Skip to main content

ഞങ്ങയും..നിങ്ങയും

വെറുമൊരു അധികാര കൈമാറ്റം അതിനെ സ്വാതന്ത്ര്യം എന്ന് വിളിച്ചില്ലേ നിങ്ങൾ
അതങ്ങ്ആഘോഷമാക്കിയില്ലേ ഞങ്ങൾ..
വെറുമൊരു ബാലറ്റ് കീറിനെ ജനാധിപത്യം ആക്കിയില്ലേ നിങ്ങൾ
അതിൽ വെറുതെ മഷി പുരട്ടിയില്ലേ ഞങ്ങൾ

വെറുമൊരു വര്ഗീയത അതിനെ മതേതരതം എന്ന് നടിച്ചില്ലേ നിങ്ങൾ
അത് കണ്ണുമടച്ചു വളര്ത്തിയുമില്ലേ ഞങ്ങൾ 
വെറുമൊരു വോട്ടിന്റെ ബലത്തെ ബഹുഭൂരിപക്ഷമാക്കിയില്ലേ നിങ്ങൾ
പിന്നെ വെറുമൊരു  നൂനപക്ഷമായില്ലേ ഞങ്ങൾ

വെറുമൊരു കാഴ്ച്ചക്കാരാം ഞങ്ങളെ വോട്ടർ എന്ന് വിളിച്ചില്ലേ നിങ്ങൾ
മനസാക്ഷിയിൽ കറ പുരട്ടിയില്ലേ ഞങ്ങൾ
വെറുമൊരു അതിരിന് വേണ്ടി രാജ്യങ്ങൾ തീറെ എഴുതിയില്ലേ നിങ്ങൾ
പിണങ്ങിയ അയൽക്കാരയില്ലേ ഞങ്ങൾ

വെറും വികസനത്തിന്റെ പേരിൽ നദികൾ വെട്ടിമുറിച്ചില്ലേ നിങ്ങൾ 
അതിൽ പിന്നെ വരണ്ടു ഉണങ്ങിയില്ലേ ഞങ്ങൾ
വെറുമൊരു അധികാരകൊതിയെ രാഷ്ട്രസേവനം എന്ന് പ്രകീർത്തിച്ചില്ലേ  നിങ്ങൾ
അത് കേട്ട് കണ്ടവനോക്കെ  കീജയ് വിളിച്ചില്ലേ ഞങ്ങൾ

വെറുമൊരു സ്ഥാനാർഥി നിർണയത്തെ തെരഞ്ഞെടുപ്പെന്ന് വിജ്ഞാപിച്ചില്ലേ
നിങ്ങൾ ....മിഴുങ്ങസ്യാ വെറും  നിരീക്ഷകരായില്ലേ ഞങ്ങൾ
വെറുമൊരു പദവിയെ പരമാധികാരമാക്കിയില്ലേ നിങ്ങൾ
പാവങ്ങൾ അടിയങ്ങൾ ആയില്ലേ ഞങ്ങൾ

വെറുമൊരു മൂലധനം കണ്ടു രാജ്യം മലർക്കേ തുറന്നില്ലേ നിങ്ങൾ
എഴുതിത്തള്ളാ മഹാ കടക്കാരായില്ലേ ഞങ്ങൾ
മഹത്തായൊരു രാഷ്ട്രത്തെ വെറുമൊരു രാജ്യമാക്കി മാറ്റിയില്ലേ   നിങ്ങൾ
വെറും കൂലീ പ്രവാസികളായില്ലേ ഞങ്ങൾ

Comments

  1. നിങ്ങ ഞെളിയണ്ട.. ഒരു മുല്ലപ്പൂമണം ഞങ്ങേടെ നാട്ടിലും വരണണ്ട് കേട്ടാ..

    നല്ല കവിത. ഇഷ്ടമായി.


    ശുഭാശംസകൾ...

    ReplyDelete
    Replies
    1. ആദ്യ പ്രതികരണം അർത്ഥവത്തായ പ്രതികരണം
      ഉത്സാഹം തോന്നുന്ന പ്രോത്സാഹനം
      ഞാൻ സന്തോഷത്തോടെ ഗണപതി ക്ക് സമര്പ്പിക്കുന്നു
      നന്ദി ആദരവ് തുടര്ന്നും..

      Delete
  2. "മഹത്തായൊരു രാഷ്ട്രത്തെ വെറുമൊരു രാജ്യമാക്കി മാറ്റിയില്ലേ"

    എല്ലാരും ചെയ്യുന്നത് ഇത് തന്നെ... അല്ലേ?

    ReplyDelete
    Replies
    1. അതെ ഞങ്ങയും നിങ്ങയും നമ്മൾ എല്ലാവരും ഉത്തരവാദികൾ തന്നെ

      Delete
  3. Athe, nangandorum, ningandorum ellaam....
    Best wishes.

    ReplyDelete
  4. വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ നിങ്ങൾ...... ?
    അഭിനന്ദനങ്ങൾ


    ReplyDelete
    Replies
    1. അവരെ കള്ളനാക്കിയതും നമ്മൾ തന്നെ, കക്കാൻ വിധി എഴുതി കൊടുത്തു അങ്ങോട്ട്‌ അയച്ചതും നമ്മൾ തന്നെ, പക്ഷെ അവിടെ തീര്ന്ന നമ്മുടെ കടമയെ അവരുടെ അധികാരം ആക്കുമ്പോൾ ഭരണം ഇല്ലെങ്കിൽ വേണ്ട പോട്ടെ പക്ഷെ ആ കട്ട മുതൽ വീതിക്കുമ്പോൾ എങ്കിലും കള്ളത്തരം കാണിക്കാതിരുന്നൂടെ, കള്ളത്തരം കാണിക്കുമ്പോഴും കാണിക്കുന്ന ഈ നെറി കേടാണ് ഇപ്പോൾ നമ്മുടെ പ്രശ്നം
      നന്ദിയുണ്ട് മധു സർ,

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..

കപ്പിലെടുത്ത സായാഹ്നത്തെക്കുറിച്ച്

മുറുക്കിപ്പിടിക്കാനും അടക്കിപ്പിടിക്കുവാനും കഴിയാത്ത വിധം ചിലപ്പോഴെങ്കിലും ഉടലിൻ്റെ അതിഭാവുകത്വങ്ങൾ ഒരു അപ്പൂപ്പന്താടിയേപ്പോലെ എടുത്ത് വെച്ച് ഊതിപ്പറത്തി വിടാറില്ലേ, ജീവിതം? മുതിർന്നവരും പങ്കെടുക്കുമെന്നേയുള്ളു, മുതിർന്നാലും അപ്പോൾ അവർ കാപ്പിപ്പൊടി നിറമുള്ള അപ്പൂപ്പന്താടികൾ വായുനിറച്ച ബലൂണിൻ്റെ ചോട്ടിൽ കൈവിട്ടുപോകുന്നതിൻ്റെ ഉൽസവങ്ങളിൽ  കുട്ടിയേപ്പോലെ, കുട്ടികൾ മാത്രം പങ്കെടുക്കുന്ന ഉത്സവങ്ങളിൽ കാപ്പിക്കപ്പുകൾ  ബലൂണുകൾ ആവുന്ന ബാൽക്കണിയിലെ ആഴങ്ങളിൽ രണ്ട് ഉടലുകളേക്കുറിച്ച്  മുതിരുന്തോറും അവർ കുടിക്കുന്തോറും കലങ്ങുന്ന വാചാലത അവരുടെ കപ്പുകളിൽ കാപ്പിപ്പൊടിയിൽ പാൽ കലരും നിശ്ശബ്ദത അവരുടെ കണ്ണുകളിൽ കാപ്പിക്കപ്പുകളുടെ  ബലൂണുകളിൽ തൂങ്ങി അവർ നമ്മളായി കാപ്പിനിറമുള്ള സായാഹ്നങ്ങളിൽ വന്നിറങ്ങുന്നു അഥവാ, ഒരു കപ്പിൽ എടുക്കാവുന്ന സായാഹ്നങ്ങൾ അവർ ചുണ്ടോട് ചേർക്കുന്നതാവാം 2 ചുണ്ടോടടുപ്പിക്കുമ്പോൾ കാപ്പിക്കപ്പുകൾ എടുക്കും തീരുമാനം അത്രയും ചൂടുള്ളത് ആവി പറക്കുന്നത് വിയർക്കുവാൻ തീരുമാനിക്കുമ്പോൾ മാത്രം അവൾ ധരിക്കും  കാപ്പിപ്പൊടി നിറമുള്ള കുപ്പായം  അതും അധികം കൈയ്യിറക്കമില്ലാത്തത് ...