Skip to main content

അമ്മ മലയാളം ശ്രേഷ്ഠ മലയാളം സ്നേഹം നന്ദി ആദരവ് അനുഗ്രം സമർപ്പണം ......ലിങ്കിനു കടപ്പാട് "മാതൃഭൂമി ദിന പത്രം"

http://www.mathrubhumi.com/books/article/outside/2406/#storycontentലിങ്കിനു കടപ്പാട് "മാതൃഭൂമി ദിന പത്രം"

ഒരു ചെറു കുറിപ്പ് ഇവിടെ പങ്കു വെക്കട്ടെ 


മലയാളത്തിന്റെ ശ്രേഷ്ഠ പദവി തിരുവനന്തപുരത്ത് കുറച്ചു നേരം കാണാൻ കൊടുക്കുന്നുണ്ടെന്നറിഞ്ഞു!

എന്നാൽ അതൊന്നു കണ്ടു കളയാം എന്ന് കരുതി വണ്ടി പിടിച്ചു കൊല്ലം സ്റ്റേഷനിൽ ചെന്നു, കൊല്ലക്കാരൻ ആണേ ഞാൻ!

സ്റ്റേഷനിൽ ചെന്നപ്പോഴോ.. ഇനി വരാനുള്ളത് ജമ്മു താവി എക്സ്പ്രസ്സ്‌, ക്യൂ നിന്ന് കാശു കൊടുത്തു ടിക്കറ്റ്‌ എടുത്തു ഇടിച്ചിട്ടു ട്രെയിനിൽ കേറിയപ്പോൾ അതല്ലേ തമാശ!  ആരോ ഒരാൾ... കണ്ടാൽ വഴി പോക്കൻ... കോട്ടിട്ടിട്ടുണ്ട്‌...... ഇംഗ്ലീഷും തമിഴ് കലര്ന്ന മലയാളവും ഹിന്ദി രാഷ്ട്ര  ഭാഷയും പറയും !എന്നോട് "where are you going ???? ഞാൻ അതിശയത്തോടെ നോക്കി!!!! എന്താ മാഷെ പ്രശ്നം?  എന്ന മട്ടിൽ! കണ്ണ് കുറച്ചു തള്ളി!! സായിപ്പിന്റെ ഭാഷ കേട്ടിട്ട്.

അത് ചേട്ടാ ഞാൻ തിരുവനന്ത.... മുഴുവൻ പറയാൻ സമ്മതിച്ചില്ല.... അതിനു മുമ്പേ അടുത്ത ചോദ്യം ... എന്തിനു????

മനസ്സില് അതിനു മുമ്പേ ഉത്തരം വന്നു താൻ തന്റെ പണി നോക്കടോ! ടിക്കറ്റ്‌ നോക്കിയാൽ പോരെ താനെന്തിനാ എന്റെ കുടുംബവിശേഷം ചോദിയ്ക്കാൻ നിക്കണേ? പക്ഷെ പറഞ്ഞില്ല!! കൊട്ടും ബൂട്ടും ഞാൻ ആണെങ്ങിൽ പാവം മലയാളി.

എന്നാലും പറഞ്ഞു ചേട്ടാ.. തിരുത്തി സർ,,, അത് തിരുവനന്തപുരത്ത്.. പദവി.. ശ്രേഷ്ഠം. മലയാളം....
ഉടനെ അയാൾ ഇരുത്തി ഒന്ന് നോക്കി, എന്തോ ഒരു പുഞ്ഞം മറച്ചു വച്ച് അയാള് തുടർന്നു...

 അതിനു ഇവിടുന്നാണോ താൻ കേറുന്നെ??  
 ഇതേ അങ്ങ് ജമ്മുവിന്നു വരുന്ന ട്രെയിനാ!!!! ഇപ്പൊ ഇവിടെ ഇറങ്ങിക്കോണം.

ടിക്കറ്റ്‌ പിടിച്ചു ഞാൻ അയാളുടെ കണ്ണിൽ മിനുമിനാ നോക്കി, ഇതെന്തു പുലി വാലാ ഈശ്വരാ!!!

നിങ്ങൾ മലയാളി അല്ലെ?  നന്നായി മലയാളം പറയുന്നുണ്ടല്ലോ!!! പിന്നെ എന്താ പ്രശ്നം? ഞാൻ കാര്യം തിരക്കി...

 കാശു കൊട് കാര്യം ഞാൻ ശരിആക്കി തരാം....
അത് മാന്യമായി ചെവിയിൽ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി!!!

അതേ  തന്റെ... ഈ ഭാഷക്കെ ഈ പദവി കിട്ടാനുള്ള പ്രായം ആയിട്ടില്ല!...താൻ ഇന്ന് പോയിട്ട് നാളെ വാ,,,

 ഞാൻ വാ പൊളിച്ചു നിന്നപ്പോൾ ആരോ എന്നെ പിടിച്ചു തള്ളിയതോര്മ ഉണ്ട് കണ്ണ് തുറന്നപ്പോൾ നേരം വെളുത്തത് കൊണ്ട് ലേറ്റ് ആയില്ല, കാര്യം പിടികിട്ടി!
എന്റെ പാവം ഭാഷ!


Comments

  1. സന്തോഷപ്രദം, അഭിമാനകരം. നമുക്ക് നല്ല നിലയിൽത്തന്നെ ചിന്തിക്കാം, പ്രവര്ത്തിക്കാം. വിമർശനങ്ങൾ ഉണ്ടെങ്കിൽ ഏറ്റുവാങ്ങിക്കൊണ്ട്.

    ReplyDelete
    Replies
    1. തീര്ച്ചയായും ഡോക്ടർ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് എഴുത്തച്ഛൻ ഗുണ്ടര്ട്ട് സായിപ്പു ജീവിച്ചിരിക്കുന്നതും മൻ മറഞ്ഞ വരുമായ ഒരു പാട് പേര് അവരെ സ്മരിക്കാം പിന്നെ ഇപ്പോൾ ഈ പദവി ക്ക് വേണ്ടി കഷ്ടപെട്ട ഒരു പാട് പേര് അവര്ക്ക് പ്രത്യേക ആദരവും..തമിഴിനെയും സംസ്കൃതവും പറങ്കി അറബിക് എന്ന് വേണ്ട എല്ലാ ചേരുവ ഭാഷകളെയും നമുക്ക് ഈ നിമിഷത്തിൽ ഓർക്കാം കോട്ടയം എന്ന സ്ഥലവും

      Delete
  2. നമ്മുടെ മനസ്സുകളില്‍ " നമ്മുടെ മലയാളം "
    എന്നൊ അംഗീകരിക്കപെട്ടിട്ടുണ്ട് , അതിനമ്മയോളം പുണ്യവും
    മൂല്യവുമുണ്ട് , പദവികളല്ല അതിനുപരി അതിനേ നോക്കികാണുന്നതും
    അതിലേക്കിറങ്ങി ചെല്ലുന്നതുമായ മനസ്സാണ് പ്രധാനം ..
    എങ്കിലും ഈ ഉന്നതിയുടെ വേളയില്‍ , എന്റെ അമ്മയാകും
    മലയാളത്തിനോടും , അതിന്റെ കൂടെ ആത്ഥമാര്‍ത്ഥമായി
    സന്തൊഷിക്കുന്നു അഭിമാനിക്കുന്നു .........

    ReplyDelete
    Replies
    1. ഭാഷയെ വേഷം കെട്ടിക്കുന്നു എന്ന് പറയുന്നവരുട്, അമ്മ പറയുന്ന ഒരു മറുപടി ഉണ്ടല്ലോ മക്കളുടെ സന്തോഷത്തിനു, അതെ നമുക്ക് സന്തോഷിക്കാം അമ്മയുടെ പേരില്, അമ്മയ്ക്കും ആ സന്തോഷം അല്ലെ വലുത്

      Delete
  3. ഈ വേഷം കെട്ടലുകൊണ്ടോന്നും കാര്യമില്ലെന്ന്‍. ദീപസ്തംഭം മഹാശ്ചര്യം,,,,! അത്രേള്ളൂ

    ReplyDelete
    Replies
    1. അതെ ഡോക്ടര വേഷത്തിലല്ല കാര്യം ഭാഷ ഉപയോഗിക്കുന്ന ആൾക്കാരിൽ തന്നെ ഭാഷയിൽ തന്നെ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...