Skip to main content

സമയരഥം

ഒരു കടലിൽ തിരകൾ തകരവേ.
ഞെട്ടി ഉണർന്നു കൂരമ്പുകൾ
പുതു നാമ്പ് പൊട്ടിയ ചെറിയൊരു വാഴയിൽ
ചാഞ്ഞിറങ്ങുന്നു ഇടിമിന്നൽ

പുതു മഴ കാതോര് ഊഷര ഭൂവിൽ
ആഴ്ന്നിറങ്ങുന്നു കനൽകട്ടകൾ
കപാലക്കരങ്ങളിൽ എണ്ണി നിരങ്ങി ജപമാല.
രോഗത്തിൻ പേരറിയാൻ കവടി നിരത്തി ഭിഷഗ്വരൻ

വാൽതലയുടെ മൂർച്ചകൂട്ടി ഉറപ്പിക്കുന്നു
സാമുദായിക സൌഹാർദം
കർതവ്യങ്ങൾ ആലസ്യത്തിൽ ആയി
അവകാശങ്ങൾ സമരങ്ങളായ്

ആവര്ത്തന വിരസത
തോന്നി കൂനികൂടി ആദർശം.
പട്ടിണിക്ക് സബ്സിടി കൊടുത്തു
സ്വിസ് ബാങ്കിന്റെ അക്കൌണ്ടിൽ

ചട്ടങ്ങള്ക് പല്ല് പുളിച്ചു
പ്രലോഭനതിൻ മധുരത്താൽ
നയാ പൈസയുടെ കണക്കുകൾ വച്ചു
കോടികളുടെ പൂജ്യങ്ങൾ

സ്വര്ണ ചാമരം വീശി നടന്നു-
 പൌരോഹിത്യ മേലാളർ
കുലമറിയാതെ പകച്ചു നിന്നു
പാരമ്പര്യത്തിൻ കുഞ്ഞുങ്ങൾ

സമ്പന്നതയുടെ മടിയിലുറങ്ങി
സ്വശ്രയത്തിൻ  കലാലയങ്ങൾ
ആത്മര്തതയുടെ വാരിയെല്ല് തിരഞ്ഞു
കരാറുകാരൻ മുതലാളി

മതമായി, തരമായ് ,തത്ത്വമായ് പകുത്തു
മതെതരത്തെ രാഷ്ട്രീയം
ഈയം അടച്ച ചെവിയിൽ
ഉരുക്കി ഒഴിച്ചു വേദങ്ങൾ


രോഗത്തിന് കൂട്ടിരിക്കുന്നു
ദിവസങ്ങളെണ്ണി പകർച്ചവ്യാധി
അർത്ഥമില്ലാ വാക്കുകൾക്കു
നാനാർത്ഥം തേടി ബുദ്ധിജീവി

വിപ്ലവത്തിൻ ജ്വാല കുറച്ചു വേവാത്ത വിവാദത്തിൻ
ഉപ്പു നോക്കി സാംസ്കാരിക ചട്ടുകങ്ങൾ  
വർഷാവർഷം രക്തത്തിൻ പാർട്ടി
നോക്കി ജനായത്തം


രാഷ്ട്രീയത്തിന്റെയും അഴിമതിയുടെയും രഹസ്യ ബാന്ധവത്തിനു
വിളിക്കാതെത്തി ഉദ്യോഗസ്ഥ പ്രഭുക്കൻ മാർ
ദാരിദ്ര്യമാം കുട്ടിയെ സാമൂഹ്യ സേവനത്തിന്റെ  കരങ്ങളിൽ ഏല്പ്പിച്ചു   വിമതനാം ജാരനോടോളിചോടുന്നു  അധികാരമാകും ആദ്യ ഭാര്യ


ഇന്ദ്രപ്രസ്തങ്ങൾ പകർത്തിയെഴുതി
ധൃതരാഷ്ട്ര സംഹിതകൾ
മാതൃത്വത്തിൻ കണ്ണ് മൂടി കെട്ടി
അനുവദിച്ചു കൊടുത്തു ആനുകൂല്യങ്ങൾ

സോഷ്യൽ മീഡിയയിൽ അക്കൗണ്ട്‌
തുടങ്ങി പട്ടുമാറന്ന നവ പാണൻ
ജന്മങ്ങൾ ചവിട്ടിയരച്ചു ജീവിതങ്ങളുമായി
ഉരുളുന്നു ദിശ അറിയാ സമയ രഥം

Comments

ജനപ്രിയ പോസ്റ്റുകൾ

നെടുവീർപ്പിൻ്റെ വിത്ത്

ശ്വസനത്തിൻ്റെ വിത്തുകൾക്കിടയിൽ നെടുവീർപ്പിൻ്റെ വിത്തുകൾ മാത്രം കിളിർത്ത് വരുന്നത് നോക്കിയിരിക്കുകയായിരുന്നു  പക്ഷിയും അതിൻ്റെ കൊത്തലും ഞാൻ ആയുസ്സിൻ്റെ പക്ഷിക്ക് ശ്വാസം നീട്ടിയിട്ട് കൊടുക്കുന്നു പക്ഷി ശ്വാസം കൊത്തി തിന്ന് ആയുസ്സ് നീട്ടുന്നു കണ്ണ് കൊണ്ട് നോക്കുന്നു മണ്ണ് മണ്ണ് എന്ന് അത് വീണ്ടും വീണ്ടും ആഞ്ഞ് കൊത്തുന്നു കൊത്തുകളുടെ വീണ്ടെടുപ്പാണ് എൻ്റെ പക്ഷി അത് തൂവലിൽ ഇട്ടുവെക്കുന്നു വെന്നേയുള്ള ബ്ലാക്ക്ആൻവൈറ്റിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു ഗൃഹാതുരത്തം തട്ടിമറിച്ചിടും പോലെ ചീവിടുകളുടെ ഒച്ച ഇട്ടുവെക്കും തകരപ്പാട്ട മറിയുന്നു നീലനിറത്തിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു പർപ്പിൾ പൂവ് ശംഖുപുഷ്പത്തിൻ്റെ ചോട്ടിൽ നിന്നും ശാന്തമായി  കണ്ടെടുക്കുന്നു ബുദ്ധൻ്റെ കാലിൽ തട്ടിമറിയുന്ന ഗൃഹാതുരത്തത്തിൻ്റെ പൂക്കൾ നിലത്ത് ഋതുക്കൾ യശോദര എന്ന് പൂവ് ധ്യാനിക്കുന്നില്ല അത് വിരിയുക മാത്രം ചെയ്യുന്നു എനിക്ക് മാനത്തിൻ്റെ ഗൃഹാതുരത്വത്തിലേക്ക്  ഒരു നെടുവീർപ്പ് മാത്രം എടുത്ത് പൊട്ടിവീഴുവാൻ തോന്നുന്നു മിടിപ്പുകളുടെ കാടിൽ നിന്നും ഇനിയും പുറത്ത് കടക്കാത്ത ഹൃദയം ഉടലിൽ മൃഗം പോലെ പതുങ്ങുന്നു നെടുവീർപ്പുകൾക്ക് എതിരേ ചാട...

എൻ്റെ ഒന്നാമത്തെ ഏകാന്തത അതിൻ്റെ രണ്ടാമത്തെ ഏകാന്തതയോട് തെളിവ് ചോദിക്കുന്നു

എൻ്റെ ഒന്നാമത്തെ ഏകാന്തത എന്ത് ചെയ്യുന്നു? ഒന്നുമില്ല, അത് എൻ്റെ രണ്ടാമത്തെ  ഏകാന്തത എന്ത് ചെയ്യുന്നു എന്ന്  എത്തിനോക്കുക മാത്രം ചെയ്യുന്നു രണ്ടും മൂന്നും ഏകാന്തതകൾ ഒന്നും ചെയ്യുന്നില്ല എന്നിട്ടും എൻ്റെ രണ്ടാമത്തെ ഏകാന്തത നിൻ്റെ ഒന്നാമത്തെ ഏകാന്തതയെ അനുഗമിക്കുക മാത്രം ചെയ്യുന്നു അനുകരിക്കുവാനാകാത്ത ഒരേകാന്തത നീ കൊണ്ട് നടക്കുന്നു എന്ന് തോന്നിയിരുന്നു എൻ്റെ കാണാതെപോയ ഒരേകാന്തതയേ നിൻ്റെ രണ്ടും മൂന്നും ഏകാന്തതകൾ, അവയുടെ നിഗമനങ്ങൾ,  തിരഞ്ഞ് പോയിട്ടുണ്ടാവണം 2 ഒരു പ്രണയ ഗാനത്തിൽ കമിതാക്കൾ  പ്രണയവും ഗാനവുമായി ഒരകലം വേണുനാഗവള്ളിമുഖമുള്ള ഏകാന്തത പാലിക്കുന്നത് പോലെ നീ എൻ്റെ അനേകം ഏകാന്തതകളുടെ പാലക ഏറ്റവും അവസാനം അനുഭവപെട്ട ഒരേകാന്തത, അതിൻ്റെ ഒരു ശരിപ്പകർപ്പ് എൻ്റെ ഉടൽ കൊണ്ടുനടന്നിരുന്നു കാലവുമായുള്ള അതിൻ്റെ അകലം പ്രണയമാവുന്നു ഒരു പരിമിതിയാവുന്നില്ല ഇരുട്ട്  ഉടലിൻ്റെ സ്‌ക്രീൻഷോട്ട്, സ്വതന്ത്രഏകാന്തത എന്നൊക്കെയുള്ള അതിൻ്റെ വിലയിരുത്തലുകൾ നിലാവുമായി ഇടകലർന്ന് ഉടൽ അതിൻ്റെ പരിധി ലംഘിക്കുന്നത് പോലെ ഇരുട്ടിൻ്റെ പരിമിതികൾ  പരമാവധി ഇട്ടുവെക്കാവുന്ന  ഒന്നാവുകയാവണം ചന്ദ്രൻ ...

മൂളലിൻ്റെ മെനു

നിങ്ങളുടെ കാതുകൾ കലണ്ടറിലെ  രണ്ട് താളുകളാണ് അഥവാ മാസങ്ങൾ വേനലിനെ കേൾക്കുകയാണ് വേനൽക്കാലം കാലികളല്ല അവയുടെ കഴുത്തിൽ  കിലുങ്ങുന്ന കുടമണികളില്ല ആരേയും ഹിപ്നോട്ടൈസ് ചെയ്യുന്നില്ല വേനൽ അത് എഴുതുവാൻ നിങ്ങൾ  ഒരു കാലത്തും ഒരു സമൂഹത്തിലും നിലയും വിലയുമില്ലാത്ത കവിയുമല്ല അന്തസ്സുള്ള ജനതയാണെന്ന് നിങ്ങൾ എന്ന് ബോധ്യപ്പെടുത്തുവാനുള്ള ഏതോ ഭരണാധികാരിയുടെ ശ്രമത്തേ ഭരണം എന്ന് വിലയിരുത്തുവാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടാവണം നിങ്ങൾ അന്തസ്സുള്ള ആകാശം ഓരോ വ്യക്തികൾക്കും ഉണ്ടെന്ന് നിയമം മൂലം അത് ഓരോ വ്യക്തികൾക്കും ഉറപ്പ് വരുത്തണം എന്ന് നിങ്ങൾ  ആഗ്രഹിക്കുന്നുണ്ട്. അന്തസ്സിനുള്ള അവകാശം അന്തസ്സിനുള്ള നിയമം സാധാരണ ജനം എന്ന നിലയിൽ ഒരു പൗരന് എന്തിനാണിത്രയും അന്തസ്സ് എന്നോർത്ത് ഓരോ പൂക്കളും കായ്കളും പൂക്കുന്നു കായ്ക്കുന്നു കൊഴിയുന്നു എന്ന് ആരോ കരുതിയിട്ടുണ്ട് ഉറപ്പ് ധർമ്മം എന്നത് ഒരു പരിഗണനാ വിഷയമേ അല്ലാതായിട്ടുണ്ട് ധർമ്മം എന്നത് ഭിക്ഷ പോലെ നിങ്ങൾക്ക് മുന്നിൽ കൈനീട്ടുന്ന എന്തോ ഒന്ന് ആയത് എന്ന് മുതൽക്കാണ് അന്തസ്സിന് വേണ്ടിയുള്ള അപേക്ഷ അതിന് വേണ്ടിയുള്ള കൈനീട്ടൽ യാചിച്ച് കിട്ടിയ ഭിക്ഷ പോലെ അന്തസ്...