Skip to main content

"സോറി നിങ്ങൾ തിരയുന്ന ഈ ബ്ലോഗ്‌ ഇപ്പോൾ നിലവിലില്ല"

ചിറകടിച്ചു പറക്കുമ്പോഴും.. ഉയരെ ഒരു കൊമ്പിൽ പറന്നു കയറി പക്ഷി കണ്ണുകൾ കൊണ്ട് അങ്ങ് താഴെ നോക്കി കാണുമ്പോഴും അഭിമാനം തോന്നി, താൻ പക്ഷി ആണല്ലോ, ഹോ എത്ര ഉയരത്തിലാ ദേ ഒരു ഗരുഡൻ! ഒന്നല്ല പലതുണ്ട്.. രാജ ശോഭയിൽ പറന്നു പോയി, തന്നെ ഒന്ന് നോക്കിയോ? അതോ തോന്നലാണോ? താനും പക്ഷി ആയതു കൊണ്ടാവാം..

വീണ്ടും തല പൊക്കി നോക്കി, അതെ അഭിമാനം കൊണ്ടാണ് തല സ്വയം പോങ്ങിയതാണ്.

വിശക്കുന്നുണ്ട് പറന്നിറങ്ങി കൊക്കിലോതുങ്ങാത്തത് ഒക്കെ കൊത്തി.. വിശപ്പോന്നടങ്ങി, തിരിച്ചു പറന്നു കയറുമ്പോൾ കുറച്ചു ബുദ്ധിമുട്ട് കൂടുതൽ തോന്നിയോ? സാരമില്ല മനോഹരമായ ഒരു മരത്തിന്റെ താഴേ ചില്ലയിലാണ് താനിപ്പോൾ, അതിൽ എത്ര മനോഹരമായ കൂടുകൾ. തത്തയുടെ.. തൂക്കണാം കുരുവിയുടെ.. കാക്കയ്ക്ക് പോലും ഉണ്ട് തന്റെ പൊൻകൂടോരെണ്ണം!
അതാ.. അവരൊക്കെ തിരിച്ചെത്തി തുടങ്ങിയല്ലോ. എത്ര വല്യ പക്ഷി ആയാലും ഒരു കൂട് വേണം ചേക്കേറാനൊരു കൂട്!

 തനിക്കും ഉണ്ടല്ലോ ഏതായാലും ഒരു കൂട്, ഒരു ബഹുരാഷ്ട്ര കുത്തക നിര്മിച്ച് തന്നതായാലും കൂട് മനോഹരം തന്നെ! പോയി നോക്കാം... ഹായ്!
എത്ര മനോഹരമാണ് തന്റെ കൂട്. ദൂരെ നിന്ന് കാണാൻ! അയ്യമ!

ഹേ പക്ഷെ അതെന്താ? അതാരാ, അയ്യോ കുറുക്കനോ? ഭാഗ്യം അവൻ ഒന്നും ചെയ്യാതെ  വെറുതെ നോക്കി തിരിച്ചു പോയി!
പിന്നെയും അവിടെ എന്തോ അനങ്ങുന്നുണ്ടല്ലോ!
ദൈവമേ ദാ പത്തി വിടര്ത്തി ഒരു മൂർഖൻ! ഹോ അപ്പോൾ താൻ എവിടെയാണ്?

ഓ ഞാൻ ഇപ്പോഴും കോഴി തന്നെ! ബ്ലോഗ്‌ എന്നോന്നൊക്കെ പറഞ്ഞാലും ഇത് വെറും കോഴി ക്കൂട് തന്നെ! ഒരു പഴയ അസ്സല് കോഴി ആയിട്ടും താൻ എന്തെ ഇത് ഓർത്തില്ല!

കോഴി നീട്ടി കൂവി, കാലം തെറ്റിയ കൂവൽ! ഒരു കുറുക്കൻ അത് വഴി പിന്നെ പാഞ്ഞു പോയി!

പിറ്റേന്ന് ബ്ലോഗ്ഗിൽ പുതിയ പോസ്റ്റുകൾ ഒന്നും ഇല്ലായിരുന്നു, മരം വെട്ടറിയാത്തതിനു കോടാലിക്കു തെറി വിളിച്ചു കൊണ്ട് നിന്ന ഒരു ബ്ലോഗ്ഗർ അത് ഇങ്ങനെ വായിച്ചു "സോറി നിങ്ങൾ തിരയുന്ന ഈ ബ്ലോഗ്‌ ഇപ്പോൾ നിലവിലില്ല"

Comments

  1. വല്ല കുറുക്കന്മാരും വന്ന് നമ്മുടെ 'കൂടും' പൊക്കിക്കോണ്ട് പോകുമോ?

    ReplyDelete
    Replies
    1. എന്തിനാ പേടി നിങ്ങളൊക്കെ ബ്ലോഗ്ഗിലെ ഗരുഡ രാജശോഭയുള്ള ഗരുഡൻമാർ

      Delete
  2. നമോവാകം .. പ്രീയ കൂടപിറപ്പേ ...
    പെട്ടെന്നൊരു നാട്ടില്‍ പൊക്ക് വേണ്ടി വന്നു ..
    ഇപ്പൊഴും നാട്ടിലാണ് , രണ്ടു ദിവസം കൂടി തിരികേ വരാന്‍ ...
    മഴയാകെ കൊണ്ട് ഒന്നു നനഞ്ഞു മനസ്സും മെയ്യും :)

    വരികളില്‍ ആകേ ആകുലതയാണല്ലൊ ..
    തേന്‍ പുരട്ടി കാണിക്കുന്ന പലതിലും " വികസനത്തില്‍ പൊലും "
    ഭാവിയിലേ കൊടുംചതി ഉണ്ട് ..
    കൂട്ടികൊടുപ്പിന്റെ നരച്ച വര്‍ണ്ണം ഉണ്ട്
    ഉയരത്തിലേക്ക് പറന്ന് , സ്വയം അഭിമാനിക്കുമ്പൊള്‍
    താഴേ നമ്മുടെ പലതും നഷ്ടമാകുന്നു എന്നതിന്റെ ഓര്‍മപെടുത്തല്‍
    " ഉയരേ ഉള്ളൊരു മിഴികളില്‍ പതിയുന്ന ചില ചിത്രങ്ങളെങ്കിലും
    നമ്മേ ഒന്നു ഇരുത്തി ചിന്തിപ്പിച്ചിരുന്നെങ്കില്‍ . അല്ലേ ?

    ReplyDelete
    Replies
    1. കൂടപ്പിറപ്പേ സ്നേഹപാലഴിയമ്മക്കും
      ചിടുന്ഗൂസുകൾക്കും സുഖം തന്നെയല്ലേ
      ഉറ്റവരും ഉടയവർക്കും സ്നേഹമഴക്കും
      സുഖമല്ലേ? ബ്ലോഗ്ഗ് ഇപ്പൊ തീരെ അര്ദ്രമല്ല
      സഖേ എന്നുള്ള ഒരു വിളി കേൾക്കാൻ കാത്തിരിക്കുന്നു ബ്ലോഗ്ഗ് ഉലകം
      റിനി എഴുതിയ എപ്പോൾ വേണമെങ്കിലും തുറക്കാവുന്ന കലയുടെ ബ്ലോഗ്‌ ഉണ്ടായിരുന്നത് കൊണ്ട് റിനിയെ അറിയുന്നുണ്ടായിരുന്നു. ഇന്നാണ് ഉറുമ്പുകൾ ഞാൻ വായിച്ചതു അപ്പോൾ നാട്ടിൽ വിരിഞ്ഞ പ്രണയ ബ്ലൊഗുകൾ റിനിയുടെ ബ്ലോഗ്ഗിൽ ഒരു വസന്തം വിരിയിക്കട്ടെ
      അബുദാബി മഞ്ഞുരുക്കി കളിക്കുന്നു ഒരു നിശബ്ദ "(മൌനം)
      അപ്പോൾ സ്വാഗതം ചെയ്യുന്നു പ്രവാസ വിരഹത്തിലേക്ക്‌ രണ്ടു ദിവസത്തെ ഇടവേള കഴിഞ്ഞു
      യാത്ര സുഖമായിരിക്കട്ടെ

      Delete
  3. നിലവിലുണ്ട്
    നിലവിലുണ്ട്

    ഇല്ലെങ്കില്‍ നമ്മള്‍ നിലയില്ലാക്കയത്തിലാകും

    ReplyDelete
    Replies
    1. ബ്ലോഗ്ഗ് വേണം അജിത്ഭായ് ഉണ്ടെങ്കിൽ ഉണ്ടാവും

      Delete
  4. എന്തു പറ്റി എഴുത്ത് വരുന്നില്ലയോ അതോ ത്രിപ്തി വരുന്നില്ലേ? എന്തായാലും പ്രശ്നമില്ല. ഒരു ചെറിയ ഇടവേള എടുത്താൽ മതിയാകും

    ReplyDelete
    Replies
    1. പണ്ടൊക്കെ ഇടവേള പടം തുടങ്ങി പകുതി ഒക്കെ ആകുമ്പോൾ ആയിരുന്നു. ഇപ്പൊ പടം തുടങ്ങുന്നതിനു മുമ്പ ഇടവേള അതാ പുതിയ തലമുറ സിനിമ

      Delete
  5. ഇന്നലെ വഴിയിൽ തങ്ങിയത് ഇന്ന് തലയിൽ വീണത്‌
    ഹർത്താൽ

    ഭാഷ ശ്രേഷ്ടമല്ല എന്ന് വിലപിക്കുന്ന മലയാളിയോട്
    ശ്രേഷ്ടമായ ഭാഷ ഉപയോഗിക്കാൻ നിനക്കെന്തു ശ്രേഷ്ടത?
    ഭാഷയാണോ മലയാളി ആണോ ശ്രേഷ്ടാമാകേണ്ടത്
    രണ്ടും കൂടി എന്നല്ലേ ശരിയുത്തരം

    ReplyDelete
  6. ഞാൻ ആദ്യമായിട്ടാണിവിടെ... ഈ കോഴിക്കൂട്ടിൽ കുറേ മുട്ടകളുണ്ടല്ലോ ബൈജു...

    ReplyDelete
    Replies
    1. മ്മ് വന്നതിൽ ഒരു പാട് സന്തോഷം വിനുവേട്ടാ, പക്ഷെ ഇന്ന് ചുരുക്കം പറഞ്ഞാൽ രാവിലെ ബുല്സേയെ ഒമലേട്ടും ആയിരുന്നു അല്ലെ ബ്രീക്ഫസ്റ്റ്‌
      നടക്കട്ടെ നടക്കട്ടെ എണ്ണമുണ്ട് കേട്ടോ
      സന്തോഷം വിനുവേട്ടാ വന്നതിലും മിണ്ടി പറഞ്ഞതിനും

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...