Skip to main content

അറിയുക മനമേ വളരുക മനമേ


റോമിൽ ചെന്നാൽ റോമാക്കാരൻ എന്ന് പഠിച്ച പാശ്ചാത്യൻ  എന്തെ ഇന്ത്യയിൽ സമ മത ഭാരതീയരാവാൻ  പഠിപ്പിക്കാൻ മറന്നേ?

അധിനിവേശങ്ങൾ തിരിച്ചുപോയിട്ടും എന്തെ അടിച്ചു വാരി തൂത്ത്  തെളിക്കാൻ മടിച്ചു നില്പൂ?  നവ അധികാര ഭരണ കേന്ദ്രങ്ങൾ?

പടം പൊഴിച്ച് മാളങ്ങളിൽ ഒളിച്ച അധിനിവേശ സർപ്പങ്ങളുടെ പൊഴിഞ്ഞ പടം പുതച്ചു എന്തെ  പുറത്തിഴയുന്നു അനാഥത്തിൻ കുഞ്ഞുങ്ങൾ?

മാത്രം എന്ന് പലമാത്ര ചിന്തയിൽ ചിന്തുന്നതെന്തേ പല ഹൃദയത്തിൻ ഏകരക്തം?
വികാര രഹിതം അരിഞ്ഞു തള്ളുമ്പോൾ ഉറയുന്നതെന്തേ മൃദു വികാരം?
പിന്നെ പൊടിയും രക്ത തുള്ളിയിൽ വൃണം അയി തുള്ളും അധമ വികാരം!
അമ്മയെയും ജന്മ ഭൂമിയും വിട്ടു എന്തിനാ "മഹാകവി"  ചോദിച്ച സ്വർഗ്ഗ ഭൂമി?

അധിനിവേശങ്ങൾ കണ്ടു അറിഞ്ഞിട്ടും എന്തെ അയിത്താനാചാരങ്ങൾക്കിന്നും സമൂഹത്തിൽ മിന്നും പൊന്നിൻ സവർണ്ണക്കുട ?

Comments

  1. വാക്കുക്കളാണ് സഖേ .. വെറും വാക്കുകള്‍
    അതിനപ്പുറം ഉള്ളില്‍ കാക്കുന്ന പലതുമുണ്ട് മനസ്സുകളില്‍
    അതു ചിലപ്പൊള്‍ മാത്രമാണ് മൂട് പടമഴിച്ച് പുറത്തേക്ക് വരുന്നത് ..
    ചിലപ്പൊള്‍ നാം പൊലും ഞെട്ടി പൊകും ..
    എന്തൊക്കെ പൊയാലും വന്നാലും , നമ്മള്‍ ചിലതിലൂടെ മാത്രമേ നടക്കൂ ..
    ചിലര്‍ക്ക് ചിലത് വിശ്വാസ്സം പൊലെയാണ് , ചിലര്‍ക്കാണേല്‍ എല്ലാം
    അറിയാമായിരുന്നിട്ടും കണ്ണടച്ച് പിടിച്ച് അതിലൂടെ തന്നെ നടപ്പാണ് ..
    പലയിടത്തും വരികള്‍ കുത്തി കേറുന്നുന്റ് , പക്ഷേ അവയൊക്കെ
    വളരെ രഹസ്യമായി വരികള്‍ക്കകത്ത് ഒളിച്ച് വച്ചിരിക്കുന്നു പ്രീയ മിത്രം ..
    മനസ്സ് നന്നായി , നന്മയ എപുല്‍കി വളരട്ടെ .. നല്ലതിലേക്ക് ..
    പ്രതീക്ഷിക്കാം . അതല്ലെ പറ്റു നമ്മുക്ക് ..!

    ReplyDelete
  2. ടിമോക്ലിസ്സ്സിന്റെ വാളുകൾ കലാലയങ്ങളിൽ പഠിച്ച പുസ്തകങ്ങൾ അരിഞ്ഞു ദാ നമ്മുടെ തലക്കും മീതെ! അങ്ങ് എവിടെയോ കേട്ട് മാത്രം പരിചയം ഉണ്ടായിരുന്ന ആ വാൾ നാം പണിഞ്ഞു തലക്കും മീതെ കെട്ടി പടുത് വിജയിച്ചിരിക്കുന്നു, പല വെട്ടും തലയിൽ നിന്നും മുടിനാരിഴക്ക് രക്ഷപെടുമ്പോഴും മനസ്സില് എല്ക്കുന്ന മുറിപാടുകൾ..മൃതസന്ജീവനിക്കും പകരാൻ കഴിയാത്ത സാന്ത്വനമായി ഇത് പോലെ ചില വാക്കുകൾ, ഉറപ്പുണ്ട് നമുക്കഴിച്ചു വലിച്ചെറിയാൻ കഴിയും അതെത് വാളയാലും, പക്ഷെ അത് വാളാണെന്ന് എഴുതി ഒട്ടിക്കാൻ കഴിയുന്നില്ലല്ലോ
    നന്ദി സുഹൃത്തേ കൂടെപിറപ്പിന്റെ സ്നേഹത്തിനു

    ReplyDelete
    Replies
    1. അവിടെയാണ് നമ്മുടെ പരാജയം സഖേ
      നമ്മുക്കത് പറഞ്ഞു കൊടുക്കാനോ , വിവരിച്ച് കൊടുക്കാനോ ആകുന്നില്ല
      നിസ്സഹായവസ്ഥയാകം , അല്ലെങ്കില്‍ കാലം അതിനു നമ്മുക്ക് തലങ്ങള്‍ നല്‍കുന്നില്ല
      അതുമല്ലെങ്കില്‍ , വായലച്ച് കൂകി വിളിച്ചാലും ആരും കേള്‍ക്കാന്‍ തയ്യാറല്ല ..
      എന്തൊരു ഗതിയാണല്ലേ നമ്മുടെ .. മനസ്സ് അന്യൊന്യം പറയാതെ
      നാം വായിക്കുന്നത് കാണുമ്പൊള്‍ ഏറേ സന്തൊഷം പ്രീയ സഹൊദര
      എന്നും കൂട പിറപ്പ് തന്നെ .. സ്നേഹം

      Delete
    2. റിനി ഒരുപാടു നന്ദിയുണ്ട് ഒന്ന് കൂടി സൂചിപ്പിക്കട്ടെ രണ്ടു മൂന്നു ദിവസം മുമ്പ് തന്ന ഒരു വലിയ നിര്ദേശം വല്ലാതെ ഗുണം ചെയ്തു

      Delete
  3. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍!

    ReplyDelete
    Replies
    1. ശ്രീ... ചോദ്യം മനസ്സിലായാൽ തന്നെ ഉത്തരം പകുതി കിട്ടി പക്ഷെ ചോദ്യം നമ്മൾ മനസ്സിലക്കാറില്ല, പിന്നെ ചോദിച്ചവർ പോലും അധികാരത്തിന്റെ ശീതള ശ്ചായയിൽ എത്തുമ്പോൾ മറന്നു പോകാറുണ്ട്, പാസ്വാൻ ഒരു കാലത്ത് എന്ത് പ്രതീക്ഷ ഉയര്ത്തിയ നേതാവായിരുന്നു ഈറ്റവും കൂടുതൽ ഭൂരിപക്ഷം കിട്ടിയത് ഞാൻ ഓര്ക്കുന്നു, അത് പോലെ AGP യുടെ മോഹന്ത ചെറുപ്രായത്തിൽ മുഖ്യമന്ത്രി ആയ വ്യക്തി പക്ഷെ പ്രതീക്ഷകള എന്തെ പെട്ടെന്ന് അസ്തമിക്കുന്നു അറിയില്ല, അത് പോലെ പ്രതീക്ഷായിരുന്നു അന്നായും കജെരിവാൾ ഇപ്പൊ അതും എന്തോ മങ്ങുന്നോ എന്ന് ഒരു പേടി

      Delete
  4. പലതും പലര്ക്കും ''തത്തമ്മേ, പൂച്ച പൂച്ച'' എന്ന് പറഞ്ഞപോലെയാണ്. പറയുന്നത് മനസ്സിലാവാതെയും, ''ഉള്ളില്തട്ടാതെയും'' പറയുന്നു എന്നതുതന്നെ. അഥവാ, മനസ്സിലായാലും,
    ''അത് നിന്റെ വീട്ടില്, ഇത് എന്റെ വീട്ടില്'' എന്നതുതന്നെ.

    ReplyDelete
  5. ഡോക്ടർ ശരിയാണ് അഭിപ്രായം, നമ്മൾ അവരവരുടെ വീടുകളിൽ സുരക്ഷിതരാണ്‌, പക്ഷെ . നമ്മുടെ അയൽക്കാരൻ പട്ടിണി കിടക്കുമ്പോൾ നമ്മുടെ അറയിലെ അന്നവും സുരക്ഷിതം അല്ല എന്ന് നമ്മൾ ഓർക്കാറില്ല, അയൽ വാസിക്ക്‌ പകര്ച്ച പനി വന്നാൽ നമ്മുക്ക് വരും എന്ന് നമ്മൾ ചിന്തിക്കുന്നില്ല, നന്ദി ഡോക്ടർ

    ReplyDelete
  6. സ്വന്തം ശരീരം നോവുമ്പോഴെങ്കിലും പ്രതികരിക്കാന്‍ കഴിയാതായിരിക്കുന്ന ജീവികള്‍ !

    ReplyDelete
    Replies
    1. എനിക്കഭിമാനമേ ഉള്ളൂ, റാംജി ഭായ് താങ്കളുടെ പല വേദനകളും വളരെ കുറഞ്ഞ വായനയിലൂടെ ആയാലും എനിക്കും പിന്നെ ധാരാളം പേർക്കും പകരാൻ കഴിഞ്ഞിട്ടുണ്ട്! ആ വേദന സ്നേഹത്തോടെ പങ്കു വെച്ച് കൊണ്ട് തന്നെ പറയട്ടെ.. നന്ദി..

      Delete
    2. റാംജി ഭായ് അടുത്ത ചില വരികളുടെ ചിന്ത വീണു കിട്ടിയത് റാംജി ഭായ് യുടെ കഥയിലെ മഹത്തായ ഒരു സന്ദേശത്തിൽ നിന്നാണ്, ആ വരികൾ കുറിപ്പായി പകര്ത്തുന്നതിനു മുമ്പ് ഇതിനാൽ ചോദിച്ചോട്ടെ ആ അനുവാദം

      Delete
  7. ഇങ്ങനെ ചോദ്യം ചോദിച്ചാല്‍ അന്തമെന്താവും?

    ReplyDelete
  8. അറിയാത്ത വഴികളിൽ ചോദ്യം ചോദിച്ചവർക്കൊക്കെ പെട്ടെന്ന് അന്ത്യം എത്തിയിട്ടുണ്ട് അതാണ് ചരിത്രം പറയുന്നത്! പക്ഷെ വഴി തെളിയാറുണ്ട് ആ അന്ത്യങ്ങൾക്ക് ശേഷമെങ്കിലും, നമ്മൾ ഓരോരുത്തരും വരും തലമുറയ്ക്ക് വേണ്ടി വഴി കാട്ടികൊടുക്കെണ്ടാവർ തന്നെ അല്ലെ? പക്ഷെ ആ വഴി നമ്മൾ ആയിട്ട് പലപ്പോഴും അടച്ചുകളയുന്നുണ്ടത് അതാണ് സങ്കടം. അത് മതം ആയിട്ടായാലും പാർട്ടി ആയിട്ടയാലും ചില തെറ്റിധാരണ കൊണ്ടോ അല്ലെങ്ങിൽ അന്ധമായ അടിമത്തത്തിന്റെ ആലസ്യത്തിന്റെ സുഖം കൊണ്ടോ
    നന്ദി അജിത്‌ ഭായ് ഈ ചോദ്യത്തിന് ഈ സംവേദനത്തിന്

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...