Skip to main content

മലയാളി..ചില..അപവാദങ്ങൾ


ഞാനൊരു പാവം മലയാളി
മലയാളം അറിയാത്ത മലയാളി
മലയാളം അക്ഷരം 56 ഓ 58
മേൽ വിലാസം ചോദിക്കുമ്പോൾ
മാല പൊട്ടിക്കുമോ എന്ന് പേടിക്കുന്ന മലയാളി
എന്നാൽ മാലപോട്ടിക്കുന്നവന് വീടിന്റെ മേൽ വിലാസം പറഞ്ഞു കൊടുക്കുന്ന മലയാളി
ഹോട്ടലിൽ പോയി ഡിന്നർ കഴിച്ചിട്ട് വീട്ടില് വന്നു കലം ചിരണ്ടുന്ന മലയാളി
ആറു മാസം മുമ്പ് ടിക്കറ്റ്‌ എടുത്താലും വിമാനത്തിൽ കേറാൻ ഓടിപിടിച്ചെത്തുന്ന മലയാളി
താമസിച്ചു കേറിയാലും കേറിയിട്ടു ഹോ എന്റെ മിടുക്കെന്നു ആശ്വസിച്ചു ദീർഘമായ് നിശ്വസിക്കുന്ന മലയാളി
പിന്നെ താമസിച്ചു വരുന്നവന്റെ മുഖത്ത് നോക്കി ഇവനൊക്കെ സമയത്ത് വന്നൂടെന്നു ചോദിക്കാതെ ചോദിക്കുന്ന മലയാളി
ഗ്രാമവും കുളവും കിണറും ചക്കയും മാങ്ങയും പഴവും വീടും കുടുംബവും അപ്പൂപ്പനും അമ്മൂമ്മയും ഭിക്ഷക്കാര് പോലും  കേരളത്തിലെ ഉള്ളെന്നു വിശ്വസിക്കുന്ന മലയാളി
സന്ധ്യ ആയാൽ മദ്യം മണക്കും മലയാളി
വണ്ടിക്കു സൈഡ് കൊടുക്കാൻ മടിക്കും മലയാളി

ഹർത്താൽ എന്ന് കേട്ടാൽ വായിൽ വെള്ളം ഊറും മലയാളി
വകയിലൊരു അമ്മാവനും മരുമോളും ഉള്ള മലയാളി 

അടുത്തിരിക്കുന്ന യാത്രക്കാരന്റെ തോളത് അവനു ഇഷ്ടപെട്ടില്ലെങ്ങിലും സുഖമായി ചാരി വച്ച് ഉറങ്ങാൻ ഇഷ്ടമുള്ള മലയാളി
അവൻ തട്ടി വിളിക്കുമ്പോൾ ഒരു ഇളിഭ്യ ചിരി ചിരിച്ചു മയക്കുന്ന മലയാളി
ആരെങ്കിലും മുങ്ങിപ്പോയാൽ ജീവൻ നോക്കാതെ കൂടെ ചാടുന്ന മലയാളി(നീന്താൻ അറിയില്ലെങ്ങിലും)
വണ്ടി ഇടിച്ചു റോഡില കിടന്നാൽ തിരിഞ്ഞു നോക്കി കടന്നു പോകുന്ന മലയാളി
ഒരു നേരത്തെ ആഹാരം കൊടുതില്ലെങ്ങിലും 3 നേരം കള്ള് വാങ്ങി കൊടുക്കാൻ മടിയില്ലാത്ത മലയാളി
ആരെങ്കിലും പിടിച്ചു നിർത്തിയാൽ ഓടിച്ചിട്ട്‌ ആള്കൂട്ടതിനിടയിലൂടെ എത്താത്ത കൈ നീട്ടി അടിക്കും മലയാളി
പെണ്ണിനെ തോണ്ടിയാൽ നോക്കി നിക്കും മലയാളി
ഒറ്റൊക്കൊരു പെണ്ണിനെ അസമയത് കണ്ടാൽ നോക്കി വളക്കും മലയാളി
വിമാനവും ആനയും മദാമ്മയേയും തിരിഞ്ഞു നോക്കും മലയാളി
കുറ്റം പറഞ്ഞാലും വോട്ടു ചെയ്യും മലയാളി
ഓർമ ശക്തി അഞ്ചു വര്ഷം മാത്രമുള്ള മലയാളി
അഴിമതിയെ കുറിച്ച് തെറി പറഞ്ഞു ഇതാ ഒരു സന്തോഷത്തിനു കൈ മടക്കു കൊടുക്കും മലയാളി
മക്കളായാൽ അവർ മംഗലശ്ശേരി നീലകണ്ഠൻ നു പഠിക്കണം എന്ന് ആഗ്രഹിക്കുന്ന ചിലരും മലയാളി (ദേവാസുരം സിനിമയുടെ ശില്പികളോടെ കടപ്പാട്)

ഒരു അഭിനന്ദനം  പറയാൻ മടിച്ചു നില്കും മലയാളി
പക്ഷെ ഒരു അഭിപ്രായം കേൾക്കാൻ കൊതിച്ചു നില്കും മലയാളി

കയ്യിലെ കാശു കൊടുത്തു ക്യൂ നിന്ന് ഇടിച്ചിട്ടു പടം കണ്ടു ഇവനൊക്കെ വേറെ പണി ഇല്ലേ എന്ന് ഉറക്കെ ചോദിക്കും മലയാളി
പണി ഇല്ലാത്തവന്റെ കയ്യിൽ ഇഷ്ടം പോലെ പണം ഉള്ള മലയാളി
പണി  ഉള്ളവന് കയ്യിൽ കാശില്ലാത്ത മലയാളി
ഒരാവശ്യം വന്നാൽ സ്വന്തം കാര്യം മറന്നു ഓടി വരും മലയാളി
സ്നേഹവും ആത്മാര്തതയും മനസ്സാന്നിധ്യവും ഉള്ള പാവം മലയാളി
വംശ നാശം വന്നിട്ടും പിടിച്ചു നില്കും മലയാളി
ലിസ്റ്റ് അപൂർണ്ണം..എന്നാലും മലയാളി മലയാളി തന്നെ എന്നും നല്ലവനായ മലയാളി


Comments

  1. പണി ഇല്ലാത്തവന്റെ കയ്യിൽ ഇഷ്ടം പോലെ പണം ഉള്ള മലയാളി
    പണി ഉള്ളവന് കയ്യിൽ കാശില്ലാത്ത മലയാളി
    ഒരാവശ്യം വന്നാൽ സ്വന്തം കാര്യം മറന്നു ഓടി വരും മലയാളി
    സ്നേഹവും ആത്മാര്തതയും മനസ്സാന്നിധ്യവും ഉള്ള പാവം മലയാളി
    വംശ നാശം വന്നിട്ടും പിടിച്ചു നില്കും മലയാളി
    ലിസ്റ്റ് അപൂർണ്ണം..എന്നാലും മലയാളി മലയാളി തന്നെ എന്നും നല്ലവനായ മലയാളി

    ReplyDelete
    Replies
    1. ആചാര്യന് വന്ദനം .നന്ദിയോടെ....

      Delete
  2. ബ്ലൊഗ്ഗ് മലയാളി

    ReplyDelete
    Replies
    1. വായനക്കും പ്രതികരണത്തിനും പ്രോത്സാഹനത്തിനും നന്ദി നിധേഷ്

      Delete
  3. വളരെ ശരിയാണ്ണിതോകേയ്

    ReplyDelete
    Replies
    1. രാജിവ് വളരെ നന്ദി വായനക്കും അഭിപ്രായത്തിനും

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...