Skip to main content

നവ കമ്പോളം......വില ഇല്ലാത്ത ഉത്പന്നങ്ങൾ

പുതുക്കുവാനില്ല താല്പര്യം; എങ്കിൽ, നിനക്ക് തിരയാം..
തിരഞ്ഞെടുക്കാം.. പ്രണയവും, വിവാഹവും പഴകുന്ന
തീയതി  നോക്കി, മുഹൂർത്തം നോക്കി പതിയെ ഒരു ചടങ്ങായ്!

ഉപയോഗിച്ചാലും; ഇല്ലെങ്കിലും, അരുത് നീ തള്ളരുത്!
അലക്ഷ്യമായ്‌ വലിച്ചെറിയരുത്! ഉപയോഗ ശൂന്യമായ്!
പഴകും നേരം; ക്ഷമിക്കുക,  കാക്കുക, അനുയോജ്യമാം
കുപ്പതൊട്ടിയിൽ, കവറായ്... ആ ചവറുപേക്ഷിക്കും വരെ!

നിന്റെ മാലിന്യം; ചിക്കി ചികയാൻ, പറന്നിരിക്കും അപവാദ-
കാക്കകൾക്ക്‌ താഴെ; കുഴിച്ചുമൂടുക,  ഓർമാവശിഷ്ടങ്ങൾ!
ശിഷ്ടം; വെറും നെരിപ്പോടായി എരിയട്ടെ; സ്വഹൃത്തടങ്ങളിൽ!
നിറ കണ്ണാലെ; തീയായ് കായുക, സ്വകരം കൂട്ടി, ആ ഏകാന്ത നിമിഷങ്ങൾ!

പിന്നെ ഉയിർത്തെഴുന്നെൽക്കുക! കുളിച്ചു വരിക!
പുതിയ പഴകുന്ന; തീയതി തിരയുക,  പഴയ ഇര വീണ്ടും തേടുക!

നിന്റെ താല്പര്യങ്ങൾ ഹനിക്കപ്പെടുമ്പോഴും;
നവ കമ്പോളത്തിലെ നല്ല ഉപഭോക്താവാകുക!
കൈ നീട്ടി വാങ്ങുക, ഉല്പന്നം; അതെന്തായാലും!
നിന്റെ; എക്സ്പയറി ഡേറ്റ്; അതിനനുവദിക്കുമെങ്കിൽ!  

Comments

  1. യൂസ് ആൻഡ് ത്രോ.. ഇതാണല്ലോ നവ കമ്പോള മുദ്രാവാക്യം. എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങൾ..!!ച്യവനപ്രാശം ലേഹ്യം ഗുളികരൂപത്തിലിറങ്ങുന്ന കാലമാ..!!  

    നല്ല കവിത.  

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. നന്ദി സൌഗന്ധികം, ഇടയ്ക്കു ഒരു കമന്റിന്റെ സീറ്റ്‌ ഒഴിഞ്ഞു കണ്ടപ്പോൾ ശ്രദ്ദിച്ചിരുന്നു കാണാറില്ലല്ലോ എന്ന് പക്ഷെ എവിടെയോ കണ്ടപ്പോൾ അത് മറന്നു! ഇപ്പൊ വളരെ സന്തോഷം.

      Delete
  2. നവകമ്പോളത്തില്‍ നോക്കി പകച്ചുനില്‍ക്കുന്ന ചിലര്‍ ഉണ്ട്
    എക്സ്പയറി ഡേറ്റ് ആകാറായവര്‍

    ReplyDelete
    Replies
    1. ഡേറ്റ് തിരുത്തി കമ്പോളത്തിൽ കയറിയേ പറ്റൂ, അജിത്‌ ഭായ്.. ഇല്ലെങ്കിൽ പട്ടിണി കിടന്നു പാട് പെടില്ലേ? കാര്ഷിക കേരളത്തില നിന്നും കാര്ഷിക ഭാരതത്തിൽ നിന്ന് ഉപഭോക്തൃ ഭാരതതിലെക്കുള്ള നിഗളിപ്പ് IT എന്നാ പിച്ചച്ചട്ടി കണ്ടു കൊണ്ടാനന്നു മാന്ദ്യം കണ്ടപ്പോഴും നമ്മൾ പഠിച്ചിട്ടില്ല.. എണ്ണ നാട്ടിലെ എണ്ണയും സായിപ്പിന്റെ നാട്ടിലെ IT യും കണ്ടു നമ്മൾ വിമാനത്താവളവും മാളും ബോല്ഗട്ടി കണ്‍വെൻഷൻ സെന്റർ കൾ പടുതുയര്തുമ്പോൾ നമ്മൾ കാണുന്ന ഒരു പാഴ് സ്വപ്നം ഉണ്ട് സൂര്യാ ഘതങ്ങൾ നമുക്ക് വരില്ല അതും അപ്പോഴും തെരുവിൽ അലയുന്ന ഏതെങ്കിലും പാവത്തിന്റെ തലയില ആയി കോട്ടെ നമ്മൾ സുഖിക്കുന്ന സുഖത്തിന്റെ കൂലി ആയ അത് ഇടി തീ ആയിട്ടനെങ്ങിൽ അങ്ങിനെ
      10000 കര്ഷകരേയും അട്ടപ്പാടിയിലെ പാവങ്ങളെയും മറന്നു ഒരു ലുലു മാളിനും ഒരു ബോല്ഗട്ടി പദ്ധതിക്കും ഒരു ആറന്മുള വിമാനതവലതിനും ചില മന്ത്രി കസേരക്കും പിറകെ പായുമ്പോൾ ഒരു എളുപ്പ വഴിയില ക്രീയ ചെയ്യുന്നതിന്റെ ഒരു സുഖം ഇല്ലേ? ഉത്തരം പണമായി കിട്ടുമ്പോൾ!
      നന്ദി അജിത്‌ ഭായ് ആശങ്ക പങ്കു വച്ചതിനു

      Delete
  3. പുതിയ കച്ചവട തന്ത്രങ്ങള്‍ , നന്മക്ക് പരിചിതമല്ല ..
    അമ്മയും അച്ഛനും പെങ്ങളും കാമുകിയും വരെയുണ്ട് ..
    സ്നേഹത്തിന്റെ മൂല്യമിങ്ങനെ ഇടിയിന്നുണ്ട് കമ്പൊളത്തില്‍
    എന്നാലൊ അതിന്റെ പുതിയ നിറങ്ങളും രൂപങ്ങളും
    നന്നായി വിറ്റഴിയുന്നുണ്ട് , നിമിഷ നേരങ്ങളിലെ സ്നേഹത്തിനാണ്-
    ഉപഭോക്താക്കള്‍ കൂടുതലെന്നതും നേരു തന്നെ .
    നാം എന്നത് , പഴകിയ അവിശിഷ്ടമാകുന്നുണ്ട് ..
    അടിച്ചേല്പ്പിക്കുന്ന പലതും മനസ്സിലേക്ക് സ്വരുകൂട്ടി വയ്ക്കുമ്പൊഴും
    നമ്മുക്ക് മുകളിലേക്ക് വിരുന്ന് വരുന്ന വിധിയെന്നതിനേ
    വീണ്ടും ചികഞ്ഞെടുക്കുവാന്‍ വെമ്പുന്ന കണ്ണുകള്‍ക്ക്
    മടക്കമോതി അടിയറവ് പറയാതെ തന്നെ വീണ്ടും
    ഒരു നല്ല ഉപഭോക്താവുക , അതെ നമ്മുക്കാകൂ ..
    അന്തര്‍ലീനമായ അര്‍ത്ഥ തലങ്ങളുണ്ടീ വരികളില്‍ സഖേ ..!

    ReplyDelete
    Replies
    1. റിനി വളരെ ശരിയാണ്! നാം നമ്മളെ പോലും തൂക്കി വിൽക്കാൻ പഠിച്ചിരിക്കുന്നു, ബന്ധങ്ങൾ നോക്കി വാങ്ങാനും..
      എന്തോ ഒരു മിസ്സിംഗ്‌ ഫീൽ ചെയ്തു, റിനിയുടെ വളരെ ചെറിയ ദിവസം എങ്കിലും.. തിരക്കായി എന്ന് തോന്നിയിരുന്നു. കണ്ടതിൽ ഒരുപാടു സന്തോഷം

      Delete
  4. പണ്ട് ആഗോള വല്ക്കരണം, ഉദാര വല്ക്കരണം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല....ഏറ്റവും കൂടുതല്‍ തകര്‍ന്നടിഞ്ഞത് മൂന്നാം ലോക രാജ്യങ്ങളുടെ സംസ്കാരവും അവിടുത്തെ ജനങ്ങളുടെ ജീവിത വീക്ഷണവുമാണ്....

    ReplyDelete
    Replies
    1. അങ്ങിനെ പറയരുത് അനുരാജ് നമ്മൾ വികസന വിരോധികളായി പോകും
      വികസനത്തിൽ വരുന്ന പണത്തിനും കൊടുക്കുന്ന തൊഴിലിനും കണക്കുണ്ട്
      മരിക്കുന്ന ജീവനും പോകുന്ന പണത്തിനും കണക്കില്ല! അവിടെ പണം ഉള്ളവൻ ദൈവം! അവനു ഓശാന പാടാൻ കുഴലൂതുകാർ

      കര്ഷകനെ കൃഷി ഭൂമി അവിടെ കാണുന്നില്ല എല്ലാം റിയൽ എസ്റ്റേറ്റ്‌, കുടുംബം വീട് കമ്പോളവും മാളും, വിതക്കാതെ കൊയ്യുന്ന മരണം പോലെ വികസനം കടന്നു വരട്ടെ, നമ്മുക്ക് ഉണ്ണാതെ നിറയും കൈ നനയാതെ മീനിനെ പിടിക്കാം
      പണം ഉള്ളവന് വീടും പൌരതവും കൊടുക്കാൻ രാജ്യങ്ങൾ കാണും നമുക്ക് കാണും വരള്ച്ചയും പട്ടിണിയും സൂര്യാഘാതവും പക്ഷെ ഫ്രീ ആയി കിട്ടും ഒരു പേര് വികസന വിരോധി

      Delete
    2. വികസനം വരണം തൊഴിൽ മൂലധനവും വരണം..
      വരുമ്പോൾ താലപ്പൊലിയും ആകാം,
      മാളും ഷോപ്പിംഗ്‌ കൊമ്പ്ലെക്സും കണ്‍വെൻഷൻ സെന്റെരും വേണം പക്ഷെ അതിൽ അഴിമതിയുടെ മണവും കയ്യേറ്റത്തിന്റെ മുറിവും ജനത്തിന്റെ കണ്ണിൽ പൊടിയും ഇട്ടു കൊണ്ടാവരുതെന്നെ ഉള്ളൂ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം

തുമ്പിക്കും ശാന്തതക്കും വേണ്ടി ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം ഭാഷ കൂടെ  ചെറുവിരലുകളുടെ ആൽബമുണ്ടാക്കുന്നു അനക്കാത്തതിന് എല്ലാ ചെറുവിരലുകളുടേയും നിശ്ചലതയോട് കലഹിക്കുന്നു പ്രതിഷേധചന്ദ്രൻ്റെ കല മാനത്ത് അതും പ്രതിഷേധം പുനഃസ്ഥാപിക്കപ്പെടും വണ്ണം ചരിച്ച് പ്രതിഷേധകല എന്ന വിധം മാനത്ത് മുകളിൽ  കലകളിൽ തുടരുന്ന ചന്ദ്രൻ  ചിലപ്പോൾ മാഞ്ഞ് ചിലപ്പോൾ മങ്ങി എന്ന് തുടർച്ചകൾ നിശ്ചലതകളുടെ മായ്ക്കപ്പെടുന്ന കല കലയിൽ നിന്ന് അടർന്ന് മാറി  അതിൻ്റെ  പുന:ചരിവുകൾ ചരിയുന്നതിൻ്റെ കല മാനത്ത്  എന്ന് ഉറപ്പിക്കുന്നു ചരിയുവാനുള്ള സ്വാതന്ത്ര്യം സ്വതന്ത്ര ചരിവ് കലകളുടെ മാനത്ത് ഒരു ചരിവാകും സൂര്യൻ ഒപ്പം സ്വാതന്ത്ര്യവും ആൽബങ്ങളിൽ ചരിവുകളുടെ കൂട്ടിവെപ്പ് ഒരു ഒട്ടിച്ചുവെപ്പാവും കല ചരിവുകളുടേത് മാത്രവും ഒരു മുറി തേങ്ങയിൽ കൊള്ളുന്ന ജീവിതം കല ചിരകിയെടുക്കുന്നു ഉടച്ച തേങ്ങാവെള്ളത്തിൽ അന്തരീക്ഷത്തിൻ്റെ ചരിവ് കലർത്തുന്നു എടുത്തുകളയാൻ തൊട്ട വിരലിൽ അന്തരീക്ഷത്തിൻ്റെ  ചരിവുകളുടെ നാരുകൾ ഓരോ ഇലയിലും വ്യത്യസ്ഥ മണങ്ങളുള്ള നാരകങ്ങൾ ഉടലിൽ വ്യത്യസ്ഥമൂക്കുകൾ പരിശീലിക്കുന്നു ഭയക്കുവാനുള്ള സ്വാതന്ത്...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...