Skip to main content

എത്തിനോക്കി പൂക്കൾ

നൂറ്റാണ്ടുകൾക്കു മുമ്പേ സ്ത്രീകൾക്ക്
ചാർത്തി കൊടുത്ത ഒരു പറുദ്ദ യാണ്
ചാരിത്ര്യം എന്ന തൊട്ടാൽ പറക്കുന്ന മാനം,
അത് കാറ്റ്  അടിച്ചിളകിയാൽ അപമാനം
പൊക്കി നോക്കിയാൽ മൃഗീയ പീഡനം
സ്വയം ഊരി കളഞ്ഞാൽ സ്മാർത്ത വിചാരം

അത് എവിടെയെങ്കിലും ഇളകുന്നുണ്ടോ
എന്ന് മണത്തു നടക്കുന്ന വേട്ടക്കാരനേക്കാൾ
ക്രൂരനായ കാഴ്ച്ചക്കാരനാണ്.. പീഡനം; അശ്ലീല
സിനിമപോലെ  ആസ്വദിക്കുമ്പോഴും എത്തിനോക്കിപ്പൂ-
പോലെ നിഷ്കളങ്കരായ സമൂഹ-സദാചാര പരിഷകൾ.

കാഴ്ചക്കാരന്റെ വേട്ടകണ്ണിലെ  കാമം ഇര-
തിരിച്ചറിയുന്ന അഭിശപ്ത നിമിഷത്തിൽ
ഇര  വേട്ടക്കാരനെ പ്രണയിച്ചു പോയാൽ
സദാചാരം സ്വയം വേട്ടക്കാരനായി ഇരയോടൊപ്പം
വേട്ടക്കാരനെയും തേടി വരുന്നത് കാണാം!

ഇരയേ, നീ വേട്ടക്കാരനെ പ്രണയിച്ചു കൊള്ളുക,
അവൻ ഒരു നേരമേ..ആക്രമിക്കുവാൻ തരമുള്ളൂ
പക്ഷെ നീ.. തിരിച്ചറിയുക.. നിന്നെ പിന്തുടരുന്ന
സദാചാരകാക്കകൾ നിന്നെയും നിന്റെ  വേട്ട-
ക്കാരനെയും എപ്പോൾ വേണമെങ്കിലും ആക്രമിക്കാം!!!

അടിവസ്ത്രം ഇല്ലാത്ത സദാചാരമേ, നീ ഇന്നിൻ
മഹാഅനാചാരം എന്ന് ചുവരിലെഴുതട്ടെ  ഞാൻ!

Comments

  1. നമ്മള്‍ ഒന്നും മിണ്ടാതെ ഇരിക്കുക ,അവിടെ എന്ത് നടന്നാലും ഒന്നും പ്രതികരിക്കരുത് ,മിണ്ടിയാല്‍ സദാചാരി എന്ന വാക്ക് കൊണ്ട് നിന്നെ ആഞ്ഞടിക്കാന്‍ പലരും വരും.

    ReplyDelete
    Replies
    1. ആ പ്രതികരണം സത്യമാണെങ്കിൽ ഇരക്കു വേണ്ടി ആണെങ്കിൽ ആരും അടിക്കാൻ വരില്ല, അഥവാ വന്നാൽ സ്വന്തം മുഖം ഉള്ളവനെ സദാചാരി എന്ന് ആരും വിളിക്കില്ല , അടി പലപ്പോഴും സദാചാരത്തിന്റെ മുഖം മൂടിക്കാണ് കൊള്ളുന്നത്‌.. സത്യതിനല്ല എന്ന് മനസിലായാൽ പിന്നെ എന്തിനു വിഷമിക്കണം

      നന്ദി ഫൈസൽ സദാചാരത്തിന്റെ മുഖം മൂടി ഇല്ലാതെ സത്യത്തിന്റെ പ്രതികരണത്തിന്

      Delete
  2. നൂറ്റാണ്ടുകൾക്കു മുമ്പേ സ്ത്രീകൾക്ക്
    ചാർത്തി കൊടുത്ത ഒരു പറുദ്ദ യാണ്
    ചാരിത്ര്യം എന്ന തൊട്ടാൽ പറക്കുന്ന മാനം,
    അത് കാറ്റ് അടിച്ചിളകിയാൽ അപമാനം
    പൊക്കി നോക്കിയാൽ മൃഗീയ പീഡനം
    സ്വയം ഊരി കളഞ്ഞാൽ സ്മാർത്ത വിചാരം \\\\ സത്യം, സത്യം സത്യം....

    ReplyDelete
    Replies
    1. നന്ദി നിധേഷ്, വളരെ നന്ദി

      Delete
  3. സദാചാരം വേണം

    ReplyDelete
    Replies
    1. അത് കാഴ്ചക്കാരന്റെ കണ്ണിനും, മനസ്സിനും കൂടി വേണ്ടി വേണ്ടേ അജിത്‌ ഭായ്?
      സ്ത്രീ മാനം അളക്കാനായി മാത്രം ഒരെണ്ണം വേണോ? എന്നാണ് എന്റെ സംശയം
      നന്ദി അജിത്‌ ഭായ്

      Delete


  4. " ചാരിത്ര്യം എന്ന തൊട്ടാൽ പറക്കുന്ന മാനം,
    അത് കാറ്റ് അടിച്ചിളകിയാൽ അപമാനം
    പൊക്കി നോക്കിയാൽ മൃഗീയ പീഡനം
    സ്വയം ഊരി കളഞ്ഞാൽ സ്മാർത്ത വിചാരം"

    100% സത്യം മാഷേ.

    നല്ല ചിന്തകള്‍, നന്നായെഴുതി...

    ReplyDelete
    Replies
    1. ശ്രീയെ നന്ദി വളരെ നന്ദി വായനക്കും അതിലുപരി ഈ രണ്ടു സ്നേഹ വാക്കുകൾക്കും

      Delete
  5. തുണി കണ്ടുപിടിക്കുന്നതിനു മുമ്പ് മരവുരിയും മൃഗ തോലും കാറ്റിൽ പറക്കുന്ന കാലത്ത് കാവലില്ലാത്ത കാമത്തിന് രക്ഷക്കായി സ്ത്രീക്ക് ചുറ്റും വരച്ച വരക്കാത്ത രേഖ അല്ലെ ചാരിത്ര്യം? എന്നിട്ട് ആ താക്കോൽ ജീവനിൽ പൊതിഞ്ഞു സ്ത്രീക്ക് കൊടുത്തു കാമത്തിന്റെ കള്ളത്താക്കോൽ ഇട്ടു തുറക്കാൻ ശ്രമിച്ചു പരാജയപെട്ടാലും വിജയിച്ചാലും സ്ത്രീ ചാരിത്ര്യം മാത്രം സമാധാനം പറയണോ?

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം