Skip to main content

മനസ്സ് ശരീരത്തോട് പറഞ്ഞത് (ഭാവനയിൽ നടന്ന ഒരു സംഭവ കഥ)


ശരീരം : കല്ലും മുള്ളും ഇല്ലാത്ത വഴി കണ്ടിരുന്നെങ്ങിൽ ഒന്ന് നടക്കാൻ പോവാരുന്നു
ഇരുന്നിരുന്നു വല്ലാണ്ട് തടി കൂടി

മനസ്സ്: ഹാ എന്നതാട ഉവ്വേ ഈ പറയുന്നേ കല്ലും മുള്ളും ഇല്ലാത്ത പാതയോ? എന്നാ പിന്നെ പരവതാനി പോരെ?
പരവതാനി ഉണ്ടെങ്കിൽ പിന്നെ എന്നതിനാട ഉവ്വേ നടക്കുന്നെ ആരെയെങ്ങിലും പറഞ്ഞു വിട്ടാൽ പോരെ?

ശരീരം : മരണം വരുന്നു എനിക്ക് വല്ലാതെ പേടി തോന്നുന്നൂ ടെൻഷൻ അടിക്കാൻ വയ്യ അങ്ങ് ആത്മഹത്യാ ചെയ്താലോ

മനസ്സ്: എടാ ഉവ്വേ എന്നതാടാ നിയീ പറേന്നെ മരണം വരുന്നെന്നോ? അതങ്ങ് ലാസ്റ്റ് അല്ല്യൊ? അതിനു മരണം നിന്റെ അടുത്തേക്കാ വരുന്നതെന്ന് നിന്നോടാരാ പറഞ്ഞെ, എടാ മണ്ട.. ഒന്നാലോചിച്ചു നോക്കിക്കേ നീ അല്ലെ മരണത്തിനടുത്തെക്ക്  നടക്കുന്നെ, മരണത്തെ പേടിയാണേൽ നീ കുറച്ചു പതുക്കെ നടക്ക്, വളരെ പതുക്കെ നടന്നോ അല്ല പിന്നെ .. നിന്നെ ആരും പിടിച്ചു തള്ളില്ല... മരണത്തിനടുത്തെക്ക്, തിരിച്ചു നടന്നുകളയല്ലേ പണിയാവും.. മരിക്കും എന്ന് കരുതി ആരെങ്കിലും ജനിക്കാതിരിക്കുവാണോ? ഇതൊരു മാതിരി അക്കര പച്ച പോലെ അല്ല്യോടാ. ഒന്ന് ജനിച്ചു കിട്ടാൻ നീ ഒക്കെ ആരുടെ ഒക്കെ കയ്യും കാലും പിടിച്ചു കാണുമെന്നു നിനക്ക് വല്ല ഓർമയും ഉണ്ടോ? അത് ഓർത്താൽ നീ ഒരിക്കലും ചവൂല്ല അതാ നിനക്ക് ഓർമ തരാത്തെ, ജീവിക്കാൻ നോക്കടാ കൊച്ചനേ ജീവനുള്ളടത്തോളം
അതല്ല്യോട ജീവിതം നിനക്ക് എത്ര വേണമെങ്കിലും നീട്ടാൻ പറ്റും പക്ഷെ മരണം നിനക്ക് ഒരു നിമിഷം പോലും നീട്ടാൻ പറ്റൂല്ല.. മനസ്സിലായോ മോനെ?

റോഡ്‌ ആയാൽ വണ്ടി കാണും ജീവിതം ആയാൽ പ്രശ്നങ്ങൾ കാണും അതിന്റെ ഇടയില വേണം നമ്മൾ പൊരുതി വിജയിക്കാൻ.. അല്ല പിന്നെ!

പിന്നെ ഒന്ന് മനസ്സിലാക്കിക്കോ നീ ഈ മരണം എന്ന് പറയുന്ന കാലനുണ്ടല്ലോ അതാണ് നിന്നെ ഒരു മരണത്തിനും കൊണ്ട് പോയി കൊടുക്കാതെ നിന്റെ ആയുസ്സ് കാത്തു സൂക്ഷിക്കുന്നത്, നിന്റെ തലയിലെഴുതിയ സമയത്ത് നിന്നെ തിരിച്ചു കൊണ്ട് പോകാൻ, പിന്നെ തലയിൽ എഴുതാൻ പിടിക്കുമ്പോൾ അന്ന് നിന്റെ ഈ സ്വഭാവം കാരണം തല വെട്ടിചിട്ടുന്ടെങ്ങിൽ പാവം കാലൻ എന്ത് പിഴച്ചു.

ഇനി ഒരു കാര്യം രഹസ്യമായി ചെവിയിൽ പറയാം ദാ ഇങ്ങോട്ട് നീട്ടിക്കെ..

എടാ ഉവ്വേ.. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടവന് എടുക്കാത്ത ഭാഗ്യകുറിയും അടിക്കുമെന്ന് പ്രതീക്ഷിക്കാല്ലോ.. അത് കൊണ്ട് പ്രതീക്ഷ കൈ വിട്ടു കളിക്കരുത് അതാണ് എല്ലാം എല്ലാം..

അല്ലെങ്ങിൽ എല്ലാം മറക്കാനായിട്ടു ഒരു പുനർജ്ജന്മം എന്ന് കരുതിയാൽ മതി
പുനർജന്മതിനു ആത്മഹത്യ ചെയ്യണമെന്നു നിര്ബന്ധമോന്നും ഇല്ലെട കൊച്ചനെ.. ജീവിച്ചാൽ മാത്രം മതി.. ജീവിക്കാൻ വേണ്ടത് കുറച്ചു മനക്കട്ടിയ അതെന്തു പ്പൂണ്ണാക്ക്ക്കാണേണ്ണൂ ചോദിച്ചാൽ ലളിതമായി പറയാം തൊലിക്കട്ടി
തൊലി കട്ടി നല്ല കാര്യത്തിന് ആയാൽ നീ തന്നെ വിജയീ..ഓവർ ആവല്ലേ നീ പിന്നെ രാഷ്ട്രീയത്തിൽ ഇറങ്ങേണ്ടി വരും
ആത്മഹത്യെ കുറിച്ച് ചിന്തിക്കാതെ പോയി കിടന്നുറങ്ങെടാ.. നാളെ നമുക്ക് പടത്തിനു പോവാം ..

കുറച്ചു ഫ്ലാഷ് ബാക്ക്

മനസ് ആരാ മോൻ അവൻ ആദ്യം പോയി വേലി ചാടും, പിന്നെ  ഒന്നും അറിയാത്ത പോലെ തിരിച്ചു വരും , അവനൊന്നും പറ്റില്ല  അത് കഴിഞ്ഞു ഒന്ന് രണ്ടു പ്രാവശ്യം ചാടികഴിയുമ്പോൾ.. അവൻ ശരീരത്തിനെ കൂട്ട്  വിളിക്കും..ഒരു കമ്പനിക്ക്‌ .. ശരീരം കേട്ട പാതി കേൾക്കാത്ത പാതി  എടുത്തു ചാടും, മനസ്സ് പറയുന്നതല്ലേ കേൾക്കാതിരിക്കാൻ പറ്റില്ലല്ലോ ..മനസിനെ പോലെ ശരീരത്തിന് ചാടാൻ പറ്റില്ലല്ലോ അഥവാ ചാടിയാൽ തന്നെ ഒന്നുകിൽ കാലോടിയും ഇല്ലെങ്ങിൽ തിരിച്ചു കേറാൻ അവൻ ഒന്ന് പാട് പെടും. പിന്നെ ആരെങ്കിലും പൊക്കിയാൽ, കുറ്റബോധം,മാനഹാനി,പേരുദോഷം, കടം,  ഇടം, പ്രേമ ഭംഗം, നിരാശ അസുഖം, വേദന ...  ദാ കിടക്കുന്നു... ആത്മഹത്യാ.. തേങ്ങ കൊല..., മനസ്സിന് നല്ല ചുട്ട അടി കൊടുക്കേണ്ട   സമയത്ത് കൊടുത്താൽ പിന്നെ ആത്മഹത്യാ ചെയ്യേണ്ടി വരില്ല (ചുട്ട അടി എന്നാൽ MEDITATION, ദൈവം ധര്മം യാത്ര പാട്ട്  നല്ല കൂട്ടുകെട്ട് നല്ല ചിന്ത ..അങ്ങിനെ സൈഡ് എഫ്ഫെക്ട്സ് കുറവുള്ള  ഒരുപാടു കാര്യങ്ങൾ വേണമെങ്ങിൽ കവിതയും എഴുതാം).. ജീവിച്ചു കൊതി തീര്ക്കം

ഇവിടെ ശരീരത്തിന് വേദനിക്കുമ്പോൾ മനസിനും വേദനിക്കും.. തിരിച്ചും അപ്പോൾ മനസ്സ് ആദ്യം നല്ല പിള്ള ആവും, പാവം ശരീരം അവൻ കുറെ പാട് പെടും ചിലപ്പോൾ മനസ്സ് പറയുന്നത് കൂട്ടാക്കാതെ ശരീരം അവിവേകവും ചെയ്യും പിന്നെ ദുഖിക്കാനും ശരീരം മാത്രം, ആത്മാവിനെ ദഹിപ്പിക്കാൻ ഒരു അഗ്നിക്കും കഴിയില്ല എന്നല്ലേ വേദം, ആത്മാവ് വേഷം മാറി മനസ്സില് കേറി അടുത്ത ശരീരത്തിലേക്ക് ഇതൊരു തുടർക്കഥ.

ആയുഷ്മാൻ ഭവ(വിസർഗം)


Comments

ജനപ്രിയ പോസ്റ്റുകൾ

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ