Skip to main content

സമയരഥം

ഒരു കടലിൽ തിരകൾ തകരവേ.
ഞെട്ടി ഉണർന്നു കൂരമ്പുകൾ
പുതു നാമ്പ് പൊട്ടിയ ചെറിയൊരു വാഴയിൽ
ചാഞ്ഞിറങ്ങുന്നു ഇടിമിന്നൽ

പുതു മഴ കാതോര് ഊഷര ഭൂവിൽ
ആഴ്ന്നിറങ്ങുന്നു കനൽകട്ടകൾ
കപാലക്കരങ്ങളിൽ എണ്ണി നിരങ്ങി ജപമാല.
രോഗത്തിൻ പേരറിയാൻ കവടി നിരത്തി ഭിഷഗ്വരൻ

വാൽതലയുടെ മൂർച്ചകൂട്ടി ഉറപ്പിക്കുന്നു
സാമുദായിക സൌഹാർദം
കർതവ്യങ്ങൾ ആലസ്യത്തിൽ ആയി
അവകാശങ്ങൾ സമരങ്ങളായ്

ആവര്ത്തന വിരസത
തോന്നി കൂനികൂടി ആദർശം.
പട്ടിണിക്ക് സബ്സിടി കൊടുത്തു
സ്വിസ് ബാങ്കിന്റെ അക്കൌണ്ടിൽ

ചട്ടങ്ങള്ക് പല്ല് പുളിച്ചു
പ്രലോഭനതിൻ മധുരത്താൽ
നയാ പൈസയുടെ കണക്കുകൾ വച്ചു
കോടികളുടെ പൂജ്യങ്ങൾ

സ്വര്ണ ചാമരം വീശി നടന്നു-
 പൌരോഹിത്യ മേലാളർ
കുലമറിയാതെ പകച്ചു നിന്നു
പാരമ്പര്യത്തിൻ കുഞ്ഞുങ്ങൾ

സമ്പന്നതയുടെ മടിയിലുറങ്ങി
സ്വശ്രയത്തിൻ  കലാലയങ്ങൾ
ആത്മര്തതയുടെ വാരിയെല്ല് തിരഞ്ഞു
കരാറുകാരൻ മുതലാളി

മതമായി, തരമായ് ,തത്ത്വമായ് പകുത്തു
മതെതരത്തെ രാഷ്ട്രീയം
ഈയം അടച്ച ചെവിയിൽ
ഉരുക്കി ഒഴിച്ചു വേദങ്ങൾ


രോഗത്തിന് കൂട്ടിരിക്കുന്നു
ദിവസങ്ങളെണ്ണി പകർച്ചവ്യാധി
അർത്ഥമില്ലാ വാക്കുകൾക്കു
നാനാർത്ഥം തേടി ബുദ്ധിജീവി

വിപ്ലവത്തിൻ ജ്വാല കുറച്ചു വേവാത്ത വിവാദത്തിൻ
ഉപ്പു നോക്കി സാംസ്കാരിക ചട്ടുകങ്ങൾ  
വർഷാവർഷം രക്തത്തിൻ പാർട്ടി
നോക്കി ജനായത്തം


രാഷ്ട്രീയത്തിന്റെയും അഴിമതിയുടെയും രഹസ്യ ബാന്ധവത്തിനു
വിളിക്കാതെത്തി ഉദ്യോഗസ്ഥ പ്രഭുക്കൻ മാർ
ദാരിദ്ര്യമാം കുട്ടിയെ സാമൂഹ്യ സേവനത്തിന്റെ  കരങ്ങളിൽ ഏല്പ്പിച്ചു   വിമതനാം ജാരനോടോളിചോടുന്നു  അധികാരമാകും ആദ്യ ഭാര്യ


ഇന്ദ്രപ്രസ്തങ്ങൾ പകർത്തിയെഴുതി
ധൃതരാഷ്ട്ര സംഹിതകൾ
മാതൃത്വത്തിൻ കണ്ണ് മൂടി കെട്ടി
അനുവദിച്ചു കൊടുത്തു ആനുകൂല്യങ്ങൾ

സോഷ്യൽ മീഡിയയിൽ അക്കൗണ്ട്‌
തുടങ്ങി പട്ടുമാറന്ന നവ പാണൻ
ജന്മങ്ങൾ ചവിട്ടിയരച്ചു ജീവിതങ്ങളുമായി
ഉരുളുന്നു ദിശ അറിയാ സമയ രഥം

Comments

ജനപ്രിയ പോസ്റ്റുകൾ

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ