Skip to main content

പ്രവാസ കർണ്ണൻ

പച്ചപ്പിന്റെ അപക്വ ഭൂമിയിൽ, ദ്രവിച്ച കാവി കുടിലിൽ പിറന്ന കുടുംബത്തിന്റെ മാനം കളഞ്ഞ മനം വെളുത്ത കറുത്ത പുത്രൻ, അവൻ പ്രവാസ കർണ്ണൻ.
പ്രവാസ നദിയിൽ പെട്ടി കെട്ടി, അതിൽ പൂട്ടി ആകാശ നദിയിൽ ഒഴുക്കിൽ
പെട്ട ഇന്നിന്റെ വളർത്തു പുത്രൻ.. അവൻ കൃഷ്ണ വർണ്ണൻ.

ഭാരത കുന്തിയിൽ പിറന്നിട്ടും വിദേശ രാധയിൽ വളർന്നവൻ അവൻ വ്യാജ പുത്രൻ

ജനിച്ച തെറ്റിന് പ്രവാസിയായി ഉരുകുന്ന കറുത്ത എണ്ണയിൽ വെളുത്ത വിയർപ്പിറ്റിച്ച മോഹമാം പ്രലോഭനം ഉള്ളിലൊളിപ്പിച്ച അവൻ ഇന്നിൻ സ്വേദ കർണ്ണൻ

പ്രവാസ കുലം മറന്നു കാണാത്ത പെണ്ണിനെ  പ്രണയിച്ച  തെറ്റിന്
നിന്റെ പ്രണയം കാണുമ്പോൾ  ഓർക്കാതെ പോകട്ടെ എന്ന  പ്രണയിനിയുടെ
കണ്ണീർ ശാപം നിശബ്ദം ഏറ്റു വാങ്ങിയോൻ അവൻ  ദേവദാസ കർണൻ

മാതൃഭൂമിയിൽ ആരോ  താഴ്ത്തിയ കുടുംബ രഥം ഉയർത്താൻ സ്വയം ചവിട്ടേറ്റു താഴ്ന്നു ശ്രമിക്കും  അവനിന്നിൻ അധ്വാന കർണ്ണൻ
കപട രണ ഭൂമിയിൽ നിണം പൊടിഞ്ഞ ഹൃദയം ഉണക്കാൻ ത്യാഗ ദേഹം
കാക്കുന്നു മരുഭൂമിയിലും ഒരു സ്നേഹ താതൻ അവൻ ഇന്നിൻ സൂര്യ കർണ്ണൻ

ആരുടെയൊക്കെയോ രഥം വലിക്കുമ്പോഴും സ്വയം വണ്ടി ക്കാളയായി മാറുന്നു സൂതൻ വളര്ത്തിയ അവൻ ഇന്നിൻ സൂത കർണ്ണൻ

അമ്മതൻ പ്രിയ മറ്റു പുത്രരേ ഊട്ടുവാൻ ഭക്ഷണം മറന്നു പണി ചെയ്യുവോൻ അവൻ ഖിന്ന കർണ്ണൻ

ഉത്തരവാദിത്വങ്ങളിൻ കുത്തൊഴുക്കിൽ ജീവിത കവചം നഷ്ടപ്പെട്ട ശിഷ്ട ജീവിതം അടക്കാൻ സ്വയം ശവപ്പെട്ടി ച്ചുമക്കുന്നവൻ അവൻ ചുമട്ടു കർണ്ണൻ
വേദന ഉള്ളിൽ നീറി നിറഞ്ഞിട്ടും അത് പറയാത്ത തെറ്റിന് അഹങ്കാരിയായി നീറി മരിക്കാൻ വിധിക്കപ്പെട്ടവൻ അവൻ  ശാപ കർണൻ

അവനു  എന്നും തുണയായി വരുന്നു താങ്ങായി ജീവൻ കവരുന്നു സ്വരാജ്യം ഭരിക്കും ദുര്യോധന അഹഭാവങ്ങൾ എന്നിട്ടും അവൻ ഇന്നിൻ സ്വാമന്തകർണ്ണൻ 

അവസാനം നിതാഖത് ശരങ്ങൾ കൊണ്ട് പിടയുമ്പോഴും അവഗണനയുടെ സൌരോർജം ഭക്ഷിച്ചു പിടഞ്ഞു വീണ വെണ്ണീറിൽ നിന്നും   ധീര വില്ലാളിയായി ഉയിർത്തെഴുന്നേറ്റവൻ ഇന്നിൻ പ്രവാസ കർണൻ 

ധീര വില്ലാളിയായി അവൻ എന്നും വീര പ്രവാസ കർണൻ 
മരണമില്ലാത്തവൻ അവൻ  എന്നും ഇന്നിൻ  പ്രവാസ കർണ്ണൻ 





Comments

  1. കവചകുണ്ഢലവും പറിച്ചുകൊടുത്തു
    ഇനിയും കര്‍ണ്ണന്‍ എന്തുകൊടുക്കും

    ReplyDelete
    Replies
    1. വോട്ട് ഉണ്ടായിരുന്നെങ്കിൽ കൊടുക്കാരുന്നു ദുര്യോദനൻ മാര്ക്ക് ഭരിക്കണ്ടേ

      Delete
  2. വോട്ടവകാശം കിട്ടിയാൽ കർണ്ണന്റെ ഭാഗ്യം.ഒരു ദിവസമെങ്കിലും 'രാജാവാ' വാഴാമല്ലോ?

    കവിത ഇഷ്ടമായി

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. അത് നന്നായി പാട് പെട്ട് എഴുതിയിട്ട് മോശം ആയീ എന്നെങ്ങാനും പറഞ്ഞിരുന്നെങ്കിൽ
      ഇടി ഞാൻ തന്നേനെ
      സന്തോഷം നന്ദി സൌഗന്ധികം

      Delete
  3. പ്രവാസ കുലം മറന്നു കാണാത്ത പെണ്ണിനെ പ്രണയിച്ച തെറ്റിന്
    നിന്റെ പ്രണയം കാണുമ്പോൾ ഓർക്കാതെ പോകട്ടെ എന്ന പ്രണയിനിയുടെ
    കണ്ണീർ ശാപം നിശബ്ദം ഏറ്റു വാങ്ങിയോൻ അവൻ ദേവദാസ കർണൻ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വാക്കിൻ്റെ അലക്ക് കല്ല്

പരിശ്രമങ്ങളേ അതിൻ്റെ ശാന്തത കൊണ്ട് അടയാളപ്പെടുത്തുമ്പോൾ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയാകും  വാരാന്ത്യങ്ങളിലെ ആകാശം നീലയും നീല കഴിഞ്ഞ് വരും വേനലും മേഘങ്ങൾ അടിച്ച് കഴുകി കുളിക്കുന്ന കടവിൻ്റെ ഓരത്ത് പറഞ്ഞു കഴിഞ്ഞ കഥകൾ വാക്കിൻ്റെ അലക്കുകല്ലുകളാകുന്നിടത്ത് ആകാശം ഒഴുകി പോകുന്നതിൻ്റെ ഒരു നേർത്തചാല് കർണ്ണൻ ഇനിയും ഒരൊഴുക്ക് ആവാത്തിടത്ത് പഴകിയ പാതിവൃത്വം കുന്തി അഞ്ചിടത്തായി കഴുകി കളഞ്ഞിടത്ത് വേനലിനും തെക്ക്, ഒരലക്ക് കല്ലാവും സൂര്യൻ അവിടെ അതും ഏറ്റവും പഴക്കമുള്ള അന്നത്തെ അഴുക്കുള്ള പകൽ അടിച്ച് നനച്ച് ആരുടേതെന്നറിയാത്ത ഒരു കവിത 2 കല്ല് പിന്നെയുള്ളത് അല്ലെങ്കിൽ എന്ന വാക്കാണ് കല്ല് ഒന്നുമില്ലെങ്കിൽ കാലിൽ തട്ടും അല്ലെങ്കിൽ എന്ന വാക്ക് വിരലിൽ തട്ടിയാലും കാതിൽ തട്ടിയാലും ഒന്നും ചെയ്യില്ല കല്ലിൽ തട്ടും വരെ നടക്കുവാൻ എൻ്റെ കാലുകൾ ആഗ്രഹിക്കുന്നു എനിക്ക് അല്ലെങ്കിൽ എന്ന വാക്കായാൽ മതി എന്ന്   കാലുകൾക്കരികിൽ കല്ല്  നിർബന്ധം പിടിക്കുന്നു മിടിക്കുവാൻ മാത്രമായി മാറ്റിവെക്കുവാനാകാത്ത  ഹൃദയത്തെ, കൊണ്ട് നടക്കുമ്പോഴും വെള്ളാരങ്കല്ലുകൾ കരുതും പോലെ നദികൾ ഒഴുകുന്ന  ശബ്ദം മാത്രം കേൾക്കുവാനായി...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

ഒരു ഇറുത്തുവെക്കൽ ചാരുന്നു

ചുവടുകൾ മാത്രം ചാരി നിശ്ചലതയുടെ ശുചിമുറിയിൽ നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല അത് ചാരിയിട്ടുണ്ടാവണം വസന്തം ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ  ശുചിമുറി നോക്കി വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ ഒരു ഋതുചാരൽ  അതിൻ്റെ കുന്തിച്ചിരിപ്പ് നെടുവീർപ്പിൻ്റെ സാക്ഷ ഒന്നും ഉണ്ടാവില്ല ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ ചുണ്ടും കാതും ചാരി അവ ഞൊറിഞ്ഞുടുക്കും മൂളിപ്പാട്ടുകൾ  വീടിന് ചുറ്റും  ജലം ഒഴുകുന്ന പോലെ ഉണ്ടാവും ജാലകങ്ങൾ രണ്ട് ഉപമകൾക്കിടയിൽ വലിച്ച് കെട്ടിയ പകൽ സമനില വഴങ്ങിയ  പശപശപ്പുള്ള സൂര്യൻ ഇതളുകളിലായാലും ഉടുത്തിരിക്കുന്നതിലേക്കുള്ള നടപ്പാണ് നഗ്നതകളാവും കാലടികൾ ഇന്നലെ ഒരു മൂളലായി കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും മൂളിപ്പാട്ടുള്ള സൂര്യൻ വായന കഴിഞ്ഞും വിരിയും  വാക്കിൻ്റെ അവസാന മൊട്ട്, കവിതയിൽ  അടങ്ങിയിരിക്കുന്നത് പോലെ മണമുള്ള ഒരു താരാട്ട്  മുല്ലപ്പൂക്കളിൽ  അപ്പോഴും തങ്ങിനിൽക്കുന്നു ചാരിയിട്ടുണ്ടാവുമോ ആകാശം തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല, മേഘങ്ങൾ പ്രാവുകൾക്കില്ല എവിടെയും നീലനിറങ്ങളിൽ  ചാരനിറങ്ങൾക്കുള്ളയത്രയും ...