Skip to main content

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു
സൌഹൃദ തണൽ തേടും സോദരിമാർ
പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ
സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം

പ്രണയം തകർന്ന സഹോദരൻ മാർ
ചപല മോഹത്തിൻ വ്യാപാരികൾ
വ്യഭിചാര ശാലയിൽ വ്യാമോഹികൾ
അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന
ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ 

ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ
ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും
കാണിക്ക വഞ്ചിയായി ശരീര ഭാരം
ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും
പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും 

സ്വന്തം ശ്വാസം പകർന്നു കൊടുക്കും
സ്നേഹ വാൽസല്യങ്ങൾ നിർജീവമായി
അധരങ്ങളില്ല ശരീരത്തിലെവിടെയും
ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ

അവിടെ സ്വർഗത്തിൽ നിമിഷ വാസം
നരകത്തിൻ മുറിയിൽ സുഖപ്രസവം
ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം
നീയോ സുഖം വിൽക്കും വഴി വാണിഭ

ഒരിറ്റു സുഖം കടം കൊണ്ട് തളളും
നാമോ ഇന്നിൻ വഴിപിഴപ്പുകൾ 
 നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച
സുകൃത ക്ഷയത്തിൻ വഴികാട്ടികൾ

ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ
വിലയിട്ടു  കേറും  നിഷ്കാമികൾ
പല മാനത്തിന് ഒരു മാനം നല്കിയ
മൂടി കെട്ടിയമഴക്കാഴ്ച്ചകൾ
വിയർത്ത ദേഹത്ത് അമ്ലതം പകർന്നു
ക്ഷാര ബാഷ്പമായ് മായി ഒഴുകും നീരുറവകൾ

ജീവനില്ലതൊരു വിഗ്രഹമേ
നിന്നിലാകവേ-ശ്യാമ മുഴുക്കാപ്പ്
മുഖമൂടി അഴിക്കാതെ എൻ മടി മേലെ
നിന് മുടിയഴിച്ചിട്ടൊരു  അഴിഞ്ഞാട്ടം
   

Comments

  1. കലി കാലം... അല്ലാണ്ടെന്താ,...

    നല്ല രചന. ആശംസകള്‍...,..

    http://aswanyachu.blogspot.in/

    ReplyDelete
  2. ജീവനില്ലതൊരു വിഗ്രഹമേ
    നിന്നിലാകവേ-ശ്യാമ മുഴുക്കാപ്പ്
    മുഖമൂടി അഴിക്കാതെ എൻ മടി മേലെ
    നിന് മുടിയഴിച്ചിട്ടൊരു അഴിഞ്ഞാട്ടം..

    ReplyDelete
    Replies
    1. നന്ദി മുഹമ്മദ്‌ വായനക്കും വാക്കുകൾക്കും അഭിപ്രായങ്ങളുടെ ഊര്ജം ഞാൻ ഇപ്പൊ തിരിച്ചറിയുന്നു
      വളരെ സന്തോഷം അഭിപ്രായത്തിനും വായനക്കും

      Delete
  3. കലികാല വാണിഭങ്ങൾ..!!!

    നല്ല രചന

    ശുഭാശംസകൾ.....

    ReplyDelete
    Replies
    1. സൌഗന്ധികം
      സൌഗന്ധികം പറഞ്ഞത് ശരിയാണ് നൈമിഷികമായ രചനകൾ കൊണ്ട് ഞാൻ ബ്ലോഗ്‌ നിറക്കുമ്പോൾ ഞാൻ പലപ്പോഴും തിരിച്ചറിയുന്നുണ്ട്, ഈ വരികൾക്കും നിമിഷങ്ങളുടെ ആയുസ്സേ എന്റെ ജീവിതം പോലെ ഉള്ളൂ എന്ന്
      അതിൽ കൂടുതൽ ഞാൻ പ്രതീക്ഷിച്ചാൽ ഒരു അതിമോഹം അതിനപ്പുറം ഒന്നും എനിക്ക് കഴിയില്ല, എനിക്ക് ഇപ്പൊ ബ്ലോഗ്‌ ഒരു സ്ലേറ്റു പോലെ, എഴുതാനും മായ്ക്കാനും ശരിക്കും എന്ജോയ്‌ ചെയ്യുന്നുണ്ട് എന്നാ സത്യം മറച്ചു വയ്ക്കുന്നില്ല
      വായനക്കും അഭിപ്രായത്തിനും ഉള്ള നന്ദി പ്രത്യേകം ഉണ്ട്

      Delete
  4. മുഖംമൂടികള്‍ അഴിയ്ക്കാതെ........

    ReplyDelete
    Replies
    1. അറിയാതെ ഒന്ന് ഊര്ന്നു വീണ്‌പോയതാ, ഇനിയും ഇട്ടോളം അജിത്‌ ഭായ്
      നന്ദി അജിത്ഭായ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വാക്കിൻ്റെ അലക്ക് കല്ല്

പരിശ്രമങ്ങളേ അതിൻ്റെ ശാന്തത കൊണ്ട് അടയാളപ്പെടുത്തുമ്പോൾ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയാകും  വാരാന്ത്യങ്ങളിലെ ആകാശം നീലയും നീല കഴിഞ്ഞ് വരും വേനലും മേഘങ്ങൾ അടിച്ച് കഴുകി കുളിക്കുന്ന കടവിൻ്റെ ഓരത്ത് പറഞ്ഞു കഴിഞ്ഞ കഥകൾ വാക്കിൻ്റെ അലക്കുകല്ലുകളാകുന്നിടത്ത് ആകാശം ഒഴുകി പോകുന്നതിൻ്റെ ഒരു നേർത്തചാല് കർണ്ണൻ ഇനിയും ഒരൊഴുക്ക് ആവാത്തിടത്ത് പഴകിയ പാതിവൃത്വം കുന്തി അഞ്ചിടത്തായി കഴുകി കളഞ്ഞിടത്ത് വേനലിനും തെക്ക്, ഒരലക്ക് കല്ലാവും സൂര്യൻ അവിടെ അതും ഏറ്റവും പഴക്കമുള്ള അന്നത്തെ അഴുക്കുള്ള പകൽ അടിച്ച് നനച്ച് ആരുടേതെന്നറിയാത്ത ഒരു കവിത 2 കല്ല് പിന്നെയുള്ളത് അല്ലെങ്കിൽ എന്ന വാക്കാണ് കല്ല് ഒന്നുമില്ലെങ്കിൽ കാലിൽ തട്ടും അല്ലെങ്കിൽ എന്ന വാക്ക് വിരലിൽ തട്ടിയാലും കാതിൽ തട്ടിയാലും ഒന്നും ചെയ്യില്ല കല്ലിൽ തട്ടും വരെ നടക്കുവാൻ എൻ്റെ കാലുകൾ ആഗ്രഹിക്കുന്നു എനിക്ക് അല്ലെങ്കിൽ എന്ന വാക്കായാൽ മതി എന്ന്   കാലുകൾക്കരികിൽ കല്ല്  നിർബന്ധം പിടിക്കുന്നു മിടിക്കുവാൻ മാത്രമായി മാറ്റിവെക്കുവാനാകാത്ത  ഹൃദയത്തെ, കൊണ്ട് നടക്കുമ്പോഴും വെള്ളാരങ്കല്ലുകൾ കരുതും പോലെ നദികൾ ഒഴുകുന്ന  ശബ്ദം മാത്രം കേൾക്കുവാനായി...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

ഒരു ഇറുത്തുവെക്കൽ ചാരുന്നു

ചുവടുകൾ മാത്രം ചാരി നിശ്ചലതയുടെ ശുചിമുറിയിൽ നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല അത് ചാരിയിട്ടുണ്ടാവണം വസന്തം ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ  ശുചിമുറി നോക്കി വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ ഒരു ഋതുചാരൽ  അതിൻ്റെ കുന്തിച്ചിരിപ്പ് നെടുവീർപ്പിൻ്റെ സാക്ഷ ഒന്നും ഉണ്ടാവില്ല ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ ചുണ്ടും കാതും ചാരി അവ ഞൊറിഞ്ഞുടുക്കും മൂളിപ്പാട്ടുകൾ  വീടിന് ചുറ്റും  ജലം ഒഴുകുന്ന പോലെ ഉണ്ടാവും ജാലകങ്ങൾ രണ്ട് ഉപമകൾക്കിടയിൽ വലിച്ച് കെട്ടിയ പകൽ സമനില വഴങ്ങിയ  പശപശപ്പുള്ള സൂര്യൻ ഇതളുകളിലായാലും ഉടുത്തിരിക്കുന്നതിലേക്കുള്ള നടപ്പാണ് നഗ്നതകളാവും കാലടികൾ ഇന്നലെ ഒരു മൂളലായി കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും മൂളിപ്പാട്ടുള്ള സൂര്യൻ വായന കഴിഞ്ഞും വിരിയും  വാക്കിൻ്റെ അവസാന മൊട്ട്, കവിതയിൽ  അടങ്ങിയിരിക്കുന്നത് പോലെ മണമുള്ള ഒരു താരാട്ട്  മുല്ലപ്പൂക്കളിൽ  അപ്പോഴും തങ്ങിനിൽക്കുന്നു ചാരിയിട്ടുണ്ടാവുമോ ആകാശം തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല, മേഘങ്ങൾ പ്രാവുകൾക്കില്ല എവിടെയും നീലനിറങ്ങളിൽ  ചാരനിറങ്ങൾക്കുള്ളയത്രയും ...