Skip to main content

"ഐ ലവ് യു"

ഞാനും നീയും തമ്മിൽ ഒരു "എന്റർ" അകലം
പുറത്തേക്കും അകത്തേക്കും ഒരേ വാതിൽ
നമ്മുടെ ഷട്ട് ഡൌണ്‍ ചെയ്ത ദാമ്പത്യത്തിൽ  നമ്മൾ
സെറ്റ് ചെയ്തു മറന്ന ഒരേ  പാസ്സ്‌വേർഡ്‌ "ലവ്"

എളുപ്പമുള്ള പാസ്സ്‌വേർഡ്‌ ഹാക്ക് ചെയ്യുമെന്ന്
നമ്മൾ എന്തെ പരസ്പരം  മനസ്സിലാക്കിയില്ല?

 ബ്രൌസിംഗ് ഹിസ്റ്ററി ക്ലിയർ  ചെയ്തു
ഡിസ്ക് കണ്ണീരിൽക്ലീൻ ചെയ്തു,
"ഹാങ്ങ്‌" ഒഴിഞ്ഞു വർണ സ്ക്രീൻ തെളിഞ്ഞു
സംഗീതം അലേര്ട്ട് മുഴങ്ങി
ഒരു "മെയ്" ആയ്   അലിഞ്ഞു
ഒരേ മനസ്സായി ആ വിരൽ തൊട്ടു-
മനം അറിഞ്ഞു  ജീവിതം റി സ്റ്റാർട്ട്‌ചെയ്യാം
"ഐ ലവ് യു"

നമ്മുടെ ഹൃദയത്തിൽ ചെവിയിൽ
പുതിയ പാസ്സ്‌വേർഡ്‌ "ഐ ലവ് യു"

Comments

  1. സൈബര്‍ കവിതയും അതിലെ ബിംബങ്ങളും ഇഷ്ടപ്പെട്ടു...ആശംസകള്‍

    ReplyDelete
    Replies
    1. എന്നിട്ട് എവിടെ സമ്മാനം?

      നന്ദി അനുരാജ് ഈ ഇഷ്ടത്തിന് ഈ നല്ല വാക്കിനെക്കാൾ വല്യ സമ്മാനം ഇല്ലാട്ടോ

      Delete
  2. ഓണ്‍ലൈന്‍ ബന്ധങ്ങളില്‍ സ്നേഹത്തിന്റെ ആഴം
    നന്നെ കുറവാണെന്നൊരു പക്ഷമുണ്ട് ..
    അതില്‍ ചിലത് ശരിയെന്നും , ചിലത് തെറ്റെന്നും
    പറയേണ്ടി വരും ..
    ഹൃദയം ഹാക്ക് ചെയ്തു മുന്നേറുമ്പൊഴും
    ഇടക്കെപ്പൊഴെങ്കിലും ചെറു വീഴ്ചകളില്‍ പിന്‍ തിരിയുന്നുണ്ട് ..
    അതിപ്പൊള്‍ ഓണ്‍ലൈന് അല്ലാത്തതില്‍ അതെ ഗതി തന്നെ ..
    അറ്റ് പൊയ പലതിനെയും കൂട്ടി ചേര്‍ക്കുന്നതൊ ?
    അതൊ പുതിയ തലങ്ങളിലേക്കുള്ള യാത്രയോ ..?
    രണ്ടും ഇ - ലോകത്തില്‍ പൊടുന്നനേ ഉണ്ടാകുന്നത് തന്നെ ..
    " മുഖം നോക്കി ചെയ്യാനാണല്ലൊ നമ്മുക്കെ പണ്ടേ വിമ്മിഷ്ടം :)

    ReplyDelete
    Replies
    1. ടെക്നോളജി ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ വെള്ളം കാണുന്ന കുട്ടിയെ പോലെ നാം എടുത്തു ചാടാറുണ്ട് അതിന്റെ ആഴമോ പരപ്പോ നീന്താലോ അറിയാതെ പെട്ടെന്നുള്ള ആവേശം, അത് ടെക്നോളജി മാത്രം അല്ല പുതിതായി കിട്ടുന്ന എല്ലാത്തിനോടും ആ ഒരു ആവേശം, അത് ഒരു പ്രണയം ആയികൊട്ടെ, വിവാഹം ആയികൊട്ടെ ഒരു ജോലി ആയികൊട്ടെ
      അതാവും പഴയ അല്കാര് പറഞ്ഞ ഒരു ചൊല്ല്, ഫാസ്റ്റ് ഫുഡ്‌ അങ്ങിനെ കേറി വരുന്നു ഇതിനെല്ലാം പുറകിലെ ദൂഷ്യം ആവേശത്തിൽ പുറം മോടിയിൽ നമ്മൾ കാണുന്നില്ല, ഇന്ന് വരുന്ന പുതിയ കാര് ആയാലും മാൽ ആയാലും പോയി ചിലവാക്കുമ്പോൾ യഥാര്ത്യം നമ്മൾ ചിന്തിക്കുന്നില്ല, മുന്നിലെ കണ്ണ് കൊണ്ട് കണ്ടാൽ മതി എന്ന് ഉടയതമ്പുരാൻ വിചാരിച്ചത് അകക്കണ്ണ് കൊണ്ട് ബാക്കി കാണാൻ ആകുമെന്ന് നമ്മൾ ഓർത്താലും പിറകില കണ്ണില്ലല്ലോ എന്ന് പരിതപിക്കുമ്പോൾ ആശ്വാസം ആയില്ലേ

      റിനി എന്താ ഉവാവനെന്നൊക്കെ കേട്ട് മാറിയോ? ഹോം സിക്ക്നെസ്സ് ആണോ മാറിയോ
      നന്ദി റിനി

      Delete
  3. വൈറസ്‌ ഫോര്‍മാറ്റ് ചെയ്ത്‌ ഒന്ന് അപ്പ് ഗ്രേഡ് ചെയ്‌താല്‍ രക്ഷപെട്ടെക്കും. :)
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ വൈറസും ആന്റി വൈറസ്‌ ഒരു ഗർഭപാത്രത്തിൽ വളരുന്ന സമയം അല്ലെ

      നന്ദി നിധീഷ് ഒരു തുറന്ന വായനക്കും നല്ല അഭിപ്രായത്തിനും

      Delete
  4. എളുപ്പമുള്ള പാസ്സ്‌വേർഡ്‌ ഹാക്ക് ചെയ്യുമെന്ന്
    നമ്മൾ എന്തെ പരസ്പരം മനസ്സിലാക്കിയില്ല?
    പുതിയ പാസ്‌ വേർഡ്‌ ആരെങ്കിലും ഹാക്ക് ചെയ്യാതെ നോക്കണേ.. ഹ ഹ
    നല്ല രചന

    ReplyDelete
    Replies
    1. നന്ദി അക്ക, ഇത് പിന്നെ universal പാസ്സ്‌വേർഡ്‌ അല്ലെ?

      എല്ലാ പാസ്സ്‌വേർഡ്‌ പുട്ടുകളും ഈ കള്ള താക്കൊലിട്ടല്ലേ ഒന്ന് തുറക്കാൻ ശ്രമിക്കുക

      വളരെ സന്തോഷം അക്ക ഒരു പാട് നന്ദി

      Delete
  5. അല്പായുസ്സുകളായ ഐ ലവ് യൂകള്‍

    ReplyDelete
    Replies
    1. അത് കൊണ്ട് ഒരു പാട് പറയുന്നതല്ലേ ബുദ്ധി അജിത്‌ ഭായ്, കൂടുതൽ അറിയാല്ലോ, സ്നേഹം എവിടുന്നു കിട്ടിയാലും നല്ലതല്ലേ, എന്തായാലും കയ്യും കാലും ഇട്ടടിക്കണം അവസാനം ഇനി ഈ പാപം കൂടി ആയാലും

      നന്ദി അജിത്‌ ഭായ്

      Delete
  6. ഇക്കാലത്ത്, ഈ വാക്കുകൾക്ക് അത്ര സത്യസന്ധത പോര.അത് ആ വാക്കുകളുടെ കുഴപ്പമല്ല തന്നെ.ഉപയോഗിക്കുന്നവരുടെ തന്നെ.

    എങ്കിലും,യാത്രയ്ക്കിടയിൽ കടന്നു വന്ന പ്രിയ സുഹൃത്തേ, ബൈജു ഭായ്, ഞാനും താങ്കളോട് പറയുന്നു,

    ഐ ലവ് യൂ...

    നല്ല കവിത.ഇഷ്ടമായി.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സത്യം പറഞ്ഞോളൂ സൌഗന്ധികത്തിനെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് ഡൌട്ട് ഉണ്ടായിരുന്നു വക്കീലാണോ എന്ന്, ചില വക്കീലുമാർക്ക് ഒരു സ്വഭാവം ഉണ്ട് അവരോടു കള്ളം പറയാൻ പാടില്ലെങ്കിലും അവര് കള്ളമേ പറയു. അത് കൊണ്ടാവും ഈ മുൻ‌കൂർ ജാമ്യം ആത്മാര്തത തൊട്ടു കള്ള സത്യം ഇട്ടതു, പിന്നെ എവിടെയോ വായിച്ചിരുന്നു സൌഗന്ധികം പെണ്ണ് കെട്ടിയിട്ടില്ലന്നു അത് കൊണ്ട് സമയം ഉണ്ട് പെണ്ണ് കെട്ടുന്നത് വരെ ആ ഐ ലവ് യു സ്വീകരിച്ചിരിക്കുന്നു ഞാൻ ഐ എടുത്തിട്ട് തിരിച്ചു തന്നേക്കാം

      പക്ഷെ ഒരു കാര്യം സത്യം ഇംഗ്ലീഷ് ഭാഷയിലെ ഗായത്രി തന്നെ ആണ് ഈ ഐ ലവ് യു, ശരിക്കും ശക്തമായ മാജിക്‌ പവർ ഉള്ള ഒരു വാചകം.

      നന്ദി സൌഗന്ധികം ഈ സുഗന്ധ നിമിഷങ്ങൾക്ക്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...