Skip to main content

വിങ്ങൽ


കണ്ണീരടഞ്ഞ മിഴി ഇമ ചേർത്തു വെട്ടുന്നൂ
കണ്പോളക്കുള്ളിൽ തെളിയാ കാഴ്ചയായി ദൃശ്യങ്ങൾ
മങ്ങി തെളിഞ്ഞു ഫോക്കസ് തെറ്റി തളരുന്ന കണ്ണിൽ
ഒളിഞ്ഞും മിഴിഞ്ഞും നീറ്റലായി ഏങ്ങലുകൾ
അറിയാത്ത ലിപികൾ കണ്മുന്നിൽ എങ്കിലുംകയ്യെത്താ ദൂരത്തു
ജലരേഖകളായി തെന്നിമാറി തിരിച്ചണയുന്നു.

ഒരു കല്ലിന്റെ ശ്വാസം മുട്ടിക്കുന്ന ഭാരം നെഞ്ഞിന്നുള്ളിൽ..
ഞെരിച്ചമാർത്താൻ ശ്രമിക്കുമ്പോഴും വിങ്ങി പൊട്ടി ഹൃദയം.

ശ്വാസമിടിപ്പിൽ മിടിക്കാതെ വിങ്ങി നിന്നു വീർപ്പുമുട്ടിയ നെഞ്ചകം
തൊണ്ടയിൽ ഗദ്ഗദം വിണ്ടുകീറി.. നെടുവീര്പ്പായി തേങ്ങലുകൾ.
ഭൂമിയിൽ ഭാരമായി ഏകയായ് കലഹിച്ചുംസ്വയം പഴിച്ചും ഹൃദയം.
ദുഖം എന്താകിലും താങ്ങാനൊരു ഏകാന്തഹൃദയം മാത്രം..

കരയുന്ന ഹൃദയത്തിൽ കുത്തിനോവിച്ചു ഏഷണി കൂട്ടി മനസും
അവസാനം ആശ്വാസമായി ഹൃദയം നെഞ്ചോടു ചേർത്ത് താത്ത്വിക മനസ്സ്.
ആ ദുഖം മുഴുവൻ രണ്ടു തുള്ളി നിറകണ്ണീരിൽ ആവാഹിച്ചു മിഴി പൊട്ടി
മനം തട്ടി കവിളിൽ പടരുമ്പോൾ ഒഴിയുന്നു പഞ്ഞിയായ് ആ ഭൂമി ഭാരം.


Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി