്പോഴും അവഗണിച്ചും ചിലപ്പോഴെങ്കിലും എടുത്തുവെച്ചും വിരിയുന്നതിലേക്ക് എല്ലാം പൂക്കളുടെ ടാക്സി വിളിച്ച്  ഓടിയെത്തും എൻ്റെ പുലരികൾ വഴിയിൽ ചെമ്പകങ്ങൾ  പൂക്കളിൽ നിന്നടർന്ന് ആരുടെയൊക്കെയോ ഉടലുകളിൽ കയറി നടന്ന് പോയ പാടുകൾ ഹായ് ഹായ് എന്ന് അത് കണ്ട്  വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും മാറിപ്പോകുന്നു വഴികാട്ടികളിൽ അനുഭവപ്പെടും കൊടുംതണുപ്പ് കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന് ചിരികളിലേക്കും വിളികളിലേക്കും മാറിമാറി ആയുന്നത് പോലെ ദൈവം ഓരോ പുലരികളിലേക്കും പ്രതീക്ഷകളിലേക്കും ആയുന്നു മൈനകളുടെ മുകളിൽ  കൈകൾ വിരിച്ച് അപ്പോഴും അവൾ  തീ കായുന്നു എൻ്റെ എന്ന വാക്ക് വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ എന്ന ദൈവത്തിൻ്റെ പരാതി  അവളോടൊപ്പം തീ...

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും അത്രയും തീവ്രതയിൽ പ്രാർത്ഥനകളാവുന്ന  ഒരു സാധാരണദിവസമായിരിക്കണം അത് കാൽവിരൽക്കനലുകളുള്ള ഉന്മാദികളുടെ ദൈവം ഉണർന്നാലുടൻ നാണത്തോടെ പരതും  ഉന്മാദികളുടെ പ്രാർത്ഥന ഉന്മാദിയായ ആകാശം പറക്കുന്ന പക്ഷികളേ വെച്ച് ഏറ്റവും ഒടുവിലെ നാണം  ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്, പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം ദൈവീകമായ നാണത്തിൻ്റെ ആഴം എത്ര വൈകിയാലും ഒരിക്കലും അവസാനിക്കാത്ത വിഷാദികൾകളുടെ വൈകുന്നേരങ്ങൾ വിഷാദികൾക്ക്  ഏതുനേരവും വൈകുന്നേരങ്ങൾ അഥവാ വൈകുന്നേരം  മാത്രമുള്ള വിഷാദികൾ എടുത്ത് വെക്കും മുമ്പ്  തീർന്നുപോകും അവരുടെ പകലുകൾ മൂന്ന് നേരവും  അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ സായാഹ്നങ്ങൾ  സായാഹ്നങ്ങൾ സായാഹ്നങ്ങൾ അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം ദൈവമാകുവാൻ തുടങ്ങുന്നു ക്ഷമിക്കണം ഉന്മാദികളുടെ ദൈവം എന്നല്ല ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം അതും അകക്കണ്ണുകൊണ്ട് അതേ അതേ ദൈവം ഏകാന്തതയുടെ  സൈഡ് വ്യൂ മിറർ മാത്രം നോക്കി വിഷാദികളേ ഓവർടേക്ക് ചെയ്യും അതേ ദൈവത്തിൻ്റെ സായാഹ്നവളവുകൾ വിഷാദികളും കൊടുംവളവുകളും  എന്ന് മാത്രം...