Skip to main content

വിവാഹ മംഗളാശംസകൾ ..


വിവാഹമോചനം എന്ന ആശ്വാസത്തിന് വേണ്ടി എങ്കിലും
ഭാര്യ എന്ന സാന്ത്വനം ഉള്ളത്നല്ലതാണ്..
ദാമ്പത്യജീവിതത്തിലെ കൊച്ചുകൊച്ചു സൗന്ദര്യപിണക്കങ്ങളെ
വിവാഹമോചനത്തിന്റെ ലാഘവത്തോടെ കാണാതിരിക്കാൻ ...


പദസമ്പത്ത്        (ഭാര്യ : പരിഭവത്തിനു സൗന്ദര്യം കൊടുത്തത് എന്തോ അത്)

Comments

  1. മോചനം എന്നത് , നമ്മുക്ക് അസഹ്യമായതില്‍ നിന്നുള്ള വിടുതല്‍ ആണ്
    ഇതിപ്പൊ ഒന്നു തട്ടിയാലും മുട്ടിയാലും വിടുതല്‍ ആണ് മുഖ്യം ..
    അത് ആണിനും പെണ്ണിനും ഒരുപൊലെ തന്നെ ..
    ലോകം അത്രമേല്‍ വളര്‍ന്നുവെങ്കിലും , മനസ്സ് മാത്രം വിശാലമായിട്ടില്ല
    ചിലപ്പൊള്‍ പെണ്ണ് പ്രതികരിച്ച് തുടങ്ങിയതൊ ..
    ആണ് മടുപ്പ് പുറത്ത് കാട്ടി തുടങ്ങിയതൊ ...?
    ഇതിലേതെങ്കിലും ഒന്നൊ , അതൊ രണ്ടും കൂടിയോ ആവാം
    ഇന്നിന്റെ ഈ ആധിക്യത്തിന്റെ കാരണങ്ങള്‍ ...
    പ്രണയം , മരിക്കുകയും , പുതുമ തേടുകയും ചെയ്യുമ്പൊള്‍
    ഉള്ളത് മടുപ്പിന്റെ തേരിലേറും .....

    { ഒരൊറ്റ അഭിപ്രായം കൂടി മാനിക്കണേ പ്രീയ കൂട്ടുകാര :
    ഒരുവിധം നന്നായി എഴുതുന്നുണ്ട് മിത്രം , ഒരിക്കലും
    എല്ലാം കൂടി ഒന്നിച്ച് പൊസ്റ്റരുത് , പതിയെ സമയമെടുത്ത്
    എഴുതുകയും സമയമെടുത്ത് അതു അനുവാചകരില്‍
    എത്തിക്കുകയും കൂടി ചെയ്യുക , ഈ എളിയവന്റെ നിര്‍ദേശമാണേട്ടൊ
    സ്വീകരിക്കാം തള്ളാം/ നല്ല വരികള്‍ കാണാതെ പൊകുന്നത് തടയുവാന്‍ അതിനാകും }

    ReplyDelete
    Replies
    1. സത്യസന്ദമായ അഭിപ്രായങ്ങൾ കേൾക്കുമ്പോഴാണ് അഭിപ്രായങ്ങൾ സുന്ദരങ്ങൾ ആകുന്നതു, തികച്ചു സത്യമാണ് തങ്ങള് പറഞ്ഞ രണ്ടാമത്തെ അഭിപ്രായം.. പല ആശയങ്ങളും വളരെ ദൃതിയിൽ പോസ്റ്റ്‌ ചെയ്യപ്പെട്ടു പോയിട്ടുണ്ട് ശരിയാണ്. തുടക്കക്കാരന്റെ ഒരു ആവേശമായി ഞാൻ അവഗനിച്ചപ്പോഴും സുഹൃത്ത്‌ ചൂണ്ടി കാണിച്ചത്‌ ഞാൻ ഹൃദയപൂർവ്വം സ്വീകരിക്കുന്നു. തീച്ചയായും ഒരു പാട് സന്തോഷം.. ഒരു നല്ല അഭിപ്രായം കിട്ടിയാൽ ഞാൻ ഇപ്പോഴും മിട്ടായി കിട്ടിയ കുട്ടിയാണെന്ന് തിരിച്ചറിയുന്നു സന്തോഷം മറച്ചു വക്കുന്നില്ല..

      പിന്നെ വരികളെ കുറിച്ച് പലപ്പോഴും അറിയാവുന്ന സത്യം നമ്മൾ മരന്നുപോകുന്നതിന്റെ വേദന അതാണ് ഞാൻ പങ്കു വക്കാൻ ശ്രമിച്ചത്
      നമ്മൾ ഉദ്ദേശിച്ച അർഥം വരികൾ പകരുമോ എന്നാ ആശങ്ക ഉണ്ടായിരുന്നു. താങ്കളുടെ അഭിപ്രായം എന്റെ ആശങ്ക അടിസ്ഥാനരഹിതം ആണെന്ന് തെളിയിച്ചു ഒരു പാട് സന്തോഷത്തോടെ
      ചൊവ്വയിൽ പൊറുക്കാൻ പോകുന്നതിനു മുമ്പ് നമുക്ക് ഈ ജനിച്ചു വളര്ന്ന മണ്ണിനെ ഒരു നിമിഷം ഒര്ക്കാൻ നമ്മുടെ ഈ സംവേദനങ്ങൾക്ക് കഴിയട്ടെ, നാളെ നമ്മളെ ചൊവ്വയിൽ അടക്കില്ലെന്നാര് കണ്ടു?

      Delete
  2. ഭാര്യ അത്ര പോരാന്ന് ദേ ഒരു സിനിമക്കാരന്‍

    ReplyDelete
    Replies
    1. അജിത്‌ ഭായ് ബ്ലോഗിനെ കടത്തി വെട്ടിയ കമന്റിനു ആദ്യമേ നന്ദി അറിയിക്കട്ടെ,
      പിന്നെ സിനിമാക്കര്ക്കും സീരിയല കാര്ക്കും അതൊക്കെ പറയാം പക്ഷെ നമ്മൾ പ്രേക്ഷകർ അഭിനേതാക്കൾ ആണെങ്കിലും അനുവാചകർ കൂടി ആണല്ലോ! ഭാര്യ അത്ര പോര എന്ന് പറയുമ്പോഴും അതിനെക്കാൾ മുമ്പിറങ്ങിയ സിനിമാക്കാരന്റെ "ഭാര്യ സ്വന്തം സുഹൃത്ത്‌" എന്നാ സിനിമ ഓർത്തിരിക്കാനാ എനിക്കിഷ്ടം!

      ഭാര്യ എന്ന് വച്ചാൽ കണ്ണിന്റെ കാഴ്ച പോലാ അജിത്‌ ഭായ് സ്വന്തം ജീവിതത്തിന്റെ വെളിച്ചത്തില പറയുന്നേ എനിക്കിപ്പോഴും കാഴ്ച ഉണ്ടെന്നാണ് എന്റെ വിശ്വാസം സിനെമാക്കരെന്തു പറഞ്ഞാലും! കൊച്ചു കള്ളാ

      അജിത്‌ ഭായ്.. അജിത്‌ ഭായിയുടെ കമന്റ്‌ വായിച്ചു ഞാൻ ഒത്തിരി ചിരിച്ചു എന്നുകൂടി സത്യമായിട്ടു പറഞ്ഞുകൊള്ളട്ടെ

      Delete
  3. കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിക്കുന്ന ഒരു പ്രാകൃത നടപടിയാണ്
    വിവാഹ മോചനം എന്ന് പറയുമ്പോഴും...
    കടിച്ച പാമ്പും ഇരയും മരിക്കണോ? അതോ പാമ്പിനെ വെറുതെ വിടണോ?
    എന്നൊരു ചോദ്യം മോചനങ്ങളിൽ മുഴുങ്ങുന്നില്ലേ?
    വിഷയം ലഘു ആണെങ്കിലും അനുഭവം ഗുരു ആയതുകൊണ്ട് നോ കമന്റ്സ് !!!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...