Skip to main content

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം
ഇരുട്ടുന്ന നേരങ്ങളിൽ
പല സമയങ്ങളിലായി
വന്നു കിടക്കുന്നുണ്ട്
ചില കണ്ണുകൾ
ചില കാലുകൾ
പല തലകൾ

തലകൾ എണ്ണി നോക്കിയാൽ
രാവണൻ ആയേക്കാം
അവയിൽ ചിലത്
ബുദ്ധമതം വരെ
സ്വീകരിച്ചിരിക്കാം
എന്നാലും അതിൽ ഒന്ന്
രാമന്റേതാകാം
അതെല്ലാം ഒരു കഴുത്തിലൊതുക്കി
ഒരു കട്ടിലിൽ
ഉറക്കാൻ കിടത്തിയേക്കാം

കട്ടിൽ ഒരു ഘടികാരമായി
മാറിയേക്കാം
ഉറക്കം ഒരു സീതയെ പോലെ
അകലേ അലഞ്ഞേക്കാം
അതറിഞ്ഞു കണ്ണുകൾ
തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം
അവ വെറുതെ
ഒരു കണ്‍പോള പുതച്ചേക്കാം

അത് ഉറക്കം എന്ന്
തെറ്റിദ്ധരിച്ചേക്കാം
അത് കണ്ടു മണിക്കൂറുകൾ
കടന്നു വന്നേക്കാം
അവയുമായി
ഒരു  അഭിശപ്ത നിമിഷത്തിൽ
ഇണ ചേർന്ന് പോയേക്കാം
അവ നിമിഷസൂചികളേക്കാൾ
വേഗത്തിലോടുന്ന
കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം
അവ മുട്ടിലിഴഞ്ഞു
ഏതോ അലാറം
തട്ടിപ്പൊട്ടിച്ചേക്കാം

അത് കേട്ട് രണ്ടു സൂചികൾ
പിടഞ്ഞു എഴുന്നേറ്റേക്കാം
അത് കട്ടിലിന്റെ രണ്ടു കാലുകൾ
അടർത്തി എടുത്തു
നടന്നു പോയേക്കാം
ഒരു കുളി കഴിഞ്ഞു
കുളിമുറി പോലെ
പുറത്തേക്കു വന്നേക്കാം
അപ്പോൾ തുവർത്താൻ
വിട്ടു പോയ ഒരു തലയിൽ
ഗർഭനിരോധന ഉറപോലെ
ഉപയോഗിക്കേണ്ടിയിരുന്ന
ഭാര്യയുടെ  രൂപം
തെളിഞ്ഞു വന്നേക്കാം
അത് ഉറപോലെ തന്നെ
ഗർഭിണി ആയിരിക്കാം
അപ്പോൾ അത്
ഉപയോഗിച്ച ഉറപോലെ
വലിച്ചെറിയേണ്ടിയിരുന്ന
രാവണ സമൂഹം
ഓർമ വന്നേക്കാം

തല അപ്പോഴും രാമന്റെതായേക്കാം
ആ തല സീതയെ  പോലെ
തുവർത്തി കളഞ്ഞേക്കാം
ബാക്കിതലകൾ പേന പോലെ
ഉപയോഗിക്കുവാൻ
എടുത്തു കഴുത്തിൽ  കുത്തി
പുറത്തേക്കു പോയേക്കാം
അപ്പോഴും അയാൾ
ലൈംഗിക സാക്ഷരത
നേടുവാൻ ശ്രമിക്കുന്ന
ഒരു ഭർത്താവുദ്യോഗസ്ഥൻ
ആയിരുന്നിരിക്കാം!

Comments

  1. Bharthaavu udyogasthan! :)
    Aashamsakal.

    ReplyDelete
  2. ഇങ്ങനെയൊക്കെ ആണോ ഒരു ഭര്‍ത്താവുദ്യോഗസ്തന്‍ ചിന്തിക്കുക?
    ആശയം വ്യക്തമായില്ല. !!

    ReplyDelete
    Replies
    1. ഒരു ജൈവ ഗർഭനിരോധന ഉറപോലെ സ്ത്രീകളെ ഉപയോഗിച്ച് അന്നും ഇന്നും വലിച്ചെറിയുന്ന സമൂഹം ഉണ്ടെന്നു തോന്നി ബാലു
      അതാണ് അവ്യക്തമായി അത് പകർത്താൻ ശ്രമിച്ചത്‌
      വായനക്ക് അഭിപ്രായത്തിനും നന്ദി സുഹൃത്തേ

      Delete
  3. സീതയും രാമനും ജീവിക്കുന്നു.ഇന്നും, ഇനി നാളെയും

    ReplyDelete
    Replies
    1. നന്ദി കാത്തി അന്നും ഇന്നും ഒരു പക്ഷെ എന്നും

      Delete
  4. വായിച്ചു - ആസ്വദിച്ചു. കൂടുതൽ വിലയിരുത്താൻ അറിയില്ല

    ReplyDelete
    Replies
    1. പ്രദീപ്‌ ഭായ് ഈ വായന പ്രോത്സാഹനം തന്നെ ഏറ്റവും വല്യ സന്തോഷം പ്രചോദനം

      Delete
  5. ഓരോ ഘണ്ടികയിലും കവിതയുടെ ഓരോരോ സ്പാര്ക്കുകള്.....നന്നായി.....

    ReplyDelete
    Replies
    1. നന്ദി അനുരാജ് ഈ ഓരോ വായനക്ക് വാക്കുകൾക്ക്

      Delete
  6. എന്റെ ബുദ്ധി പരിധിയ്ക് മനസിലാവാത്ത കവിത ........

    കവിതയിൽ സൂചനകളും വ്യംഗ്യങ്ങളും ഒക്കെ ആവശ്യമാണ്. എന്നാൽ അധികമായാൽ അതൊരു കടംകഥ പോല തോന്നും. ഒരാസ്വാദകന്റെ അഭിപ്രായം ആയി കരുതിയാൽ മതി

    ReplyDelete
    Replies
    1. പരിധി ഇല്ലാതെ അഭിപ്രായം സ്വീകരിക്കുന്നു ബുദ്ധിയുടെ പരിധി ഇല്ലാത്ത ലോകത്ത് ഹൃദയത്തിന്റെ പരിമിതികളെ ഞാൻ മനസിലാക്കുന്നു നന്ദി നിധീഷ് തീര്ച്ചയായും അടുത്ത പോസ്റ്റുകൾ ഞാൻ ശ്രദ്ധിക്കാം

      Delete
  7. ഭര്‍ത്താവു വേഷക്കാര്‍ എന്നും പറയാം. അല്ലേ?

    ReplyDelete
    Replies
    1. അതെ അജിത്‌ ഭായ് ഭർത്താവായി തെറ്റിധരിക്കപ്പെടുന്നവർ നന്ദി അജിത്ഭായ്

      Delete
  8. ചില ഭര്‍ത്താക്കന്മാര്‍ ഇങ്ങനെയും. സമൂഹത്തിലെ ചില അപ്രിയ സത്യങ്ങള്‍ . എഴുത്തു തുടരുക. ആശംസകള്‍

    ReplyDelete
    Replies
    1. എല്ലാവരും ഭർത്താക്കൻ മാരാകുന്നില്ല അതിനുള്ള യോഗ്യതയോ അറിവോ പലരും നേടുന്നില്ല അത് മനസ്സിലാക്കുവാൻ അതിനു ശ്രമിക്കുന്ന പുരുഷനും സ്ത്രീകളും സമൂഹവും ശ്രദ്ധിക്കേണ്ടതുണ്ട് നന്ദി വായനക്ക് പ്രോത്സാഹനത്തിനു

      Delete
  9. ഇത്ര മോശം അഭിപ്രായമാണോ ഒരാള്‍ക്ക്‌ ഭാര്യയോട്‌ തോന്നുന്നത്?
    എനിക്ക് മനസ്സിലായില്ല കേട്ടോ അതുകൊണ്ടാ ചോദിച്ചത്.

    ReplyDelete
    Replies
    1. ഭാര്യയോടുള്ള അഭിപ്രായമല്ല അത് ഒരു വിവാഹ വാഗ്ദാനം കിട്ടിയാൽ അയാളെ എന്ത് കൊണ്ട് ഭർത്താവായി കാണുന്നു വീണു പോകുന്നു പിന്നെ എന്ത് കൊണ്ട് ഉപേക്ഷിക്കപ്പെടുന്നു? അത് പീഡനം ആകുന്നു ഒരു ഉറയെക്കാൾ വിലക്കുറവിൽ സ്ത്രീകൾ ഉപയോഗിക്കപ്പെടുന്നില്ലേ എന്നൊരു സംശയം തോന്നി വായനക്ക് നന്ദി അക്ക

      Delete
  10. ഗർഭനിരോധന ഉറപോലെ
    ഉപയോഗിക്കേണ്ടിയിരുന്ന
    ഒരു ഭാര്യയുടെ രൂപം
    തെളിഞ്ഞു വന്നേക്കാം..

    Good !!

    ReplyDelete
    Replies
    1. കീയക്കുട്ടി നന്ദി വായനക്ക് അഭിപ്രായത്തിന്

      Delete
  11. Replies
    1. വളരെ നന്ദി ഈ പരിചയപ്പെടുത്തലിനു ബ്ലോഗ്ഗിനു വെളിയിൽ ഇങ്ങനെ ഒരു പരിചയപ്പെടുത്തലും ആദ്യമായി വളരെ സന്തോഷം

      Delete
  12. വരികൾക്കിടയിൽ നിന്നുമാണിവിടെയെതിയത്
    പോയാൽ അത് നഷ്ടമാകില്ല എന്ന് പറഞ്ഞത്
    തികച്ചും സത്യായി തോന്നി. നിശ്വാസം ഒരു ചെറിയ ആശ്വാസം കൊള്ളാം
    എഴുതുക അറിയിക്കുക

    ReplyDelete
    Replies
    1. ഏരിയൽ മാഷെ വളരെ സന്തോഷം ഈ വരവിനു ബ്ലോഗ്ഗിനു പൊതുവെ നല്കുന്ന പ്രോത്സാഹനത്തിനു ഈ വായനക്കും അഭിപ്രായത്തിനും നന്ദിയും

      Delete
  13. കലികാലമിത്!
    ആ സുര ഭാവങ്ങള്‍ പലതു
    നമ്മിലെ നമ്മെ പോലും
    തിരിച്ചറിയാനാകാത്ത വിധം
    ഭാസുരമെന്നു പലരാലും
    തെറ്റിദ്ധരിക്ക്യപ്പെട്ടത്‌!! rr

    ReplyDelete
    Replies
    1. വളരെ ശരിയാണ് സ്വയം മനസ്സിലാക്കുവാൻ പോലും കഴിയാത്ത പലരും മറ്റുള്ളവരെ അളക്കാൻ ശ്രമിക്കാറുണ്ട്
      നന്ദി റിഷ വായനക്കും അഭിപ്രായത്തിനും

      Delete
  14. ഭര്‍ത്താവുദ്യോഗം!! ശക്തമായ പല വരികള്‍. പക്ഷെ -മൊത്തത്തില്‍ വായനയില്‍ മനസിലാകുക ഒരു ഭര്‍ത്താവ് ചിന്തിക്കുന്നതായി ആണ് -അങ്ങനെ അല്ലാലോ ഉദ്ദേശിച്ചത്? ചില വരികള്‍ തിരുത്തിയാല്‍ ചിലപ്പോ ശരിയായേക്കും .... :) ആശംസകള്‍

    ReplyDelete
    Replies
    1. ഭർത്താവ് മാത്രമേ ഉള്ളൂ ഇതിൽ ...ചിന്തിക്കുന്നതും അയാൾ തന്നെ അതിനു സമൂഹത്തിൽ നിന്ന് ഊര്ജം ഉൾക്കൊള്ളുന്നു തെറ്റും അവിടെ കെട്ടി വയ്ക്കുന്നു അത്ര തന്നെ നന്ദി ആർഷ വായനക്ക് അഭിപ്രായത്തിനു

      Delete
  15. Replies
    1. നന്ദി സുഹൃത്തേ ഈ കടന്നു വരവിനു വായനക്ക് ആശംസക്ക്

      Delete

  16. ബൈജു ഭായ്,

    നല്ല കവിത.ഇടയ്ക്കൊക്കെ മനസ്സിലാക്കാൻ പ്രയാസപ്പെട്ടു.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. നന്ദി സൌഗന്ധികം വായനക്ക് അഭിപ്രായത്തിനു

      Delete
  17. Dear poet .This poem takes the reader to regions familiar to and frequented by man in our mundane world .The title itself signifies the gist of the poem . Congratulation

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...