Skip to main content

നറും നിലാവ്

അഞ്ജനത്തിനു മഷി എഴുതാൻ  നിന്റെ
കണ്ണിൽകരി തിരഞ്ഞൊരു പ്രദോഷ നാളിൽ
നിന്റെ കണ്ണീർ എന്റെ ഹൃത്തിൻ
മിടിപ്പായ് പൊടിഞ്ഞലിഞ്ഞതും
എന്റെ വിയര്പ്പ് നിന്റെ നെറ്റിയിൽ
നേർത്ത മഞ്ഞു പോൽ മൃദുവായി പൊഴിഞ്ഞതും
തേൻ തുള്ളിയായി മഴ-ശലഭം നുണഞ്ഞത്
സ്വര്ഗീയ സുഖമായി  പൂനിലാവിൽ പറന്നതും
നിശ്വാസങ്ങൾ കുളിര് കാറ്റായി തഴുകിയ
നാണം മുല്ല മൊട്ടായി തളിര്ത്തതും
സ്പർശങ്ങൾ ചുംബന പൂക്കളായി വിരിഞ്ഞത്
യുഗങ്ങൾ നിമിഷങ്ങളായി അടർന്നങ്ങ്‌വീണതും
അധരം രക്ത വര്ണ്ണം ചുരന്നതും
ഹൃദയങ്ങൾ ഒന്നായി അലിഞ്ഞുമിടിച്ചതും
നാവിൽ മധുരം തഴുകി നിറഞ്ഞതും
നാണം മുഖം പൊത്തി മുടി കെട്ടിലോളിച്ചതും
നിർവൃതി പുഴയിൽ  രോമാഞ്ചം  ഒഴുകി  പരന്നതും
നീലാകാശം നക്ഷത്ര കണ്ണു പൊത്തി ചിരിച്ചതും
വൃന്ദാവനം ആനന്ദ അശ്രു പൊഴിച്ചതും
നിന്റെ കണ്ണുകൾ കൂമ്പി വിടര്ന്നതും
ചില്ലി പുരികങ്ങൾ  ചുരികയായി നിവര്ന്നതും
അധരങ്ങൾ ചുവന്നുദളമായി മലർന്നതും
ചുംബനം പിച്ചിപൂ പോലെ അടർന്നതും
സന്ധ്യകൾ മയങ്ങാൻ മറന്ന പോൽ നിന്നതും
വാകകൾ പൂ മെത്ത നിനവിൽ  വിരിച്ചതും
ജയദേവ ഗീതികൾ അലകളായി  ഉതിർന്നതും
ഇതൊന്നും നാം അറിയാതെ കെട്ടി പുണർന്നതും
അറിഞ്ഞതോ ആ  സ്വപ്നം  പ്രണയമായ് തീർന്നതും

Comments

  1. ഒന്നു ചുമ്മാ പോ ഭായ്.. നട്ടപ്പാതിരായ്ക്ക് മനുഷ്യനെ ചുമ്മാ എടങ്ങേറാക്കാതെ...ഹ...ഹ...ഹ..

    കവിത ഇഷ്ടമായി കേട്ടോ..?

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. വല്ലപ്പോഴും ഒരു ചെയ്ചിനു ഞാൻ പണ്ടും പ്രണയിക്കാറുണ്ട്.. നന്ദി സൌഗന്ധികം

      Delete
  2. ങ്ഹേ......
    ഇവിടെ പ്രണയവും വിടരുമല്ലോ!!!!!!

    ReplyDelete
    Replies
    1. അജിത്‌ ഭായ് അജിത്ഭൈയെ പേടിച്ചാണ് പ്രണയിക്കാൻ തീരുമാനിച്ചത് അല്ലെങ്കിൽ അജിത്ഭായ് എന്നെ ബാൻ ചെയ്യുമോ എന്ന് തോന്നി
      സന്തോഷം അജിത്ഭായ്

      Delete
  3. റിനി ശബരി... സഖേ ആ കമന്റ്‌ കിട്ടാതെ ഈ വരികൾ.. പ്രണയത്തിന്റെ ഒരു വരികളും പൂർണമാവുന്നില്ല.. ഈ വരികൾ അത് കാത്തിരിക്കുന്നുണ്ട് പ്രണയം അറിഞ്ഞ സഖാവിന്റെ അഭിപ്രായത്തിന് ഈ വരികൾ ക്ക് അസൂയയോടെ നോക്കുവാനെങ്കിലും

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം