Skip to main content

അധികാര കുറുക്കൻ

സമൂഹത്തിനെ രണ്ടായി മുറിച്ചു ചോര കുടിക്കും
അധികാര കുറുക്കാ
ഒരു മുറിവിൽ തേൻ പുരട്ടി അത്  പാവം ന്യൂനപക്ഷം എന്ന് സ്നേഹത്തോടെ നക്കുമ്പോഴും
മറുമുറിവിൽ ഉപ്പു തേച്ചു ദേ വീണ്ടും ഭൂരിപക്ഷം എന്ന് തലയിൽ
കൈ വക്കുമ്പോഴും
വീണ്ടും ഭൂരിപക്ഷം മുറിച്ചു രക്തം കുടിച്ചു ന്യൂന പക്ഷത്തിനു നീട്ടുമ്പോൾ
ഭൂരിപക്ഷത്തിന്റെ ഓര്മക്കായി ഫോസ്സിൽ ആയി മൂസിയത്തിൽ സൂക്ഷിക്കനെങ്കിലും ഒരു എല്ലിൻ കഷ്ണം വിട്ടു തരണേ കൗശല വീരാ!

മുറിച്ചു വിഭജിച്ചു ചോര തീരുമ്പോൾ ന്യൂന പക്ഷം ഭൂരിപക്ഷം ആകുമ്പോൾ അന്ന് എല്ലാ ഭൂരിപക്ഷ ചെന്നായ്ക്കും ആട്ടിന്കുട്ടിയോട് തോന്നുന്ന സംരക്ഷണ സ്നേഹം
അറിയാതെ തോന്നിയാൽ സംരക്ഷിക്കാൻ ഭൂരിപക്ഷം തയ്യാറായാലും സംരക്ഷിക്കപെടാൻ ന്യൂനപക്ഷം നീ ബാക്കി വച്ചില്ലെങ്കിലോ? 

Comments

  1. സഖേ ... വാക്കുകളില്‍ ഒളിച്ച് വയ്ക്കുന്ന രീതിയാണെപ്പൊഴും
    നമ്മുക്ക് നമ്മുടെതായ രീതിയില്‍ വായിച്ചെടുക്കാനാകുന്നത് .
    പറയാനുള്ളതിനേ വ്യക്ത്മായി പറയുമ്പൊഴും , അതില്‍ -
    കൗശലത്തിന്റെ കൈയ്യടക്കമുണ്ട് , ഒരൊ വരികളിലും ..!
    പണ്ട് ബ്രട്ടീഷ് കാര്‍ തന്ന് പൊയ വിത്തുകള്‍ വളരെ
    സമര്‍ത്ഥമായി ഇന്നും ഭരണ വര്‍ഗ്ഗം ഉപയോഗിക്കുന്നുണ്ട്
    അതില്പെട്ടു പൊകുന്ന അനേകം സാധാരണ മനുഷ്യരുമുണ്ട് ..
    ഇന്നിന്റെ ന്യൂനപക്ഷം നാളെയുടെ ഭൂരിപക്ഷമാകുമ്പൊള്‍
    സന്തുലിതമായ പലതും പൊട്ടി തകരുമ്പൊഴും , കസേര മാത്രം സ്വപ്നം കണ്ട്
    തീര്‍ക്കുന്ന മനസ്സിലേ വലിയ വിടവുകള്‍ക്ക് കാലം മാപ്പ് കൊടുക്കില്ല ..!
    കൂടുതല്‍ പറയുന്നില്ല , അതെന്റെ മനസ്സിലുണ്ട് , അതെന്റെ മിത്രത്തിലേക്ക് -
    സംവേദിക്കപെട്ടു എന്ന ഉത്തമ വിശ്വാസ്സത്തോടെ ..!

    ReplyDelete
    Replies
    1. റിനി ഈ പ്രീണനം ഈ ഭൂമിയിൽ ഇല്ലായിരുന്നെങ്ങിൽ എനിക്കെന്റെ ഗാന്ധിജിയെ നഷ്ടപെടില്ലായിരുന്നു, സ്വതന്ത്ര ഇന്ത്യയിലെ പ്രീണനത്തിന്റെ ആദ്യ ഇര ആണ് ഗാന്ധിജി, ഗാന്ധിജിയുടെ കൊലയാളിയെ തൂക്കിലേറ്റി നാം ആ വല്യ നഷ്ടം എന്ത് ലളിതമായി മറന്നു. ഇന്ന് മദനി തടവറക്കുള്ളിൽ, ഒരു ജീവിത കാലം തടവറക്കുള്ളിൽ ഒരു മനുഷ്യനെ തീവ്ര വാദി എന്ന് മുദ്ര കുത്തി തള്ളി പിന്നെ എന്നെങ്കിലും നിരപരാധി എന്ന് കണ്ടെത്തി പുറത്തു വിടുമ്പോൾ, നാം ചിന്തിക്കുന്നില്ല, എന്ത് കൊണ്ട് ഒരാൾ തീവ്ര വാദി ആകുന്നെന്നു. രോഗിക്ക് മരുന്ന് കൊടുത്തു ശിക്ഷ കൊടുത്തു ജീവിതം നശിപ്പിക്കുമ്പോൾ, രോഗം നമ്മൾ കുത്തി വക്കുന്നതാണെന്ന് നമ്മൾ എത്രപേർക്കറിയാം? ഇന്ന് രാജ്യം നക്സലിസതിന്റെ ഭീഷണിയിൽ എന്ത് കൊണ്ട് എന്നുള്ളതല്ല? അവരെന്തിനു എന്നാണ് നമ്മുടെ ചോദ്യം, ഖനി കളിലെ അഴിമതി, കല്ക്കരി പാടം, ഗോവയിലെ കോർപ്പറേറ്റ് മൈനുകൾ ഇതെല്ലം നമ്മുടെ വിഭവങ്ങളാണ് അത് അനുവദിച്ചു വഴി വിട്ടെന്ന് ഞാൻ അല്ല പറയുന്നത് C A G ആണ് പറയുന്നത് അയാളുടെ കണ്ണില കുത്തി വിട്ടതല്ലാതെ, അയ്യോ അതിൽ എന്തോ ശരി ഇല്ലേ എന്ന് ആരു നോക്കി? കോടതി നോക്കി സത്യം പക്ഷെ ഭരണത്തിൽ ഇരിക്കുന്നവൻ അവൻ അല്ലെ നോക്കണ്ടത്. ഇപ്പൊ എല്ലാവരും പറയുന്നു രാജി വച്ച മന്ത്രി നല്ലവനായിരുന്നു അയാളെ തിരിച്ചെടുക്കണം അയാൾ ഒരു പാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്! ശെടാ ഇത് പോലെ നല്ല കാര്യം ചെയ്യാനല്ലേ തിരഞ്ഞെടുപ്പ് മാമാങ്കവും, മന്ത്രി മന്ദിരം മോടി പിടിപ്പിച്ചു സത്യപ്രതിഞ്ഞ എന്നാ ആത്മ വഞ്ചനയും നടത്തി നിന്നെ അവിടെ പ്രതിഷ്ടിച്ചത്? പിന്നെ ചെയ്തെന്നു പറയുന്നത് ഔദാര്യം എന്ന് നമ്മളെ പഠിപ്പിക്കുന്നത്‌ കാണുമ്പോൾ

      നന്ദി റെനി ഒരു പാട് ഒരു പാട് കാണുമ്പോൾ പറഞ്ഞുപോകുന്നു റിനി ..ഈ സംവേദനത്തിന് ഒരു ആശ്വാസത്തിന്റെ സുഖമുണ്ട് ആശ്വസിചോട്ടെ അതിനല്ലേ നമ്മുക്ക് പറ്റൂ, പ്രതികരിക്കാൻ പരിധികൾ ഉള്ള നമ്മുടെ നാട്ടിൽ

      Delete
    2. ആരൊട് പറയാന്‍ ആണ് .. ഇങ്ങനെയുള്ള ഇത്തിരി മനസുകള്‍
      ഉണ്ടെന്നുള്ളത് തന്നെ ആശ്വാസ്സം , നന്മ വറ്റാത്ത ഈ ചിന്തകള്‍ക്ക്
      കാലം കൂട്ടിരിക്കട്ടെ എന്ന പ്രാര്‍ത്ഥനകള്‍ ..
      വീണ്ടും വീണ്ടും കൊണ്ട് കുത്തി കൊടുക്കാന്‍
      കാണിക്കുന്ന ആര്‍ജവം മതി , ഒന്ന് മാറി ചിന്തിക്കാന്‍
      നമ്മുക്കെല്ലാം പരിചിതമായിരിക്കുന്നു , ഇപ്പൊളൊന്നും
      നമ്മേ ഏശാതായിരിക്കുന്നു . വിധിയെന്നു കരുതി സമാധാനിക്കാം
      അല്ലാതെ മറ്റെന്തു ചെയ്യാനല്ലേ ..?

      Delete
  2. കാണരുത്
    കേള്‍ക്കരുത്
    മിണ്ടരുത്


    എന്നാല്‍ സര്‍വം സുഖം

    ReplyDelete
  3. അതിന്റെ അടിയിൽ ഇനി ഒന്ന് കൂടി ഇനി എന്നാണാവോ എഴുതി ചേര്ക്കുക അതിനു വേണ്ടി കാത്തിരിക്കുകയ ഞാൻ ഇപ്പൊ

    "ജീവിക്കരുത്"

    അപ്പോൾ സമാധാനമായി മരിക്കുകയെങ്കിലും ആവല്ലോ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വാക്കിൻ്റെ അലക്ക് കല്ല്

പരിശ്രമങ്ങളേ അതിൻ്റെ ശാന്തത കൊണ്ട് അടയാളപ്പെടുത്തുമ്പോൾ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയാകും  വാരാന്ത്യങ്ങളിലെ ആകാശം നീലയും നീല കഴിഞ്ഞ് വരും വേനലും മേഘങ്ങൾ അടിച്ച് കഴുകി കുളിക്കുന്ന കടവിൻ്റെ ഓരത്ത് പറഞ്ഞു കഴിഞ്ഞ കഥകൾ വാക്കിൻ്റെ അലക്കുകല്ലുകളാകുന്നിടത്ത് ആകാശം ഒഴുകി പോകുന്നതിൻ്റെ ഒരു നേർത്തചാല് കർണ്ണൻ ഇനിയും ഒരൊഴുക്ക് ആവാത്തിടത്ത് പഴകിയ പാതിവൃത്വം കുന്തി അഞ്ചിടത്തായി കഴുകി കളഞ്ഞിടത്ത് വേനലിനും തെക്ക്, ഒരലക്ക് കല്ലാവും സൂര്യൻ അവിടെ അതും ഏറ്റവും പഴക്കമുള്ള അന്നത്തെ അഴുക്കുള്ള പകൽ അടിച്ച് നനച്ച് ആരുടേതെന്നറിയാത്ത ഒരു കവിത 2 കല്ല് പിന്നെയുള്ളത് അല്ലെങ്കിൽ എന്ന വാക്കാണ് കല്ല് ഒന്നുമില്ലെങ്കിൽ കാലിൽ തട്ടും അല്ലെങ്കിൽ എന്ന വാക്ക് വിരലിൽ തട്ടിയാലും കാതിൽ തട്ടിയാലും ഒന്നും ചെയ്യില്ല കല്ലിൽ തട്ടും വരെ നടക്കുവാൻ എൻ്റെ കാലുകൾ ആഗ്രഹിക്കുന്നു എനിക്ക് അല്ലെങ്കിൽ എന്ന വാക്കായാൽ മതി എന്ന്   കാലുകൾക്കരികിൽ കല്ല്  നിർബന്ധം പിടിക്കുന്നു മിടിക്കുവാൻ മാത്രമായി മാറ്റിവെക്കുവാനാകാത്ത  ഹൃദയത്തെ, കൊണ്ട് നടക്കുമ്പോഴും വെള്ളാരങ്കല്ലുകൾ കരുതും പോലെ നദികൾ ഒഴുകുന്ന  ശബ്ദം മാത്രം കേൾക്കുവാനായി...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

ഒരു ഇറുത്തുവെക്കൽ ചാരുന്നു

ചുവടുകൾ മാത്രം ചാരി നിശ്ചലതയുടെ ശുചിമുറിയിൽ നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല അത് ചാരിയിട്ടുണ്ടാവണം വസന്തം ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ  ശുചിമുറി നോക്കി വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ ഒരു ഋതുചാരൽ  അതിൻ്റെ കുന്തിച്ചിരിപ്പ് നെടുവീർപ്പിൻ്റെ സാക്ഷ ഒന്നും ഉണ്ടാവില്ല ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ ചുണ്ടും കാതും ചാരി അവ ഞൊറിഞ്ഞുടുക്കും മൂളിപ്പാട്ടുകൾ  വീടിന് ചുറ്റും  ജലം ഒഴുകുന്ന പോലെ ഉണ്ടാവും ജാലകങ്ങൾ രണ്ട് ഉപമകൾക്കിടയിൽ വലിച്ച് കെട്ടിയ പകൽ സമനില വഴങ്ങിയ  പശപശപ്പുള്ള സൂര്യൻ ഇതളുകളിലായാലും ഉടുത്തിരിക്കുന്നതിലേക്കുള്ള നടപ്പാണ് നഗ്നതകളാവും കാലടികൾ ഇന്നലെ ഒരു മൂളലായി കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും മൂളിപ്പാട്ടുള്ള സൂര്യൻ വായന കഴിഞ്ഞും വിരിയും  വാക്കിൻ്റെ അവസാന മൊട്ട്, കവിതയിൽ  അടങ്ങിയിരിക്കുന്നത് പോലെ മണമുള്ള ഒരു താരാട്ട്  മുല്ലപ്പൂക്കളിൽ  അപ്പോഴും തങ്ങിനിൽക്കുന്നു ചാരിയിട്ടുണ്ടാവുമോ ആകാശം തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല, മേഘങ്ങൾ പ്രാവുകൾക്കില്ല എവിടെയും നീലനിറങ്ങളിൽ  ചാരനിറങ്ങൾക്കുള്ളയത്രയും ...