Skip to main content

വീട്ടുകാവൽ

ചരിത്രം മറന്നു നീ  മോങ്ങും
മുഖചിത്രം നോക്കി കുരക്കും
പൂട്ടിയ തുടലു  പൊളിക്കും
അടുത്ത വീട്ടിന്നു കാവൽ
പാൽ ചുരത്തുന്ന അകിടിൽ
മധുരം നുണഞ്ഞു കടിക്കും
ചേരയെ കാട്ടി  വിരട്ടും
മൂര്ഖനെ നീ വളർത്തും
വളർത്തിയ പാമ്പു കടിക്കും
പാമ്പ് ഇഴഞ്ഞങ്ങു മറയും
നിന്നെ അടക്കാൻ അന്നും
നീ വളർന്ന  ഈ മണ്ണ്
അതിനാൽ കാക്കൂ വിശ്വാസം
നിന്റെ ജീവനാം ശ്വാസം
അറിയൂ വളർത്തിയ വീടും
നോക്കൂ  ജനിച്ചയീ   മണ്ണും
ആട്ടി അകറ്റുക  വിഷത്തെ
അറിയുക നിൻ യജമാനനെ 

Comments

  1. വളർത്തിയ പാമ്പു കടിക്കും

    ReplyDelete
    Replies
    1. നന്ദി ശ്രി വല്ലഭൻ ആദ്യ അഭിപ്രായത്തിനും ഈ കൊച്ചു വരികളുടെ വായനക്കും

      Delete
  2. അവസാനം പാലുകൊടുത്ത കൈയ്ക്ക് തിരിഞ്ഞു കൊത്തും..........

    ReplyDelete
    Replies
    1. നന്ദി അനു... വിഷം ഏതു നിറം ആയാലും വിഷം തന്നെ നമുക്ക് വേണ്ടത് സുരക്ഷയാണ് സാഹോദര്യം ആണ് നന്ദി അഭിപ്രായത്തിനു

      Delete
  3. നായയുടെ വിശ്വാസ്യത ചോദ്യം ചെയ്യേണ്ട കാര്യം ഇല്ല, പക്ഷെ ഇന്ന് നായയുടെ വിശ്വാസ്യത മുതലെടുക്കുന്ന വിഷപ്പാമ്പുകൾ ഉണ്ട്. നായയുടെ ജീവനെ വച്ച് വീട്ടില് കേറി..യജമാനനെയും പിന്നെ നായയെ തന്നെയും കടിച്ചേ ആ പാമ്പ് പോകൂ, അതിനു വേണ്ടി അത് ആദ്യം നായയോട് കൂട്ടാകും. നായയുടെ സ്നേഹം സമ്പാദിക്കും എന്നിട്ട് നായയുടെ സ്നേഹം മുതലെടുത്ത്‌ വീട്ടില് കേറും.
    പണ്ട് പാമ്പിനെ കൊന്നു കുട്ടിയെ രക്ഷിച്ച ഒരു കീരിയുടെ കഥ നമുക്കോർക്കാം, തെറ്റിദ്ധരിച്ചു വിശ്വസ്തനായ കീരിയുടെ തലയിൽ അറിയാതെ വീണ കുടം നമുക്ക് ഓർക്കാം തെറ്റിധാരണകൾ തിരുത്തി, വിഷത്തിനെ അകറ്റി വിശ്വസ്തരാകാം, കാരണം നമ്മൾ എല്ലാവരും വീട്ടു കാവൽക്കാർ.. ഒരു വീട്. വിഷം പല രൂപത്തില പല ഭാവത്തിൽ നമ്മോടു കളിയ്ക്കാൻ വരും, അത് തീക്കളി ആണെന്ന് നമുക്ക് ഓരോര്തര്ക്കും ഓർക്കാം.. വീടില്ലാതെ നായ ഇല്ലെന്നും.

    ReplyDelete
  4. ഉത്തിഷ്ഠത ജാഗ്രത

    ReplyDelete
  5. dear friend, എഴുത്ത് തുടരുക..
    ഭാവുകങ്ങൾ

    ReplyDelete
    Replies
    1. ആദ്യമായി പരിചയപെടുന്നു, വരികൾ കൊണ്ടും ആശംസകൾ കൊണ്ടും വളരെ നന്ദി ഭായ്

      Delete
  6. ആട്ടി അകറ്റുക വിഷത്തെ

    ReplyDelete
    Replies
    1. തീര്ച്ചയായും നന്ദി സൌഗന്ധികം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

ചന്ദ്രന്റെ പരീക്ഷ

എത്ര രാത്രികൾ നിലാവത്ത് ഉറക്കമൊഴിഞ്ഞ് പഠിച്ചിട്ടും പൌർണമി പരീക്ഷയ്ക്ക് വെട്ടത്തിന് ഉയർന്ന നിലയിൽ വിജയിച്ചിട്ടും  അമാവാസി പരീക്ഷയ്ക്ക് ഇരുട്ടിന്റെ  മാർക്ക് ചന്ദ്രന് എന്നും വട്ട പൂജ്യം