Skip to main content

എത്തിനോക്കി പൂക്കൾ

നൂറ്റാണ്ടുകൾക്കു മുമ്പേ സ്ത്രീകൾക്ക്
ചാർത്തി കൊടുത്ത ഒരു പറുദ്ദ യാണ്
ചാരിത്ര്യം എന്ന തൊട്ടാൽ പറക്കുന്ന മാനം,
അത് കാറ്റ്  അടിച്ചിളകിയാൽ അപമാനം
പൊക്കി നോക്കിയാൽ മൃഗീയ പീഡനം
സ്വയം ഊരി കളഞ്ഞാൽ സ്മാർത്ത വിചാരം

അത് എവിടെയെങ്കിലും ഇളകുന്നുണ്ടോ
എന്ന് മണത്തു നടക്കുന്ന വേട്ടക്കാരനേക്കാൾ
ക്രൂരനായ കാഴ്ച്ചക്കാരനാണ്.. പീഡനം; അശ്ലീല
സിനിമപോലെ  ആസ്വദിക്കുമ്പോഴും എത്തിനോക്കിപ്പൂ-
പോലെ നിഷ്കളങ്കരായ സമൂഹ-സദാചാര പരിഷകൾ.

കാഴ്ചക്കാരന്റെ വേട്ടകണ്ണിലെ  കാമം ഇര-
തിരിച്ചറിയുന്ന അഭിശപ്ത നിമിഷത്തിൽ
ഇര  വേട്ടക്കാരനെ പ്രണയിച്ചു പോയാൽ
സദാചാരം സ്വയം വേട്ടക്കാരനായി ഇരയോടൊപ്പം
വേട്ടക്കാരനെയും തേടി വരുന്നത് കാണാം!

ഇരയേ, നീ വേട്ടക്കാരനെ പ്രണയിച്ചു കൊള്ളുക,
അവൻ ഒരു നേരമേ..ആക്രമിക്കുവാൻ തരമുള്ളൂ
പക്ഷെ നീ.. തിരിച്ചറിയുക.. നിന്നെ പിന്തുടരുന്ന
സദാചാരകാക്കകൾ നിന്നെയും നിന്റെ  വേട്ട-
ക്കാരനെയും എപ്പോൾ വേണമെങ്കിലും ആക്രമിക്കാം!!!

അടിവസ്ത്രം ഇല്ലാത്ത സദാചാരമേ, നീ ഇന്നിൻ
മഹാഅനാചാരം എന്ന് ചുവരിലെഴുതട്ടെ  ഞാൻ!

Comments

  1. നമ്മള്‍ ഒന്നും മിണ്ടാതെ ഇരിക്കുക ,അവിടെ എന്ത് നടന്നാലും ഒന്നും പ്രതികരിക്കരുത് ,മിണ്ടിയാല്‍ സദാചാരി എന്ന വാക്ക് കൊണ്ട് നിന്നെ ആഞ്ഞടിക്കാന്‍ പലരും വരും.

    ReplyDelete
    Replies
    1. ആ പ്രതികരണം സത്യമാണെങ്കിൽ ഇരക്കു വേണ്ടി ആണെങ്കിൽ ആരും അടിക്കാൻ വരില്ല, അഥവാ വന്നാൽ സ്വന്തം മുഖം ഉള്ളവനെ സദാചാരി എന്ന് ആരും വിളിക്കില്ല , അടി പലപ്പോഴും സദാചാരത്തിന്റെ മുഖം മൂടിക്കാണ് കൊള്ളുന്നത്‌.. സത്യതിനല്ല എന്ന് മനസിലായാൽ പിന്നെ എന്തിനു വിഷമിക്കണം

      നന്ദി ഫൈസൽ സദാചാരത്തിന്റെ മുഖം മൂടി ഇല്ലാതെ സത്യത്തിന്റെ പ്രതികരണത്തിന്

      Delete
  2. നൂറ്റാണ്ടുകൾക്കു മുമ്പേ സ്ത്രീകൾക്ക്
    ചാർത്തി കൊടുത്ത ഒരു പറുദ്ദ യാണ്
    ചാരിത്ര്യം എന്ന തൊട്ടാൽ പറക്കുന്ന മാനം,
    അത് കാറ്റ് അടിച്ചിളകിയാൽ അപമാനം
    പൊക്കി നോക്കിയാൽ മൃഗീയ പീഡനം
    സ്വയം ഊരി കളഞ്ഞാൽ സ്മാർത്ത വിചാരം \\\\ സത്യം, സത്യം സത്യം....

    ReplyDelete
    Replies
    1. നന്ദി നിധേഷ്, വളരെ നന്ദി

      Delete
  3. സദാചാരം വേണം

    ReplyDelete
    Replies
    1. അത് കാഴ്ചക്കാരന്റെ കണ്ണിനും, മനസ്സിനും കൂടി വേണ്ടി വേണ്ടേ അജിത്‌ ഭായ്?
      സ്ത്രീ മാനം അളക്കാനായി മാത്രം ഒരെണ്ണം വേണോ? എന്നാണ് എന്റെ സംശയം
      നന്ദി അജിത്‌ ഭായ്

      Delete


  4. " ചാരിത്ര്യം എന്ന തൊട്ടാൽ പറക്കുന്ന മാനം,
    അത് കാറ്റ് അടിച്ചിളകിയാൽ അപമാനം
    പൊക്കി നോക്കിയാൽ മൃഗീയ പീഡനം
    സ്വയം ഊരി കളഞ്ഞാൽ സ്മാർത്ത വിചാരം"

    100% സത്യം മാഷേ.

    നല്ല ചിന്തകള്‍, നന്നായെഴുതി...

    ReplyDelete
    Replies
    1. ശ്രീയെ നന്ദി വളരെ നന്ദി വായനക്കും അതിലുപരി ഈ രണ്ടു സ്നേഹ വാക്കുകൾക്കും

      Delete
  5. തുണി കണ്ടുപിടിക്കുന്നതിനു മുമ്പ് മരവുരിയും മൃഗ തോലും കാറ്റിൽ പറക്കുന്ന കാലത്ത് കാവലില്ലാത്ത കാമത്തിന് രക്ഷക്കായി സ്ത്രീക്ക് ചുറ്റും വരച്ച വരക്കാത്ത രേഖ അല്ലെ ചാരിത്ര്യം? എന്നിട്ട് ആ താക്കോൽ ജീവനിൽ പൊതിഞ്ഞു സ്ത്രീക്ക് കൊടുത്തു കാമത്തിന്റെ കള്ളത്താക്കോൽ ഇട്ടു തുറക്കാൻ ശ്രമിച്ചു പരാജയപെട്ടാലും വിജയിച്ചാലും സ്ത്രീ ചാരിത്ര്യം മാത്രം സമാധാനം പറയണോ?

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന