Skip to main content

ആഗ്രഹം

ആരോ തുറന്നിട്ട വാതിലിലൂടെ
ഒരഥിതി കടന്നു വന്നു.
മരണമാകുമെന്നു പേടിച്ചു അടച്ച
കണ്ണുകളിൽ പതിയെ ചുംബിച്ചു അവൻ വിളിച്ചു
ജീവിതത്തിലേക്ക്

ആരോ തുറന്നിട്ട വാതില ചാരാതെ
ജനലകൂടി തുറന്നിട്ട്‌ ജീവിതത്തിന്റെ കൈ-
പിടിച്ചു അനന്തതയിലേക്ക് നടക്കുമ്പോൾ
ഞാനറിഞ്ഞു മരണവും ഒരു ജീവിതമെന്നു

സത്യത്തിന്റെ കയറിട്ടു കർമത്തിന്റെ കുരുക്ക് മുറുകും മുമ്പേ
എന്നിട്ടും ഞാൻ പ്രതീക്ഷിച്ചു ഒരു ചോദ്യം
നിനക്ക് അവസാനമായി...
എന്തെങ്ങിലും ആഗ്രഹം?

ഉണ്ടെന്നു പറയാൻ തുടങ്ങും മുമ്പേ മുറുകുന്ന
കുരുക്കിനോട് പൊരുതി  ഞാൻ പറഞ്ഞു...
വേണം.. എനിക്കിനിയും ..പ്ര  പ്രണയിക്കണം..
ആരെ ആരെ? മറുചോദ്യം വ്യക്തമായിരുന്നെങ്ങിലും
എന്റെ ഉത്തരം കുരുക്കിൽ.. പിടച്ചിലിൽ വ്യക്തമായില്ല
എന്നെ .. എന്നെ തന്നെ...
അത് തന്നെയല്ലേ ഞാൻ ഈ ജന്മത്തിലും ചെയ്തത്..
എന്റെ ആത്മഗതം പുറത്തുവന്നില്ല

Comments

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...