Skip to main content

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു
സൌഹൃദ തണൽ തേടും സോദരിമാർ
പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ
സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം

പ്രണയം തകർന്ന സഹോദരൻ മാർ
ചപല മോഹത്തിൻ വ്യാപാരികൾ
വ്യഭിചാര ശാലയിൽ വ്യാമോഹികൾ
അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന
ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ 

ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ
ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും
കാണിക്ക വഞ്ചിയായി ശരീര ഭാരം
ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും
പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും 

സ്വന്തം ശ്വാസം പകർന്നു കൊടുക്കും
സ്നേഹ വാൽസല്യങ്ങൾ നിർജീവമായി
അധരങ്ങളില്ല ശരീരത്തിലെവിടെയും
ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ

അവിടെ സ്വർഗത്തിൽ നിമിഷ വാസം
നരകത്തിൻ മുറിയിൽ സുഖപ്രസവം
ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം
നീയോ സുഖം വിൽക്കും വഴി വാണിഭ

ഒരിറ്റു സുഖം കടം കൊണ്ട് തളളും
നാമോ ഇന്നിൻ വഴിപിഴപ്പുകൾ 
 നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച
സുകൃത ക്ഷയത്തിൻ വഴികാട്ടികൾ

ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ
വിലയിട്ടു  കേറും  നിഷ്കാമികൾ
പല മാനത്തിന് ഒരു മാനം നല്കിയ
മൂടി കെട്ടിയമഴക്കാഴ്ച്ചകൾ
വിയർത്ത ദേഹത്ത് അമ്ലതം പകർന്നു
ക്ഷാര ബാഷ്പമായ് മായി ഒഴുകും നീരുറവകൾ

ജീവനില്ലതൊരു വിഗ്രഹമേ
നിന്നിലാകവേ-ശ്യാമ മുഴുക്കാപ്പ്
മുഖമൂടി അഴിക്കാതെ എൻ മടി മേലെ
നിന് മുടിയഴിച്ചിട്ടൊരു  അഴിഞ്ഞാട്ടം
   

Comments

  1. കലി കാലം... അല്ലാണ്ടെന്താ,...

    നല്ല രചന. ആശംസകള്‍...,..

    http://aswanyachu.blogspot.in/

    ReplyDelete
  2. ജീവനില്ലതൊരു വിഗ്രഹമേ
    നിന്നിലാകവേ-ശ്യാമ മുഴുക്കാപ്പ്
    മുഖമൂടി അഴിക്കാതെ എൻ മടി മേലെ
    നിന് മുടിയഴിച്ചിട്ടൊരു അഴിഞ്ഞാട്ടം..

    ReplyDelete
    Replies
    1. നന്ദി മുഹമ്മദ്‌ വായനക്കും വാക്കുകൾക്കും അഭിപ്രായങ്ങളുടെ ഊര്ജം ഞാൻ ഇപ്പൊ തിരിച്ചറിയുന്നു
      വളരെ സന്തോഷം അഭിപ്രായത്തിനും വായനക്കും

      Delete
  3. കലികാല വാണിഭങ്ങൾ..!!!

    നല്ല രചന

    ശുഭാശംസകൾ.....

    ReplyDelete
    Replies
    1. സൌഗന്ധികം
      സൌഗന്ധികം പറഞ്ഞത് ശരിയാണ് നൈമിഷികമായ രചനകൾ കൊണ്ട് ഞാൻ ബ്ലോഗ്‌ നിറക്കുമ്പോൾ ഞാൻ പലപ്പോഴും തിരിച്ചറിയുന്നുണ്ട്, ഈ വരികൾക്കും നിമിഷങ്ങളുടെ ആയുസ്സേ എന്റെ ജീവിതം പോലെ ഉള്ളൂ എന്ന്
      അതിൽ കൂടുതൽ ഞാൻ പ്രതീക്ഷിച്ചാൽ ഒരു അതിമോഹം അതിനപ്പുറം ഒന്നും എനിക്ക് കഴിയില്ല, എനിക്ക് ഇപ്പൊ ബ്ലോഗ്‌ ഒരു സ്ലേറ്റു പോലെ, എഴുതാനും മായ്ക്കാനും ശരിക്കും എന്ജോയ്‌ ചെയ്യുന്നുണ്ട് എന്നാ സത്യം മറച്ചു വയ്ക്കുന്നില്ല
      വായനക്കും അഭിപ്രായത്തിനും ഉള്ള നന്ദി പ്രത്യേകം ഉണ്ട്

      Delete
  4. മുഖംമൂടികള്‍ അഴിയ്ക്കാതെ........

    ReplyDelete
    Replies
    1. അറിയാതെ ഒന്ന് ഊര്ന്നു വീണ്‌പോയതാ, ഇനിയും ഇട്ടോളം അജിത്‌ ഭായ്
      നന്ദി അജിത്ഭായ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..

കപ്പിലെടുത്ത സായാഹ്നത്തെക്കുറിച്ച്

മുറുക്കിപ്പിടിക്കാനും അടക്കിപ്പിടിക്കുവാനും കഴിയാത്ത വിധം ചിലപ്പോഴെങ്കിലും ഉടലിൻ്റെ അതിഭാവുകത്വങ്ങൾ ഒരു അപ്പൂപ്പന്താടിയേപ്പോലെ എടുത്ത് വെച്ച് ഊതിപ്പറത്തി വിടാറില്ലേ, ജീവിതം? മുതിർന്നവരും പങ്കെടുക്കുമെന്നേയുള്ളു, മുതിർന്നാലും അപ്പോൾ അവർ കാപ്പിപ്പൊടി നിറമുള്ള അപ്പൂപ്പന്താടികൾ വായുനിറച്ച ബലൂണിൻ്റെ ചോട്ടിൽ കൈവിട്ടുപോകുന്നതിൻ്റെ ഉൽസവങ്ങളിൽ  കുട്ടിയേപ്പോലെ, കുട്ടികൾ മാത്രം പങ്കെടുക്കുന്ന ഉത്സവങ്ങളിൽ കാപ്പിക്കപ്പുകൾ  ബലൂണുകൾ ആവുന്ന ബാൽക്കണിയിലെ ആഴങ്ങളിൽ രണ്ട് ഉടലുകളേക്കുറിച്ച്  മുതിരുന്തോറും അവർ കുടിക്കുന്തോറും കലങ്ങുന്ന വാചാലത അവരുടെ കപ്പുകളിൽ കാപ്പിപ്പൊടിയിൽ പാൽ കലരും നിശ്ശബ്ദത അവരുടെ കണ്ണുകളിൽ കാപ്പിക്കപ്പുകളുടെ  ബലൂണുകളിൽ തൂങ്ങി അവർ നമ്മളായി കാപ്പിനിറമുള്ള സായാഹ്നങ്ങളിൽ വന്നിറങ്ങുന്നു അഥവാ, ഒരു കപ്പിൽ എടുക്കാവുന്ന സായാഹ്നങ്ങൾ അവർ ചുണ്ടോട് ചേർക്കുന്നതാവാം 2 ചുണ്ടോടടുപ്പിക്കുമ്പോൾ കാപ്പിക്കപ്പുകൾ എടുക്കും തീരുമാനം അത്രയും ചൂടുള്ളത് ആവി പറക്കുന്നത് വിയർക്കുവാൻ തീരുമാനിക്കുമ്പോൾ മാത്രം അവൾ ധരിക്കും  കാപ്പിപ്പൊടി നിറമുള്ള കുപ്പായം  അതും അധികം കൈയ്യിറക്കമില്ലാത്തത് ...