Skip to main content

അരക്കില്ലം

സൂര്യൻ നടക്കാനിറങ്ങുമ്പോൾ
അലാറം ബെഡ് കോഫി അലസ്യങ്ങൾ
പുതപ്പു മാറ്റി പതിയെ ജീവിതം...
പുതപ്പു മാറ്റി പതിയെ ജീവിതം
ടൂത്ത് പേസ്റ്റിന്റെ പതിവ് മണം  


രോഗിയും അല്ല കൂട്ടിരിപ്പും ഇല്ല  പക്ഷെ ഉള്ളതോ താമസക്കാർ ..
അടുത്തുണ്ട് അയൽക്കാരന്റെ പ്രതിഷ്ഠയുള്ള അമ്പലങ്ങൾ...
അടുത്തുണ്ട് അയൽക്കാരന്റെ പ്രതിഷ്ഠയുള്ള അമ്പലങ്ങൾ
തൊഴുതിട്ടും പോകാം തോഴുവാതെയും വരാം.

മയൻ തീർത്തതല്ലെങ്ങിലും വെളിച്ചം കടക്കാത്ത
ചില്ലുകൾ കൊട്ടാര കെട്ടു പോലെ ..

വായുവും വിലക്ക് വാങ്ങാം..

വായുവും വിലക്ക് വാങ്ങാം..
സിലിണ്ടെരും മാസ്കുമായി  ശ്വാസ കോശങ്ങളിൽ

വെള്ളത്തിനും മുട്ടോട്ടുമില്ല.. കുഴലിലെത്തും വായുവായി വെള്ളവും.
കൊതുകിന്റെ മൂളലായ് എയര് കണ്ടീഷനും..
കൊതുകിന്റെ മൂളലായ്എയര് കണ്ടീഷനും..
മുള്ളോളിപ്പിച്ചു കടലാസ് പുഷ്പവും..

അക്കരെ പൂത്തൊരാ സൌഗന്ധികം ചൂടി
അര്ജുണനെ തേടും ദ്ര്വോപധിമാർ
ചില്ലട്ട കൂട്ടിൽ കാഴ്ചക്ക് വച്ചൊരു..
ചില്ലട്ട കൂട്ടിൽ കാഴ്ചക്ക് വച്ചൊരു
 ബാല്യം കാണാകളിപ്പാട്ടങ്ങൾ..

മനുഷ്യവിരൽസ്പർശം കിട്ടാൻ കൊതിച്ചു
പിന്നെയും ചില വെൻ ഭിത്തികൾ
കാറ്റടിച്ചാൽ പോലും നീങ്ങാത്ത ജാലക...
കാറ്റടിച്ചാൽ പോലും നീങ്ങാത്ത ജാലക-
തിരശീല പോലും അഭിനയിക്കും.

ജീവിതങ്ങൾ പടികൾ ഏറുന്നതീവഴി
സൗഹൃദങ്ങൾ ഇവിടെ ലിഫ്ടിറങ്ങും
ഇവിടെ പ്ലാസ്റ്റിക്കും പുഷ്പിക്കുംപല വർണ്ണം..
ഇവിടെ പ്ലാസ്റ്റിക്കും പുഷ്പിക്കുംപല വർണ്ണം
കുടുംബങ്ങൾക്കുള്ളിലോ നിഗൂഡ മതിൽ

സമ്പത്തും പ്രൌഡി യും വാക്കിലും നോക്കിലും
ഫ്രയ്മുകൾക്കുള്ളിൽ പരിചയങ്ങൾ
വിശാലമായൊരു ബാല്കണി പേടിച്ചു...
വിശാലമായൊരു ബാല്കണി പേടിച്ചു കരിയില പോലും
പറക്കാറില്ല  ഈ വഴി

അബദ്ധത്തിലെങ്ങാനും വന്നൊന്നു  പെട്ടെന്നാൽ മരണത്തെ കാണും വെപ്പ്രാളം

മരണം പോലും വാതിൽക്കൽ വന്നു മണി മുഴക്കി കാത്തു നിന്ന് മടങ്ങുമ്പോൾ
വന്നതാരെന്നു തിരിഞ്ഞു പോലും നോക്കാതെ..
വന്നതാരെന്നു തിരിഞ്ഞു പോലും നോക്കാതെ..
 പഴുതിട്ട താഴിട്ടു പൂട്ടിയ ജീവിതങ്ങൾ


സ്നേഹ ദാരിദ്ര്യം അനുഭവിക്കും ഇത്..സ്നേഹ ദാരിദ്ര്യം അനുഭവിക്കും ഇത് ..
ഉടലുകൾ ഒട്ടിയ അരക്കില്ലങ്ങൾ
കൊടുക്കാതെ കിട്ടിയാൽ കൈ നീട്ടി..
കൊടുക്കാതെ കിട്ടിയാൽ കൈ നീട്ടി-
മെയ്‌ നീട്ടി വാങ്ങാൻ കൊതിക്കും മെഴുതിരികൾ ...
സ്നേഹ മെഴുതിരികൾ... അരക്കായ്‌ ഉരുകും മെഴുതിരികൾ ...         

Comments

  1. 1BHK, 2BHK....

    പക്ഷേ, എല്ലാം അരക്കില്ലങ്ങൾ തന്നെ..!! 

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. തിരക്കുകൾക്കിടയിലും വായനക്കും അഭിപ്രായത്തിനും നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

സൂര്യനൊരു കൊക്കുൺ വിഷാദമൊരു കിളിക്കൂട്

അസ്തമയത്തിൻ്റെ പട്ടുനൂൽപ്പുഴു സൂര്യനൊരു കൊക്കൂൺ വിഷാദമൊരു കിളിക്കൂട് എന്നൊക്കെ എഴുതണമെന്ന് കരുതിയിരുന്നു ഞാൻ പക്ഷേ കഴിഞ്ഞില്ല  ജമന്തിനിശ്വാസങ്ങളും വേനലും പക്കമേളങ്ങളും എന്ന് ചുരുക്കി ബാക്കിയായി പെരുക്കങ്ങൾ  ഒരു തബലയാവും വെയിൽ അതിൻ്റെ ശബ്ദം മറ്റൊരു വെയിൽ ഒപ്പം പുതിയൊരു തബലയും സംഗീതത്തിൽ നിന്ന്  ഒരൽപ്പം മാറി താളങ്ങൾ ഏതുമില്ലാതെ ഒരു തബലയാവും സൂര്യൻ ഈണവെയിൽ എന്നൊക്കെ കുറിക്കുവാൻ തോന്നി ഒരു പക്കമേളയിലെ വാദകനാവും സൂര്യൻ എന്ന് ചുരുക്കി ശബ്ദങ്ങൾ പുരട്ടി ഓരോരുത്തരും കൊണ്ട് വരും  വിരൽ വെയിലിൽ തട്ടുന്നു നിലത്ത് വീഴുമ്പോൾ വെയിലാവും ഉടൽ വെയിൽ തുടച്ച്  തിരികെ നടത്തത്തിൽ വെക്കും ഉടൽ എന്നുറപ്പിക്കുന്നു മഞ്ഞുകാലം, ശബ്ദത്തിൽ വെക്കുന്നത് പോലെ തണുക്കുന്നു ഉടൽകൊണ്ട് ഉടലിനേ,  കൊണ്ട് നടക്കുന്നു വെയിൽ കൊണ്ട് വെയിലിനേ അടച്ചുവെക്കുന്നു കാറ്റത്തും മഴയത്തും എന്ന പോലെ കറുത്ത ശബ്ദത്തിൻ്റെ കുറുകിയ തോൽ വിരലുകൾ സൂര്യനേ തബലകളിൽ ഒഴിച്ചുവെക്കുന്നു നേർപ്പിച്ച സൂര്യൻ എന്നുച്ചകൾ സിഗററ്റിൽ നിന്നും  ചാരത്തേ എന്ന പോലെ  തബലയുടേതല്ലാത്ത ശബ്ദത്തെ ശബ്ദത്തിൽ നിന്നും മെല്ലേ തട്ടുന്നു സൂര്യൻ്റേത...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...