Skip to main content

കവിത ഭ്രാന്ത്

അയാൾ എന്നോ ചവച്ചു തുപ്പിയ മിട്ടായി ആയിരുന്നു
വിഷം

പിന്നെ അത് ആരോ രുചിച്ചു  നോക്കി പറയുന്നു അത്
പ്രണയമായിരുന്നെന്നു

അത് കേട്ട് ഒന്ന് അഭിനന്ദിക്കുവാൻ ഓടിചെല്ലുമ്പോൾ ഒരു
ധീരനെ പോലെ അപരൻ  മരിച്ചിരിന്നു

അയാളുടെ ചുണ്ടിൽ ഒരു ഊറിച്ചിരി മാത്രമായി അതങ്ങ് ഭ്രാന്താലയങ്ങളിൽ
പ്രതിധ്വനിക്കുമ്പോൾ ഒരു മൂളിപ്പാട്ട് വിളിച്ചു കൂവി എനിക്ക് ഭ്രാന്തില്ല
പക്ഷെ അതാരും കേട്ടില്ല ഭ്രാന്തല്ലാതെ

ഒരു കാര്യവും ഉറപ്പില്ലാത്ത സംശയാലു അയാളത്രേ  ഭ്രാന്തൻ അയാൾ അയാളുടെ ആത്മഹത്യയിൽ വിശ്വാസം നഷ്ടപെട്ടപ്പോൾ അയാൾ ഇഷ്ടപെട്ട ഭ്രാന്തായിരുന്നു കവിത  

Comments

  1. അങ്ങനെയാണ് കവിത ഇഷ്ടപ്പെട്ടു തുടങ്ങിയത്... കൊള്ളാം.. ആശംസകള്‍..,.. http://aswanyachu.blogspot.in/

    ReplyDelete
    Replies
    1. ആഹാ ഒരാൾക്ക് വട്ടാണെന്ന് പറഞ്ഞപ്പോ എന്താ സന്തോഷം അതിനു ആശംസയും
      എന്തായാലും സാരല്ല വരവ് വച്ചു നന്ദി നമസ്കാരം

      Delete
  2. ഏറെ കടുപ്പം
    ഒന്ന് ലൈറ്റാക്കിക്കൂടേ?

    ReplyDelete
    Replies
    1. അജിത്‌ ഭായ് പറഞ്ഞാൽ പിന്നെ അതിനപ്പുറം ഇല്ല.. ആക്കി ലൈറ്റ്!
      നന്ദി അജിത്ഭായ്
      അജിത്‌ ഭായ് ഒരു മനശാസ്ത്ര വിദഗ്ദനും കൂടി യാണ് അല്ലെ?
      എനിക്കെല്ലാം മനസ്സിലാവുന്നുണ്ട്

      Delete
  3. നന്നായി എഴുതി ...ആശംസകൾ
    .

    ReplyDelete
    Replies
    1. നല്ലവാക്കു കേൾക്കുന്നതിൽ സന്തോഷം ഉണ്ട് സുഹൃത്തേ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ