Skip to main content

ഞാൻ ഭാരതീയൻ


ഞാൻ ഭാരതീയൻ
ഗാന്ധിജിയെ ചുമരിൽ തൂക്കുമ്പോഴും
ഘാതകനെ കഴുകിൽ തൂക്കുമ്പോഴും
നിശബ്ദമായി വെറും ചുമലായ് തേങ്ങും
ഭാരതീയൻ

Comments

  1. ചുമരിലും , നോട്ടിലും , മാര്‍ക്കിലും
    മാത്രമൊതുങ്ങി പൊകുന്ന മഹാത്മാവ് ..
    നേടി തന്നതിനോട് , നമ്മുക്കെപ്പൊഴും പുച്ഛമാണ് ..
    കിട്ടാനുള്ളതിലേക്കാണല്ലൊ എപ്പൊഴും കണ്ണും മനസ്സും ..
    ഇപ്പൊള്‍ അനുഭവിക്കുന്നത് , ഇല്ലാണ്ടായി പൊകണം ..
    കൂടേ മിഴികളില്‍ മഴയുള്ളവന്റെ ജീവിതമിപ്പൊഴും
    അതു തന്നെ , തൊരാതെ പെയ്ത്ത് തുടരുന്നു ...

    ReplyDelete
    Replies
    1. ഗാന്ധിജിയുടെ ചിത്രം ആ ചരിത്രം പോലും നമുക്കിന്നൊരു മറയാണ്
      ഒരു ക്ലാസ്സിക്‌ ഉദാഹരണം നാടോടിക്കാറ്റു സിനിമ അത് മനോഹരമായി കാണിക്കുന്നുണ്ട് സത്യൻ സ്രീനിവസാൻ മഹാ പ്രതിഭകൾ ആ ജൈയിലിനു മുകളിലാണ് ആ ചിരിക്കുന്ന പടം, ശരിക്കും ഇപ്പൊ ഗാന്ധിജിയെ ഒരു appeasement പ്രീണനത്തിന്റെ symbol ആക്കുകയല്ലേ നമ്മൾ ഇപ്പോൾ ചെയ്യുന്നത്, ആ ചിത്രത്തിന്റെ അടിയിൽ നടക്കുന്ന അഴിമതി അസത്യം എല്ലാം ആ ചിരിയിൽ, ആ മഹാനിൽ മൂടി വക്കാൻ, ആ മഹാനെയും മഹാ പ്രസ്ഥാനത്തെയും മറ ആക്കുന്നത് കാണുമ്പോൾ

      നന്ദി റിനി ഒരു പാട്

      Delete
  2. മകനേ ഇതിന്‍ഡ്യയുടെ ഭൂപടം

    ReplyDelete
  3. ശരിയാണ് അജിത്‌ ഭായ് ഇന്ത്യ ഒരു ഭൂപടം തന്നെ, ഒന്ന് കൂടി ക്രൂരമായി പറഞ്ഞാൽ ജനിച്ച ഭൂമിയും ആരാധിക്കേണ്ട സ്ഥലങ്ങളും ഇന്ന് വെറും റിയൽ എസ്റ്റേറ്റ്‌ വസ്തു ആയി കാണാൻ നമ്മൾ പഠിച്ചേ മതിയാവൂ സമൂഹം ഓരോ നിമിഷവും നമ്മളെ tution എടുക്കുകയാണല്ലോ കാശു കൊടുത്തു, തെറ്റുകൾ ശരിയോടു ചേർത്ത് പഠിക്കുവാൻ

    ReplyDelete
  4. ഇന്ന് ഘാതകനെയും ചുമരിൽ തൂക്കുകയാണ് .

    ReplyDelete
    Replies
    1. ശരിയാണ് ഘാതകരെ സൃഷ്ടിക്കുകയാണ് ചുവരിൽ തൂക്കാൻ വേണ്ടി നന്ദി ബഷീർ ആശങ്ക പങ്കു വച്ചതിനു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി