Skip to main content

നവ കമ്പോളം......വില ഇല്ലാത്ത ഉത്പന്നങ്ങൾ

പുതുക്കുവാനില്ല താല്പര്യം; എങ്കിൽ, നിനക്ക് തിരയാം..
തിരഞ്ഞെടുക്കാം.. പ്രണയവും, വിവാഹവും പഴകുന്ന
തീയതി  നോക്കി, മുഹൂർത്തം നോക്കി പതിയെ ഒരു ചടങ്ങായ്!

ഉപയോഗിച്ചാലും; ഇല്ലെങ്കിലും, അരുത് നീ തള്ളരുത്!
അലക്ഷ്യമായ്‌ വലിച്ചെറിയരുത്! ഉപയോഗ ശൂന്യമായ്!
പഴകും നേരം; ക്ഷമിക്കുക,  കാക്കുക, അനുയോജ്യമാം
കുപ്പതൊട്ടിയിൽ, കവറായ്... ആ ചവറുപേക്ഷിക്കും വരെ!

നിന്റെ മാലിന്യം; ചിക്കി ചികയാൻ, പറന്നിരിക്കും അപവാദ-
കാക്കകൾക്ക്‌ താഴെ; കുഴിച്ചുമൂടുക,  ഓർമാവശിഷ്ടങ്ങൾ!
ശിഷ്ടം; വെറും നെരിപ്പോടായി എരിയട്ടെ; സ്വഹൃത്തടങ്ങളിൽ!
നിറ കണ്ണാലെ; തീയായ് കായുക, സ്വകരം കൂട്ടി, ആ ഏകാന്ത നിമിഷങ്ങൾ!

പിന്നെ ഉയിർത്തെഴുന്നെൽക്കുക! കുളിച്ചു വരിക!
പുതിയ പഴകുന്ന; തീയതി തിരയുക,  പഴയ ഇര വീണ്ടും തേടുക!

നിന്റെ താല്പര്യങ്ങൾ ഹനിക്കപ്പെടുമ്പോഴും;
നവ കമ്പോളത്തിലെ നല്ല ഉപഭോക്താവാകുക!
കൈ നീട്ടി വാങ്ങുക, ഉല്പന്നം; അതെന്തായാലും!
നിന്റെ; എക്സ്പയറി ഡേറ്റ്; അതിനനുവദിക്കുമെങ്കിൽ!  

Comments

  1. യൂസ് ആൻഡ് ത്രോ.. ഇതാണല്ലോ നവ കമ്പോള മുദ്രാവാക്യം. എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങൾ..!!ച്യവനപ്രാശം ലേഹ്യം ഗുളികരൂപത്തിലിറങ്ങുന്ന കാലമാ..!!  

    നല്ല കവിത.  

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. നന്ദി സൌഗന്ധികം, ഇടയ്ക്കു ഒരു കമന്റിന്റെ സീറ്റ്‌ ഒഴിഞ്ഞു കണ്ടപ്പോൾ ശ്രദ്ദിച്ചിരുന്നു കാണാറില്ലല്ലോ എന്ന് പക്ഷെ എവിടെയോ കണ്ടപ്പോൾ അത് മറന്നു! ഇപ്പൊ വളരെ സന്തോഷം.

      Delete
  2. നവകമ്പോളത്തില്‍ നോക്കി പകച്ചുനില്‍ക്കുന്ന ചിലര്‍ ഉണ്ട്
    എക്സ്പയറി ഡേറ്റ് ആകാറായവര്‍

    ReplyDelete
    Replies
    1. ഡേറ്റ് തിരുത്തി കമ്പോളത്തിൽ കയറിയേ പറ്റൂ, അജിത്‌ ഭായ്.. ഇല്ലെങ്കിൽ പട്ടിണി കിടന്നു പാട് പെടില്ലേ? കാര്ഷിക കേരളത്തില നിന്നും കാര്ഷിക ഭാരതത്തിൽ നിന്ന് ഉപഭോക്തൃ ഭാരതതിലെക്കുള്ള നിഗളിപ്പ് IT എന്നാ പിച്ചച്ചട്ടി കണ്ടു കൊണ്ടാനന്നു മാന്ദ്യം കണ്ടപ്പോഴും നമ്മൾ പഠിച്ചിട്ടില്ല.. എണ്ണ നാട്ടിലെ എണ്ണയും സായിപ്പിന്റെ നാട്ടിലെ IT യും കണ്ടു നമ്മൾ വിമാനത്താവളവും മാളും ബോല്ഗട്ടി കണ്‍വെൻഷൻ സെന്റർ കൾ പടുതുയര്തുമ്പോൾ നമ്മൾ കാണുന്ന ഒരു പാഴ് സ്വപ്നം ഉണ്ട് സൂര്യാ ഘതങ്ങൾ നമുക്ക് വരില്ല അതും അപ്പോഴും തെരുവിൽ അലയുന്ന ഏതെങ്കിലും പാവത്തിന്റെ തലയില ആയി കോട്ടെ നമ്മൾ സുഖിക്കുന്ന സുഖത്തിന്റെ കൂലി ആയ അത് ഇടി തീ ആയിട്ടനെങ്ങിൽ അങ്ങിനെ
      10000 കര്ഷകരേയും അട്ടപ്പാടിയിലെ പാവങ്ങളെയും മറന്നു ഒരു ലുലു മാളിനും ഒരു ബോല്ഗട്ടി പദ്ധതിക്കും ഒരു ആറന്മുള വിമാനതവലതിനും ചില മന്ത്രി കസേരക്കും പിറകെ പായുമ്പോൾ ഒരു എളുപ്പ വഴിയില ക്രീയ ചെയ്യുന്നതിന്റെ ഒരു സുഖം ഇല്ലേ? ഉത്തരം പണമായി കിട്ടുമ്പോൾ!
      നന്ദി അജിത്‌ ഭായ് ആശങ്ക പങ്കു വച്ചതിനു

      Delete
  3. പുതിയ കച്ചവട തന്ത്രങ്ങള്‍ , നന്മക്ക് പരിചിതമല്ല ..
    അമ്മയും അച്ഛനും പെങ്ങളും കാമുകിയും വരെയുണ്ട് ..
    സ്നേഹത്തിന്റെ മൂല്യമിങ്ങനെ ഇടിയിന്നുണ്ട് കമ്പൊളത്തില്‍
    എന്നാലൊ അതിന്റെ പുതിയ നിറങ്ങളും രൂപങ്ങളും
    നന്നായി വിറ്റഴിയുന്നുണ്ട് , നിമിഷ നേരങ്ങളിലെ സ്നേഹത്തിനാണ്-
    ഉപഭോക്താക്കള്‍ കൂടുതലെന്നതും നേരു തന്നെ .
    നാം എന്നത് , പഴകിയ അവിശിഷ്ടമാകുന്നുണ്ട് ..
    അടിച്ചേല്പ്പിക്കുന്ന പലതും മനസ്സിലേക്ക് സ്വരുകൂട്ടി വയ്ക്കുമ്പൊഴും
    നമ്മുക്ക് മുകളിലേക്ക് വിരുന്ന് വരുന്ന വിധിയെന്നതിനേ
    വീണ്ടും ചികഞ്ഞെടുക്കുവാന്‍ വെമ്പുന്ന കണ്ണുകള്‍ക്ക്
    മടക്കമോതി അടിയറവ് പറയാതെ തന്നെ വീണ്ടും
    ഒരു നല്ല ഉപഭോക്താവുക , അതെ നമ്മുക്കാകൂ ..
    അന്തര്‍ലീനമായ അര്‍ത്ഥ തലങ്ങളുണ്ടീ വരികളില്‍ സഖേ ..!

    ReplyDelete
    Replies
    1. റിനി വളരെ ശരിയാണ്! നാം നമ്മളെ പോലും തൂക്കി വിൽക്കാൻ പഠിച്ചിരിക്കുന്നു, ബന്ധങ്ങൾ നോക്കി വാങ്ങാനും..
      എന്തോ ഒരു മിസ്സിംഗ്‌ ഫീൽ ചെയ്തു, റിനിയുടെ വളരെ ചെറിയ ദിവസം എങ്കിലും.. തിരക്കായി എന്ന് തോന്നിയിരുന്നു. കണ്ടതിൽ ഒരുപാടു സന്തോഷം

      Delete
  4. പണ്ട് ആഗോള വല്ക്കരണം, ഉദാര വല്ക്കരണം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല....ഏറ്റവും കൂടുതല്‍ തകര്‍ന്നടിഞ്ഞത് മൂന്നാം ലോക രാജ്യങ്ങളുടെ സംസ്കാരവും അവിടുത്തെ ജനങ്ങളുടെ ജീവിത വീക്ഷണവുമാണ്....

    ReplyDelete
    Replies
    1. അങ്ങിനെ പറയരുത് അനുരാജ് നമ്മൾ വികസന വിരോധികളായി പോകും
      വികസനത്തിൽ വരുന്ന പണത്തിനും കൊടുക്കുന്ന തൊഴിലിനും കണക്കുണ്ട്
      മരിക്കുന്ന ജീവനും പോകുന്ന പണത്തിനും കണക്കില്ല! അവിടെ പണം ഉള്ളവൻ ദൈവം! അവനു ഓശാന പാടാൻ കുഴലൂതുകാർ

      കര്ഷകനെ കൃഷി ഭൂമി അവിടെ കാണുന്നില്ല എല്ലാം റിയൽ എസ്റ്റേറ്റ്‌, കുടുംബം വീട് കമ്പോളവും മാളും, വിതക്കാതെ കൊയ്യുന്ന മരണം പോലെ വികസനം കടന്നു വരട്ടെ, നമ്മുക്ക് ഉണ്ണാതെ നിറയും കൈ നനയാതെ മീനിനെ പിടിക്കാം
      പണം ഉള്ളവന് വീടും പൌരതവും കൊടുക്കാൻ രാജ്യങ്ങൾ കാണും നമുക്ക് കാണും വരള്ച്ചയും പട്ടിണിയും സൂര്യാഘാതവും പക്ഷെ ഫ്രീ ആയി കിട്ടും ഒരു പേര് വികസന വിരോധി

      Delete
    2. വികസനം വരണം തൊഴിൽ മൂലധനവും വരണം..
      വരുമ്പോൾ താലപ്പൊലിയും ആകാം,
      മാളും ഷോപ്പിംഗ്‌ കൊമ്പ്ലെക്സും കണ്‍വെൻഷൻ സെന്റെരും വേണം പക്ഷെ അതിൽ അഴിമതിയുടെ മണവും കയ്യേറ്റത്തിന്റെ മുറിവും ജനത്തിന്റെ കണ്ണിൽ പൊടിയും ഇട്ടു കൊണ്ടാവരുതെന്നെ ഉള്ളൂ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...