Skip to main content

വാതിൽ


കൊത്തിപ്പിടിപ്പിച്ച ചിത്ര പണികൾക്ക് പിന്നിലായ്
മനസ്സില് പടരും തെളിയാ മാറാലകൾക്ക് മറയായി
പുറം തിരിഞ്ഞ ഒരു വിശ്വസ്തത പല
കാരിരുമ്പാൽപൂട്ടും സ്വഗ്രഹത്തിൻ മണി വാതിൽ

സമർത്ഥനാം ചോരന്റെ ന്യായമാം അവകാശത്തിനു
അന്യായമായി  പതിയെ തുറക്കും അവിശ്വാസ വാതിൽ

തെറ്റാകും ശരിയെ തെറ്റിദ്ധരിച്ചും മലര്ക്കെ തുറക്കും വല്യ വാതിൽ
ശരിയാകും അപരനെ അറിയാൻ മടിച്ചു കൊട്ടി അടക്കും ചെറു വാതിൽ
തെറ്റിന്റെ ശരിയെ തെറ്റായി ചേർക്കും കൂട്ടം തെറ്റിയ മുൻ വാതിൽ
ശരിയുടെ തെറ്റിനെ ശരിയായി കാണും പച്ച വെളിച്ചത്തിൻ പുറം വാതിൽ

പകൽ പിതാവടച്ചിട്ടാലും രാത്രിയിൽ  ചാരും മാതൃ വാല്സല്യത്തിൻ സ്നേഹവാതിൽ
അച്ഛന്റെ താളത്തിന് താനെ അടഞ്ഞും മാതൃ സ്നേഹത്തിനുകാതോർക്കും പിൻ വാതിൽ.
പിൻ വാതിലിനെ കാവൽ പകരും പിതൃ സ്നേഹത്തിൻ മറ വാതിൽ
ഏതു ഹൃദയത്തിന്നും വിശാലത പോലെ സ്നേഹം പകരും  അമ്മ വാതിൽ

മൊബൈൽ ശിൽക്കാരത്തിൽ പരിധിക്ക് വേണ്ടി കാറ്റത്തു തുറക്കും കിളി വാതിൽ
ഏകാന്ത സമൂഹത്തിനു ശാന്തമായ്  കാവൽ കാരാഗൃഹത്തിൻ കരി വാതിൽ



Comments

  1. പട്ടേപ്പാടം റാംജി എന്നാ കലാകാരന്റെ അതി മനോഹരമായ ഒരു കഥയില നിന്ന് ഉള്കൊണ്ട ചില വരികൾ "ന്യായമാം അവകാശത്തിന"
    നന്ദി അറിയിക്കുന്നു റാംജി ഭായ്

    ReplyDelete
  2. വാതിലുകള്‍ ഇങ്ങനെ പലവക ഉണ്ടെന്ന്‍ ഓര്‍മ്മപ്പെടുത്തിയതിനു നന്ദി!

    ReplyDelete
    Replies
    1. ഇതൊന്നും വാതിലുകൾ അല്ല എന്ന് അറിയാമെങ്കിലും, ഒരിക്കലും തുറക്കാത്ത വാതിലുകളും, നിയമത്തിന്റെ പേരില് വെളിച്ചം കടക്കാത്ത ഇരുട്ടറകളിൽ തലക്കപ്പെട്ടവന്റെ മുമ്പില കൊട്ടി അടച്ച വാതിലുകളും, അന്ധവിശ്വാസങ്ങളുടെ തടവറയിൽ ചൊവ്വ ദോഷം ഉള്പാടെ അടഞ്ഞു കിടക്കുന്ന വാതിലുകളെ അങ്ങിനെ എത്രയോ നമ്മൾ പണിത വാതിലുകൾ കാണാ തിരിക്കുവാനുള്ള ഒരു കുറുക്കു വിദ്യ ആണ് ഈ വാതിൽ

      വാതിലിൽ കൂടി കടന്നുപോയതിനു വളരെ നന്ദി ഒപ്പം സ്വാഗതവും

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...