Skip to main content

ചോദ്യ? ചിഹ്നം !!!

എനിക്കൊരു ചോദ്യം കളഞ്ഞു കിട്ടി..
വഴി അത് പിന്നെ മറ്റൊരു കണക്കിലായി..
വര  വരി തെറ്റി, അത് പിന്നെ  കലഹമായി.
ഹാരകം ഹരണത്തിൽ അടങ്ങാതെ പോയപ്പോ
ഉത്തരം പലരിൽ  കടവുമായി
തുടർന്ന് അതൊരു ശീലമായി
അവസാനം ഉത്തരം പലിശയായി
പിന്നെ എളുപ്പ വഴിയിൽ ക്രീയ കൂടി
ഉത്തരം പത്തായത്തിൽ ചത്തിരുന്നു
അരി; നെല്ല് തിന്നു,  ഒരു രൂപ തിരിച്ചു  തന്നു!
എന്നിട്ടും ശിഷ്ടം ചോദ്യമായി !!
വെറുതെ വിട്ടോരന്വേഷണം !
അത്  പിന്നൊരു പ്രഹസനം!
എന്നിട്ടും അവിടെ  ബാക്കിയാക്കി!
എവിടെ  ഇതിന്റെ ചോദ്യചിഹ്നം?

Comments

  1. Replies
    1. നന്ദി നിധേഷ് ഉത്തരത്തിനു നന്ദി!അപ്പോൾ കൊസ്റ്യൻ "മാർക്ക്‌""" ......?
      അത് ആന്സ്വറിനു ഉണ്ട്

      Delete
  2. എവിടെ ഇതിന്റെ ചോദ്യചിഹ്നം?
    കൊള്ളാമല്ലോ കണക്കു ചോദ്യവുമായി ഒരു കവിത.
    ആശംസകൾ

    ReplyDelete
    Replies
    1. നമ്മൾ എല്ലാം ചോദ്യ ചിഹ്നം ആയി ഈശ്വരന്റെ ഉത്തരത്തിനായി കാത്തു നില്കുന്നവരല്ലേ അക്ക, വായനക്കും ഈ പ്രോത്സാഹനത്തിനും ഒരു പാട് നന്ദി

      Delete
  3. സി ബി ഐ അന്വേഷിക്കണം

    ReplyDelete
    Replies
    1. കൂട്ടിലെ തത്തയെ കൊണ്ട് കാർഡ്‌ എടുപ്പിക്കണോ അജിത്‌ ഭായ്

      നന്ദി അജിത്‌ ഭായ്

      Delete
  4. ആത്മഹത്യ ചെയ്യപ്പെടുന്ന കൊലപാതകങ്ങൾക്, വട്ടിപലിശകളുടെ നിലവിളികൾക്കു, വിള പോയ കര്ഷകന്റെ രോദനങ്ങല്ക്, സഹായം നിരസിക്കപെടുന്ന വിദ്യാഭ്യസങ്ങല്ക്, നഷ്ടപെടുന്ന പ്രണയം ജീവിതം മാനം ഇതിനോന്നിനും ജീവൻ ഒരുത്തരം ആയി തോന്നാതിരിക്കാൻ നമുക്ക് തിരയാം ചോദ്യ? ചിഹ്നം! കണ്ണടച്ച് ഈ അന്ധകാരത്തിൽ!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം