Skip to main content

മോഡി കടന്നു വരുമ്പോൾ

കണ്ണിനെ കണ്ണ് കൊണ്ടും
പല്ലിനെ പല്ലുകൊണ്ടും എതിര്ക്കുന്ന
തീവ്ര വാദത്തിന്റെ വിജയമാണ് ഇവിടെ കാണുന്നത്
ഗുജറാത്ത്‌ മാറാട്  അയോധ്യ മധ്യേഷ്യ കലാപങ്ങൾ വിജയിക്കുന്നതിന്റെ തെളിവാണ് ഇത് .. ഇരയും വേട്ടക്കാരനും ഒരു പോലെ കലാപത്തിനും തീവ്രവാദത്തിനും കൊടുത്ത പിന്തുണ പബ്ലിസിറ്റി തിരിഞ്ഞു കടിക്കും
ഇരയും മനുഷ്യത്വവും അല്ലാതെ ഇവിടെ ഒരു മതത്തിനും അധികാരത്തിനും ഒന്നും നഷ്ടപെടുന്നില്ല.. സമൂഹത്തിന്റെ ഭാഗമെന്ന നിലയില വരുന്നത് അനുഭവിക്കാൻ സാധാരണക്കാരൻ എന്ന നിലയിൽ  ഞാനും നീയും ബാധ്യസ്ഥനാണ്! ചോര യുടെ  മതം  നോക്കി പ്രതിഷേധിക്കുവാനും വോട്ട് ബാങ്ക് രാഷ്ട്രീയം അട വയ്ക്കുവാനും അത് വഴി അധികാരത്തിന്റെ കസേരകളിൽ എത്തി വിശ്രമിക്കുവാനും ഉള്ള ചില കപട രക്ഷകരുടെ വിജയം ആണ്
വിതക്കുന്ന വിത്ത് മറന്നു വിതച്ചത് കൊയ്യുന്ന മനുഷ്യാ നിനക്ക് ആശ്വസിക്കാം നീ വിതച്ച കലാപങ്ങൾ വിജയിച്ചിരിക്കുന്നു. ഇനി വിജയിച്ചിട്ടില്ല എന്ന് തോന്നുന്നെങ്കിൽ ആ കനൽ കെടാതെ കാത്തു ഒരു കലാപം ആയി എന്നെങ്കിലും വിജയിപ്പിക്കുന്നന്നതിലെങ്കിലും നീ ഒരു വൻ വിജയം തന്നെ. മതേതര ഭാരതത്തിൽ മതം വീണ്ടും വിജയിച്ചിരിക്കുന്നു. എല്ലാ മതങ്ങളുടെയും വിജയം തന്നെ ഇത്! മതങ്ങൾ എല്ലാം ഒന്ന് തന്നെ. നാണത്തോടെ എങ്കിലും ലജ്ജയോടെ തല താഴ്ത്തി ആസ്വദിക്കാം ഈ വിജയം
സ്വതന്ത്ര ഭാരതത്തിൽ അഴിമതിയോളം വളർന്ന മതങ്ങളുടെ തണലിൽ വര്ഗീയത   കള   ആണോ  വിള  ആണോ എന്ന് വില കൊടുത്തു നാം തിരിച്ചറിയുക. 

Comments

  1. അറിയുമ്പോഴേയ്ക്കും താമസിച്ചുപോകുമോ?

    ReplyDelete
    Replies
    1. ഇല്ല അജിത്‌ ഭായ് വരാനുള്ളത് വഴിയിൽ തങ്ങില്ല വരും സമയത്ത് തന്നെ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...