Skip to main content

വായനാ ദിന ചിന്തകൾ

വായനക്കൊരു ദിവസം ഉണ്ടെന്നറിഞ്ഞത്‌ തന്നെ ഈയിടെയാണ്
അത്രത്തോളം ഉണ്ട് എന്റെ വായന

പക്ഷെ വായിക്കുവാൻ വല്ലാത്ത ആക്രാന്തം തോന്നാറുണ്ട് അപ്പോൾ എന്തെങ്കിലും വാങ്ങിക്കും പക്ഷെ വായിക്കാറില്ല.. അത് കൊണ്ട് വായന ദിനം വാങ്ങൽ ദിനം ആയി ആചരിക്കുന്നു ഞാനും വില്പ്പനക്കാരും.
നമ്മൾ വായിക്കേണ്ടതിനേക്കാൾ  വാങ്ങിക്കേണ്ടത് അവരുടെയും നമ്മുടെയും ആവശ്യമാണല്ലോ

ഒരു ഭ്രാന്തൻ ചിന്ത കൂടി ഇവിടെ പങ്കു വക്കട്ടെ..

വായനശാലയിൽ കൂടി വെറുതെ കടന്നു പോകുമ്പോൾ
ഞാൻ പുസ്തക ഷെല്ഫ് വീണു മരിച്ചെങ്കിൽ പട്ടടയിൽ കിടന്നെങ്കിലും വായിക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. എന്നെ കൊന്ന കുറ്റത്തിന് ജയിലിൽ പിടിചിട്ടിരിക്കുന്ന പുസ്തകങ്ങളെ വെറുതെ വായിക്കാൻ ജയിലിൽ ആത്മാവായി പോകാമായിരുന്നു. വായിക്കാൻ വേണ്ടി മരിക്കാൻ പറ്റുമോ? മരിക്കേണ്ടി വരുമോ? അത്രയ്ക്ക് തിരക്കല്ലെ നമ്മുടെ ഭൌതിക ലോകം?
വായിക്കാൻ വേണ്ടി മരിക്കാൻ പറ്റില്ല.. മരിക്കുന്നതിനു മുമ്പ് വായിക്കാം.. വായിച്ചില്ലെങ്കിലും, കുറച്ചെങ്കിലും വായിക്കാത്ത പാപം മാറുവാൻ   കൂടിപ്പോയാൽ എഴുതാം..എഴുതിയിട്ട് വായിക്കാം  വിരലിൽ എണ്ണാവുന്ന വായനക്കാരെ പോലെ ഞാനും വായിക്കാം ..  എന്നുള്ള ചിന്ത പങ്കു വച്ച് കൊണ്ട്

എല്ലാവര്ക്കും നല്ലൊരു വായന ജന്മം ആശംസിക്കുന്നു. വായന ദിനം ഒരു ദിവസത്തെക്കല്ല ഒരു ജന്മത്തേക്കുള്ളതാണെന്ന ഓർമപ്പെടുത്തലും ആയി..

അതിനിടയിൽ മറക്കാതെ ഓർത്തു പറയേണ്ട ഒരു പ്രധാന കാര്യം ചില പേരുകൾ നന്ദി പൂര്വം പി.എൻ . പണിക്കരെ പോലെ അജിത്‌ ഭായ് ആണ് എല്ലാ പോസ്റ്റും വായിച്ചു ഒരു അഭിപ്രായം പറയാതെ പോകാത്ത നല്ല ഒരു ആസ്വാദകൻ എന്ന നിലയിൽ

പിന്നെയും ഒരുപാടു പേരുണ്ട് റിനി ശബരി.. സൌഗന്ധികം എല്ലാവരുടെയും പേര് പറയാത്തത് കൊണ്ടല്ല ശ്രീയുള്ള ഒട്ടനേകം പേരുകൾ അവരെ ഒക്കെ പേര് പറഞ്ഞില്ലെങ്കിലും ഓര്ക്കാതെ ഈ വായന ദിനം കടന്നു പോകുന്നില്ല

പിന്നെ വായന യെയും എഴുത്തിനെയും പ്രോത്സാഹിപ്പിക്കുന്ന എഴുതുന്ന വായിക്കുന്ന എല്ലാവര്ക്കും
നന്ദി ആരോഗ്യം ആയുസ്സ് സ്നേഹം
ഒരു വായനക്കാരൻ 

Comments

  1. വായന തിരിച്ചുവരട്ടെ

    ReplyDelete
    Replies
    1. മനുഷ്യ പ്രകൃതി ഭൂത ദയയും

      സ്നേഹപൂർവ്വം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

ഹൃദയത്തിന്റെ പരുക്ക്

അധരങ്ങൾക്കിടയിൽ വിരിഞ്ഞ ചുവന്നു തുടുത്ത ഒരു പുഞ്ചിരി  നീ അറിയാതെ പറിക്കുവാൻ എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ് ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത് വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ നാണിച്ചോതുങ്ങി നിന്ന നഖത്തിൽ ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ- പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്