Skip to main content

ദുസ്സ്വപ്നം

മരിക്കാൻ എനിക്ക് ഭയമില്ല
കൊല്ലാൻ നിനക്ക് ധൈര്യമുണ്ടെങ്കിൽ
പതിനാറു ദിവസത്തെ ചടങ്ങിന്റെ
തിരക്ക് കഴിഞ്ഞാൽ നിനക്ക് മറക്കാം
നിന്നെ വെറുക്കാതെ ഞാൻ വെറുതെ വിടാം!


മുലപ്പാലിന്റെ മണം ഓർത്തു ഇനി ഒരു മടങ്ങി വരവുണ്ടാവില്ല!
കുപ്പി ഞാൻ കൊണ്ട് പോകുന്നു. പിരിഞ്ഞ പാലും..രക്തം പുരണ്ട  കത്തിയും!
പൊക്കിൾ കൊടി അറുത്ത കത്തിയും കൊന്ന കത്തിയും തൊണ്ടി ആകുമ്പോൾ   ജന്മ ബന്ധങ്ങളുടെ കെട്ടറുക്കാൻ  ഈ കത്തിക്ക് കഴിയില്ലെങ്കിലും  അവസാന ഉറക്കത്തിൽ ഇനി ഒരു ദുസ്സ്വപ്നം കണ്ടു ഞെട്ടി ഉണരാതിരിക്കാൻ ഈ കത്തി ഒരു കൂട്ടായിരിക്കട്ടെ!
ഇനി ഒരു മരണത്തിലേക്ക് ആരും ജനിച്ചു വീഴാതിരിക്കാൻ! 

Comments

  1. എല്ലാം കൂടി വായിച്ചാലേ അര്‍ത്ഥം പിടികിട്ടുകയുള്ളായിരിയ്ക്കും. ബാക്കി പോസ്റ്റുകളൊക്കെ നോക്കട്ടെ.

    (ഈയിടെയായി വായിയ്ക്കുന്നതൊന്നും മനസ്സിലാകാതെ വരുന്നു. ഒരു വൈദ്യനെ കാണേണ്ടി വരുമോ എന്തോ?)

    ReplyDelete
    Replies
    1. വൈദ്യൻ വരും അങ്ങോട്ട്‌ പോയി കാണാനോ അജിത്ഭായ്? വേണ്ട എല്ലാത്തിനും അതിന്റെതായ സമയമുണ്ട്,അജിത്‌ ഭായ്(ദൈവം) ഉള്ളപ്പോൾ വേറെ ഒരു വൈദ്യരെയും എനിക്ക് വിശ്വാസമില്ല നന്ദി അജിത്ഭായ്

      Delete
  2. പതിനാറ് ദിനങ്ങളുടെ ഓർമ്മയാവെണ്ടവർ നമ്മൾ എല്ലാം
    ബൈജു മണിയങ്കാ‍ലയുടെ രചനകൾ ചീട പോലെ കടിക്കാൻ ബുദ്ധി മുട്ടാണു. ഭാഷാ‍ പല്ലു നഷട്പ്പെട്ട എന്നെപ്പൊലുള്ള യുവ വ്രിദ്ധർക്ക് പ്രത്യെകിച്ചും

    ReplyDelete
    Replies
    1. മനസ്സിന്റെ ഭാഷയിൽ എഴുതുമ്പോൾ അധികം എഡിറ്റ്‌ ചെയ്തു മുറിച്ചു രക്തം കളയാറില്ല അതാണ് നന്ദി നിധീഷ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ