Skip to main content

എത്തിനോക്കി പൂക്കൾ

നൂറ്റാണ്ടുകൾക്കു മുമ്പേ സ്ത്രീകൾക്ക്
ചാർത്തി കൊടുത്ത ഒരു പറുദ്ദ യാണ്
ചാരിത്ര്യം എന്ന തൊട്ടാൽ പറക്കുന്ന മാനം,
അത് കാറ്റ്  അടിച്ചിളകിയാൽ അപമാനം
പൊക്കി നോക്കിയാൽ മൃഗീയ പീഡനം
സ്വയം ഊരി കളഞ്ഞാൽ സ്മാർത്ത വിചാരം

അത് എവിടെയെങ്കിലും ഇളകുന്നുണ്ടോ
എന്ന് മണത്തു നടക്കുന്ന വേട്ടക്കാരനേക്കാൾ
ക്രൂരനായ കാഴ്ച്ചക്കാരനാണ്.. പീഡനം; അശ്ലീല
സിനിമപോലെ  ആസ്വദിക്കുമ്പോഴും എത്തിനോക്കിപ്പൂ-
പോലെ നിഷ്കളങ്കരായ സമൂഹ-സദാചാര പരിഷകൾ.

കാഴ്ചക്കാരന്റെ വേട്ടകണ്ണിലെ  കാമം ഇര-
തിരിച്ചറിയുന്ന അഭിശപ്ത നിമിഷത്തിൽ
ഇര  വേട്ടക്കാരനെ പ്രണയിച്ചു പോയാൽ
സദാചാരം സ്വയം വേട്ടക്കാരനായി ഇരയോടൊപ്പം
വേട്ടക്കാരനെയും തേടി വരുന്നത് കാണാം!

ഇരയേ, നീ വേട്ടക്കാരനെ പ്രണയിച്ചു കൊള്ളുക,
അവൻ ഒരു നേരമേ..ആക്രമിക്കുവാൻ തരമുള്ളൂ
പക്ഷെ നീ.. തിരിച്ചറിയുക.. നിന്നെ പിന്തുടരുന്ന
സദാചാരകാക്കകൾ നിന്നെയും നിന്റെ  വേട്ട-
ക്കാരനെയും എപ്പോൾ വേണമെങ്കിലും ആക്രമിക്കാം!!!

അടിവസ്ത്രം ഇല്ലാത്ത സദാചാരമേ, നീ ഇന്നിൻ
മഹാഅനാചാരം എന്ന് ചുവരിലെഴുതട്ടെ  ഞാൻ!

Comments

  1. നമ്മള്‍ ഒന്നും മിണ്ടാതെ ഇരിക്കുക ,അവിടെ എന്ത് നടന്നാലും ഒന്നും പ്രതികരിക്കരുത് ,മിണ്ടിയാല്‍ സദാചാരി എന്ന വാക്ക് കൊണ്ട് നിന്നെ ആഞ്ഞടിക്കാന്‍ പലരും വരും.

    ReplyDelete
    Replies
    1. ആ പ്രതികരണം സത്യമാണെങ്കിൽ ഇരക്കു വേണ്ടി ആണെങ്കിൽ ആരും അടിക്കാൻ വരില്ല, അഥവാ വന്നാൽ സ്വന്തം മുഖം ഉള്ളവനെ സദാചാരി എന്ന് ആരും വിളിക്കില്ല , അടി പലപ്പോഴും സദാചാരത്തിന്റെ മുഖം മൂടിക്കാണ് കൊള്ളുന്നത്‌.. സത്യതിനല്ല എന്ന് മനസിലായാൽ പിന്നെ എന്തിനു വിഷമിക്കണം

      നന്ദി ഫൈസൽ സദാചാരത്തിന്റെ മുഖം മൂടി ഇല്ലാതെ സത്യത്തിന്റെ പ്രതികരണത്തിന്

      Delete
  2. നൂറ്റാണ്ടുകൾക്കു മുമ്പേ സ്ത്രീകൾക്ക്
    ചാർത്തി കൊടുത്ത ഒരു പറുദ്ദ യാണ്
    ചാരിത്ര്യം എന്ന തൊട്ടാൽ പറക്കുന്ന മാനം,
    അത് കാറ്റ് അടിച്ചിളകിയാൽ അപമാനം
    പൊക്കി നോക്കിയാൽ മൃഗീയ പീഡനം
    സ്വയം ഊരി കളഞ്ഞാൽ സ്മാർത്ത വിചാരം \\\\ സത്യം, സത്യം സത്യം....

    ReplyDelete
    Replies
    1. നന്ദി നിധേഷ്, വളരെ നന്ദി

      Delete
  3. സദാചാരം വേണം

    ReplyDelete
    Replies
    1. അത് കാഴ്ചക്കാരന്റെ കണ്ണിനും, മനസ്സിനും കൂടി വേണ്ടി വേണ്ടേ അജിത്‌ ഭായ്?
      സ്ത്രീ മാനം അളക്കാനായി മാത്രം ഒരെണ്ണം വേണോ? എന്നാണ് എന്റെ സംശയം
      നന്ദി അജിത്‌ ഭായ്

      Delete


  4. " ചാരിത്ര്യം എന്ന തൊട്ടാൽ പറക്കുന്ന മാനം,
    അത് കാറ്റ് അടിച്ചിളകിയാൽ അപമാനം
    പൊക്കി നോക്കിയാൽ മൃഗീയ പീഡനം
    സ്വയം ഊരി കളഞ്ഞാൽ സ്മാർത്ത വിചാരം"

    100% സത്യം മാഷേ.

    നല്ല ചിന്തകള്‍, നന്നായെഴുതി...

    ReplyDelete
    Replies
    1. ശ്രീയെ നന്ദി വളരെ നന്ദി വായനക്കും അതിലുപരി ഈ രണ്ടു സ്നേഹ വാക്കുകൾക്കും

      Delete
  5. തുണി കണ്ടുപിടിക്കുന്നതിനു മുമ്പ് മരവുരിയും മൃഗ തോലും കാറ്റിൽ പറക്കുന്ന കാലത്ത് കാവലില്ലാത്ത കാമത്തിന് രക്ഷക്കായി സ്ത്രീക്ക് ചുറ്റും വരച്ച വരക്കാത്ത രേഖ അല്ലെ ചാരിത്ര്യം? എന്നിട്ട് ആ താക്കോൽ ജീവനിൽ പൊതിഞ്ഞു സ്ത്രീക്ക് കൊടുത്തു കാമത്തിന്റെ കള്ളത്താക്കോൽ ഇട്ടു തുറക്കാൻ ശ്രമിച്ചു പരാജയപെട്ടാലും വിജയിച്ചാലും സ്ത്രീ ചാരിത്ര്യം മാത്രം സമാധാനം പറയണോ?

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി