Skip to main content

വിണ്ണിലെ ജീവിതം മണ്ണിലെ പ്രവാസം

ജീവിതം എനിക്കെന്റെ  ഭാരമായി തീർന്നപ്പോൾ
പ്രവാസം അതെന്റെ പ്രണയമായി
പ്രണയമെൻ ശ്വാസ നിശ്വാസമായ്‌ ഉയർന്നപ്പോൾ
പണം അതെനിക്കൊരു  പ്രശ്നമായി

പ്രശ്നം എൻ രക്തത്തിൽ തീയായി ജ്വലിച്ചപ്പോൾ
ഹൃദയ രക്തം വിയർപ്പു ചാലായ്‌ തഴുകി
വിയര്പ്പ് ഒന്ന് ആവിയായ പറന്നേറുമ്പോൾ
ആവി തങ്ങി അതിൽ എണ്ണ പൊങ്ങി

എണ്ണക്ക് പല കണക്കുകൾ നിരത്തുമ്പോൾ
അത് പിന്നെ  എണ്ണിയ പണമായി തീർന്നു
പണം  ഒരു ആശയായ് വളർന്നപ്പോൾ
ഞാൻ വെറുമൊരു രോഗി ആയിതളർന്നു

ആ രോഗം എന്റെ മരുന്നായി ഒഴിഞ്ഞപ്പോൾ
അത് മണ്ണിലേക്കൊരു മടക്ക യാത്രക്കൊരുക്കമായ്‌
ദേഹത്തിലെ  ജീവന് പ്രവാസത്തിനു സമയമായ്
ആ യാത്ര അതും  മണ്ണിനു മറ്റൊരു ഭാരമായോ?

പ്രവാസി ഒരു മണ്ണിനും ഒരിക്കലും ഭാരമാവില്ല
ഇടതു വശം ചേർന്നോടിയ അവൻ  പ്രവാസ ജീവൻ
ഇടതിന്റെ    പ്രത്യായ ശാസ്ത്രം മറക്കുമ്പോൾ
ഇടതു വശം ചേർന്ന്  അവൻ മണ്ണിൽ ശയിക്കും

കഴുക്കൊലു പോലെ ഉള്ളിൽ വളയും  പ്രവാസി
ഉത്തരമായ് മണ്ണിൽ താങ്ങായി നിവർന്നിടും!
അന്നും ജീവൻ  പിരിഞ്ഞകലും അവൻ  പ്രവാസ കാമുകൻ
മണ്ണ്‍ അടുത്തറിയാൻ അതും അവനൊരു പ്രവാസകാലം!

അച്ഛന്റെ  തണലിന്റെ സുഖമറിഞ്ഞാൽ
അമ്മ തൻ നിറ ഗർഭ സ്നേഹമോർത്താൽ
മരണം  പെരുപ്പിച്ച പഞ്ഞിയായി പാറും
പ്രവാസം  പൊങ്ങച്ച കുമിളയായി പൊട്ടും!!

Comments

  1. വാഴ്വേ മായം

    ReplyDelete
    Replies
    1. ഒരു യുഗ ജീവിതം എന്ത് മനോഹരമായി രണ്ടു വരികളിൽ ആവാഹിച്ചിരിക്കുന്നു, ഇത് ആരുടെ വരികളാണെന്ന് അറിയാമോ അജിത്‌ ഭായ്? പാട്ടും സിനിമയും കേട്ടിട്ടുണ്ട് പക്ഷെ ആരുടെ എന്ന് അറിയില്ല, ഇത് തമിഴ് ആണോ മലയാളം ആണോ എന്നും അറിയില്ല
      എന്തായാലും അത് മനോഹരമായി ഓർത്തു, ഓർമിപ്പിച്ചതിനും ഈ അഭിപ്രായത്തിനും ഒരു പാട് നന്ദി

      Delete
  2. ""താഴെ .. മഞ്ഞിന്റെ , മെഘകീറുകളുടെ താഴെ
    വിണ്ണില്‍ നിന്നുയരുന്ന നിശ്വാസ്സത്തിന്‍ താഴെ
    സ്നേഹത്തിന്റെ നേര്‍ത്ത തെന്നല്‍ തഴുകുന്ന
    താഴ്വാരത്തില്‍ .. മനസ്സിന്റെ നൊവുകള്‍
    പൊഴിച്ച് കളയുന്ന കരങ്ങളില്‍ വീണുറങ്ങാന്‍
    ആ കൈവിരലിലൂടെ ഒരിക്കലും തീരാത്ത
    കിനാവിന്റെ മഞ്ചലില്‍ കാതങ്ങള്‍ പൊകാന്‍
    എന്നുമെന്നും എന്റെ ചാരെ നിന്റെ സ്നേഹചൂര് ..

    കരള്‍ നീറുന്ന നൊമ്പരത്തിലും
    ഹൃത്തില്‍ പുതുമഴ പെയ്യിക്കുന്ന
    എന്റെ സ്നെഹാദ്രമീ മഴ

    കണ്‍കൊണില്‍ പെയ്യുവാന്‍ വെമ്പി
    നില്‍ക്കുന്ന മിഴിനീര്‍പൂക്കളേ
    ഉള്ളം കൈയ്യാല്‍ തുടച്ച് കളയുന്ന
    എന്‍ വാത്സല്യമാമീ മഴ

    ഈ നിലാവില്‍ .. ഈ ഉഷ്ണതെരുവില്‍
    ഏകാന്തമീ നിമിഷത്തില്‍ .. എന്നരുകില്‍
    സ്നെഹത്തിന്‍ ഉറവ തീര്‍ത്ത ശലഭമേ
    വാക്കുകളില്‍ സ്നെഹാഴിതന്‍ നിറങ്ങളൊരുക്കി
    നീ എന്നെയും കൂട്ടീ പൊവതെങ്ങൊട്ടൊ .... ""

    ഇനിയും മുറിയാത്ത പ്രവാസം ..
    കിനാവും , കൊതിപ്പിക്കലും കൊണ്ട്
    യാന്ത്രികമായ പകലുകളും , നരച്ച രാത്രികളും സമ്മാനിച്ച് ..
    ജീവിതം നീട്ടി തരുന്നത് , കൈയെത്തി പിടിച്ച്
    അതിലൂടെ ഒഴുകാന്‍ വിധിക്കപെട്ടതെന്ന്
    സ്വയം ആശ്വസ്സിച്ച് ഒരു കൂട്ടം മനസ്സുകള്‍ ..
    എല്ലാമിട്ടെറിഞ്ഞ് ഒരിക്കല്‍ പൊകുമ്പൊള്‍ ഹൃത്ത് അടയാളപെടുത്തിയ
    ചിലത് മാത്രം വാനിലേക്കുയരും .. പിന്നേ അതു മഴയാകും
    മരുഭൂവിലേ മഴ ..

    ReplyDelete
    Replies
    1. മനോഹരം റിനി ഈ മഴ
      പെയ്യ്തു തീരുമ്പോഴും ആ കുളിരും കുളിര് കാറ്റും
      പ്രവാസത്തിന്റെ തീക്ഷ്ണ മരുക്കാട്ടിൽ ഈ സൌഹൃദ
      സ്നേഹം വാക്കുകളിൽ പകരുമ്പോൾ ഞാൻ അറിയുന്നു
      പ്രവാസം എന്റെ സുകൃതം, ഈ സഹൃദം ഈ ആശ്വാസ സൗഹൃദം എന്റെ ഈ ജന്മ പുണ്യം

      Delete
  3. ബൈജു..

    വളരെ ഹൃദ്യമായ വരികളില്‍ കൂടി... നല്ലൊരു ജീവിത ചിത്രം വാക്കുകളില്‍ കൂടി എഴുതി കാട്ടി....
    ശരാശരി ഒരു സാധാരണ ക്കാരന്റെ വേദനകള്‍ മനോഹരമായി വര്‍ണ്ണിചിരിക്കുന്നു...

    കവിത നന്നയിരിക്കുന്നു....എല്ലാ വിധ ഭാവുകങ്ങളും ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നെടുവീർപ്പിൻ്റെ വിത്ത്

ശ്വസനത്തിൻ്റെ വിത്തുകൾക്കിടയിൽ നെടുവീർപ്പിൻ്റെ വിത്തുകൾ മാത്രം കിളിർത്ത് വരുന്നത് നോക്കിയിരിക്കുകയായിരുന്നു  പക്ഷിയും അതിൻ്റെ കൊത്തലും ഞാൻ ആയുസ്സിൻ്റെ പക്ഷിക്ക് ശ്വാസം നീട്ടിയിട്ട് കൊടുക്കുന്നു പക്ഷി ശ്വാസം കൊത്തി തിന്ന് ആയുസ്സ് നീട്ടുന്നു കണ്ണ് കൊണ്ട് നോക്കുന്നു മണ്ണ് മണ്ണ് എന്ന് അത് വീണ്ടും വീണ്ടും ആഞ്ഞ് കൊത്തുന്നു കൊത്തുകളുടെ വീണ്ടെടുപ്പാണ് എൻ്റെ പക്ഷി അത് തൂവലിൽ ഇട്ടുവെക്കുന്നു വെന്നേയുള്ള ബ്ലാക്ക്ആൻവൈറ്റിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു ഗൃഹാതുരത്തം തട്ടിമറിച്ചിടും പോലെ ചീവിടുകളുടെ ഒച്ച ഇട്ടുവെക്കും തകരപ്പാട്ട മറിയുന്നു നീലനിറത്തിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു പർപ്പിൾ പൂവ് ശംഖുപുഷ്പത്തിൻ്റെ ചോട്ടിൽ നിന്നും ശാന്തമായി  കണ്ടെടുക്കുന്നു ബുദ്ധൻ്റെ കാലിൽ തട്ടിമറിയുന്ന ഗൃഹാതുരത്തത്തിൻ്റെ പൂക്കൾ നിലത്ത് ഋതുക്കൾ യശോദര എന്ന് പൂവ് ധ്യാനിക്കുന്നില്ല അത് വിരിയുക മാത്രം ചെയ്യുന്നു എനിക്ക് മാനത്തിൻ്റെ ഗൃഹാതുരത്വത്തിലേക്ക്  ഒരു നെടുവീർപ്പ് മാത്രം എടുത്ത് പൊട്ടിവീഴുവാൻ തോന്നുന്നു മിടിപ്പുകളുടെ കാടിൽ നിന്നും ഇനിയും പുറത്ത് കടക്കാത്ത ഹൃദയം ഉടലിൽ മൃഗം പോലെ പതുങ്ങുന്നു നെടുവീർപ്പുകൾക്ക് എതിരേ ചാട...

എൻ്റെ ഒന്നാമത്തെ ഏകാന്തത അതിൻ്റെ രണ്ടാമത്തെ ഏകാന്തതയോട് തെളിവ് ചോദിക്കുന്നു

എൻ്റെ ഒന്നാമത്തെ ഏകാന്തത എന്ത് ചെയ്യുന്നു? ഒന്നുമില്ല, അത് എൻ്റെ രണ്ടാമത്തെ  ഏകാന്തത എന്ത് ചെയ്യുന്നു എന്ന്  എത്തിനോക്കുക മാത്രം ചെയ്യുന്നു രണ്ടും മൂന്നും ഏകാന്തതകൾ ഒന്നും ചെയ്യുന്നില്ല എന്നിട്ടും എൻ്റെ രണ്ടാമത്തെ ഏകാന്തത നിൻ്റെ ഒന്നാമത്തെ ഏകാന്തതയെ അനുഗമിക്കുക മാത്രം ചെയ്യുന്നു അനുകരിക്കുവാനാകാത്ത ഒരേകാന്തത നീ കൊണ്ട് നടക്കുന്നു എന്ന് തോന്നിയിരുന്നു എൻ്റെ കാണാതെപോയ ഒരേകാന്തതയേ നിൻ്റെ രണ്ടും മൂന്നും ഏകാന്തതകൾ, അവയുടെ നിഗമനങ്ങൾ,  തിരഞ്ഞ് പോയിട്ടുണ്ടാവണം 2 ഒരു പ്രണയ ഗാനത്തിൽ കമിതാക്കൾ  പ്രണയവും ഗാനവുമായി ഒരകലം വേണുനാഗവള്ളിമുഖമുള്ള ഏകാന്തത പാലിക്കുന്നത് പോലെ നീ എൻ്റെ അനേകം ഏകാന്തതകളുടെ പാലക ഏറ്റവും അവസാനം അനുഭവപെട്ട ഒരേകാന്തത, അതിൻ്റെ ഒരു ശരിപ്പകർപ്പ് എൻ്റെ ഉടൽ കൊണ്ടുനടന്നിരുന്നു കാലവുമായുള്ള അതിൻ്റെ അകലം പ്രണയമാവുന്നു ഒരു പരിമിതിയാവുന്നില്ല ഇരുട്ട്  ഉടലിൻ്റെ സ്‌ക്രീൻഷോട്ട്, സ്വതന്ത്രഏകാന്തത എന്നൊക്കെയുള്ള അതിൻ്റെ വിലയിരുത്തലുകൾ നിലാവുമായി ഇടകലർന്ന് ഉടൽ അതിൻ്റെ പരിധി ലംഘിക്കുന്നത് പോലെ ഇരുട്ടിൻ്റെ പരിമിതികൾ  പരമാവധി ഇട്ടുവെക്കാവുന്ന  ഒന്നാവുകയാവണം ചന്ദ്രൻ ...

മൂളലിൻ്റെ മെനു

നിങ്ങളുടെ കാതുകൾ കലണ്ടറിലെ  രണ്ട് താളുകളാണ് അഥവാ മാസങ്ങൾ വേനലിനെ കേൾക്കുകയാണ് വേനൽക്കാലം കാലികളല്ല അവയുടെ കഴുത്തിൽ  കിലുങ്ങുന്ന കുടമണികളില്ല ആരേയും ഹിപ്നോട്ടൈസ് ചെയ്യുന്നില്ല വേനൽ അത് എഴുതുവാൻ നിങ്ങൾ  ഒരു കാലത്തും ഒരു സമൂഹത്തിലും നിലയും വിലയുമില്ലാത്ത കവിയുമല്ല അന്തസ്സുള്ള ജനതയാണെന്ന് നിങ്ങൾ എന്ന് ബോധ്യപ്പെടുത്തുവാനുള്ള ഏതോ ഭരണാധികാരിയുടെ ശ്രമത്തേ ഭരണം എന്ന് വിലയിരുത്തുവാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടാവണം നിങ്ങൾ അന്തസ്സുള്ള ആകാശം ഓരോ വ്യക്തികൾക്കും ഉണ്ടെന്ന് നിയമം മൂലം അത് ഓരോ വ്യക്തികൾക്കും ഉറപ്പ് വരുത്തണം എന്ന് നിങ്ങൾ  ആഗ്രഹിക്കുന്നുണ്ട്. അന്തസ്സിനുള്ള അവകാശം അന്തസ്സിനുള്ള നിയമം സാധാരണ ജനം എന്ന നിലയിൽ ഒരു പൗരന് എന്തിനാണിത്രയും അന്തസ്സ് എന്നോർത്ത് ഓരോ പൂക്കളും കായ്കളും പൂക്കുന്നു കായ്ക്കുന്നു കൊഴിയുന്നു എന്ന് ആരോ കരുതിയിട്ടുണ്ട് ഉറപ്പ് ധർമ്മം എന്നത് ഒരു പരിഗണനാ വിഷയമേ അല്ലാതായിട്ടുണ്ട് ധർമ്മം എന്നത് ഭിക്ഷ പോലെ നിങ്ങൾക്ക് മുന്നിൽ കൈനീട്ടുന്ന എന്തോ ഒന്ന് ആയത് എന്ന് മുതൽക്കാണ് അന്തസ്സിന് വേണ്ടിയുള്ള അപേക്ഷ അതിന് വേണ്ടിയുള്ള കൈനീട്ടൽ യാചിച്ച് കിട്ടിയ ഭിക്ഷ പോലെ അന്തസ്...