Skip to main content

പ്രവാസ കർണ്ണൻ

പച്ചപ്പിന്റെ അപക്വ ഭൂമിയിൽ, ദ്രവിച്ച കാവി കുടിലിൽ പിറന്ന കുടുംബത്തിന്റെ മാനം കളഞ്ഞ മനം വെളുത്ത കറുത്ത പുത്രൻ, അവൻ പ്രവാസ കർണ്ണൻ.
പ്രവാസ നദിയിൽ പെട്ടി കെട്ടി, അതിൽ പൂട്ടി ആകാശ നദിയിൽ ഒഴുക്കിൽ
പെട്ട ഇന്നിന്റെ വളർത്തു പുത്രൻ.. അവൻ കൃഷ്ണ വർണ്ണൻ.

ഭാരത കുന്തിയിൽ പിറന്നിട്ടും വിദേശ രാധയിൽ വളർന്നവൻ അവൻ വ്യാജ പുത്രൻ

ജനിച്ച തെറ്റിന് പ്രവാസിയായി ഉരുകുന്ന കറുത്ത എണ്ണയിൽ വെളുത്ത വിയർപ്പിറ്റിച്ച മോഹമാം പ്രലോഭനം ഉള്ളിലൊളിപ്പിച്ച അവൻ ഇന്നിൻ സ്വേദ കർണ്ണൻ

പ്രവാസ കുലം മറന്നു കാണാത്ത പെണ്ണിനെ  പ്രണയിച്ച  തെറ്റിന്
നിന്റെ പ്രണയം കാണുമ്പോൾ  ഓർക്കാതെ പോകട്ടെ എന്ന  പ്രണയിനിയുടെ
കണ്ണീർ ശാപം നിശബ്ദം ഏറ്റു വാങ്ങിയോൻ അവൻ  ദേവദാസ കർണൻ

മാതൃഭൂമിയിൽ ആരോ  താഴ്ത്തിയ കുടുംബ രഥം ഉയർത്താൻ സ്വയം ചവിട്ടേറ്റു താഴ്ന്നു ശ്രമിക്കും  അവനിന്നിൻ അധ്വാന കർണ്ണൻ
കപട രണ ഭൂമിയിൽ നിണം പൊടിഞ്ഞ ഹൃദയം ഉണക്കാൻ ത്യാഗ ദേഹം
കാക്കുന്നു മരുഭൂമിയിലും ഒരു സ്നേഹ താതൻ അവൻ ഇന്നിൻ സൂര്യ കർണ്ണൻ

ആരുടെയൊക്കെയോ രഥം വലിക്കുമ്പോഴും സ്വയം വണ്ടി ക്കാളയായി മാറുന്നു സൂതൻ വളര്ത്തിയ അവൻ ഇന്നിൻ സൂത കർണ്ണൻ

അമ്മതൻ പ്രിയ മറ്റു പുത്രരേ ഊട്ടുവാൻ ഭക്ഷണം മറന്നു പണി ചെയ്യുവോൻ അവൻ ഖിന്ന കർണ്ണൻ

ഉത്തരവാദിത്വങ്ങളിൻ കുത്തൊഴുക്കിൽ ജീവിത കവചം നഷ്ടപ്പെട്ട ശിഷ്ട ജീവിതം അടക്കാൻ സ്വയം ശവപ്പെട്ടി ച്ചുമക്കുന്നവൻ അവൻ ചുമട്ടു കർണ്ണൻ
വേദന ഉള്ളിൽ നീറി നിറഞ്ഞിട്ടും അത് പറയാത്ത തെറ്റിന് അഹങ്കാരിയായി നീറി മരിക്കാൻ വിധിക്കപ്പെട്ടവൻ അവൻ  ശാപ കർണൻ

അവനു  എന്നും തുണയായി വരുന്നു താങ്ങായി ജീവൻ കവരുന്നു സ്വരാജ്യം ഭരിക്കും ദുര്യോധന അഹഭാവങ്ങൾ എന്നിട്ടും അവൻ ഇന്നിൻ സ്വാമന്തകർണ്ണൻ 

അവസാനം നിതാഖത് ശരങ്ങൾ കൊണ്ട് പിടയുമ്പോഴും അവഗണനയുടെ സൌരോർജം ഭക്ഷിച്ചു പിടഞ്ഞു വീണ വെണ്ണീറിൽ നിന്നും   ധീര വില്ലാളിയായി ഉയിർത്തെഴുന്നേറ്റവൻ ഇന്നിൻ പ്രവാസ കർണൻ 

ധീര വില്ലാളിയായി അവൻ എന്നും വീര പ്രവാസ കർണൻ 
മരണമില്ലാത്തവൻ അവൻ  എന്നും ഇന്നിൻ  പ്രവാസ കർണ്ണൻ 





Comments

  1. കവചകുണ്ഢലവും പറിച്ചുകൊടുത്തു
    ഇനിയും കര്‍ണ്ണന്‍ എന്തുകൊടുക്കും

    ReplyDelete
    Replies
    1. വോട്ട് ഉണ്ടായിരുന്നെങ്കിൽ കൊടുക്കാരുന്നു ദുര്യോദനൻ മാര്ക്ക് ഭരിക്കണ്ടേ

      Delete
  2. വോട്ടവകാശം കിട്ടിയാൽ കർണ്ണന്റെ ഭാഗ്യം.ഒരു ദിവസമെങ്കിലും 'രാജാവാ' വാഴാമല്ലോ?

    കവിത ഇഷ്ടമായി

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. അത് നന്നായി പാട് പെട്ട് എഴുതിയിട്ട് മോശം ആയീ എന്നെങ്ങാനും പറഞ്ഞിരുന്നെങ്കിൽ
      ഇടി ഞാൻ തന്നേനെ
      സന്തോഷം നന്ദി സൌഗന്ധികം

      Delete
  3. പ്രവാസ കുലം മറന്നു കാണാത്ത പെണ്ണിനെ പ്രണയിച്ച തെറ്റിന്
    നിന്റെ പ്രണയം കാണുമ്പോൾ ഓർക്കാതെ പോകട്ടെ എന്ന പ്രണയിനിയുടെ
    കണ്ണീർ ശാപം നിശബ്ദം ഏറ്റു വാങ്ങിയോൻ അവൻ ദേവദാസ കർണൻ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...