Skip to main content

നവ കമ്പോളം......വില ഇല്ലാത്ത ഉത്പന്നങ്ങൾ

പുതുക്കുവാനില്ല താല്പര്യം; എങ്കിൽ, നിനക്ക് തിരയാം..
തിരഞ്ഞെടുക്കാം.. പ്രണയവും, വിവാഹവും പഴകുന്ന
തീയതി  നോക്കി, മുഹൂർത്തം നോക്കി പതിയെ ഒരു ചടങ്ങായ്!

ഉപയോഗിച്ചാലും; ഇല്ലെങ്കിലും, അരുത് നീ തള്ളരുത്!
അലക്ഷ്യമായ്‌ വലിച്ചെറിയരുത്! ഉപയോഗ ശൂന്യമായ്!
പഴകും നേരം; ക്ഷമിക്കുക,  കാക്കുക, അനുയോജ്യമാം
കുപ്പതൊട്ടിയിൽ, കവറായ്... ആ ചവറുപേക്ഷിക്കും വരെ!

നിന്റെ മാലിന്യം; ചിക്കി ചികയാൻ, പറന്നിരിക്കും അപവാദ-
കാക്കകൾക്ക്‌ താഴെ; കുഴിച്ചുമൂടുക,  ഓർമാവശിഷ്ടങ്ങൾ!
ശിഷ്ടം; വെറും നെരിപ്പോടായി എരിയട്ടെ; സ്വഹൃത്തടങ്ങളിൽ!
നിറ കണ്ണാലെ; തീയായ് കായുക, സ്വകരം കൂട്ടി, ആ ഏകാന്ത നിമിഷങ്ങൾ!

പിന്നെ ഉയിർത്തെഴുന്നെൽക്കുക! കുളിച്ചു വരിക!
പുതിയ പഴകുന്ന; തീയതി തിരയുക,  പഴയ ഇര വീണ്ടും തേടുക!

നിന്റെ താല്പര്യങ്ങൾ ഹനിക്കപ്പെടുമ്പോഴും;
നവ കമ്പോളത്തിലെ നല്ല ഉപഭോക്താവാകുക!
കൈ നീട്ടി വാങ്ങുക, ഉല്പന്നം; അതെന്തായാലും!
നിന്റെ; എക്സ്പയറി ഡേറ്റ്; അതിനനുവദിക്കുമെങ്കിൽ!  

Comments

  1. യൂസ് ആൻഡ് ത്രോ.. ഇതാണല്ലോ നവ കമ്പോള മുദ്രാവാക്യം. എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങൾ..!!ച്യവനപ്രാശം ലേഹ്യം ഗുളികരൂപത്തിലിറങ്ങുന്ന കാലമാ..!!  

    നല്ല കവിത.  

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. നന്ദി സൌഗന്ധികം, ഇടയ്ക്കു ഒരു കമന്റിന്റെ സീറ്റ്‌ ഒഴിഞ്ഞു കണ്ടപ്പോൾ ശ്രദ്ദിച്ചിരുന്നു കാണാറില്ലല്ലോ എന്ന് പക്ഷെ എവിടെയോ കണ്ടപ്പോൾ അത് മറന്നു! ഇപ്പൊ വളരെ സന്തോഷം.

      Delete
  2. നവകമ്പോളത്തില്‍ നോക്കി പകച്ചുനില്‍ക്കുന്ന ചിലര്‍ ഉണ്ട്
    എക്സ്പയറി ഡേറ്റ് ആകാറായവര്‍

    ReplyDelete
    Replies
    1. ഡേറ്റ് തിരുത്തി കമ്പോളത്തിൽ കയറിയേ പറ്റൂ, അജിത്‌ ഭായ്.. ഇല്ലെങ്കിൽ പട്ടിണി കിടന്നു പാട് പെടില്ലേ? കാര്ഷിക കേരളത്തില നിന്നും കാര്ഷിക ഭാരതത്തിൽ നിന്ന് ഉപഭോക്തൃ ഭാരതതിലെക്കുള്ള നിഗളിപ്പ് IT എന്നാ പിച്ചച്ചട്ടി കണ്ടു കൊണ്ടാനന്നു മാന്ദ്യം കണ്ടപ്പോഴും നമ്മൾ പഠിച്ചിട്ടില്ല.. എണ്ണ നാട്ടിലെ എണ്ണയും സായിപ്പിന്റെ നാട്ടിലെ IT യും കണ്ടു നമ്മൾ വിമാനത്താവളവും മാളും ബോല്ഗട്ടി കണ്‍വെൻഷൻ സെന്റർ കൾ പടുതുയര്തുമ്പോൾ നമ്മൾ കാണുന്ന ഒരു പാഴ് സ്വപ്നം ഉണ്ട് സൂര്യാ ഘതങ്ങൾ നമുക്ക് വരില്ല അതും അപ്പോഴും തെരുവിൽ അലയുന്ന ഏതെങ്കിലും പാവത്തിന്റെ തലയില ആയി കോട്ടെ നമ്മൾ സുഖിക്കുന്ന സുഖത്തിന്റെ കൂലി ആയ അത് ഇടി തീ ആയിട്ടനെങ്ങിൽ അങ്ങിനെ
      10000 കര്ഷകരേയും അട്ടപ്പാടിയിലെ പാവങ്ങളെയും മറന്നു ഒരു ലുലു മാളിനും ഒരു ബോല്ഗട്ടി പദ്ധതിക്കും ഒരു ആറന്മുള വിമാനതവലതിനും ചില മന്ത്രി കസേരക്കും പിറകെ പായുമ്പോൾ ഒരു എളുപ്പ വഴിയില ക്രീയ ചെയ്യുന്നതിന്റെ ഒരു സുഖം ഇല്ലേ? ഉത്തരം പണമായി കിട്ടുമ്പോൾ!
      നന്ദി അജിത്‌ ഭായ് ആശങ്ക പങ്കു വച്ചതിനു

      Delete
  3. പുതിയ കച്ചവട തന്ത്രങ്ങള്‍ , നന്മക്ക് പരിചിതമല്ല ..
    അമ്മയും അച്ഛനും പെങ്ങളും കാമുകിയും വരെയുണ്ട് ..
    സ്നേഹത്തിന്റെ മൂല്യമിങ്ങനെ ഇടിയിന്നുണ്ട് കമ്പൊളത്തില്‍
    എന്നാലൊ അതിന്റെ പുതിയ നിറങ്ങളും രൂപങ്ങളും
    നന്നായി വിറ്റഴിയുന്നുണ്ട് , നിമിഷ നേരങ്ങളിലെ സ്നേഹത്തിനാണ്-
    ഉപഭോക്താക്കള്‍ കൂടുതലെന്നതും നേരു തന്നെ .
    നാം എന്നത് , പഴകിയ അവിശിഷ്ടമാകുന്നുണ്ട് ..
    അടിച്ചേല്പ്പിക്കുന്ന പലതും മനസ്സിലേക്ക് സ്വരുകൂട്ടി വയ്ക്കുമ്പൊഴും
    നമ്മുക്ക് മുകളിലേക്ക് വിരുന്ന് വരുന്ന വിധിയെന്നതിനേ
    വീണ്ടും ചികഞ്ഞെടുക്കുവാന്‍ വെമ്പുന്ന കണ്ണുകള്‍ക്ക്
    മടക്കമോതി അടിയറവ് പറയാതെ തന്നെ വീണ്ടും
    ഒരു നല്ല ഉപഭോക്താവുക , അതെ നമ്മുക്കാകൂ ..
    അന്തര്‍ലീനമായ അര്‍ത്ഥ തലങ്ങളുണ്ടീ വരികളില്‍ സഖേ ..!

    ReplyDelete
    Replies
    1. റിനി വളരെ ശരിയാണ്! നാം നമ്മളെ പോലും തൂക്കി വിൽക്കാൻ പഠിച്ചിരിക്കുന്നു, ബന്ധങ്ങൾ നോക്കി വാങ്ങാനും..
      എന്തോ ഒരു മിസ്സിംഗ്‌ ഫീൽ ചെയ്തു, റിനിയുടെ വളരെ ചെറിയ ദിവസം എങ്കിലും.. തിരക്കായി എന്ന് തോന്നിയിരുന്നു. കണ്ടതിൽ ഒരുപാടു സന്തോഷം

      Delete
  4. പണ്ട് ആഗോള വല്ക്കരണം, ഉദാര വല്ക്കരണം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല....ഏറ്റവും കൂടുതല്‍ തകര്‍ന്നടിഞ്ഞത് മൂന്നാം ലോക രാജ്യങ്ങളുടെ സംസ്കാരവും അവിടുത്തെ ജനങ്ങളുടെ ജീവിത വീക്ഷണവുമാണ്....

    ReplyDelete
    Replies
    1. അങ്ങിനെ പറയരുത് അനുരാജ് നമ്മൾ വികസന വിരോധികളായി പോകും
      വികസനത്തിൽ വരുന്ന പണത്തിനും കൊടുക്കുന്ന തൊഴിലിനും കണക്കുണ്ട്
      മരിക്കുന്ന ജീവനും പോകുന്ന പണത്തിനും കണക്കില്ല! അവിടെ പണം ഉള്ളവൻ ദൈവം! അവനു ഓശാന പാടാൻ കുഴലൂതുകാർ

      കര്ഷകനെ കൃഷി ഭൂമി അവിടെ കാണുന്നില്ല എല്ലാം റിയൽ എസ്റ്റേറ്റ്‌, കുടുംബം വീട് കമ്പോളവും മാളും, വിതക്കാതെ കൊയ്യുന്ന മരണം പോലെ വികസനം കടന്നു വരട്ടെ, നമ്മുക്ക് ഉണ്ണാതെ നിറയും കൈ നനയാതെ മീനിനെ പിടിക്കാം
      പണം ഉള്ളവന് വീടും പൌരതവും കൊടുക്കാൻ രാജ്യങ്ങൾ കാണും നമുക്ക് കാണും വരള്ച്ചയും പട്ടിണിയും സൂര്യാഘാതവും പക്ഷെ ഫ്രീ ആയി കിട്ടും ഒരു പേര് വികസന വിരോധി

      Delete
    2. വികസനം വരണം തൊഴിൽ മൂലധനവും വരണം..
      വരുമ്പോൾ താലപ്പൊലിയും ആകാം,
      മാളും ഷോപ്പിംഗ്‌ കൊമ്പ്ലെക്സും കണ്‍വെൻഷൻ സെന്റെരും വേണം പക്ഷെ അതിൽ അഴിമതിയുടെ മണവും കയ്യേറ്റത്തിന്റെ മുറിവും ജനത്തിന്റെ കണ്ണിൽ പൊടിയും ഇട്ടു കൊണ്ടാവരുതെന്നെ ഉള്ളൂ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

സംഗീതസംവിധാനം ചെയ്യപ്പെട്ട വിഷാദത്തെക്കുറിച്ച്

ഒരു വൈകുന്നേരത്തേ സംഗീതസംവിധാനം ചെയ്യുകയായിരുന്നു വൈകുന്നേരത്തേക്കാൾ വൈകുന്നതായി മറ്റൊന്നുമില്ല അത് ഒരു വരിയുമായി കേട്ടുകഴിഞ്ഞാൽ അതേ പാട്ടിന് കൊടുക്കേണ്ട ഫീലുമായി ഓർക്കെസ്ട്രയായി വിഷാദമല്ലാതെ മറ്റൊന്നുമില്ല സംഗീതം ചെയ്യപ്പെട്ട വൈകുന്നേരം കുറച്ച് വൈകി ഒരു  ഗസലായേക്കാം അവൾ മാത്രം അതിൻ്റെ ശ്രോതാവും സംഗീതസംവിധാനം ചെയ്യപ്പെട്ട പവിഴമല്ലിപ്പൂവുകൾ  അവൾക്കരികിൽ കൊഴിയുവാനായുന്നു അവൾക്ക്, ഇനിയും കൊഴിഞ്ഞിട്ടില്ലാത്ത പവിഴമല്ലിപൂക്കളുടെ മണം പവിഴമല്ലിപ്പൂക്കളാൽ സംഗീതസംവിധാനം ചെയ്യപ്പെട്ട നെടുവീർപ്പുകളും വിശ്വസിക്കുമോ വൈകുന്നേരത്തിൻ്റെ തിരക്കിനിടയിൽ അവൾ മാത്രം, സംഗീതസംവിധാനം ചെയ്യപ്പെട്ട ഒറ്റപ്പെടൽ അനുഭവിക്കുന്നു അപ്പോഴും വൈകുന്നേരങ്ങൾ, ഒറ്റപ്പെടുന്നവരുടെ കാതുകൾ ആവശ്യപ്പെടും വിധം കേൾക്കുവാനാകുന്നു ഉടൽ  കാതുകൾ കൊഴിയുവാൻ ആവശ്യപ്പെടും പൂക്കളാവുന്നു ഭാഷയുടെ ആനന്ദമാത്രകൾ നുണഞ്ഞ് ശരീരത്തിൽ, കാതുകൾ  കുരുക്കുത്തിമുല്ലകൾ ആകുവാൻ തുനിയുന്നു അവ വൈകുന്നേരത്തിലേക്ക് ആയുവാൻ ആരംഭിക്കുന്നു ഭൂമിയിലെ സകല സംഗീതോപകരണങ്ങളും പുതിയതായി സംഗീതസംവിധാനം ചെയ്യപ്പെടും വണ്ണം ശരീരത്തിലെ  സകലഅവയവങ്ങൾക്കും കാതു...

പക്ഷികളുടെ തീയേറ്റർ

മാറ്റിനി പോലെ പക്ഷികളുടെ തീയേറ്ററിൽ കാണിക്കുന്ന സിനിമയാണ് ആകാശമെങ്കിൽ നീല കഴിഞ്ഞും നീലക്ക് മുമ്പും മേഘങ്ങൾ ചാഞ്ഞും ചരിഞ്ഞും  ഒട്ടിക്കും പോസ്റ്റർ  ശൂന്യതയിൽ പറന്നുവന്ന ചിറക്  നിലത്തിട്ട് ചവിട്ടിക്കെടുത്തി പറക്കലിലേക്ക്  വൈകിക്കയറുന്ന പക്ഷി രതിയിലേക്ക് വൈകിക്കയറും പക്ഷികൾ എവിടേയും ഉടലുകൾ നിലത്തിട്ട് ചവിട്ടിക്കെടുത്തുന്നില്ല എന്ന് മാത്രം ആകാശം ഉറപ്പിക്കുന്നു കറുപ്പിലും വെളുപ്പിലും കാണിക്കും ഭാഷയുടെ ഡോക്യുമെൻ്റെറി എഴുതുന്നതിന്ന് മുമ്പോ എഴുതിയതിന് ശേഷമോ എവിടെയും തട്ടി കവിതയാവുന്നില്ല ഉടൽ കുത്തിക്കെടുത്തി രതിയിലേക്ക് തിരക്കിട്ട് കയറുന്ന രണ്ട് പേർ വളരെ വൈകി പക്ഷികളായേക്കാം പൊടുന്നനെ നഗരം രണ്ട് പേരെ ഒളിപ്പിക്കുന്ന ഇടമാവുന്നു ബഹുനില കെട്ടിടങ്ങളിലെ ജാലകങ്ങൾ പോലെ നോക്കി നിൽക്കേ നഗരം പ്രണയങ്ങൾ അണക്കുന്നു വെളിച്ചം ഒളിപ്പിക്കുന്നു  ഓരോ ജാലകങ്ങളും ഓരോ പ്രണയങ്ങൾ ജാലകങ്ങൾ ഒരോന്നായി കെട്ടിടങ്ങൾ കുത്തിക്കെടുത്തി തുടങ്ങുന്നു എത്ര ധൃതിയിലും  ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വസന്തം ഏതുഋതുവിലും പൂക്കൾ  കുത്തികെടുത്തുന്നില്ല കുത്തിക്കെടുത്തിയ ഏകാന്തതയുടെ പാടുകൾ വിഷാദമായി ഒരു സന്ധ്യ...

അസ്തമയം ഒരു ക്ഷമയാണെങ്കിൽ

ദൈവമായി തുടരുവാൻ ആവശ്യമായ ക്ഷമ കാത്തിരിപ്പിൻ്റെ കൊത്തുപണികൾക്ക് ശേഷം ദൈവം തന്നെ പ്രതിമയാക്കുന്നത് പോലെ മനുഷ്യൻ്റെ ക്ഷമ  വിഗ്രഹങ്ങളിലേക്ക് ദൈവങ്ങൾ എടുത്തുവെക്കും വിധം വിഷാദവിഗ്രഹങ്ങൾ ഉള്ള ദൈവങ്ങൾ വാക്കുകളുടേയും കൊത്തുപണികളുടേയും തുടർച്ചയെന്നോണ്ണം ഭാഷയുടെ ക്ഷമ വരികളിൽ  എടുത്തുവെക്കുന്നു അത് കവിതയാകുമോ കുളിരാകുമോ? എൻ്റെ വിഷാദം മാത്രം സംശയിക്കുന്നു അസ്തമയത്തിൻ്റെ  പേജ്നമ്പർ ഉള്ള  ഒരു പുസ്തകമാവും സൂര്യൻ അസ്തമയം ഒരു കൊത്തുപണിയാണെങ്കിൽ നൃത്തത്തിൻ്റെ കൊത്തുപണിയുള്ള സ്ത്രീയേ എന്നായി  അടുത്തവരിയിൽ എൻ്റെ കവിത ഒരു പൂവിൻ്റെ സന്ധ്യ ജമന്തിയാകുന്നത് പോലെ ഒരു ഗാന്ധിയാവുകയാവണം പുലരിയിൽ മഞ്ഞുകാലം എൻ്റെ ഏകാന്തത ഒരു പൂവായി വിരിയുവാൻ പോകും ഇടം അവളായിട്ടുണ്ട് അതിൻ്റെ വസന്തത്തെ എൻ്റെ ഏകാന്തത  കണ്ടെത്തുന്ന ദിവസം എന്ന അടയാളപ്പെടുത്തലാവണം  ഋതു ഉടലുകൾ വിരിയും ഋതു  എന്നായിട്ടുണ്ട് പൂക്കൾ അസ്തമയത്തിൻ്റെ പോസ്റ്ററും ജമന്തിയുടെ തീയേറ്ററും  നഗരം പതിയേ .സന്ധ്യയാകുന്നു വിഷാദത്തിൻ്റെ പശയിൽ അപ്പോഴും പകൽ ഒട്ടിയിരിക്കുന്നു ശബ്ദത്തിൻ്റെ നാളമുള്ള ഭാഷ അതെരിയുമ്പോൾ ഞാനെഴുതുന്നു ഒരു പക്...