Skip to main content

അധികാര കുറുക്കൻ

സമൂഹത്തിനെ രണ്ടായി മുറിച്ചു ചോര കുടിക്കും
അധികാര കുറുക്കാ
ഒരു മുറിവിൽ തേൻ പുരട്ടി അത്  പാവം ന്യൂനപക്ഷം എന്ന് സ്നേഹത്തോടെ നക്കുമ്പോഴും
മറുമുറിവിൽ ഉപ്പു തേച്ചു ദേ വീണ്ടും ഭൂരിപക്ഷം എന്ന് തലയിൽ
കൈ വക്കുമ്പോഴും
വീണ്ടും ഭൂരിപക്ഷം മുറിച്ചു രക്തം കുടിച്ചു ന്യൂന പക്ഷത്തിനു നീട്ടുമ്പോൾ
ഭൂരിപക്ഷത്തിന്റെ ഓര്മക്കായി ഫോസ്സിൽ ആയി മൂസിയത്തിൽ സൂക്ഷിക്കനെങ്കിലും ഒരു എല്ലിൻ കഷ്ണം വിട്ടു തരണേ കൗശല വീരാ!

മുറിച്ചു വിഭജിച്ചു ചോര തീരുമ്പോൾ ന്യൂന പക്ഷം ഭൂരിപക്ഷം ആകുമ്പോൾ അന്ന് എല്ലാ ഭൂരിപക്ഷ ചെന്നായ്ക്കും ആട്ടിന്കുട്ടിയോട് തോന്നുന്ന സംരക്ഷണ സ്നേഹം
അറിയാതെ തോന്നിയാൽ സംരക്ഷിക്കാൻ ഭൂരിപക്ഷം തയ്യാറായാലും സംരക്ഷിക്കപെടാൻ ന്യൂനപക്ഷം നീ ബാക്കി വച്ചില്ലെങ്കിലോ? 

Comments

  1. സഖേ ... വാക്കുകളില്‍ ഒളിച്ച് വയ്ക്കുന്ന രീതിയാണെപ്പൊഴും
    നമ്മുക്ക് നമ്മുടെതായ രീതിയില്‍ വായിച്ചെടുക്കാനാകുന്നത് .
    പറയാനുള്ളതിനേ വ്യക്ത്മായി പറയുമ്പൊഴും , അതില്‍ -
    കൗശലത്തിന്റെ കൈയ്യടക്കമുണ്ട് , ഒരൊ വരികളിലും ..!
    പണ്ട് ബ്രട്ടീഷ് കാര്‍ തന്ന് പൊയ വിത്തുകള്‍ വളരെ
    സമര്‍ത്ഥമായി ഇന്നും ഭരണ വര്‍ഗ്ഗം ഉപയോഗിക്കുന്നുണ്ട്
    അതില്പെട്ടു പൊകുന്ന അനേകം സാധാരണ മനുഷ്യരുമുണ്ട് ..
    ഇന്നിന്റെ ന്യൂനപക്ഷം നാളെയുടെ ഭൂരിപക്ഷമാകുമ്പൊള്‍
    സന്തുലിതമായ പലതും പൊട്ടി തകരുമ്പൊഴും , കസേര മാത്രം സ്വപ്നം കണ്ട്
    തീര്‍ക്കുന്ന മനസ്സിലേ വലിയ വിടവുകള്‍ക്ക് കാലം മാപ്പ് കൊടുക്കില്ല ..!
    കൂടുതല്‍ പറയുന്നില്ല , അതെന്റെ മനസ്സിലുണ്ട് , അതെന്റെ മിത്രത്തിലേക്ക് -
    സംവേദിക്കപെട്ടു എന്ന ഉത്തമ വിശ്വാസ്സത്തോടെ ..!

    ReplyDelete
    Replies
    1. റിനി ഈ പ്രീണനം ഈ ഭൂമിയിൽ ഇല്ലായിരുന്നെങ്ങിൽ എനിക്കെന്റെ ഗാന്ധിജിയെ നഷ്ടപെടില്ലായിരുന്നു, സ്വതന്ത്ര ഇന്ത്യയിലെ പ്രീണനത്തിന്റെ ആദ്യ ഇര ആണ് ഗാന്ധിജി, ഗാന്ധിജിയുടെ കൊലയാളിയെ തൂക്കിലേറ്റി നാം ആ വല്യ നഷ്ടം എന്ത് ലളിതമായി മറന്നു. ഇന്ന് മദനി തടവറക്കുള്ളിൽ, ഒരു ജീവിത കാലം തടവറക്കുള്ളിൽ ഒരു മനുഷ്യനെ തീവ്ര വാദി എന്ന് മുദ്ര കുത്തി തള്ളി പിന്നെ എന്നെങ്കിലും നിരപരാധി എന്ന് കണ്ടെത്തി പുറത്തു വിടുമ്പോൾ, നാം ചിന്തിക്കുന്നില്ല, എന്ത് കൊണ്ട് ഒരാൾ തീവ്ര വാദി ആകുന്നെന്നു. രോഗിക്ക് മരുന്ന് കൊടുത്തു ശിക്ഷ കൊടുത്തു ജീവിതം നശിപ്പിക്കുമ്പോൾ, രോഗം നമ്മൾ കുത്തി വക്കുന്നതാണെന്ന് നമ്മൾ എത്രപേർക്കറിയാം? ഇന്ന് രാജ്യം നക്സലിസതിന്റെ ഭീഷണിയിൽ എന്ത് കൊണ്ട് എന്നുള്ളതല്ല? അവരെന്തിനു എന്നാണ് നമ്മുടെ ചോദ്യം, ഖനി കളിലെ അഴിമതി, കല്ക്കരി പാടം, ഗോവയിലെ കോർപ്പറേറ്റ് മൈനുകൾ ഇതെല്ലം നമ്മുടെ വിഭവങ്ങളാണ് അത് അനുവദിച്ചു വഴി വിട്ടെന്ന് ഞാൻ അല്ല പറയുന്നത് C A G ആണ് പറയുന്നത് അയാളുടെ കണ്ണില കുത്തി വിട്ടതല്ലാതെ, അയ്യോ അതിൽ എന്തോ ശരി ഇല്ലേ എന്ന് ആരു നോക്കി? കോടതി നോക്കി സത്യം പക്ഷെ ഭരണത്തിൽ ഇരിക്കുന്നവൻ അവൻ അല്ലെ നോക്കണ്ടത്. ഇപ്പൊ എല്ലാവരും പറയുന്നു രാജി വച്ച മന്ത്രി നല്ലവനായിരുന്നു അയാളെ തിരിച്ചെടുക്കണം അയാൾ ഒരു പാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്! ശെടാ ഇത് പോലെ നല്ല കാര്യം ചെയ്യാനല്ലേ തിരഞ്ഞെടുപ്പ് മാമാങ്കവും, മന്ത്രി മന്ദിരം മോടി പിടിപ്പിച്ചു സത്യപ്രതിഞ്ഞ എന്നാ ആത്മ വഞ്ചനയും നടത്തി നിന്നെ അവിടെ പ്രതിഷ്ടിച്ചത്? പിന്നെ ചെയ്തെന്നു പറയുന്നത് ഔദാര്യം എന്ന് നമ്മളെ പഠിപ്പിക്കുന്നത്‌ കാണുമ്പോൾ

      നന്ദി റെനി ഒരു പാട് ഒരു പാട് കാണുമ്പോൾ പറഞ്ഞുപോകുന്നു റിനി ..ഈ സംവേദനത്തിന് ഒരു ആശ്വാസത്തിന്റെ സുഖമുണ്ട് ആശ്വസിചോട്ടെ അതിനല്ലേ നമ്മുക്ക് പറ്റൂ, പ്രതികരിക്കാൻ പരിധികൾ ഉള്ള നമ്മുടെ നാട്ടിൽ

      Delete
    2. ആരൊട് പറയാന്‍ ആണ് .. ഇങ്ങനെയുള്ള ഇത്തിരി മനസുകള്‍
      ഉണ്ടെന്നുള്ളത് തന്നെ ആശ്വാസ്സം , നന്മ വറ്റാത്ത ഈ ചിന്തകള്‍ക്ക്
      കാലം കൂട്ടിരിക്കട്ടെ എന്ന പ്രാര്‍ത്ഥനകള്‍ ..
      വീണ്ടും വീണ്ടും കൊണ്ട് കുത്തി കൊടുക്കാന്‍
      കാണിക്കുന്ന ആര്‍ജവം മതി , ഒന്ന് മാറി ചിന്തിക്കാന്‍
      നമ്മുക്കെല്ലാം പരിചിതമായിരിക്കുന്നു , ഇപ്പൊളൊന്നും
      നമ്മേ ഏശാതായിരിക്കുന്നു . വിധിയെന്നു കരുതി സമാധാനിക്കാം
      അല്ലാതെ മറ്റെന്തു ചെയ്യാനല്ലേ ..?

      Delete
  2. കാണരുത്
    കേള്‍ക്കരുത്
    മിണ്ടരുത്


    എന്നാല്‍ സര്‍വം സുഖം

    ReplyDelete
  3. അതിന്റെ അടിയിൽ ഇനി ഒന്ന് കൂടി ഇനി എന്നാണാവോ എഴുതി ചേര്ക്കുക അതിനു വേണ്ടി കാത്തിരിക്കുകയ ഞാൻ ഇപ്പൊ

    "ജീവിക്കരുത്"

    അപ്പോൾ സമാധാനമായി മരിക്കുകയെങ്കിലും ആവല്ലോ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...