Skip to main content

അരക്കില്ലം

സൂര്യൻ നടക്കാനിറങ്ങുമ്പോൾ
അലാറം ബെഡ് കോഫി അലസ്യങ്ങൾ
പുതപ്പു മാറ്റി പതിയെ ജീവിതം...
പുതപ്പു മാറ്റി പതിയെ ജീവിതം
ടൂത്ത് പേസ്റ്റിന്റെ പതിവ് മണം  


രോഗിയും അല്ല കൂട്ടിരിപ്പും ഇല്ല  പക്ഷെ ഉള്ളതോ താമസക്കാർ ..
അടുത്തുണ്ട് അയൽക്കാരന്റെ പ്രതിഷ്ഠയുള്ള അമ്പലങ്ങൾ...
അടുത്തുണ്ട് അയൽക്കാരന്റെ പ്രതിഷ്ഠയുള്ള അമ്പലങ്ങൾ
തൊഴുതിട്ടും പോകാം തോഴുവാതെയും വരാം.

മയൻ തീർത്തതല്ലെങ്ങിലും വെളിച്ചം കടക്കാത്ത
ചില്ലുകൾ കൊട്ടാര കെട്ടു പോലെ ..

വായുവും വിലക്ക് വാങ്ങാം..

വായുവും വിലക്ക് വാങ്ങാം..
സിലിണ്ടെരും മാസ്കുമായി  ശ്വാസ കോശങ്ങളിൽ

വെള്ളത്തിനും മുട്ടോട്ടുമില്ല.. കുഴലിലെത്തും വായുവായി വെള്ളവും.
കൊതുകിന്റെ മൂളലായ് എയര് കണ്ടീഷനും..
കൊതുകിന്റെ മൂളലായ്എയര് കണ്ടീഷനും..
മുള്ളോളിപ്പിച്ചു കടലാസ് പുഷ്പവും..

അക്കരെ പൂത്തൊരാ സൌഗന്ധികം ചൂടി
അര്ജുണനെ തേടും ദ്ര്വോപധിമാർ
ചില്ലട്ട കൂട്ടിൽ കാഴ്ചക്ക് വച്ചൊരു..
ചില്ലട്ട കൂട്ടിൽ കാഴ്ചക്ക് വച്ചൊരു
 ബാല്യം കാണാകളിപ്പാട്ടങ്ങൾ..

മനുഷ്യവിരൽസ്പർശം കിട്ടാൻ കൊതിച്ചു
പിന്നെയും ചില വെൻ ഭിത്തികൾ
കാറ്റടിച്ചാൽ പോലും നീങ്ങാത്ത ജാലക...
കാറ്റടിച്ചാൽ പോലും നീങ്ങാത്ത ജാലക-
തിരശീല പോലും അഭിനയിക്കും.

ജീവിതങ്ങൾ പടികൾ ഏറുന്നതീവഴി
സൗഹൃദങ്ങൾ ഇവിടെ ലിഫ്ടിറങ്ങും
ഇവിടെ പ്ലാസ്റ്റിക്കും പുഷ്പിക്കുംപല വർണ്ണം..
ഇവിടെ പ്ലാസ്റ്റിക്കും പുഷ്പിക്കുംപല വർണ്ണം
കുടുംബങ്ങൾക്കുള്ളിലോ നിഗൂഡ മതിൽ

സമ്പത്തും പ്രൌഡി യും വാക്കിലും നോക്കിലും
ഫ്രയ്മുകൾക്കുള്ളിൽ പരിചയങ്ങൾ
വിശാലമായൊരു ബാല്കണി പേടിച്ചു...
വിശാലമായൊരു ബാല്കണി പേടിച്ചു കരിയില പോലും
പറക്കാറില്ല  ഈ വഴി

അബദ്ധത്തിലെങ്ങാനും വന്നൊന്നു  പെട്ടെന്നാൽ മരണത്തെ കാണും വെപ്പ്രാളം

മരണം പോലും വാതിൽക്കൽ വന്നു മണി മുഴക്കി കാത്തു നിന്ന് മടങ്ങുമ്പോൾ
വന്നതാരെന്നു തിരിഞ്ഞു പോലും നോക്കാതെ..
വന്നതാരെന്നു തിരിഞ്ഞു പോലും നോക്കാതെ..
 പഴുതിട്ട താഴിട്ടു പൂട്ടിയ ജീവിതങ്ങൾ


സ്നേഹ ദാരിദ്ര്യം അനുഭവിക്കും ഇത്..സ്നേഹ ദാരിദ്ര്യം അനുഭവിക്കും ഇത് ..
ഉടലുകൾ ഒട്ടിയ അരക്കില്ലങ്ങൾ
കൊടുക്കാതെ കിട്ടിയാൽ കൈ നീട്ടി..
കൊടുക്കാതെ കിട്ടിയാൽ കൈ നീട്ടി-
മെയ്‌ നീട്ടി വാങ്ങാൻ കൊതിക്കും മെഴുതിരികൾ ...
സ്നേഹ മെഴുതിരികൾ... അരക്കായ്‌ ഉരുകും മെഴുതിരികൾ ...         

Comments

  1. 1BHK, 2BHK....

    പക്ഷേ, എല്ലാം അരക്കില്ലങ്ങൾ തന്നെ..!! 

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. തിരക്കുകൾക്കിടയിലും വായനക്കും അഭിപ്രായത്തിനും നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം

തുമ്പിക്കും ശാന്തതക്കും വേണ്ടി ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം ഭാഷ കൂടെ  ചെറുവിരലുകളുടെ ആൽബമുണ്ടാക്കുന്നു അനക്കാത്തതിന് എല്ലാ ചെറുവിരലുകളുടേയും നിശ്ചലതയോട് കലഹിക്കുന്നു പ്രതിഷേധചന്ദ്രൻ്റെ കല മാനത്ത് അതും പ്രതിഷേധം പുനഃസ്ഥാപിക്കപ്പെടും വണ്ണം ചരിച്ച് പ്രതിഷേധകല എന്ന വിധം മാനത്ത് മുകളിൽ  കലകളിൽ തുടരുന്ന ചന്ദ്രൻ  ചിലപ്പോൾ മാഞ്ഞ് ചിലപ്പോൾ മങ്ങി എന്ന് തുടർച്ചകൾ നിശ്ചലതകളുടെ മായ്ക്കപ്പെടുന്ന കല കലയിൽ നിന്ന് അടർന്ന് മാറി  അതിൻ്റെ  പുന:ചരിവുകൾ ചരിയുന്നതിൻ്റെ കല മാനത്ത്  എന്ന് ഉറപ്പിക്കുന്നു ചരിയുവാനുള്ള സ്വാതന്ത്ര്യം സ്വതന്ത്ര ചരിവ് കലകളുടെ മാനത്ത് ഒരു ചരിവാകും സൂര്യൻ ഒപ്പം സ്വാതന്ത്ര്യവും ആൽബങ്ങളിൽ ചരിവുകളുടെ കൂട്ടിവെപ്പ് ഒരു ഒട്ടിച്ചുവെപ്പാവും കല ചരിവുകളുടേത് മാത്രവും ഒരു മുറി തേങ്ങയിൽ കൊള്ളുന്ന ജീവിതം കല ചിരകിയെടുക്കുന്നു ഉടച്ച തേങ്ങാവെള്ളത്തിൽ അന്തരീക്ഷത്തിൻ്റെ ചരിവ് കലർത്തുന്നു എടുത്തുകളയാൻ തൊട്ട വിരലിൽ അന്തരീക്ഷത്തിൻ്റെ  ചരിവുകളുടെ നാരുകൾ ഓരോ ഇലയിലും വ്യത്യസ്ഥ മണങ്ങളുള്ള നാരകങ്ങൾ ഉടലിൽ വ്യത്യസ്ഥമൂക്കുകൾ പരിശീലിക്കുന്നു ഭയക്കുവാനുള്ള സ്വാതന്ത്...