Skip to main content

വിങ്ങൽ


കണ്ണീരടഞ്ഞ മിഴി ഇമ ചേർത്തു വെട്ടുന്നൂ
കണ്പോളക്കുള്ളിൽ തെളിയാ കാഴ്ചയായി ദൃശ്യങ്ങൾ
മങ്ങി തെളിഞ്ഞു ഫോക്കസ് തെറ്റി തളരുന്ന കണ്ണിൽ
ഒളിഞ്ഞും മിഴിഞ്ഞും നീറ്റലായി ഏങ്ങലുകൾ
അറിയാത്ത ലിപികൾ കണ്മുന്നിൽ എങ്കിലുംകയ്യെത്താ ദൂരത്തു
ജലരേഖകളായി തെന്നിമാറി തിരിച്ചണയുന്നു.

ഒരു കല്ലിന്റെ ശ്വാസം മുട്ടിക്കുന്ന ഭാരം നെഞ്ഞിന്നുള്ളിൽ..
ഞെരിച്ചമാർത്താൻ ശ്രമിക്കുമ്പോഴും വിങ്ങി പൊട്ടി ഹൃദയം.

ശ്വാസമിടിപ്പിൽ മിടിക്കാതെ വിങ്ങി നിന്നു വീർപ്പുമുട്ടിയ നെഞ്ചകം
തൊണ്ടയിൽ ഗദ്ഗദം വിണ്ടുകീറി.. നെടുവീര്പ്പായി തേങ്ങലുകൾ.
ഭൂമിയിൽ ഭാരമായി ഏകയായ് കലഹിച്ചുംസ്വയം പഴിച്ചും ഹൃദയം.
ദുഖം എന്താകിലും താങ്ങാനൊരു ഏകാന്തഹൃദയം മാത്രം..

കരയുന്ന ഹൃദയത്തിൽ കുത്തിനോവിച്ചു ഏഷണി കൂട്ടി മനസും
അവസാനം ആശ്വാസമായി ഹൃദയം നെഞ്ചോടു ചേർത്ത് താത്ത്വിക മനസ്സ്.
ആ ദുഖം മുഴുവൻ രണ്ടു തുള്ളി നിറകണ്ണീരിൽ ആവാഹിച്ചു മിഴി പൊട്ടി
മനം തട്ടി കവിളിൽ പടരുമ്പോൾ ഒഴിയുന്നു പഞ്ഞിയായ് ആ ഭൂമി ഭാരം.


Comments

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...